Connect with us

Culture

കരുത്തുകാട്ടാന്‍, ചരിത്രമാവര്‍ത്തിക്കാന്‍

Published

on

അനീഷ് ചാലിയാര്‍

ജനാധിപത്യത്തിന് കാവലൊരുക്കണം, വികസനത്തിന് കരുത്താവണം ഞങ്ങളുടെ പ്രതിനിധികള്‍; ഇതൊന്ന് മാത്രമാണ് എന്നും മലപ്പുറം രാജ്യത്തോട് പറഞ്ഞിട്ടുള്ളത്. അതിന് പ്രാപ്തരായ രാഷ്ട്രതന്ത്രജ്ഞരെ മാത്രമാണ് എന്നും ഈ ജനത ഇന്ദ്രപ്രസ്ഥത്തിലേക്കയച്ചിട്ടുള്ളതും. മലപ്പുറത്തിന്റെ ശബ്ദം മാത്രമായിരുന്നില്ല അവര്‍, രാജ്യത്തെ പാര്‍ശ്വവത്കരിക്കപ്പെട്ടവരുടേതുകൂടിയായിരുന്നു.
പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പ് രംഗം കൊടുമ്പിരികൊള്ളുമ്പോള്‍ മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും ഐക്യജനാധിപത്യമുന്നണി സ്ഥാനാര്‍ഥിയായി ജനവിധി തേടുന്നത് കേരള രാഷ്ട്രീയത്തിലെ സുല്‍ത്താന്‍ പി.കെ കുഞ്ഞാലിക്കുട്ടിയാണ്. 2017 ലെ അഞ്ച് ലക്ഷം വോട്ടെന്ന സ്വന്തം റെക്കോര്‍ഡ് തിരുത്തിയെഴുതുകയാണ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ ഈ തെരഞ്ഞെടുപ്പിലെ ദൗത്യം. ഇടതു പക്ഷത്തിന് വേണ്ടി വി.പി സാനുവും എന്‍.ഡി.എക്ക് വേണ്ടി വി. ഉണ്ണികൃഷ്ണനുമാണ് മത്സര രംഗത്തുള്ളത്.
എം.പി എന്ന നിലയില്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍, ഇ. അഹമ്മദിന്റെ സ്വപ്‌ന പദ്ധതികളുടെ തുടര്‍ച്ച, രാജ്യത്ത് ഫാസിസത്തിനെതിരെയുള്ള പോരാട്ടത്തിന് ശക്തിപകര്‍ന്ന മുന്നേറ്റങ്ങള്‍ ഇതൊക്കെയാണ് കേരളത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമാക്കിയ ഐ.ടി മന്ത്രിയും വ്യാവസായിക വിപ്ലവത്തിന്റെ അമരക്കാനുമായ വ്യവസായ മന്ത്രിയുമായിരുന്ന പി.കെ കുഞ്ഞാലിക്കുട്ടിക്ക് വീണ്ടും ജനവിധി തേടുമ്പോള്‍ ജനങ്ങളുമായി പങ്കുവെക്കാനുള്ളത്.
മലപ്പുറത്തെ ഫ്‌ളാഷ്‌മോബടക്കമുള്ള വിവാദ സമരങ്ങള്‍ മാത്രം എടുത്തുപറയാനുള്ള എസ്.എഫ്.ഐ നേതാവ് പ്രചാരണ രംഗത്ത് വിയര്‍ക്കുന്ന കാഴ്ചയാണ്. സംസ്ഥാനത്തെ കുത്തഴിഞ്ഞ ഭരണത്തിനെതിരെയുള്ള ജനവികാരമേറ്റുവാങ്ങിയുള്ള നെട്ടോട്ടമാണ് എല്‍.ഡി.എഫ് മത്സരാര്‍ഥിയുടെ പ്രചാരണം.
മലപ്പുറത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ എടുത്ത് പറയത്തക്കതായി ഒന്നുമില്ലാത്ത എന്‍.ഡി.എ അധ്യാപക സംഘടനാ നേതാവിനെയാണ് ഇത്തവണ ബലിയാടാക്കിയിരിക്കുന്നത്. കോട്ടക്കല്‍ അസംബ്ലി മണ്ഡലത്തില്‍ മത്സരിച്ച് പരാജയപ്പെട്ടതൊന്നുമാത്രമാണ് ഇയാളുടെ മുന്‍പരിചയം. പതിവ് പരാജയത്തിന്റെ ഭാണ്ഡം പേറുക മാത്രമായിരിക്കും ഈ തെരഞ്ഞെടുപ്പിലും രണ്ട് മുന്നണികളുടെയും നിയോഗം.
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന് എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് മലപ്പുറം ലോക്‌സഭാ മണ്ഡലം. 2009ലാണ് ഈ മണ്ഡലം രൂപീകൃതമായത്. ലോക്‌സഭാ മണ്ഡലത്തിലുള്‍പ്പെടുന്ന മുഴുവന്‍ നിയമസഭാ മണ്ഡലങ്ങളും മുസ്്‌ലിംലീഗിന്റെ ശക്തികേന്ദ്രങ്ങളാണ്. ഈ മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്നത് മുസ്‌ലിംലീഗിന്റെ എം.എല്‍.എമാരാണ്. വോട്ടുശതമാനത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ എന്നും ഐക്യജനാധിപത്യ മുന്നണിക്കൊപ്പമാണ് ഈ മണ്ണും മനസ്സും.
2009 ല്‍ ഇ. അഹമ്മദ് 427940 വോട്ട് (54.64%) നേടിയാണ് വിജയിച്ചത്. ടി.കെ ഹംസയെ പരാജയപ്പെടുത്തിയത് 115597 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു. 2014 ല്‍ ഇ. അഹമ്മദ് 437723 (51.29%) വോട്ടുനേടി. പി.കെ സൈനബയെ പരാജയപ്പെടുത്തിയത് 194739 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ്. കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമായിരുന്നു ഇത്. ഇ.അഹമ്മദിന്റെ വിയോഗത്തെ തുടര്‍ന്നുണ്ടായ 2017 ലെ ഉപതെരഞ്ഞെടുപ്പില്‍ പി.കെ കുഞ്ഞാലിക്കുട്ടി 515330 (55.10%) വോട്ട് നേടി. സി.പി.എമ്മിലെ എം.ബി ഫൈസലിനെ 171023 വോട്ടിന്റെ ഭൂരിപക്ഷത്തിന് പരജായപ്പെടുത്തുകയും ചെയ്തു. കേരളത്തില്‍ ഒരു ലോകസ്ഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥി നേടുന്ന ഏറ്റവും വലിയ വോട്ടെന്ന നേട്ടമാണ് പി.കെ കുഞ്ഞാലിക്കുട്ടി ഈ തെരഞ്ഞെടുപ്പില്‍ നേടിയത്. ഈ റെക്കോര്‍ഡ് തിരുത്തുകയെന്നതാണ് രണ്ടാമങ്കത്തില്‍ പി.കെ കുഞ്ഞാലിക്കുട്ടിയുടെ ലക്ഷ്യം.
ന്യൂനപക്ഷ രാഷ്ട്രീയത്തിന് വേരോട്ടമുള്ള മലപ്പുറത്ത് ഏറെ രാഷ്ട്രീയ പ്രബുദ്ധത പുലര്‍ത്തുന്ന വോട്ടര്‍മാരാണ്. ദേശീയ, സംസ്ഥാനതല രാഷ്ട്രീയവും വികസനവും തന്നെയാണ് ഈ തെരഞ്ഞെടുപ്പിലെയും ചര്‍ച്ചാവിഷയം. കേന്ദ്ര സര്‍ക്കാറിന്റെ ന്യൂനപക്ഷ ദളിത് വേട്ടയും നോട്ടുനിരോധനവും ജി.എസ്.ടിയും സാമ്പത്തിക സംവരണവും സംസ്ഥാന സര്‍ക്കാറിന്റെ വികസനമുരടിപ്പും ഇടതുപക്ഷത്തിന്റെ അക്രമരാഷ്ട്രീയവും ചര്‍ച്ചയാവുമ്പോള്‍ യു.ഡി.എഫിനും പി.കെ കുഞ്ഞാലിക്കുട്ടിക്കും ഏറ്റവും വലിയ ഭൂരിപക്ഷമെന്ന ലക്ഷ്യത്തിലേക്ക് 50 ദിവസത്തെ ദൂരംമാത്രം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending