Connect with us

More

77കാരിയെ ഡിജിറ്റല്‍ തടവില്‍വെച്ച് സൈബര്‍ തട്ടിപ്പ് സംഘം

തവണകളായി മൂന്ന് കോടിയിലധികം കൈപ്പറ്റിയിരുന്നു

Published

on

മുംബൈ: 77കാരിയെ ഒരു മാസത്തോളം ഡിജിറ്റല്‍ തടവില്‍വെച്ച് സൈബര്‍ തട്ടിപ്പ് സംഘം. ഇവരില്‍ നിന്നും 3.8 കോടി രൂപ പലപ്പോഴായി സംഘം കൈക്കലാക്കിയിരുന്നു. മുംബൈയില്‍ ഭര്‍ത്താവുമൊത്ത് താമസിക്കുകയായിരുന്നു ഇവര്‍. ഇതിനിടെ മുംബൈ പൊലീസില്‍ നിന്നാണെന്ന് കബളിപ്പിച്ച് പ്രതികള്‍ സമീപിക്കുകയായിരുന്നു. വാട്സ്ആപ്പ് കോളാണ് ആദ്യം ലഭിച്ചത്. തങ്ങള്‍ മുംബൈ പൊലീസില്‍നിന്നാണെന്നും അവര്‍ അയക്കാന്‍ ശ്രമിച്ച കൊറിയര്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്നുമായിരുന്നു തട്ടിപ്പുകാര്‍ പറഞ്ഞത്.

താന്‍ കൊറിയര്‍ അയച്ചിട്ടില്ലെന്ന് വൃദ്ധ വ്യക്തമാക്കിയിരുന്നു. നാല് കിലോ വസ്ത്രം, എംഡിഎംഎ, അഞ്ച് പാസ്പോര്‍ട്ട്, ബാങ്ക് കാര്‍ഡ് എന്നിവയാണ് കൊറിയറില്‍ ഉള്ളതെന്നാണ് തട്ടിപ്പ് സംഘം പറഞ്ഞിരുന്നത്. ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് മറ്റാരെങ്കിലും കൊറിയര്‍ അയച്ചതാകാമെന്നും മുംബൈ പൊലീസിനോട് സംസാരിക്കണമെന്നും സംഘം നിര്‍ദേശിച്ചു. ഇതിന് പിന്നാലെ മുംബൈ പൊലീസില്‍ നിന്നാണെന്ന് പറഞ്ഞ് തട്ടിപ്പ് സംഘത്തിലെ മറ്റൊരാള്‍ വൃദ്ധയെ വിളിച്ചു. കള്ളപ്പണക്കേസില്‍ 77കാരിയുടെ ആധാര്‍കാര്‍ഡ് ലിങ്ക് ആയിട്ടുണ്ടെന്നായിരുന്നു പ്രതികരണം. സ്‌കൈപ്പ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്നും 24 മണിക്കൂറും എല്ലാ ദിവസവും തങ്ങളുമായി വീഡിയോ കോളിലായിരിക്കണമെന്നുമായിരുന്നു നിര്‍ദ്ദേശം.ലൊക്കേഷന്‍ ട്രാക്ക് ചെയ്യാന്‍ വേണ്ടിയാണിതെന്നായിരുന്നു വിശദീകരണം.

ഐപിഎസ് ഓഫീസറെന്ന് തെറ്റിദ്ധരിപ്പിച്ച് സംഘത്തിലെ ആനന്ദ് റാണ എന്നയാള്‍ സ്ത്രീയില്‍ നിന്നും ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈക്കലാക്കി. പിന്നീട് ഐപിഎസ് ഉദ്യോഗസ്ഥനെന്ന് വിശേഷിപ്പിച്ച് വീഡിയോ കോളിലെത്തിയ മറ്റൊരാള്‍ കേസന്വേഷണത്തിനായി പണം കൈമാറാന്‍ നിര്‍ദേശിക്കുകയായിരുന്നു. പല തവണകളായി സംഘം ഇവരില്‍ നിന്നും പണം വാങ്ങി. അന്വേഷണത്തില്‍ കുറ്റക്കാരിയല്ലെന്ന് കണ്ടെത്തിയാല്‍ പണം തിരിച്ച് നല്‍കുമെന്ന് സംഘം പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി 15 ലക്ഷം രൂപ തിരിച്ച് നല്‍കുകയും ചെയ്തതോടെ വൃദ്ധയ്ക്ക് സംഘത്തില്‍ വിശ്വാസമുണ്ടായി. ഇതിന് പിന്നാലെയാണ് പലപ്പോഴായി മൂന്ന് കോടിയിലധികം തട്ടിപ്പുകാര്‍ കൈപ്പറ്റിയത്.

എന്നാല്‍ പണം തിരിച്ചു ലഭിക്കാതിരിക്കുകയും സംഘം കൂടുതല്‍ പണം ആവശ്യപ്പെടുകയും ചെയ്തതോടെ ഇവര്‍ വിദേശത്ത് താമസിക്കുന്ന മകളെ വിവരമറിയിക്കുകയായിരുന്നു. പറ്റിക്കപ്പെട്ടുവെന്ന് മനസിലാക്കിയതോടെ വൃദ്ധ പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ പൊലീസ് പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചട്ടുണ്ട്. പ്രതികള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

സംസ്ഥാന ചലച്ചിത്രപുരസ്കാരം നിരസിച്ച് കിച്ച സുദീപ്

അവാർഡ് ലഭിച്ചത് പയൽവാൻ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ്

Published

on

കർണാടക സർക്കാർ 2019ലെ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖാപിച്ചത് ഈയിടെയാണ്. മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് കിച്ച സുദീപ് ആണ്. അദ്ദേഹത്തിന് അവാർഡ് ലഭിച്ചത് പയൽവാൻ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ്. എന്നാൽ, ഈ പുരസ്‌കാരം നിരസിച്ചിരിക്കുകയാണ് താരം.

തനിക്ക് പകരം അർഹരായ മറ്റാർക്കെങ്കിലും അവാർഡ് നല്കണമെന്നാണ് അദ്ദേഹം സർക്കാരിനോടും ജൂറിയോടും അഭ്യർത്ഥിച്ചിരിക്കുന്നത്. സമൂഹ മാധ്യമത്തിലൂടെയാണ് നടൻ്റെ പ്രതികരണം. പുരസ്കാരങ്ങൾ സ്വീകരിക്കില്ലെന്ന് കുറേ കാലങ്ങളായി തീരുമാനിച്ചിരിക്കുന്നതാണ്. ഭാവിയിലും ഒരു പുരസ്കാരവും സ്വീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വ്യക്തിപരമായ കാരണങ്ങൾകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്.

സിനിമയ്ക്കുവേണ്ടി ഹൃദയം നൽകിയ അർഹരായ മറ്റ് അഭിനേതാക്കൾ ഇൻഡസ്ട്രിയിലുണ്ട്. ഈ പുരസ്കാരം അങ്ങനെ അവർക്ക് നൽകണം. അതുകാണുമ്പോൾ താൻ ഏറെ സന്തോഷിക്കുമെന്ന് അദ്ദേഹം കുറിച്ചു. ജൂറി അംഗങ്ങളോടും സംസ്ഥാന സർക്കാരിനോടും ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു.

എന്റെ തിരഞ്ഞെടുപ്പിനെ നിങ്ങൾ ബഹുമാനിക്കുകയും ഞാൻ തിരഞ്ഞെടുത്ത പാതയിൽ എന്നെ പിന്തുണയ്ക്കുകയും ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ പ്രവർത്തനത്തെ അംഗീകരിച്ചതിനും ഈ അവാർഡിന് എന്നെ പരിഗണിച്ചതിനും ബഹുമാനപ്പെട്ട ജൂറി അംഗങ്ങൾക്കും സംസ്ഥാന സർക്കാരിനും ഒരിക്കൽ കൂടി നന്ദി പറയുന്നുവെന്ന് സുദീപ് കൂട്ടിച്ചേർത്തു.

Continue Reading

kerala

‘കാലിയായ റേഷൻ കടകൾ’: മുസ്‌ലിം യൂത്ത് ലീഗ് നിൽപ് സമരം ജനുവരി 25ന് ശനിയാഴ്ച

റേഷൻ കടകളിലേക്ക് സാധനങ്ങൾ വിതരണം ചെയ്യുന്നവർക്ക് ഭീമമായ കുടിശ്ശിക സർക്കാർ വരുത്തിയതാനാൽ അവർ വിതരണം നിർത്തിയതാണ് റേഷൻ പ്രതിസന്ധിക്ക് കാരണം

Published

on

കോഴിക്കോട് : സാധാരണക്കാരന്റെ ആശ്രയമായ റേഷൻ സമ്പ്രദായം അവതാളത്തിലായിട്ടും അനങ്ങാപാറ നയം തുടരുന്ന ഇടത് സർക്കാർ കേരളത്തിന് ബാധ്യതയായതായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസ് പറഞ്ഞു. സാധാരണക്കാരെ ദുരിതത്തിലാക്കുന്ന ഇടത് സർക്കാർ നയത്തിനെതിരെ, കാലിയായ റേഷൻ കടകൾക്ക് മുമ്പിൽ മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകർ നാളെ (ശനിയാഴ്ച) പ്രതിഷേധ നിൽപ് സമരം സംഘടിപ്പിക്കും.

റേഷൻ കടകളിലേക്ക് സാധനങ്ങൾ വിതരണം ചെയ്യുന്നവർക്ക് ഭീമമായ കുടിശ്ശിക സർക്കാർ വരുത്തിയതാനാൽ അവർ വിതരണം നിർത്തിയതാണ് റേഷൻ പ്രതിസന്ധിക്ക് കാരണം. ഫണ്ട് കിട്ടാത്തതിനാൽ റേഷൻ വിതരണ കരാറുകാർ ജനുവരി ഒന്നാം തിയ്യതി മുതൽ ആരംഭിച്ച സമരം മൂന്നാഴ്ച്ച പിന്നിട്ടിട്ടും രമ്യമായ പരിഹാരം കണ്ടെത്താൻ സർക്കാറിന് സാധിച്ചിട്ടില്ല. മാത്രവുമല്ല വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജനുവരി 27 മുതൽ റേഷൻ കട വ്യാപാരികൾ സമരം പ്രഖ്യാപിച്ചിട്ടുണ്ട്.

എ.പി.എൽ, ബി.പി.എൽ, എ.പി.എൽ.എസ്.എസ്, എ.എ.വൈ വിഭാഗങ്ങളിലായി സംസ്ഥാനത്ത് 9466307 കാർഡ് ഉടമകളാണുള്ളത്. ഇതിൽ 587574 എ എ വൈ കാർഡുകളും 3610 299 മുൻഗണനാ കാർഡുകളുമാണുള്ളത്. മുൻഗണനാ വിഭാഗത്തിന് കാർഡിലെ ഓരോ അംഗങ്ങൾക്കും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പുമായി അഞ്ച് കിലോ ധാന്യവും എ.എ.വൈ വിഭാഗത്തിന് കാർഡ് ഒന്നിന് 30 കിലോ അരിയും അഞ്ച് കിലോ ഗോതമ്പുമായി 35 കിലോ ധാന്യവുമാണ് ഒരു മാസത്തെ റേഷൻ . എന്നാൽ റേഷൻ വിതരണം മുടങ്ങിയതോടെ ജീവിതം തന്നെ അപകടത്തിലായിക്കുകയാണ്. സാധാരണക്കാരൻ്റെ പ്രശ്നങ്ങളോട് മുഖം തിരിച്ച് നിൽക്കുന്ന പിണറായി സർക്കാറിൻ്റെ പിടിപ്പ് കേടിനെതിരെ ജനരോഷമുയർത്തി അധികാരികളുടെ കണ്ണ് തുറപ്പിക്കാനാണ് യൂത്ത് ലീഗ് നിൽപ് സമരം സംഘടിപ്പിക്കുന്നത്. പ്രതിഷേധ സമരം വൻ വിജയമാക്കാൻ ഫിറോസ് ആഹ്വാനം ചെയ്തു.

Continue Reading

india

നടന്‍ വിശാലിനെതിരെ അപകീര്‍ത്തി പരാമര്‍ശം: മൂന്ന് യൂട്യൂബ് ചാനലുകള്‍ക്കെതിരെ കേസെടുത്തു

Published

on

ചെന്നൈ: നടന്‍ വിശാലിനെ കുറിച്ച് അപകീര്‍ത്തികരമായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന് മൂന്ന് യൂട്യൂബ് ചാനലുകള്‍ക്കെതിരെ പൊലീസ് കേസെടുത്തു. പൊതുപരിപാടിയില്‍ സംസാരിക്കവേ വിശാലിന്റെ കൈകള്‍ വിറയ്ക്കുന്നതും സംസാരിക്കാന്‍ പാടുപെടുന്നതുമായ വീഡിയോ പുറത്തുവന്നിരുന്നു.

വിശാലിന്റെ ആരോഗ്യനിലയെ കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിച്ച സാഹചര്യത്തില്‍ അദ്ദേഹത്തിന് കടുത്ത പനിയാണെന്നും മൈഗ്രെയിനുണ്ടെന്നുമായിരുന്നു ഔദ്യോഗിക വിശദീകരണം. എന്നാല്‍ ചില യൂട്യൂബ് ചാനലുകള്‍ വിശാലിന്റെ ആരോഗ്യനിലയെ കുറിച്ച് അപകീര്‍ത്തികരമായ വിവരങ്ങള്‍ പ്രചരിപ്പിച്ചതോടെ നടികര്‍ സംഘം പ്രസിഡന്റ് നാസര്‍ നല്‍കിയ പരാതിയിലാണ് തേനാംപെട്ട് പൊലീസ് കേസെടുത്തത്.

Continue Reading

Trending