Connect with us

kerala

റെയില്‍പാളങ്ങളിലെ അപകടങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

റെയില്‍പാളങ്ങളിലെ അപകടങ്ങള്‍ കൂടിവരുന്നതായി കണക്കുകള്‍.

Published

on

കോഴിക്കോട്: റെയില്‍പാളങ്ങളിലെ അപകടങ്ങള്‍ കൂടിവരുന്നതായി കണക്കുകള്‍. സമീപകാലത്തായി കോഴിക്കോട് ജില്ലയിലെ വിവിധ റെയില്‍വെസ്റ്റേഷന്‍ പരിധികളിലായി അപകടം തുടര്‍കഥയാകുമ്പോഴും നിയമംലംഘിച്ച് ട്രാക്ക് മുറിച്ചുകടക്കുന്നത് തുടരുകയാണ്. കഴിഞ്ഞ വര്‍ഷം പാലക്കാട് ഡിവിഷന്‍ പരിധിയില്‍ വിവിധ സ്ഥലങ്ങളിലായി 450 അപകടങ്ങളാണുണ്ടായത്. ഇതില്‍ 321 പേരുടെ ജീവനാണ് ട്രാക്കില്‍പൊലിഞ്ഞത്. 139 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

2021 ല്‍ 261 അപകടങ്ങളുടെ സ്ഥാനത്താണ് വലിയവര്‍ധനവുണ്ടായത്. 2021ല്‍ 207 പേരുടെ ജീവനാണ് നഷ്ടമായത്. 51 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസവും കല്ലായില്‍ ട്രെയിനിടിച്ച് രണ്ടുപേര്‍ മരണപ്പെട്ടിരുന്നു. കൊയിലാണ്ടിയിലും പയ്യോളിയിലുമെല്ലാം മാസങ്ങള്‍ക്കിടെ അപകടങ്ങളുണ്ടായി. ട്രെയിന്‍ മുന്നിലെത്തിയാലും ഓടി അപ്പുറം കടക്കാമെന്ന തെറ്റായ ധാരണയാണ് മിക്ക അപകടങ്ങള്‍ക്കും കാരണം. അശ്രദ്ധയോടെയുള്ള ഇത്തരം സംഭവങ്ങള്‍ക്കെതിരെ കര്‍ശനനടപടിവേണമെന്ന ആവശ്യവും ശക്തമാണ്. ബോധവത്കരണ പരിപാടികളടക്കം നടത്തണമെന്നും വിവിധ സംഘടനകള്‍ ആവശ്യപ്പെടുന്നു.

ഓടുന്ന തീവണ്ടിയില്‍ കയറാനോ ഇറങ്ങാനോ ശ്രമിക്കുന്നതിനിയില്‍ സംഭവിക്കുന്ന അപകടങ്ങളും നിരവധിയാണ്. ട്രെയിനുകള്‍ സ്റ്റേഷനുകളില്‍ നിറുത്തുമ്പോള്‍ ഇറങ്ങി ട്രാക്കുകള്‍ മുറിച്ചുകടക്കുമ്പോള്‍ എതിരെവരുന്ന ട്രെയിനിടിച്ചും ദുരന്തമുണ്ടാകുന്നു. വേഗത്തിലെത്താന്‍ റെയില്‍വെ ഗേറ്റിലൂടെയല്ലാതെ മുറിച്ചുകടക്കുന്നതും ഇപ്പോഴുംതുടരുന്നു.

സ്‌കൂള്‍കുട്ടികളടക്കം നിരവധിപേരാണ് ദിവസേനെ ഇത്തരത്തില്‍ ട്രാക്ക് മുറിച്ചുകടക്കുന്നത്. ട്രെയിന്‍വരുന്നത് ദൂരെനിന്ന് കണ്ടാലും പലപ്പോഴും വേഗത്തില്‍ ട്രാക്കിലൂടെ അപ്പുറത്തേക്ക് ഓടുന്നതും സ്ഥിരംകാഴ്ചയാണ്. പാളത്തില്‍ അതിക്രമിച്ച് പ്രവേശിക്കുന്നത് ആറുമാസം വരെ തടവും ആയിരം രൂപ പിഴയും ലഭിക്കുന്ന കുറ്റമാണെങ്കിലും പലപ്പോഴും കേസെടുക്കാറില്ല. ട്രാക്കില്‍ അതിക്രമിച്ചു കയറിയതിന്റെ പേരില്‍ 2261 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 145 ന്യൂയിസന്‍സ് കേസുകളും 2120 അതിക്രമിച്ച് കടന്ന കേസുകളുമാണുള്ളത്.
ദൂരവും സമയവുമാണ് പലപ്പോഴും അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ അവഗണിക്കാന്‍ പലരെയും നിര്‍ബന്ധിതരാക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. നേരത്തെ പാളത്തില്‍ നിന്ന് ആളുകളെ അകറ്റിനിര്‍ത്താന്‍ ട്രെയിന്‍ ഓടുമ്പോഴുള്ള ഉച്ചത്തിലുള്ളശബ്ദത്തിന് കഴിഞ്ഞിരുന്നു.എന്നാല്‍ വൈദ്യുതീകരണം പൂര്‍ത്തിയാക്കിയതോടെ ഇലക്ട്രിക് എന്‍ജിനുകള്‍ക്ക് ശബ്ദം കുറവായതിനല്‍ ശബ്ദം കേള്‍ക്കാന്‍ സാധിക്കില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

ആലപ്പുഴയില്‍ വിവാഹ ആഘോഷത്തിനിടെ നടുറോഡില്‍ വെച്ച് കൂട്ടത്തല്ല്‌

വിവാഹം കഴിഞ്ഞ് ആഘോഷമായി നാട്ടിലേക്ക് വന്ന സംഘവും പിന്നാലെ വന്ന കാറുകാരും തമ്മിലായിരുന്നു കൂട്ട അടിപിടി

Published

on

ആലപ്പുഴ ചാരുംമൂട്ടില്‍ വിവാഹസംഘത്തിന്റെ കൂട്ടത്തല്ല്. വിവാഹം കഴിഞ്ഞ് ആഘോഷമായി നാട്ടിലേക്ക് വന്ന സംഘവും പിന്നാലെ വന്ന കാറുകാരും തമ്മിലായിരുന്നു കൂട്ട അടിപിടി. കൂട്ടത്തല്ലില്‍ 4 പേര്‍ക്ക് പരിക്കുണ്ട്. അടി മൂത്തതോടെ മെയിന്‍ റോഡില്‍ ഗതാഗതം സ്തംഭിച്ചു.

സിനിമകളെ വെല്ലുന്ന ചേസിങ്ങ് ദൃശ്യങ്ങള്‍ക്കാണ് ചാരുംമൂട്ടിലെ നാട്ടുകാര്‍ ഞായറാഴ്ച സാക്ഷ്യം വഹിച്ചത്. ഞായറാഴ്ച വൈകിട്ട് നാലരയോടെയാണ് ചാരുംമൂട്ടില്‍ നടന്ന വിവാഹത്തിന് ശേഷം വിവാഹസംഘം വീട്ടിലേക്ക് തിരിച്ചത്. വിവാഹം കഴിഞ്ഞുള്ള വരവല്ലേ, ഇപ്പോഴത്തെ ന്യൂജെന്‍ നാട്ടുനടപ്പ് അനുസരിച്ച് ഹോണടിയും ലൈറ്റ് മിന്നിക്കലും ഒക്കെ വേണമല്ലോ.

പക്ഷേ, പിന്നാലെ വരുന്ന വാഹനങ്ങളുടെ വഴി മുടക്കിയുളള ആഘോഷം മറ്റൊരു കാറിലെ യാത്രക്കാര്‍ ചോദ്യം ചെയ്തു. ചോദ്യത്തിന്റെ ടോണ്‍ മാറി വാക്കു തര്‍ക്കമായി, പിന്നെ വഴക്കായി,ഒടുവില്‍ തല്ലുമായി. തമാശപ്പടങ്ങളിലെ ക്ലീഷേ കൂട്ടത്തല്ല് സീനാണ് പിന്നെ നടുറോഡില്‍ അരങ്ങേറിയത്.

കൂട്ടത്തല്ല് അവസാനിപ്പിക്കാന്‍ പൊലീസ് വരേണ്ടി വന്നു. മുഖത്തും കൈയ്ക്കും പരുക്കേറ്റ 4 പേരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്തായാലും ഗതാഗത സ്തംഭനം ഉണ്ടാക്കിയ കല്യാണത്തല്ലില്‍ നൂറനാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

Continue Reading

india

വിവിപാറ്റ് യൂണിറ്റ് സ്ഥാനാര്‍ത്ഥി സാക്ഷ്യപ്പെടുത്തണം; ഫലപ്രഖ്യാപനത്തിന് ശേഷവും വിവിപാറ്റ് സൂക്ഷിക്കണം; തെരഞ്ഞെടുപ്പ് കമ്മിഷന്‍

സ്ഥാനാര്‍ത്ഥിയോ പ്രതിനിധിയോ വിവിപാറ്റ് സാക്ഷ്യപ്പെടുത്തണമെന്നാണ് പുതിയ പ്രോട്ടക്കോള്‍.

Published

on

ചിഹ്നം ലോഡ് ചെയ്ത വിവിപാറ്റ് യൂണിറ്റുകള്‍ സ്ഥാനാര്‍ത്ഥികളെ കൊണ്ട് സാക്ഷ്യപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം. ഫലപ്രഖ്യാപനത്തിന് ശേഷം വോട്ടിങ് യന്ത്രത്തിനൊപ്പം 45 ദിവസം വിവിപാറ്റ് യൂണിറ്റുകളും സ്‌ട്രോങ് റൂമില്‍ സൂക്ഷിക്കണമെന്ന നിര്‍ദേശവും തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥിയോ പ്രതിനിധിയോ വിവിപാറ്റ് സാക്ഷ്യപ്പെടുത്തണമെന്നാണ് പുതിയ പ്രോട്ടക്കോള്‍.

വിവിപാറ്റുകള്‍ പരിശോധിക്കണമെന്ന് തെരഞ്ഞെടുപ്പില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ളവര്‍ എഴുതി നല്‍കിയാല്‍ വോട്ടിങ് യന്ത്രം നിര്‍മ്മിച്ച എഞ്ചിനീയര്‍മാര്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചു.

ഏതെങ്കിലും ബൂത്തിലെ വോട്ടിങ് യന്ത്രം തിരിച്ചറിയാന്‍ സ്ഥാനാര്‍ത്ഥിയുടെ ക്രമ നമ്പര്‍ സീരിയല്‍ നമ്പറുമായി ഒത്തുനോക്കണമെന്നും എന്നതുള്‍പ്പെടെയുള്ള നിര്‍ദേശവും തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

Continue Reading

kerala

പന്തെടുക്കാൻ ശ്രമിക്കുന്നതിനിടെ കിണറ്റിൽ വീണ് പത്തുവയസുകാരന് ദാരുണാന്ത്യം

നാട്ടുകാർ ഉടൻ കുട്ടിയെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു.

Published

on

കിണറ്റിൽ വീണ പന്ത് എടുക്കുവാൻ ശ്രമിക്കുന്നതിനിടയിൽ കിണറ്റിലേക്ക് വീണ വിദ്യാർത്ഥി മരിച്ചു. കുടക്കച്ചിറ വല്ലയിൽ ഓന്തനാൽ ബിജു പോളിൻ്റ മകൻ ലിജു ബിജു (10)വാണ് മരിച്ചത്. നാട്ടുകാർ ഉടൻ കുട്ടിയെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. ബുധനാഴ്ച രാവിലെ 10:40 ഓടെയാണ് സംഭവം ഉണ്ടായത്.

സഹോദരിക്കും ബന്ധുക്കളായ മറ്റ് കുട്ടികൾക്കും ഒപ്പം വീട്ടിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. കിണറ്റിൽ വീണ പന്ത് കുട്ട ഉപയോഗിച്ച് ഉയർത്തിയെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കാൽവഴുതി കിണറ്റിൽ വീഴുകയായിരുന്നു.

സംഭവം സമയം മാതാപിതാക്കൾ പുരിയിടത്തിൽ മറ്റ് ജോലികളിൽ ആയിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നാളെ രാവിലെ നടക്കും. കുടക്കച്ചിറ സെ.ജോസഫ് എൽ.പി.സ്കൂൾ നാലാം ക്ലാസ്സ് വിദ്യാർത്ഥിയാണ് ലിജു.

Continue Reading

Trending