Connect with us

india

സ്വര്‍ണം, വെള്ളി, വസ്ത്രങ്ങള്‍ക്ക് വില കൂടും; ആദായനികുതി സ്ലാബ് കുറച്ചു

രാവിലെ മന്ത്രിസഭാ യോഗം ബജറ്റ് അംഗീകരിച്ചു. രാഷ്ട്രപതിയെ കണ്ടശേഷമാണ് മന്ത്രി പാര്‍ലമെന്റിലെത്തിയത്.

Published

on

തൊഴിലില്ലായ്മയെ മുഖവിലക്കെടുക്കാതെയും കോവിഡാനന്തരകാലത്തെ ജീവിതപ്രയാസങ്ങളെ തൃണവല്‍ഗണിച്ചുമുള്ള ബജറ്റ് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചു. മന്ത്രി നിര്‍മല സീതാരാമന്‍രെ അഞ്ചാമത്തെ ബജറ്റില്‍ കാര്യമായ പ്രഖ്യാപനങ്ങളൊന്നുമില്ല. ആദായനികുതി സ്ലാബ് പുതുക്കിയതും കാര്‍ഷികമേഖലക്ക് പേരിന് ഫണ്ടുകള്‍ അനുവദിച്ചതുമാണ് പ്രത്യേകതകള്‍.സൗജന്യഭക്ഷണപദ്ധതി നീട്ടി. സാമ്പത്തികവളര്‍ച്ച 7.1 ശതമാനം പ്രതീക്ഷിക്കുന്നു. മന്ത്രി നിര്‍മല സീതാരാമന്റെ അഞ്ചാമത്തെ ബജറ്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായ സമ്പൂര്‍ണ ബജറ്റാണ്.

ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍:-

  • മൊബൈല്‍ ഫോണിന് വില കുറയും
  • സിഗരറ്റുകള്‍ക്ക് വില കത്തും
  • മൊബൈല്‍ ഉപകരണങ്ങള്‍ക്ക് വില കുറയും
  • സ്വര്‍ണം, വെള്ളി, വജ്രം എന്നിവക്ക്‌ വില കൂടും
  • കംപ്രസ്ഡ് ബയോഗ്യാസിന് വില കുറയും
  • വൈദ്യുതി വാഹനങ്ങള്‍ക്ക് വില കുറയും
  • കസ്റ്റംസ് ഡ്യൂട്ടി 13% മായി കുറയ്ക്കും
  • കര്‍ണാടകയ്ക്കായി 5,300 കോടി വരള്‍ച്ചാ സഹായം
  • വനിതകള്‍ക്കായി ചെറുകിട സാമ്പത്തിക പദ്ധതി
  • കണ്ടല്‍ക്കാടി സംരക്ഷണത്തിനായി മിഷ്ടി പദ്ധതി
  • അതിര്‍ത്തി ഗ്രാമങ്ങളില്‍ ടൂറിസം പദ്ധതികള്‍
  • അന്തരീക്ഷ മലിനീകരണം സൃഷ്ടിക്കുന്ന പഴയ വാഹനങ്ങള്‍ പൊളിക്കാന്‍ സഹായം
  • ലഡാക്കിലെ ഊര്‍ജ ഉത്പാദന പദ്ധതിക്കായി 20,700 കോടി
  • 2070 ല്‍ രാജ്യം പൂജ്യം ശതമാനം കാര്‍ബണ്‍ ബഹിര്‍ഗമനത്തിലെത്തിക്കും
  • ഗ്രീന്‍ ഹൈഡ്രജന്‍ ലക്ഷ്യത്തിനായി 19,700 കോടി
  • സംസ്ഥാനങ്ങള്‍ക്ക് പലിശ രഹിത വായ്പ ഒരു വര്‍ഷം കൂടി
  • 5ജി ആപ്പുകള്‍ നിര്‍മിക്കാനായി രാജ്യത്ത് 100 ലാബുകള്‍
  • ഗതാഗത മേഖലയ്ക്ക് 75000 കോടി അനുവദിക്കും
  • 50 വിമാനത്താവളങ്ങള്‍ നവീകരിക്കും
  • ഗോത്ര സംരക്ഷണത്തിനായി 15000 കോടി
  • മൂന്ന് വര്‍ഷത്തിനുള്ളില്‍ ഏകലവ്യ മോഡല്‍ റെസിഡെന്‍ഷ്യല്‍
  • വിദ്യാലയങ്ങളില്‍ 38000 അധികം അവസരം
  • ഗോത്രമേഖലയിലെ വളര്‍ച്ചയ്ക്കായി പിബിടിജി പദ്ധതി
  • തടവില്‍ കഴിയുന്ന പാവപ്പെട്ടവര്‍ക്ക് സഹായം
  • റെയില്‍ വേ മേഖലയ്ക്ക് 2.40 ലക്ഷം കോടി
  • ജമ്മുകശ്മീറിനെക്കുറിച്ച് പ്രത്യേകഫോക്കസ്.
  • കാര്‍ഷികമേഖലക്ക് ഡിജിറ്റല്‍ വിദ്യ
  • ചെറുധാന്യങ്ങളെ പ്രോല്‍സാഹിപ്പിക്കും
  • മില്ലെറ്റില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്
  • റാഗി, ബാദ്ര, പുട്ട്, ചാമ എന്നിവയില്‍ മുന്നില്‍
  • കാര്‍ഷികവായ്പാ പരിധി 20 ലക്ഷം രൂപ
  • ചെറുകിട കര്‍ഷകര്‍ക്കും ചെറുധാന്യകര്‍ഷകര്‍ക്കും പ്രോല്‍സാഹനം
  • പൊതുസ്വകാര്യ പങ്കാളിത്തത്തോടെ ടൂറിസം പദ്ധതികള്‍
  • ടൂറിസം രംഗത്ത് വന്‍ ജോലി സാധ്യത
  • കാര്‍ഷിക മേഖലിയലെ സ്ത്രീകളുടെ വികസനത്തിനായി പദ്ധതി
  • സാങ്കേതിക വിദ്യയില്‍ അധിഷ്ടിതമായ വികസന പദ്ധതികള്‍
  • കാര്‍ഷിക വായ്പാ 20ലക്ഷം കോടി
  • ചെറുകിട കര്‍ഷകര്‍ക്കും ചെറുധാന്യകര്‍ഷകര്‍ക്കും പ്രോല്‍സാഹനം
  • 2014 മുതല്‍ നിര്‍മിച്ചത് 157 നഴ്‌സിങ് കോളേജുകള്‍
  • മത്സ്യമേഖലയ്ക്ക് 6000 കോടി
  • വിദ്യാഭ്യാസ മേഖലയില്‍ കരിക്കുല പരിഷ്‌കരണം ശാസ്ത്രീയമായി നടപ്പാക്കും
  • ഔഷധ ഗവേഷണ പദ്ധതികള്‍
  • 63000 സഹകരണ സംഘങ്ങള്‍ സാങ്കേതികവത്കരിക്കും
  • അരിവാള്‍ രോഗം നിര്‍മാര്‍ജനം ചെയ്യും
  • കുട്ടികള്‍ക്കായി ദേശീയ ഡിജിറ്റല്‍ ലൈബ്രറി

ബജറ്റ് അവതരണത്തിന്റെ ലക്ഷ്യങ്ങള്‍
1. എല്ലാവര്‍ക്കും വികസനം
2. കാര്‍ഷിക വികസനം
3. യുവജന ക്ഷേമം
4. സാമ്പത്തിക സ്ഥിരത
5. ലക്ഷ്യം സാക്ഷാത്കാരം

6. അടിസ്ഥാന സൗകര്യം
7. സാധ്യത ഉറപ്പാക്കല്‍

 

 

 

 

india

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് മെയ് 7 മുതല്‍ ഗതാഗത നിയന്ത്രണം

Published

on

ഊട്ടി സമ്മര്‍ സീസണ്‍ തുടങ്ങുന്നത് കൊണ്ട് 7.5.2024 മുതല്‍ 30.5.2024 വരെ ഊട്ടിയില്‍ ട്രാഫിക് നിയമങ്ങള്‍ മാറ്റം വരുത്തിയിട്ടുണ്ട് വരുന്ന വാഹനങ്ങളില്‍ ഊട്ടി ടൗണില്‍ പ്രവേശിക്കാന്‍ പറ്റുകയില്ല. ഊട്ടി ടൗണ്ഡ് ഔട്ടര്‍സൈഡുകളില്‍ വണ്ടികള്‍ക്ക് പാര്‍ക്കിംഗ് കൊടുത്ത് അവിടുന്ന് ഗവണ്‍മെന്റ് ബസ്സില്‍ പോയി ചുറ്റിക്കണ്ട് തിരിച്ച് അതേ വണ്ടിയില്‍ അവിടെ കൊണ്ടുപോയി വിടും.

അതുമാത്രമല്ല ഈ കൊല്ലം തമിഴ്‌നാട് പോലീസ് ഒരു മാപ്പ് റെഡിയാക്കിയിട്ടുണ്ട് അത് ചെറിയ വാഹനങ്ങള്‍ക്ക് ഉള്ളതാണ് നമ്മള്‍ ഊട്ടി എന്റര്‍ ആവുമ്പോള്‍ തന്നെ ഒരു പോലീസ് ഒരു പേപ്പര്‍ തരും. ആ പേപ്പറില്‍ കാണുന്ന ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യുക സ്‌കാന്‍ ചെയ്യുമ്പോള്‍ നമ്മള്‍ക്ക് ആ സ്‌കാനില്‍ റൂട്ട് മാപ്പ് കാട്ടിത്തരും ആ റൂട്ട് മാപ്പ് പ്രകാരം മാത്രമേ പോകാന്‍ പാടുള്ളൂ ഇത് പോലീസിന്റെ സ്ട്രിക്ട് ഓര്‍ഡര്‍ ആണ് വേറെ റൂട്ട് മാറി പോകാന്‍ പാടില്ല വരുന്ന വാഹനങ്ങള്‍ കുന്നൂര്‍ വഴി വരികയും ആവിന്‍ പാല്‍ പാര്‍ക്കിങ്ങില്‍ പാര്‍ക്ക് ചെയ്യുകയും വേണം. തിരിച്ചു പോകുന്ന വാഹനങ്ങള്‍ കോത്തഗിരി വഴി പോവുകയും ചെയ്യണം ഗൂഡല്ലൂര്‍ വഴി വരുന്ന വാഹനങ്ങള്‍ എച്ച്പിഎഫിന്റെ അവിടെ പാര്‍ക്ക് ചെയ്യുകയും ചെയ്യണം.

Continue Reading

india

ഹജ്ജ് മൂന്നാം ഗഡു: തീയതി മേയ് നാലുവരെ നീട്ടി

അപേക്ഷകർ രേഖപ്പെടുത്തിയ ഹജ്ജ് എംബാർക്കേഷൻ പോയന്റ് അടിസ്ഥാനത്തിലാണ് ബാക്കി തുക അടക്കേണ്ടത്.

Published

on

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷം ഹജ്ജിന് പോകുന്നവരുടെ മൂന്നാം ഗഡു അടക്കേണ്ട സമയപരിധി മേയ് നാല് വരെ നീട്ടി. അപേക്ഷകർ രേഖപ്പെടുത്തിയ ഹജ്ജ് എംബാർക്കേഷൻ പോയന്റ് അടിസ്ഥാനത്തിലാണ് ബാക്കി തുക അടക്കേണ്ടത്.

തീർഥാടകർ കവർ നമ്പർ ഉപയോഗിച്ച് ഹജ്ജ് കമ്മിറ്റി വെബ്സൈറ്റ് പരിശോധിച്ചാൽ അടക്കേണ്ട തുക സംബന്ധിച്ച വിവരങ്ങൾ ലഭിക്കും.

Continue Reading

crime

യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് വയലില്‍ ഉപേക്ഷിച്ച് കടന്ന നാലംഗ സംഘം പിടിയില്‍

ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍

Published

on

പറ്റ്ന: ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍.ഉത്തരാഗണ്ഡിലെ ഹരിദ്വാര്‍ സ്വദേശികളായ ഷേര്‍ സിംഗ ്(55), ആകാശ് സിംഗ് (27), ബ്രിജ്ലാല്‍ സിംഗ് (30), ഷയാമു സിംഗ ്(25) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ചയാണ് കിഷന്‍ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹലീം ചൗക്കിലുള്ള വീട്ടില്‍ നിന്ന് യുവതിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്.

യുവതിയെ ഒരു ചോളത്തോട്ടത്തില്‍ എത്തിച്ച് ക്രൂരമായി മര്‍ദിക്കുകയും ബലാത്സംഗം ചെയ്യുകയും സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വീട്ടില്‍ എത്തിയ യുവതി കുടുംബത്തോട് വിവരം പറയുകയും ഉടന്‍ തെന്നെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

പൊലീസ് നടത്തിയ അന്വോഷണത്തില്‍ അരാരിയ ജില്ലയിലെ മഹല്‍ഗാവില്‍ നിന്ന് പ്രതികളെ പിടികൂടുകയും ഐപിസി 363,366,376 ഡി,506,34 വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

 

Continue Reading

Trending