News
ന്യൂസിലാന്‍ഡ് മുസ്ലിംകളായതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു; വിധി ലോകത്തിന് മാതൃക-ഇമാം ഗമാല്‍ ഫൗദ
വിചാരണക്കിടെ ഭീകരവാദിയായ പ്രതിയോട് 45 കാരനായ ഇമാം ഫൗദ കോടതിയില്‍ പറഞ്ഞ വാക്കുകളും പ്രശസ്തമായിരുന്നു. ‘ഞാന്‍ തീവ്രവാദിയോട് പറയുന്നു, നിങ്ങള്‍ വഴിതെറ്റിക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്തു,”ഞങ്ങള്‍ സമാധാനം ആഗ്രഹിക്കുന്ന സ്നേഹനിധികളായ ഒരു സമൂഹമാണ്. നിങ്ങളുടെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഞങ്ങള്‍ അര്‍ഹരല്ല. സമാധാനത്തിനും ആരാധനയ്ക്കുമായാണ് ഞങ്ങള്‍ പള്ളിയില്‍ പോകുന്നത്. അവിടെ നിങ്ങളുടെ വിദ്വേഷം അനാവശ്യമാണ്, ഫൗദ പറഞ്ഞു.

ന്യൂസിലാന്‍ഡ്: ക്രൈസ്റ്റ്ചര്‍ച്ചിലെ രണ്ടു മുസ്ലിം പള്ളികളിലായി പ്രാര്‍ത്ഥനയിലായിരുന്ന ആളുകള്‍ക്ക് ഭീകരാക്രമണം നടത്തുകയും 51 പേരെ വെടിവെച്ചുകൊല്ലുകയും ചെയത് കുറ്റവാളി ബ്രിന്റണ്‍ ഹാരിസണ്‍ ടാറന്റിനെതിരായ കോടതി വിധിയെ സ്വാഗതം ചെയ്ത് പള്ളി ഇമാം ഗമാല്‍ ഫൗദ.
ന്യൂസിലാന്‍ഡ് കോടതിയുടെ ചരിത്രവിധി ലോകത്തിന് മാതൃകയാണെന്ന്, അക്രമം നടന്ന അല്‍ നൂറ പള്ളി ഇമാം കൂടിയായ, ഗമാല്‍ ഫൗദ പറഞ്ഞു. ഒരു ശിക്ഷയ്ക്കും പ്രിയപ്പെട്ടവരെ തിരിച്ചുകൊണ്ടുവരാനാകില്ലെന്നത് യാഥാര്‍ഥ്യമാണ്. ന്യൂസിലാന്‍ഡിലെ നീതിന്യായവ്യവസ്ഥയെ ബഹുമാനിക്കുന്നു. മുസ്ലിങ്ങളും അമുസ്ലിങ്ങളും ഒറ്റക്കെട്ടായി വെറുപ്പിനെതിരേ നിന്നു. അത് ലോകത്തിനുതന്നെ മാതൃകയായി, അദ്ദേഹം അഭിപ്രായപ്പെട്ടു.
മതം, ദേശീയത, പ്രത്യയശാസ്ത്രം ഇതില്‍ ഏതിനെ മുന്‍നിര്‍ത്തിയായാലും തീവ്രവാദികളുടെ രാഷ്ട്രീയം ഒന്നാണ്. എല്ലാ തീവ്രവാദികളും അവര്‍ വിദ്വേഷത്തെ പ്രതിനിധീകരിക്കുന്നു. എന്നാല്‍ ഞങ്ങള്‍ സ്നേഹവും അനുകമ്പയുള്ളവരുമാണ്. മുസ്ലിം, അമുസ്ലിം, വിശ്വാസികള്‍, അവിശ്വാസികള്‍ എന്നിങ്ങനെ എല്ലാവരേയും പ്രതിനിധീകരിക്കുന്നവരാണ് ഞങ്ങള്‍ ന്യൂസിലാന്റുകാര്‍. ന്യൂസിലാന്റിലെ മുസ്ലിംകളായതില്‍ ഞങ്ങള്‍ ഏറെ അഭിമാനിക്കുന്നു. ഞങ്ങള്‍ ഈ രാജ്യത്തിന്റെ സേവനം തുടരും, അല്‍ നൂറ പള്ളി ഇമാം ഗമാല്‍ ഫൗദ കൂട്ടിച്ചേര്‍ത്തു.
2019 മാര്‍ച്ച് 15-നാണ് ക്രൈസ്റ്റ്ചര്‍ച്ചിലെ പള്ളികളില്‍ വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കിടെ വെടിവെപ്പുണ്ടായത്. ആദ്യം അല്‍ നൂര്‍ പള്ളിക്കുള്ളിലായിരുന്നു ആക്രമണം. പിന്നീട് ലിന്‍സ് വുഡ് ഇസ്ലാമിക് സെന്ററിലെത്തിയ അക്രമി അവിടെയും തുടരെ കൊലപാതങ്ങള്‍ നടത്തി. ഫെയ്സ്ബുക്കില്‍ ലൈവ് വീഡിയോ ഇട്ടായിരുന്നു ഭീകരാക്രമം നടത്തിയത്. മൂന്നാമത്തെ പള്ളിയേയും ലക്ഷ്യംവച്ചു പോകുന്നതിനിടെ ബ്രിന്റണ്‍ ടാറന്റ് പോലീസിന്റെ പിടിയിലാവുകയായിരുന്നു.
വിചാരണക്കിടെ ഭീകരവാദിയായ പ്രതിയോട് 45 കാരനായ ഇമാം ഫൗദ കോടതിയില്‍ പറഞ്ഞ വാക്കുകളും പ്രശസ്തമായിരുന്നു. ‘ഞാന്‍ തീവ്രവാദിയോട് പറയുന്നു, നിങ്ങള്‍ വഴിതെറ്റിക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്തു,”ഞങ്ങള്‍ സമാധാനം ആഗ്രഹിക്കുന്ന സ്നേഹനിധികളായ ഒരു സമൂഹമാണ്. നിങ്ങളുടെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഞങ്ങള്‍ അര്‍ഹരല്ല. സമാധാനത്തിനും ആരാധനയ്ക്കുമായാണ് ഞങ്ങള്‍ പള്ളിയില്‍ പോകുന്നത്. അവിടെ നിങ്ങളുടെ വിദ്വേഷം അനാവശ്യമാണ്, ഫൗദ പറഞ്ഞു.
തീവ്രവാദി ആഗ്രഹിച്ചതിന്റെ നേര്‍വിപരീതമാണ് ഫലമാണുണ്ടായിരിക്കുന്നത്. ലോകം ന്യൂസിലാന്റിനെ ആങ്ങനെയാണ് കണ്ടത്. അദ്ദേഹത്തിന്റെ ദുഷ്പ്രവൃത്തികള്‍ ലോകത്തെ കൂടുതല്‍ അടുപ്പിച്ചു. തീവ്രവാദിയെ കുറ്റവാളിയായിട്ടാണ് കാണുന്നതെന്നും, ഇമാം ഗമാല്‍ ഫൗദ കൂട്ടിച്ചേര്‍ത്തു.
#WATCH: Al Noor Mosque Imam Gamal Fouda says he's proud to be a Muslim in NZ https://t.co/B5diluM9YB "We stood together against hate." #Newshub pic.twitter.com/ICFg6Yx1uc
— Newshub Breaking (@NewshubBreaking) August 27, 2020
പ്രതി അര്‍ഹിക്കുന്ന ശിക്ഷയാണ് ലഭിച്ചതെന്നും ആജീവനാന്ത ഒറ്റപ്പെടലിനാണ് അയാളെന്നുമായിരുന്നു, കോടതി വിധിയോടുള്ള ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡെര്‍ന്റെ പ്രതികരണം. കൂട്ടക്കൊല നടത്തിയയാള്‍ ഒരിക്കലും പകല്‍വെളിച്ചം കാണുകയില്ലെന്നതില്‍ ആശ്വാസമുണ്ടെന്ന് ജസിന്ദ പറഞ്ഞു. മാര്‍ച്ച് 15-ന് അയാളുണ്ടാക്കിയ മുറിവ് ഇനിയും ഉണങ്ങിയിട്ടില്ല. എന്നാല്‍, അതിനു പിന്നിലെ തീവ്രവാദിയുടെ പേര് ഇനി ഉച്ചരിക്കേണ്ടിവരില്ലെന്നത് ആശ്വാസമാണ്. ആജീവനാന്തകാല നിശ്ശബ്ദതയാണ് പ്രതി അര്‍ഹിക്കുന്നതെന്നും ജസിന്ദ അഭിപ്രായപ്പെട്ടു.
പ്രതിക്ക് പരോളില്ലാതെ ആജീവനാന്ത തടവുശിക്ഷ വിധിച്ച കോടതി, മനുഷ്യത്വരഹിതവും അതിക്രൂരവുമായ കൂട്ടക്കൊലയാണ് 29 വയസ്സുകാരനായ ടാറന്റ് നടത്തിയതെന്നും നിരീക്ഷിച്ചു. വെറുപ്പിന്റെ പ്രത്യയശാസ്ത്രമാണ് സ്ത്രീകളും കുഞ്ഞുങ്ങളുമുള്‍പ്പെടുന്ന നിരപരാധികളെ കൊന്നൊടുക്കാന്‍ പ്രതിയെ പ്രേരിപ്പിച്ചതെന്ന് ജഡ്ജി കാമറൂണ്‍ മാന്‍ഡര്‍ അഭിപ്രായപ്പെട്ടു. ടാറന്റ് ചെയ്ത കുറ്റം കണക്കാക്കുമ്പോള്‍ ആജീവനാന്ത ശിക്ഷതന്നെ ചെറുതാണെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം, ന്യൂസിലാന്‍ഡില്‍ ഒരു കുറ്റവാളിയെ പരോളില്ലാതെ ശിക്ഷിക്കുന്നത് നിയമചരിത്രത്തില്‍ ആദ്യമാണ്.
kerala
മഴക്കെടുതി; സംസ്ഥാനത്ത് ഇന്ന് ഏഴ് മരണം
തൃശ്ശൂര്‍ ജില്ലയില്‍ കനത്ത മഴയില്‍ നൂറിലധികം വീടുകള്‍ ഭാഗികമായും നാലു വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.

മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇന്ന് ഏഴ് പേര് മരിച്ചു. ഒരാളെ കാണാതായി. വിവിധയിടങ്ങളില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.
പാലക്കാട് കൊല്ലങ്കോട് വെള്ളച്ചാട്ടത്തില്‍ കാല് വഴുതി വീണ് യുവാവ് മരിച്ചു. മുതലമട നണ്ടന്‍കിഴായ സ്വദേശി സജീഷ് മരിച്ചത്. വടകര മാഹി കനാലില്‍ മീന്‍പിടിക്കുന്നതിനിടെ വെള്ളത്തില്‍ വീണ് യുവാവ് മരിച്ചു. തിരുവള്ളൂര്‍ കന്നിനട സ്വദേശി മുഹമ്മദ് ആണ് മരിച്ചത്.
പത്തനംതിട്ട തിരുവല്ലയില്‍ തോട്ടില്‍ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. തിരുവല്ല സ്വദേശി രാജേഷ് ആണ് മരിച്ചത്. ആലപ്പുഴ ഹരിപ്പാട് മത്സ്യബന്ധനത്തിന് പോയ പള്ളിപ്പാട് സ്വദേശി സ്റ്റീവ് വെള്ളത്തില്‍ വീണ് മരിച്ചു. എറണാകുളം ചെറായിയില്‍ വഞ്ചിമറിഞ്ഞ് കാണാതായ തൃക്കടക്കാപിള്ളി സ്വദേശി നിഖില്‍ മുരളിയുടെ മൃതദേഹം ലഭിച്ചു.
കഴിഞ്ഞ ദിവസം മീന്‍ പിടിക്കുന്നതിനിടെ കാണാതായ മലപ്പുറം പരിയങ്ങാട് സ്വദേശി അബ്ദുല്‍ ബാരിയുടെ മൃതദേഹം ഇന്ന് കണ്ടെത്തി. കണ്ണൂര്‍ പാട്യം മുതിയങ്ങ സ്വദേശി നളിനിയുടെ മൃതദേഹവും ഇന്ന് കണ്ടെത്തി. കോട്ടയം പാമ്പാടി മീനടത്ത് വയോധികനെ തോട്ടില്‍ വീണ് കാണാതായി. മീനടം സ്വദേശി ഈപ്പനെയാണ് കാണാതായത്.
തൃശ്ശൂര്‍ ജില്ലയില്‍ കനത്ത മഴയില്‍ നൂറിലധികം വീടുകള്‍ ഭാഗികമായും നാലു വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. കണ്ണൂര്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നായി എഴുപതോളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. കോഴിക്കോടും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ചട്ടഞ്ചാല്‍ ദേശീയപാതയുടെ മേല്പാലത്തില് വിള്ളല്‍ കണ്ടെത്തിയതും ആശങ്കയായി.
തിരുവനന്തപുരം പേരൂര്‍ക്കട എസ്എ പി ക്യാമ്പില്‍ രാവിലെ മരം വീണു മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റു. പത്തനംതിട്ടയില്‍ അമ്പലപ്പുഴ – തിരുവല്ല സംസ്ഥാനപാതയില്‍ വെള്ളം കയറി. കോട്ടയം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്.
india
ഓപറേഷന് സിന്ദൂര്‍; വര്‍ഗീയപരാമര്‍ശം നടത്തിയ നിയമവിദ്യാര്‍ഥി അറസ്റ്റില്‍
ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യംവെച്ച് അസഭ്യം നിറഞ്ഞതും വിദ്വേഷമുണ്ടാക്കുന്നതുമായ പരാമര്‍ശമാണ് ശര്‍മിഷ്ത സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതെന്ന് പൊലീസ് പറഞ്ഞു.

ഓപറേഷന് സിന്ദൂറുമായി ബന്ധപ്പെട്ട് വര്‍ഗീയവും വിദ്വേഷമുണ്ടാക്കുന്നതുമായ പരാമര്‍ശം നടത്തിയതിന് നിയമവിദ്യാര്‍ഥി അറസ്റ്റില്‍. പുണെ സ്വദേശിയായ ശര്‍മിഷ്ത പനോളിയെയാണ് (22) വെള്ളിയാഴ്ച രാത്രി ഗുരുഗ്രാമില്‍ നിന്ന് കൊല്‍ക്കത്ത പൊലീസ് അറസ്റ്റ് ചെയ്തത്. ആലിപൂര്‍ കോടതിയില്‍ ഹാജരാക്കിയ ശര്‍മിഷ്തയെ ജൂണ്‍ 13 വരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യംവെച്ച് അസഭ്യം നിറഞ്ഞതും വിദ്വേഷമുണ്ടാക്കുന്നതുമായ പരാമര്‍ശമാണ് ശര്‍മിഷ്ത സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതെന്ന് പൊലീസ് പറഞ്ഞു. വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പലരും ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്നാണ് കൊല്‍ക്കത്ത പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്.
സംഭവത്തിന് പിന്നാലെ യുവതിയും കുടുംബവും ഒളിവിലായിരുന്നു. കോടതി വാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ശര്‍മിഷ്തയെ ഗുരുഗ്രാമില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
പരാമര്‍ശങ്ങള്‍ വിവാദമായതിന് പിന്നാലെ ശര്‍മിഷ്ത വിഡിയോ ഡിലീറ്റ് ചെയ്യുകയും മാപ്പ് പറയുകയും ചെയ്തിരുന്നു. ‘ഞാന്‍ നിരുപാധികം ക്ഷമ ചോദിക്കുന്നു. പറഞ്ഞ കാര്യങ്ങള്‍ എന്റെ വ്യക്തിപരമായ വികാരങ്ങളാണ്, ആരെയും വേദനിപ്പിക്കാന്‍ ഞാന്‍ മനഃപൂര്‍വ്വം ആഗ്രഹിച്ചിട്ടില്ല. ആര്‍ക്കെങ്കിലും വേദനയുണ്ടായിട്ടുണ്ടെങ്കില്‍ അതില്‍ ഞാന്‍ ഖേദിക്കുന്നു. എന്നെ മനസ്സിലാക്കുമെന്നും സഹകരണമുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. ഇനി മുതല്‍, എന്റെപോസ്റ്റുകളില്‍ ഞാന്‍ ജാഗ്രത പാലിക്കും. എന്റെ ക്ഷമാപണം സ്വീകരിക്കണമെന്ന് വീണ്ടും അഭ്യര്‍ഥിക്കുന്നു’ -ശര്‍മിഷ്ത പോസ്റ്റില്‍ പറഞ്ഞു.
kerala
സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്
മേഖല നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് സമരത്തിലേക്ക് കടക്കുന്നതെന്ന് അധികൃതര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു

സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുന്നു. മേഖല നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് സമരത്തിലേക്ക് കടക്കുന്നതെന്ന് അധികൃതര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
പ്രതിസന്ധികള്‍ ശ്രദ്ധയില്‍പെടുത്തി അധികാരികള്‍ക്ക് നിവേദനം നല്‍കിയിട്ടും പ്രതിഷേധിച്ചിട്ടും ഫലമില്ലാതെയാണ് പ്രത്യക്ഷ സമരത്തിലേക്ക് കടക്കുന്നത്. തൊഴിലാളി സംഘടനകളെ ഉള്‍പ്പെടുത്തി മറ്റു ട്രേഡ് യൂനിയന്‍ സംഘടനകളുടെ സഹകരണം ഉറപ്പാക്കിയാണ് സമരം നടത്തുക.
ബസ് ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, ആര്.ടി ഓഫിസിലെ സേവനങ്ങള്‍ക്ക് പി.സി.സി നിര്‍ബന്ധമാക്കല്‍, 40 വര്‍ഷത്തോളം സ്വകാര്യ ബസുകള്‍ നടത്തിയ ദീര്‍ഘദൂര സര്‍വിസുകള്‍, ലിമിറ്റഡ് സ്റ്റോപ്പുകള്‍ എന്നിങ്ങനെ വേര്‍തിരിവ് നടത്തി നഷ്ടത്തിലോടുന്ന കെ.എസ്.ആര്.ടി.സിക്ക് കൈമാറല്‍ അടക്കമുള്ള നടപടികള്‍ പ്രതിസന്ധിയുണ്ടാക്കി. വിദ്യാര്‍ഥികളുടെ 14 വര്‍ഷം മുമ്പുള്ള യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല.
-
kerala1 day ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
kerala3 days ago
സി.കെ.സി.ടി.ക്ക് പുതിയ ഭാരവാഹികള്‍
-
GULF1 day ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
Video Stories2 days ago
രാജ്യത്തെ പിടിച്ചുലച്ച പഹല്‍ഗാം ആക്രമണത്തിന് ഒരു മാസം; ഭീകരകയ്ക്കെതിരായ ഇന്ത്യയുടെ വിട്ട്വീഴ്ച്ചയില്ലാ പോരാട്ടം തുടരുന്നു
-
GULF2 days ago
ജീവിത നിലവാരത്തിലും സുരക്ഷയിലും സന്തോഷത്തിലും അബുദാബി മുമ്പില്‍
-
Cricket2 days ago
കിങ്സിനെ തകര്‍ത്തു; ഐപിഎല്‍ ഫൈനലില്‍ ആര്‍സിബി
-
kerala3 days ago
വീട്ടുമുറ്റത്ത് നിന്ന് കുട്ടിക്ക് ഭക്ഷണം നല്‍കുന്നതിനിടെ പാമ്പ് കടിയേറ്റ് യുവതി മരിച്ചു
-
india3 days ago
ഊട്ടി-ഗൂഡല്ലൂര്‍ പാതയില്‍ ഗതാഗത നിയന്ത്രണം; ബസുകള്‍ക്കും പ്രാദേശിക വാഹനങ്ങള്‍ക്കും മാത്രം അനുമതി