Connect with us

News

ന്യൂസിലാന്‍ഡ് മുസ്‌ലിംകളായതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു; വിധി ലോകത്തിന് മാതൃക-ഇമാം ഗമാല്‍ ഫൗദ

വിചാരണക്കിടെ ഭീകരവാദിയായ പ്രതിയോട് 45 കാരനായ ഇമാം ഫൗദ കോടതിയില്‍ പറഞ്ഞ വാക്കുകളും പ്രശസ്തമായിരുന്നു. ‘ഞാന്‍ തീവ്രവാദിയോട് പറയുന്നു, നിങ്ങള്‍ വഴിതെറ്റിക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്തു,”ഞങ്ങള്‍ സമാധാനം ആഗ്രഹിക്കുന്ന സ്‌നേഹനിധികളായ ഒരു സമൂഹമാണ്. നിങ്ങളുടെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഞങ്ങള്‍ അര്‍ഹരല്ല. സമാധാനത്തിനും ആരാധനയ്ക്കുമായാണ് ഞങ്ങള്‍ പള്ളിയില്‍ പോകുന്നത്. അവിടെ നിങ്ങളുടെ വിദ്വേഷം അനാവശ്യമാണ്, ഫൗദ പറഞ്ഞു.

Published

on

Chicku Irshad

ന്യൂസിലാന്‍ഡ്: ക്രൈസ്റ്റ്ചര്‍ച്ചിലെ രണ്ടു മുസ്‌ലിം പള്ളികളിലായി പ്രാര്‍ത്ഥനയിലായിരുന്ന ആളുകള്‍ക്ക് ഭീകരാക്രമണം നടത്തുകയും 51 പേരെ വെടിവെച്ചുകൊല്ലുകയും ചെയത് കുറ്റവാളി ബ്രിന്റണ്‍ ഹാരിസണ്‍ ടാറന്റിനെതിരായ കോടതി വിധിയെ സ്വാഗതം ചെയ്ത് പള്ളി ഇമാം ഗമാല്‍ ഫൗദ.

ന്യൂസിലാന്‍ഡ് കോടതിയുടെ ചരിത്രവിധി ലോകത്തിന് മാതൃകയാണെന്ന്, അക്രമം നടന്ന അല്‍ നൂറ പള്ളി ഇമാം കൂടിയായ, ഗമാല്‍ ഫൗദ പറഞ്ഞു. ഒരു ശിക്ഷയ്ക്കും പ്രിയപ്പെട്ടവരെ തിരിച്ചുകൊണ്ടുവരാനാകില്ലെന്നത് യാഥാര്‍ഥ്യമാണ്. ന്യൂസിലാന്‍ഡിലെ നീതിന്യായവ്യവസ്ഥയെ ബഹുമാനിക്കുന്നു. മുസ്ലിങ്ങളും അമുസ്ലിങ്ങളും ഒറ്റക്കെട്ടായി വെറുപ്പിനെതിരേ നിന്നു. അത് ലോകത്തിനുതന്നെ മാതൃകയായി, അദ്ദേഹം അഭിപ്രായപ്പെട്ടു.

മതം, ദേശീയത, പ്രത്യയശാസ്ത്രം ഇതില്‍ ഏതിനെ മുന്‍നിര്‍ത്തിയായാലും തീവ്രവാദികളുടെ രാഷ്ട്രീയം ഒന്നാണ്. എല്ലാ തീവ്രവാദികളും അവര്‍ വിദ്വേഷത്തെ പ്രതിനിധീകരിക്കുന്നു. എന്നാല്‍ ഞങ്ങള്‍ സ്‌നേഹവും അനുകമ്പയുള്ളവരുമാണ്. മുസ്ലിം, അമുസ്ലിം, വിശ്വാസികള്‍, അവിശ്വാസികള്‍ എന്നിങ്ങനെ എല്ലാവരേയും പ്രതിനിധീകരിക്കുന്നവരാണ് ഞങ്ങള്‍ ന്യൂസിലാന്റുകാര്‍. ന്യൂസിലാന്റിലെ മുസ്‌ലിംകളായതില്‍ ഞങ്ങള്‍ ഏറെ അഭിമാനിക്കുന്നു. ഞങ്ങള്‍ ഈ രാജ്യത്തിന്റെ സേവനം തുടരും, അല്‍ നൂറ പള്ളി ഇമാം ഗമാല്‍ ഫൗദ കൂട്ടിച്ചേര്‍ത്തു.

2019 മാര്‍ച്ച് 15-നാണ് ക്രൈസ്റ്റ്ചര്‍ച്ചിലെ പള്ളികളില്‍ വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കിടെ വെടിവെപ്പുണ്ടായത്. ആദ്യം അല്‍ നൂര്‍ പള്ളിക്കുള്ളിലായിരുന്നു ആക്രമണം. പിന്നീട് ലിന്‍സ് വുഡ് ഇസ്ലാമിക് സെന്ററിലെത്തിയ അക്രമി അവിടെയും തുടരെ കൊലപാതങ്ങള്‍ നടത്തി. ഫെയ്സ്ബുക്കില്‍ ലൈവ് വീഡിയോ ഇട്ടായിരുന്നു ഭീകരാക്രമം നടത്തിയത്. മൂന്നാമത്തെ പള്ളിയേയും ലക്ഷ്യംവച്ചു പോകുന്നതിനിടെ ബ്രിന്റണ്‍ ടാറന്റ് പോലീസിന്റെ പിടിയിലാവുകയായിരുന്നു.

Imageവിചാരണക്കിടെ ഭീകരവാദിയായ പ്രതിയോട് 45 കാരനായ ഇമാം ഫൗദ കോടതിയില്‍ പറഞ്ഞ വാക്കുകളും പ്രശസ്തമായിരുന്നു. ‘ഞാന്‍ തീവ്രവാദിയോട് പറയുന്നു, നിങ്ങള്‍ വഴിതെറ്റിക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്തു,”ഞങ്ങള്‍ സമാധാനം ആഗ്രഹിക്കുന്ന സ്‌നേഹനിധികളായ ഒരു സമൂഹമാണ്. നിങ്ങളുടെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഞങ്ങള്‍ അര്‍ഹരല്ല. സമാധാനത്തിനും ആരാധനയ്ക്കുമായാണ് ഞങ്ങള്‍ പള്ളിയില്‍ പോകുന്നത്. അവിടെ നിങ്ങളുടെ വിദ്വേഷം അനാവശ്യമാണ്, ഫൗദ പറഞ്ഞു.

തീവ്രവാദി ആഗ്രഹിച്ചതിന്റെ നേര്‍വിപരീതമാണ് ഫലമാണുണ്ടായിരിക്കുന്നത്. ലോകം ന്യൂസിലാന്റിനെ ആങ്ങനെയാണ് കണ്ടത്. അദ്ദേഹത്തിന്റെ ദുഷ്പ്രവൃത്തികള്‍ ലോകത്തെ കൂടുതല്‍ അടുപ്പിച്ചു. തീവ്രവാദിയെ കുറ്റവാളിയായിട്ടാണ് കാണുന്നതെന്നും, ഇമാം ഗമാല്‍ ഫൗദ കൂട്ടിച്ചേര്‍ത്തു.

പ്രതി അര്‍ഹിക്കുന്ന ശിക്ഷയാണ് ലഭിച്ചതെന്നും ആജീവനാന്ത ഒറ്റപ്പെടലിനാണ് അയാളെന്നുമായിരുന്നു, കോടതി വിധിയോടുള്ള ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡെര്‍ന്റെ പ്രതികരണം. കൂട്ടക്കൊല നടത്തിയയാള്‍ ഒരിക്കലും പകല്‍വെളിച്ചം കാണുകയില്ലെന്നതില്‍ ആശ്വാസമുണ്ടെന്ന് ജസിന്ദ പറഞ്ഞു. മാര്‍ച്ച് 15-ന് അയാളുണ്ടാക്കിയ മുറിവ് ഇനിയും ഉണങ്ങിയിട്ടില്ല. എന്നാല്‍, അതിനു പിന്നിലെ തീവ്രവാദിയുടെ പേര് ഇനി ഉച്ചരിക്കേണ്ടിവരില്ലെന്നത് ആശ്വാസമാണ്. ആജീവനാന്തകാല നിശ്ശബ്ദതയാണ് പ്രതി അര്‍ഹിക്കുന്നതെന്നും ജസിന്ദ അഭിപ്രായപ്പെട്ടു.

പ്രതിക്ക് പരോളില്ലാതെ ആജീവനാന്ത തടവുശിക്ഷ വിധിച്ച കോടതി, മനുഷ്യത്വരഹിതവും അതിക്രൂരവുമായ കൂട്ടക്കൊലയാണ് 29 വയസ്സുകാരനായ ടാറന്റ് നടത്തിയതെന്നും നിരീക്ഷിച്ചു. വെറുപ്പിന്റെ പ്രത്യയശാസ്ത്രമാണ് സ്ത്രീകളും കുഞ്ഞുങ്ങളുമുള്‍പ്പെടുന്ന നിരപരാധികളെ കൊന്നൊടുക്കാന്‍ പ്രതിയെ പ്രേരിപ്പിച്ചതെന്ന് ജഡ്ജി കാമറൂണ്‍ മാന്‍ഡര്‍ അഭിപ്രായപ്പെട്ടു. ടാറന്റ് ചെയ്ത കുറ്റം കണക്കാക്കുമ്പോള്‍ ആജീവനാന്ത ശിക്ഷതന്നെ ചെറുതാണെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം, ന്യൂസിലാന്‍ഡില്‍ ഒരു കുറ്റവാളിയെ പരോളില്ലാതെ ശിക്ഷിക്കുന്നത് നിയമചരിത്രത്തില്‍ ആദ്യമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending