Connect with us

kerala

റോഡരികിലെ പൈപ്പ്‌ വില്ലനായി; ബൈക്കുകൾ കൂട്ടിയിടിച്ചു; നാട്ടുകാർ തിരഞ്ഞിട്ട് കണ്ടില്ല; അരമണിക്കൂർ പൈപ്പിനുള്ളിൽ കുടുങ്ങി; യുവാവിന് ദാരുണാന്ത്യം

Published

on

കഴിഞ്ഞ ദിവസം തിരൂർ തൃപ്രങ്ങോട് ചേമ്പുംപടിയിലുണ്ടായ അപകടത്തിൽ യുവാവ് മരിക്കാനിടയായത് റോഡരികിൽ അശ്രദ്ധമായിട്ടിരുന്ന കുടിവെള്ള പൈപ്പ്. പെരുന്തല്ലൂർ ചീരക്കുഴിയിൽ മുഹമ്മദ് ഷിബിലിയാണ് മരിച്ചത്.

തിരുനാവായ പട്ടർനടക്കാവിലെ ജോലിസ്ഥലത്തുനിന്ന്‌ രാത്രി പത്തിന് ബൈക്കിൽ മടങ്ങുകയായിരുന്നു ഷിബിലി. മറ്റൊരു ബൈക്കിൽ വണ്ടിയിടിച്ചിട്ടാണ് അപകടമുണ്ടായത്. എന്നാൽ അപകടം നടന്നപ്പോൾ നാട്ടുകാർ ഓടിയെത്തിയപ്പോൾ ഷിബിലിയെ കാണാനില്ലായിരുന്നു. ഇടിച്ച ബൈക്കിലെ യാത്രികയ്ക്ക് നിസ്സാര പരിക്കേറ്റിരുന്നു.

അരമണിക്കൂറിനടുത്ത് നാട്ടുകാർ തിരച്ചിൽ നടത്തിയപ്പോഴാണ് ഷിബിലിനെ റോഡരികിൽ കുട്ടിയിട്ടിരിക്കുന്ന പൈപ്പിനകത്ത് കണ്ടത്. ജൽജീവൻ മിഷൻ സമഗ്ര കുടിവെള്ളപദ്ധതിക്കായി ഇറക്കിയ വലിയ പൈപ്പുകൾ റോഡരികിലാണ് കൂട്ടിയിട്ടിരിക്കുന്നത്.

ഇടിയുടെ ആഘാതത്തിൽ ഷിബിലി പൈപ്പിന്റെ മധ്യഭാഗത്തെത്തിയിരുന്നു. നാട്ടുകാർ ഏറെ പ്രയാസപ്പെട്ടാണ് ഷിബിലിയെ പുറത്തെടുത്തത്. തുടർന്ന് ആലത്തിയൂർ ഇമ്പിച്ചിബാവ സഹകരണ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സമയബന്ധിതമായി ആശുപത്രിയിലെത്തിച്ചിരുന്നൂവെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നു.

തൃപ്രങ്ങോട്, മംഗലം പഞ്ചായത്തുകളിൽ ജൽജീവൻ പദ്ധതിക്കായി റോഡരികിൽ ഇറക്കിയ വലിയ പൈപ്പ് നിരവധി അപകടങ്ങളാണ് ക്ഷണിച്ചുവരുത്തുന്നത്. ആറുമാസമായി പൈപ്പുകളിറക്കിയിട്ട്. കാൽനടക്കാർക്കുപോലും പ്രയാസമാംവിധമാണ് പൈപ്പുകളിട്ടിരിക്കുന്നത്.

പൈപ്പുകൾ കാരണം തിരക്കേറിയ ആലത്തിയൂർ-ചമ്രവട്ടം റോഡിൽ കഴിഞ്ഞയാഴ്ച രണ്ട് അപകടമാണുണ്ടായത്. ആലിങ്ങലിൽ പൈപ്പിലിടിച്ച് കാർ യാത്രക്കാർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം പെരുന്തല്ലൂരിൽ ലോറി പൈപ്പിലിടിച്ച് ഏറെനേരം ഗതാഗത തടസ്സമുണ്ടായി.

kerala

കേരളത്തിൽ അടുത്ത അഞ്ച് ദിവസം പരക്കെ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

അതേസമയം, സംസ്ഥാനത്ത് ഇന്നും നാളെയും ഉയർന്ന താപനിലയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണം നൽകുന്ന മുന്നറിയിപ്പ്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച മുതൽ വേനൽ മഴ ലഭിക്കും. അടുത്ത അഞ്ച് ദിവസം പരക്കെ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു.

മെയ് 9ന് മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മെയ് 10ന് ഇടുക്കിയിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

അതേസമയം, സംസ്ഥാനത്ത് ഇന്നും നാളെയും ഉയർന്ന താപനിലയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണം നൽകുന്ന മുന്നറിയിപ്പ്.

Continue Reading

kerala

ടിപ്പര്‍ ലോറി കയറി ഇറങ്ങി; തലസ്ഥാനത്ത് ബൈക്ക് യാത്രികയായ യുവതിക്ക് ദാരുണാന്ത്യം

ഓവർടേക്ക് ചെയ്തുവന്ന ടിപ്പർ ഇടത്തേക്ക് ഒതുക്കിയപ്പോൾ സ്‌കൂട്ടറിൽ തട്ടുകയായിരുന്നു

Published

on

തിരുവനന്തപുരത്ത് ടിപ്പർ ലോറി ശരീരത്തിലൂടെ കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. കഴക്കൂട്ടം വെട്ടുറോഡിലാണ് അപകടം നടന്നത്. മരിച്ചത് പെരുമാതുറ സ്വദേശി റുക്‌സാന(35)യാണ് മരിച്ചത്. കഴക്കൂട്ടം ഭാഗത്തുനിന്ന് കണിയാപുരത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. ഓവർടേക്ക് ചെയ്തുവന്ന ടിപ്പർ ഇടത്തേക്ക് ഒതുക്കിയപ്പോൾ സ്‌കൂട്ടറിൽ തട്ടുകയായിരുന്നു.

ബന്ധുവായ യുവതിക്ക് ഒപ്പം പോകുമ്പോഴായിരുന്നു അപകടം. സ്കൂട്ടറോടിച്ചിരുന്ന യുവതിക്ക് പരിക്കില്ല. സ്കൂട്ടറിന്റെ പിൻസീറ്റിലായിരുന്നു റുക്സാന. ടിപ്പർ വശം ചേർന്ന് ഒതുക്കിയപ്പോൾ സ്കൂട്ടറിൻറെ പിന്നിലിരുന്ന യുവതി വീഴുകയും ടയറിനടിയിൽ പെടുകയുമായിരുന്നു. ടിപ്പറിന്റെ പിൻ ടയർ കയറിയിറങ്ങിയ യുവതി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ലോറി ഡ്രൈവറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Continue Reading

kerala

ഹൈക്കമാന്‍ഡ് അനുമതി നൽകി; കെപിസിസി പ്രസിഡന്‍റായി കെ.സുധാകരൻ നാളെ ചുമതലയേൽക്കും

Published

on

ന്യൂഡല്‍ഹി: കെപിസിസി അധ്യക്ഷനായി കെ.സുധാകരന്‍ ബുധനാഴ്ച ചുമതലയേല്‍ക്കും. സുധാകരന് ചുമതല കൈമാറാന്‍ ഹൈക്കമാന്‍ഡ് അനുമതി നല്‍കി. കെപിസിസി അധ്യക്ഷസ്ഥാനം ഏത് സമയത്തും ഏറ്റെടുക്കാന്‍ തയാറാണെന്നാണ് ഇന്ന് രാവിലെ സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. താന്‍ ഇപ്പോഴും കെപിസിസി പ്രസിഡന്‍റാണെന്ന് സുധാകരന്‍ പറഞ്ഞു.

ഹൈക്കമാന്‍ഡുമായി ആലോചിച്ചിട്ടേ താന്‍ ഔദ്യഗികമായി സ്ഥാനം ഏറ്റെടുക്കൂ. പാര്‍ട്ടിയില്‍ ഒരു അനിശ്ചിതത്വവുമില്ല. മറ്റ് ചില പ്രശ്‌നങ്ങളുണ്ട്. അത് ഇന്നുകൊണ്ട് കഴിയുമെന്നാണ് വിചാരിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞിരുന്നു

Continue Reading

Trending