Connect with us

crime

യു.പിയില്‍ കാണാതായ ആളെ തിരയാന്‍ ക്ഷേത്രത്തില്‍ പ്രവേശിച്ച മുസ്‌ലിം യുവാവിനെ മര്‍ദിച്ച സംഭവം; രണ്ട് പേര്‍ അറസ്റ്റില്‍

യുപിയിലെ ബറേലിയിലാണ് സംഭവം.

Published

on

കാണാതായ അയല്‍വാസിയെ തിരഞ്ഞ് ക്ഷേത്രത്തിനുള്ളില്‍ കയറിയ മുസ്‌ലിം യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ 2പേര്‍ അറസ്റ്റില്‍. യുപിയിലെ ബറേലിയിലാണ് സംഭവം. വീട്ടുകാരുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ 35 വയസ്സുകാരിയെ തിരഞ്ഞ് ക്ഷേത്രകവാടത്തിനുള്ളില്‍ പ്രവേശിച്ചതായിരുന്നു 25 വയസ്സുകാരനായ ഇഷാന്‍.

ഇഷാനെ മര്‍ദിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. നാല് പേര്‍ക്കെതിരേയാണ് പൊലീസ് എഫ്‌ഐആര്‍ തയ്യാറാക്കിയിരിക്കുന്നത്. ‘മര്‍ദനത്തില്‍ ഇഷാന് പരിക്കേല്‍ക്കുകയും ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. വീഡിയോയില്‍ 4 പേര്‍ ചേര്‍ന്ന് മര്‍ദിക്കുന്നതാണ് ഉള്ളത്. നാലുപേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. അതില്‍ അമന്‍ സക്‌സേന, ഹിമാന്‍ഷു ടാന്‍ഡന്‍ എന്നിവരെ അറസ്റ്റു ചെയ്തു. ബാക്കിയുള്ള രണ്ട് പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന്,’പൊലീസ് അറിയിച്ചു.

ഹൈദരാബാദിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജീവനാക്കാരനായ ഇഷാന്‍ അടുത്തിടെയാണ് വീട്ടിലെത്തിയത്. ഇയാളുടെ അയല്‍ക്കാരിയായ 35 വയസ്സുകാരി വീട്ടുകാരുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് വീടുവിട്ടിരുന്നു. ഇവരെ തിരയുന്നതിന് കാണാതായ യുവതിയുടെ സഹോദരി ഇഷാന്റെ സഹായം തേടി. ‘തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് തിരച്ചില്‍ ആരംഭിച്ചു. ക്ഷേത്രത്തിന് സമീപത്തുകൂടെ പോയപ്പോള്‍ കൂടെയുണ്ടായിരുന്ന യുവതി ഇഷാനോട് അതിനുള്ളില്‍ കയറി സഹോദരിയുണ്ടോയെന്ന് തിരയാന്‍ ആവശ്യപ്പെട്ടു.

ക്ഷേത്രത്തിനുള്ളില്‍ കയറിയപ്പോള്‍ കാണാതായ യുവതി അവിടെ ഇരിക്കുന്നത് കണ്ടു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് യുവതിയെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിച്ചു. തൊട്ടുപിന്നാലെ ഇവിടെയെത്തിയ 2 യുവാക്കാള്‍ ഇഷാനെക്കുറിച്ചുള്ള വിവരങ്ങള്‍ തേടി. പ്രകോപനമൊന്നും കൂടാതെ ഇരുവരും ചേര്‍ന്ന് ഇഷാനെ മര്‍ദിക്കുകയായിരുന്നു. സഹോദരിമാര്‍ ചേര്‍ന്ന് യുവാക്കളെ കാര്യം പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിച്ചെങ്കില്‍ അവര്‍ ചെവിക്കൊണ്ടില്ല. തുടര്‍ന്ന് മറ്റുള്ളവര്‍ കൂടി ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്’, പൊലീസ് അറിയിച്ചു.

എന്നാല്‍, തന്നെ ഉപദ്രവിച്ചവര്‍ക്കെതിരേ ഇഷാന്‍ പോലീസില്‍ പരാതി നല്‍കിയിട്ടില്ല. വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് തങ്ങള്‍ കേസെടുക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

അറസ്റ്റിലായ രണ്ട് യുവാക്കളും ബറേലിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ്. സംഭവം നടന്ന ക്ഷേത്രത്തില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയാണ് അമാന്റെ വീട്. ഹിമാന്‍ഷു ക്ഷേത്രത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയായാണ് താമസിക്കുന്നത്. അതേസമയം, ഇരുവര്‍ക്കും ഇഷാനെ മുന്‍പരിചയം ഇല്ലായിരുന്നുവെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

പത്മകുമാറും കുടുംബവും വേറെയും കുട്ടികളെ ‘കണ്ടുവച്ചു’; അവരുടെ ‘റൂട്ട്മാപ്പ്’ നോട്ട്ബുക്കിൽ കുറിച്ചു

അനുപമയെ ഉപയോഗിച്ച് ഇവർ ഹണി ട്രാപ്പിന് ശ്രമം നടത്തിയതായുള്ള തെളിവുകളും അന്വേഷണ സംഘം കണ്ടെടുത്തു

Published

on

ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസന്വേഷണത്തിൻ്റെ നിർണ്ണായക വിവരങ്ങൾ പുറത്ത്‌. സംഘം നിരവധി കുട്ടികളെ ലക്ഷ്യം വച്ചു. പ്രതികൾ ആസൂത്രണം നടത്തിയതിൻ്റെ രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. അനുപമയെ ഉപയോഗിച്ച് ഇവർ ഹണി ട്രാപ്പിന് ശ്രമം നടത്തിയതായുള്ള തെളിവുകളും അന്വേഷണ സംഘം കണ്ടെടുത്തു.

കുട്ടികൾ ഏതൊക്കെ സമയത്താണ് പോകുന്നത്, എവിടേക്കാണ് പോകുന്നത്, എങ്ങനെയൊക്കെയാണ് പോകുന്നത് തുടങ്ങിയ കാര്യങ്ങളാണ് നോട്ട്ബുക്കിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഈ കുട്ടികളെ നിരന്തരം നിരീക്ഷിച്ചാണ് ഇക്കാര്യങ്ങൾ കണ്ടെത്തിയത്. ഏതൊക്കെ പ്രദേശങ്ങളിലാണ് പ്രതികൾ കുട്ടികളെ നോക്കിവച്ചിരുന്നതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ഈ ഭാഗങ്ങളിൽ പ്രതികൾ സ്ഥിരമായി നിരീക്ഷണം നടത്തുന്ന സിസിടിവി ദൃശ്യങ്ങൾക്കായും പരിശോധന നടത്തും.

Continue Reading

crime

കേരളത്തിൽ 15 വർഷത്തിനിടെ 260 സ്ത്രീധന മരണം

വിവാഹച്ചെലവിന് തുക കൊടുത്താലും സ്ത്രീധനമാണ്

Published

on

സ്ത്രീധനം ചോദിക്കുകയോ വാങ്ങുകയോ ചെയ്താൽ കുറഞ്ഞത് അഞ്ചുവർഷം ജയിൽശിക്ഷയ്ക്ക് നിയമം. പക്ഷേ,​ കേരളത്തിൽ 15 വർഷത്തിനിടെ സ്ത്രീധനത്തിന്റെ പേരിൽ ജീവൻ നഷ്ടമായത് 260 പെൺകുട്ടികൾക്ക്. സ്ത്രീധന പീഡനക്കേസുകൾ പ്രതിവർഷം അയ്യായിരം.

സ്ത്രീധന നിരോധന നിയമം 1961 മുതൽ നിലവിലുണ്ട്. വിവാഹച്ചെലവിന് തുക കൊടുത്താലും സ്ത്രീധനമാണ്. വിവാഹസമ്മാനങ്ങളുടെ പട്ടികപോലും രേഖയാക്കി സൂക്ഷിക്കേണ്ടതുണ്ട്.

സ്ത്രീധനം കുറഞ്ഞുപോയതിന് ഭാര്യയെ കെട്ടിത്തൂക്കിയും തീകൊളുത്തിയും പട്ടിണിക്കിട്ടും കൊല്ലുന്ന കേരളത്തിൽ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്ന അത്യപൂർവ ക്രൂരതയുമുണ്ടായി. കൊട്ടക്കണക്കിന് സ്ത്രീധനം നൽകാനില്ലെന്ന് എഴുതിവച്ച് ജീവനൊടുക്കിയ ഡോ.ഷഹനയാണ് ഒടുവിലത്തെ ഇര.

സ്വർണവും പണവും കൂടുതൽ നൽകി സമൂഹത്തിൽ ആളാവാൻ മാതാപിതാക്കൾ മത്സരിച്ചതോടെ നിയമം കടലാസുപുലിയായി. 100 പവനും മൂന്നരയേക്കറും കാറും 10ലക്ഷം രൂപയും വീട്ടുചെലവിന് മാസം 8000 രൂപയും നൽകി. എന്നിട്ടും സ്വത്തുക്കൾ മൊത്തത്തിൽ തട്ടിയെടുക്കാനാണ് അടൂരിലെ ഉത്രയെ ഭർത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്നത്. 2 ലക്ഷം സ്ത്രീധനം വൈകിയതിനാണ് ഓയൂരിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങളുടെ അമ്മയായ തുഷാരയെ ഭർത്താവ് പട്ടിണിക്കിട്ടുകൊന്നത്. മരിക്കുമ്പോൾ വെറും 20 കിലോയായിരുന്നു ഭാരം.

കൂടുതൽ പണത്തിനും വാങ്ങിക്കൊടുത്ത 10 ലക്ഷത്തിന്റെ കാറിനു പകരം എസ്.യു.വിക്കുമായി കിരൺ നിരന്തരം മർദ്ദിച്ചപ്പോഴാണ് കൊല്ലത്ത് ഡോ. വിസ്മയ ജീവനൊടുക്കിയത്. 150 പവനും ഒരേക്കർ ഭൂമിയും ഒന്നരക്കോടി രൂപയും ബി.എം.ഡബ്യു കാറുമാണ് ഡോ.ഷഹനയുടെ വീട്ടുകാരോട് അവളുടെ കാമുകൻ റുവൈസ് ചോദിച്ചത്.

സ്ത്രീധനപീഡനം സഹിക്കാതെ വിവാഹബന്ധം വേർപെടുത്തുന്നതും കൂടുന്നു. 28 കുടുംബ കോടതികളിലായി ഒന്നരലക്ഷത്തോളം കേസുകളുണ്ട്. സർക്കാർ ഉദ്യോഗസ്ഥർ വിവാഹിതരാവുമ്പോൾ സ്ത്രീധനം ആവശ്യപ്പെടുകയോ വാങ്ങുകയോ ചെയ്തിട്ടില്ലെന്ന് സത്യവാങ്മൂലം നൽകണം. എന്നാൽ,​ അവരാണ് സ്ത്രീധനകച്ചവടത്തിൽ മുന്നിൽ.

Continue Reading

crime

പ്രതിയുടെയും കുടുംബത്തിന്റെയും അറസ്റ്റ് ഉറപ്പാക്കണം; ആശങ്ക അറിയിച്ച് ദേശീയ വനിതാ കമ്മീഷന്‍

സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ സമൂഹത്തിന്റെ ഉത്തരവാദിത്തം നിര്‍ണ്ണായകമാണെന്ന് വനിതാ കമ്മീഷന്‍ പറഞ്ഞു

Published

on

ന്യൂഡല്‍ഹി: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പിജി വിദ്യാര്‍ത്ഥി ഡോക്ടര്‍ ഷഹനയുടെ ആത്മഹത്യയില്‍ ആശങ്ക രേഖപ്പെടുത്തി ദേശീയ വനിതാ കമ്മീഷന്‍. അഞ്ച് ദിവസം കൊണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസ് നിര്‍ദേശം നല്‍കി.

സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ സമൂഹത്തിന്റെ ഉത്തരവാദിത്തം നിര്‍ണ്ണായകമാണെന്ന് വനിതാ കമ്മീഷന്‍ പറഞ്ഞു. പ്രതിയുടേയും കുടുംബത്തിന്റേയും അറസ്റ്റ് ഉറപ്പാക്കണം എന്നും വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു.

 

Continue Reading

Trending