Connect with us

More

ജനദ്രോഹ നയങ്ങള്‍ക്ക് എതിരായ സമരപരമ്പര

EDITORIAL

Published

on

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ദുര്‍ഭരണത്തിനും ജനദ്രോഹ നയങ്ങള്‍ക്കുമെതിരെ സമര പരമ്പരക്കൊരുങ്ങിയിരിക്കുകയാണ് യു.ഡി.എഫ്. മാര്‍ച്ച് – ഏപ്രില്‍ മാസങ്ങളില്‍ താഴെ തലം മുതല്‍ സംസ്ഥാന തലം വരെ വിവിധ സമര പരിപാടികള്‍ക്കാണ് കൊച്ചിയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യു.ഡി.എഫ് നേതൃത്ത്വയോഗം രൂപം നല്‍കിയത്. എല്ലാനിലയിലും ജനദ്രോഹമായിരിക്കുകയാണ് കേന്ദ്ര, കേരള സര്‍ക്കാറുകള്‍. ഒരു നിലക്കും ജനങ്ങളെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന വാശിയോടെയാണ് ഇരു സര്‍ക്കാറും മുന്നോട്ടുപോകുന്നത്. ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നനങ്ങള്‍ക്കൊന്നും സര്‍ക്കാറുകള്‍ ചെവികൊടുക്കുന്നില്ല. സൈ്വര്യമായി ജീവിക്കാനാവശ്യമായ സാഹചര്യമൊരുക്കുന്നതില്‍ സര്‍ക്കാറുകള്‍ അമ്പേ പരാജയമാണ്. തികച്ചും വഴിമുട്ടിയ അവസ്ഥയിലാണ് യു.ഡി.എഫിന്റെ സമര പരമ്പര വരുന്നത്. അതിനാല്‍തന്നെ സമരം ജനങ്ങള്‍ ഏറ്റെടുക്കുമെന്നതില്‍ യാതൊരു സംശയവുമില്ല.

ലഹരി വ്യാപനത്തിലും അക്രമ – കൊലപാതക പരമ്പരകളിലും ഇടതു സര്‍ക്കാരിന് നൂറു മാര്‍ക്കാണ്. സംസ്ഥാനത്ത് മദ്യമൊഴുക്കുന്നത് സര്‍ക്കാര്‍ തന്നെയാണ്. സംസ്ഥാനം രാസലഹരിയുടെ പറുദീസയായി മാറിയിട്ടുണ്ട്. കേരളത്തെ ലഹരിയുടെ കേന്ദ്രമാക്കി മാറ്റുന്നതിനെതിരെ പ്രവര്‍ത്തിക്കുന്നതില്‍ സര്‍ക്കാരും എക്‌സൈസ് വകുപ്പും തികഞ്ഞ പരാജയമാണ്. കുട്ടികള്‍പോലും ലഹരിക്കടിമകളായി മാറുന്നു. സമൂഹത്തെ നയിക്കേണ്ട വരുംതലമുറ ലഹരിയില്‍ മയങ്ങു കയാണ്. കേരളത്തില്‍ കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടയില്‍ 21 വയസ്സിന് താഴെയുള്ള 4000ത്തില്‍ പരം കുട്ടികളെയാണ് മയക്കുമരുന്ന് ഉപയോഗം കാരണം വിവിധ ഡി അഡിക്ഷന്‍ സെന്ററുകളില്‍ പ്രവേശിപ്പിച്ചിട്ടുള്ളതെന്നും അതില്‍ 40 ശതമാനംപേരും 18 വയസ്സിന് താഴെയുള്ളവരാണ് എന്നുമുള്ള കണക്കുകള്‍ നിയമസഭയില്‍ ഏതാനും മാസങ്ങള്‍ക്കുമുമ്പാണ് അവതരിപ്പിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളും തൊഴിലിടങ്ങളും ലഹരി ഉപയോക്താക്കളുടെ വിഹാരകേന്ദ്രമാകുന്നതും ഗ്രാമ പ്രദേശങ്ങളില്‍ പോലും ലഹരി വ്യാപകമായി ഉപയോഗിക്കപ്പെടുന്നതും വലിയ ഭീഷണിയാണ്. ലഹരി സ്വാധീനത്തില്‍നിന്നാണ് യുവതലമുറയില്‍ നല്ലൊരു ഭാഗം അക്രമസ്വഭാവത്തിലേക്കും ഗുണ്ടായിസത്തിലേക്കും മാറുന്നത്. ക്രിമിനല്‍ കേസുകളില്‍ നല്ലൊരു ശതമാനം പ്രതികളുടെ അക്രമസ്വഭാവത്തിന് കാരണം മദ്യവും മയക്കു മരുന്നുമാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ലഹരി വ്യാപനത്തിലും അക്രമ-കൊലപാതക പരമ്പരകളിലും സര്‍ക്കാരിന്റെ പരാജയം തുറന്നുകാട്ടാന്‍ മാര്‍ച്ച് അഞ്ചിന് ഏകദിന ഉപവാസം സംഘടിപ്പിക്കാനാണ് യു.ഡി.എഫ് തിരുമാനം. നോ ക്രൈം നോ ഡ്രഗ്സ് എന്ന മുദ്രാവാക്യമുയര്‍ത്തി സെക്രട്ടേറിയറ്റിന് മുന്നിലാണ് ഉപവാസ സമരം.

സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങള്‍ അതിരൂക്ഷമാണ്. ഒന്നര മാസത്തിനിടെ കാട്ടാന ആക്രമണത്തില്‍ ഏഴു പേരാണ് മരിച്ചത്. സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം 2016 മുതല്‍ 2023 അവസാനം വരെ 800 കോടി രൂപയുടെ കൃഷിനാശമാണ് ഉണ്ടായത്. 30 ലക്ഷത്തോളം ജനങ്ങളാണ് വനാതിര്‍ത്തി ഗ്രാമങ്ങളിലെ മനുഷ്യവന്യജീവി സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ ജീവിക്കുന്നത്. അവരുടെ ജീവിക്കാനുള്ള അവകാശംപോലും നിഷേധിക്കപ്പെടുകയാണ്. വന്യജീവികളെ സം രക്ഷിക്കുക മാത്രമാണ് വനം വകുപ്പിന്റെ കടമയെന്നതാണ് സര്‍ക്കാരിന്റെ നിലപാട്. മലയോര മേഖലയില്‍ സംഘര്‍ഷവും ഭീതിയും നിലനില്‍ക്കുന്നതിനിടയിലാണ് വനംനിയമ ഭേദഗതി നടപ്പാക്കാനും ഈ സര്‍ക്കാര്‍ ശ്രമം നടത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അമിതാധികാരങ്ങള്‍ നല്‍കി മലയോര ജനതയെ കൂടുതല്‍ ദുരിതത്തിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. പിന്‍വലിക്കപ്പെട്ട നിയമഭേദഗതിയിലെ ഓരോ വ്യവസ്ഥകളേയും കഴിഞ്ഞ ദിവസവും വനംമന്ത്രി നിയമസഭയില്‍ ന്യായീകരിച്ചിരുന്നു. അവസരം കിട്ടിയാല്‍ വനംനിയമ ഭേദഗതി കൊണ്ടുവരുമെന്ന നിലപാടാണ് സര്‍ക്കാരിന് ഇപ്പോഴുമുള്ളത്. 2016 മുതല്‍ വിവിധ വന്യജീവി ആക്രമണത്തില്‍ മനുഷ്യജീവനും കൃഷിയും വളര്‍ത്തുമൃഗങ്ങളും നഷ്ടപ്പെട്ട 3611 പേരുടെ നഷ്ടപരിഹാരം സര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടില്ല. വന്യജീവി ആക്രമണത്തില്‍ മൗനം തുടരുന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ഏപ്രില്‍ 10ന് ജില്ലാ ആ സ്ഥാനങ്ങളിലെ ഫോറസ്റ്റ് ഓഫീസുകളിലേക്ക് ജില്ലാ കമ്മിറ്റി കളുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്താനാണ് തീരുമാനം. വന്യജീവി നിയമത്തില്‍ ഇളവ് ആവശ്യപ്പെട്ട് യു.ഡി.എഫ് സംഘം പ്രധാനമന്ത്രിയെയും കേന്ദ്ര വനം മന്ത്രിയെയും കാണുകയും ചെയ്യും.

എസ്.സി., എസ്.ടി ഫണ്ട്, ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ എന്നിവ വെട്ടിക്കുറച്ചതില്‍ മാര്‍ച്ച് 13ന് കൊച്ചിയില്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കും. ദലിത് – ന്യൂനപക്ഷ സംഘടനകളെ ഒപ്പം നിര്‍ത്തിയാകും പ്രതിഷേധം. തദ്ദേശ സ്ഥാപനങ്ങളുടെ പ്ലാന്‍ ഫണ്ട് തടഞ്ഞുവെക്കുന്നതുകാരണം സംസ്ഥാന വികസന മുരടിപ്പിലാണ്. പ്ലാന്‍ ഫണ്ടുകള്‍ നല്‍കാത്തതിനാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ ശ്വാസം മുട്ടുകയാണ്. ഇതിനെതിരെ ഏപ്രില്‍ നാലിന് വൈകുന്നേരം നാലു മണി മുതല്‍ അഞ്ചിന് രാവിലെ എട്ട് മണി വരെ സംസ്ഥാന വ്യാപകമായി തദ്ദേശ സ്ഥാപനങ്ങളുടെ മുന്നില്‍ രാപ്പകല്‍ ധര്‍ണ സംഘടിപ്പിക്കും.

വളരെ ഗൗരവമുള്ള വിഷയമാണ് കടല്‍ മണല്‍ ഖനനം. 12 നോട്ടിക്കല്‍ മൈലിന്റെ അകത്ത് നിന്നും പുറത്ത്‌നിന്നും 48 മീറ്റര്‍ മുതല്‍ 62 മീറ്റര്‍ വരെ ആഴത്തില്‍ കടല്‍ മണല്‍ ഖനനം നടത്താനാണ് കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം. കൊല്ലത്ത് ഏറ്റവും കൂടുതല്‍ ധാതുനിക്ഷേപമുള്ള സ്ഥലത്താണ് ഖനനം നടത്തുക. വലിയ കച്ചവടമാണ് ഇതിലൂടെ നടക്കുന്നത്. ഇല്‍മനൈറ്റും റൂട്ടൈലും ഉള്ള സ്ഥലമാണ്. 745 ദശലക്ഷം ടണ്‍ ആണ് കേരള തീരത്തുള്ളത്. ഒരു ദശലക്ഷം ടണിന് 4700 കോടി രൂപയാണ്. പതിനായിരം കോടി രൂപയുടെ കച്ചവടത്തിനാണ് സംസ്ഥാന സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണ്. ഖനനത്തിന് എല്ലാ സഹായവും ചെയ്തത് സംസ്ഥാന സര്‍ക്കാരാണ്. ഒരു വശത്ത് കേന്ദ്രത്തിനെതിരെ സമരം ചെയ്യുമ്പോള്‍ മറുവശത്ത് കേന്ദ്രവുമായി സന്ധിചെയ്യുകയാണ്. സി.പി.എം. ഭരണമുന്നണിയുടെ ഇരട്ടത്താപ്പ് ജനം മനസിലാക്കണം. തിരശോഷണം സംഭവിക്കുന്ന സ്ഥലത്ത് മത്സ്യത്തൊഴിലാളികള്‍ പട്ടിണിയിലാകുന്ന അവസ്ഥ വന്നുചേരും. തീരദേശ ജനത അനുഭവിക്കുന്ന പ്രശ്‌നനങ്ങളെ മുന്‍നിര്‍ത്തിയാണ് യു.ഡി.എഫ് തിരദേശ യാത്ര സംഘടിപ്പിക്കുന്നത്. ഏപ്രില്‍ 21 ന് കാസര്‍കോട് നെല്ലിക്കുന്ന് കടപ്പുറത്തുനിന്നും ആരംഭിച്ച് 30ന് തിരുവനന്തപുരം വിഴിഞ്ഞം കടപ്പുറത്ത് യാത്ര സമാപിക്കും. യു.ഡി.എഫിന്റെ സമരം സാധാരണ ജനങ്ങള്‍ക്കുവേണ്ടിയാണ്. ജനദ്രോഹ സര്‍ക്കാരുകള്‍ക്കെതിരെ നമുക്കൊരുമിച്ചു പോരാടാം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

tech

ഗൂഗിള്‍ ക്രോമിന് വെല്ലുവിളി; എഐ പവര്‍ വെബ് ബ്രൗസര്‍ സമാരംഭിക്കാന്‍ ഓപ്പണ്‍എഐ

ഗൂഗിള്‍ ക്രോമിന് നേരിട്ട് എതിരാളിയായേക്കാവുന്ന ഒരു എഐ-പവര്‍ വെബ് ബ്രൗസര്‍ സമാരംഭിക്കാന്‍ ഓപ്പണ്‍എഐ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.

Published

on

ഗൂഗിള്‍ ക്രോമിന് നേരിട്ട് എതിരാളിയായേക്കാവുന്ന ഒരു എഐ-പവര്‍ വെബ് ബ്രൗസര്‍ സമാരംഭിക്കാന്‍ ഓപ്പണ്‍എഐ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബ്രൗസിംഗ് അനുഭവത്തില്‍ തന്നെ ChatGPT പോലുള്ള പ്രവര്‍ത്തനങ്ങള്‍ ഉള്‍ച്ചേര്‍ത്ത് ഉപയോക്താക്കള്‍ ഇന്റര്‍നെറ്റുമായി എങ്ങനെ ഇടപഴകുന്നു എന്ന് പുനര്‍നിര്‍വചിക്കാന്‍ ഈ വരാനിരിക്കുന്ന ബ്രൗസര്‍ ലക്ഷ്യമിടുന്നു. ഫീച്ചറുകളില്‍ തത്സമയ സംഗ്രഹം, വോയ്സ് കമാന്‍ഡുകള്‍, സന്ദര്‍ഭോചിത മെമ്മറി, വെബ്സൈറ്റുകളിലും മീഡിയ പ്ലാറ്റ്ഫോമുകളിലും ഉടനീളം സ്മാര്‍ട്ട് തിരയല്‍ ഒപ്റ്റിമൈസേഷന്‍ എന്നിവ ഉള്‍പ്പെട്ടേക്കാം. OpenAI അതിന്റെ 500 ദശലക്ഷം പ്രതിവാര ChatGPT ഉപയോക്താക്കളുടെ ഒരു ഭാഗമെങ്കിലും വിജയകരമായി ആകര്‍ഷിക്കുകയാണെങ്കില്‍, അത് ആല്‍ഫബെറ്റിന്റെ പരസ്യ-വരുമാന മോഡലിനെ സാരമായി തടസ്സപ്പെടുത്തും. ഇത് ഉപയോക്തൃ ഡാറ്റ ശേഖരണത്തിനും സ്ഥിരസ്ഥിതി തിരയല്‍ എഞ്ചിന്‍ റൂട്ടിംഗിനും Chrome-നെ വളരെയധികം ആശ്രയിക്കുന്നു.

OpenAI-യുടെ AI ബ്രൗസര്‍, Google Chrome-ന്റെ പരസ്യ-പവര്‍ ആധിപത്യത്തെ തടസ്സപ്പെടുത്തിയേക്കാം. ഓപ്പണ്‍എഐയുടെ പുതിയ ബ്രൗസര്‍ ആഴ്ചകള്‍ക്കുള്ളില്‍ സമാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

നിഷ്‌ക്രിയ ബ്രൗസിംഗില്‍ നിന്ന് ഇന്ററാക്റ്റീവ്, അസിസ്റ്റന്റ് നയിക്കുന്ന നാവിഗേഷനിലേക്ക് മാറുന്ന പരമ്പരാഗത വെബ് അനുഭവം രൂപാന്തരപ്പെടുത്തുന്നതിന് ബ്രൗസര്‍ കൃത്രിമബുദ്ധി ഉപയോഗിക്കും. ChatGPT-ന് സമാനമായ നേറ്റീവ് ചാറ്റ് ഇന്റര്‍ഫേസില്‍ നിരവധി ഉപയോക്തൃ ജോലികള്‍ നിലനിര്‍ത്തുന്നതിലൂടെ, വെബ്സൈറ്റുകള്‍ നേരിട്ട് സന്ദര്‍ശിക്കേണ്ടതിന്റെ ആവശ്യകത കുറയ്ക്കാനും അതുവഴി ഉപയോക്താക്കള്‍ ഓണ്‍ലൈന്‍ ഉള്ളടക്കം എങ്ങനെ കണ്ടെത്തുകയും ഇടപഴകുകയും ചെയ്യുന്നു എന്നതിനെ മാറ്റുകയാണ് OpenAI ലക്ഷ്യമിടുന്നത്. ആല്‍ഫബെറ്റിന്റെ പരസ്യ സാമ്രാജ്യത്തിന്റെ ഒരു നിര്‍ണായക സ്തംഭമാണ് ഗൂഗിള്‍ ക്രോം, അതിന്റെ പരസ്യ ടാര്‍ഗെറ്റിംഗ് അല്‍ഗോരിതങ്ങളെ ശക്തിപ്പെടുത്തുന്ന വിശദമായ ഉപയോക്തൃ പെരുമാറ്റ ഡാറ്റ നല്‍കുന്നു. ആല്‍ഫബെറ്റിന്റെ ഏകദേശം 75% വരുമാനവും പരസ്യത്തില്‍ നിന്നാണ്, കൂടാതെ ആഗോളതലത്തില്‍ 3 ബില്യണിലധികം ഉപയോക്താക്കളുള്ള Chrome-ന്റെ വ്യാപകമായ ഉപയോഗം സ്ഥിരസ്ഥിതിയായി Google തിരയലിലേക്ക് തിരയല്‍ ട്രാഫിക്കിനെ നേരിട്ട് നയിക്കാന്‍ സഹായിക്കുന്നു.

ഓപ്പണ്‍എഐയുടെ ബ്രൗസറിന് Google-ല്‍ നിന്ന് തിരയല്‍ സ്വഭാവം വഴിതിരിച്ചുവിടുന്നതിലൂടെ ഈ നേട്ടം കുറയ്ക്കാനാകും. പ്രത്യേകിച്ചും ഇത് AI- സഹായിച്ച വെബ് ടാസ്‌ക്കുകള്‍ക്കുള്ള ഗോ-ടു പ്ലാറ്റ്ഫോമായി മാറുകയാണെങ്കില്‍. OpenAI ബ്രൗസറിനെ ഒരു സ്മാര്‍ട്ട് അസിസ്റ്റന്റാക്കി മാറ്റുന്നു. ഓപ്പണ്‍എഐയുടെ തന്ത്രത്തില്‍ ഓപ്പറേറ്റര്‍ പോലുള്ള AI ടൂളുകളുടെ ആഴത്തിലുള്ള സംയോജനവും ബ്രൗസറിനെ ശക്തമായ ടാസ്‌ക്-കംപ്ലീഷന്‍ ഏജന്റാക്കി മാറ്റുന്നതും ഉള്‍പ്പെടുന്നു. ഇതിനര്‍ത്ഥം ബ്രൗസറിന് റിസര്‍വേഷനുകള്‍ ബുക്ക് ചെയ്യാനോ ഫോമുകള്‍ പൂരിപ്പിക്കാനോ ഉപയോക്താവിന് വേണ്ടി നേരിട്ട് വാങ്ങലുകള്‍ പൂര്‍ത്തിയാക്കാനോ കഴിയും. ഒരു ഉപയോക്താവിന്റെ വെബ് പ്രവര്‍ത്തനത്തിലേക്കുള്ള പൂര്‍ണ്ണമായ ആക്സസിന്റെ പിന്തുണയോടെയുള്ള ഇത്തരം ഏജന്റ് അധിഷ്ഠിത ഇടപെടലുകള്‍, സജീവമായ ഇന്റര്‍നെറ്റ് ഉപയോഗത്തിലേക്കുള്ള മാറ്റത്തെ പ്രതിനിധീകരിക്കുന്നു, അവിടെ AI നിങ്ങളെ സഹായിക്കുക മാത്രമല്ല, നിങ്ങളുടെ താല്‍പ്പര്യാര്‍ത്ഥം പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

Continue Reading

kerala

കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി

Published

on

കണ്ണൂര്‍: കാസര്‍കോട്ടെ പാദപൂജ വിവാദത്തിന് പിന്നാലെ കണ്ണൂരിലും മാവേലിക്കരയിലും വിദ്യാര്‍ഥികളെ കൊണ്ട് അധ്യാപകരുടെ പാദപൂജ. കണ്ണൂരില്‍ ശ്രീകണ്ഠാപുരം വിവേകാനന്ദ വിദ്യാപീഠത്തിലാണ് കാല്‍കഴുകല്‍ നടന്നത്. ആദ്യം പൂര്‍വാധ്യാപകന്റെ കാല്‍ അധ്യാപകര്‍ കഴുകി. ശേഷം വിദ്യാര്‍ഥികളെ കൊണ്ടും പാദപൂജ ചെയ്യിക്കുകയായിരുന്നു. മറ്റൊരു സ്‌കൂളില്‍ നിന്ന് വിരമിച്ച അധ്യാപകന്റെ പാദപൂജയാണ് നടത്തിയത്. മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂളിലും പാദപൂജ നടന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സ്‌കൂളിലെ അധ്യാപകരുടെ പാദമാണ് വിദ്യാര്‍ഥികള്‍ കഴുകിയത്. ഗുരുപൂജ എന്ന പേരിലായിരുന്നു ചടങ്ങുകള്‍ നടന്നത്.

വിദ്യാര്‍ത്ഥികളില്‍ അടിമത്ത മനോഭാവം വളര്‍ത്തുന്ന ഇത്തരം ആചാരങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മുന്നറിയിപ്പ് നല്‍കി. അതേസമയം, കാസര്‍കോട് ബന്തടുക്ക സരസ്വതി വിദ്യാലയത്തില്‍ വിദ്യാര്‍ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ച സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് റിപ്പോര്‍ട്ട് തേടി. പാദപൂജ വിവാദങ്ങളില്‍ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മീഷനും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഭാരതീയ വിദ്യാ നികേതന്‍ നടത്തുന്ന ചില സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ചെന്ന വാര്‍ത്ത അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. ഇത് ജനാധിപത്യ മൂല്യങ്ങള്‍ക്ക് നിരക്കാത്തതും പ്രതിഷേധാര്‍ഹവുമാണ്. വിദ്യാഭ്യാസം എന്നത് കുട്ടികളില്‍ ശാസ്ത്രബോധവും പുരോഗമന ചിന്തയും വളര്‍ത്താനുള്ളതാണ്. ഇത്തരം പ്രവൃത്തികള്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളെ തന്നെ ഇല്ലാതാക്കുന്നതാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

Continue Reading

kerala

ആലപ്പുഴയിൽ വിദ്യാർത്ഥിയെക്കൊണ്ട് ബിജെപി ജില്ലാ സെക്രട്ടറിയുടെ കാൽകഴുകിച്ചു

Published

on

ആലപ്പുഴ: ആലപ്പുഴയിൽ ബിജെപി നേതാവിന്റെ കാല് വിദ്യാർത്ഥിയെക്കൊണ്ട് കഴുകിച്ചു. ആലപ്പുഴ ജില്ലാ സെക്രട്ടറി അഡ്വ. അനൂപിന്റെ കാലാണ് വിദ്യാർത്ഥിയെക്കൊണ്ട് കഴുകിച്ചത്. ഗുരുപൂർണിമ ചടങ്ങുകളുടെ ഭാഗമായി മാവേലിക്കര വിവേകാനന്ദ വിദ്യാപീഠം സ്കൂളിലായിരുന്നു സംഭവം.

ചടങ്ങിൽ സ്‌കൂളിലെ അധ്യാപകരുടെയും വിരമിച്ച അധ്യാപകരുടെയും ‘പാദപൂജ’യാണ് നടന്നത്. എന്നാൽ അനൂപ് സ്‌കൂളിലെ അധ്യാപകനല്ല. അനധ്യാപകനായ അനൂപ് മാനേജ്‍മെന്റ് പ്രതിനിധി എന്ന പേരിലാണ് ചടങ്ങിൽ പങ്കെടുത്തത്.

നേരത്തെ മാവേലിക്കയിലെ വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂളിലും വിദ്യാര്‍ത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ചിരുന്നു. അധ്യാപകരുടെ കാലില്‍ വെള്ളം തളിച്ച് പൂക്കള്‍ ഇടാന്‍ കുട്ടികളോട് ആവശ്യപ്പെടുകയായിരുന്നു. സ്‌കൂളിലെ 101 അധ്യാപകരുടെ പാദമാണ് വിദ്യാര്‍ത്ഥികള്‍ കഴുകിയത്. സമാനമായ സംഭവം കാസര്‍കോട് ബന്തടുക്കയിലും ഉണ്ടായിരുന്നു.

Continue Reading

Trending