Connect with us

kerala

തൃശൂര്‍ പൂരം കലക്കാന്‍ പദ്ധതിയിട്ടത് എഡിജിപി എം.ആര്‍ അജിത് കുമാര്‍: വി.ഡി സതീശന്‍

മുഖ്യമന്ത്രിയുടെ ദൂതനായിട്ടാണ് അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Published

on

 

തൃശൂര്‍ പൂരം കലക്കാന്‍ പദ്ധതിയിട്ടത് എം.ആര്‍ അജിത് കുമാറാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രിയുടെ ദൂതനായിട്ടാണ് അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയാണ് ഒന്നാം പ്രതിയെന്നും അദ്ദേഹം തന്നെയാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്നും വി.ഡി സതീശന്‍ പറഞ്ഞു.

മന്ത്രിമാര്‍ക്ക് പോലും എത്താന്‍ പറ്റാത്ത സ്ഥലത്തേക്കാണ് സുരേഷ് ഗോപി എത്തിയതെന്നും എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ട് തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള സഹായം നല്‍കാമെന്ന് ഉറപ്പ് നല്‍കിയെന്നും വി.ഡി സതീശന്‍ പറഞ്ഞു. എഡിജിപി പൂരം കലക്കിയ ദിവസം സ്ഥലത്ത് ഉണ്ടായിരുന്നതായി പറയുന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് മുഖ്യമന്ത്രി കണ്ടിട്ടുണ്ടെന്നും സതീശന്‍ പറഞ്ഞു.

അതേസമയം എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരായ അന്വേഷണം ജനങ്ങളെ കബളിപ്പിക്കാനെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രിക്കു വേണ്ടി സിപിഎം സംഘപരിവാറിന് കീഴടങ്ങിയെന്നും അദ്ദേഹം ആരോപിച്ചു.

തൃശൂര്‍ പൂരം കലക്കലില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നതില്‍ വിട്ടുവീഴ്ചയില്ലെന്ന് കെ.മുരളീധരന്‍ പറഞ്ഞു. പൂരത്തിന്റെ പൂര്‍ണ ചുമതല വഹിച്ച എഡിജിപി അന്വേഷണം നടത്തിയാല്‍ എങ്ങനെ ശരിയാവുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ചോദിച്ചു.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോഴിക്കോട് ഒമ്പതാംക്ലാസുകാരന് പത്താംക്ലാസ് വിദ്യാര്‍ഥികളുടെ ക്രൂര മര്‍ദ്ദനം

കുട്ടിയുടെ തലയിലും കണ്ണിനും പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്.

Published

on

കോഴിക്കോട് ഒമ്പതാംക്ലാസുകാരന് പത്താംക്ലാസ് വിദ്യാര്‍ഥികളുടെ ക്രൂര മര്‍ദ്ദനം. പുതുപ്പാടി ഗവ. ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിയായ അടിവാരം കളക്കുന്നുമ്മല്‍ അജില്‍ ഷാനാണ് മര്‍ദ്ദനമേറ്റത്. കുട്ടിയുടെ തലയിലും കണ്ണിനും പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്.

നാലുമാസം മുമ്പ് അടിവാരം പള്ളിയില്‍ അജില്‍ഷാന്റെ സുഹൃത്തുക്കളും മറ്റൊരു സംഘവും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. ഈ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് കണ്ടെത്തല്‍. ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ ആക്രമണമെന്നാണ് കുടുംബം പറയുന്നത്.

പരുക്കേറ്റ വിദ്യാര്‍ത്ഥിയെ അധ്യാപകര്‍ ആശുപത്രിയില്‍ എത്തിച്ചില്ലെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. ആക്രമം നടന്ന് രണ്ട് മണിക്കൂറിനുശേഷമാണ് രക്ഷിതാക്കള്‍ക്ക് വിവരം അറിയിച്ചതെന്നും കുടുംബം ആരോപിച്ചു. സംഭവത്തില്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് താമരശ്ശേരി പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

Continue Reading

kerala

കാക്കനാട് ജില്ലാ ജയിലില്‍ ഗുണ്ടാ നേതാക്കള്‍ക്ക് വിരുന്ന്; പിന്നാലെ റീല്‍സ് ചിത്രീകരണം; അന്വേഷണം ആരംഭിച്ചു

ജില്ലാ ജയിലില്‍ വെല്‍ഫയര്‍ ഉദ്യോഗസ്ഥന്റെ വിരമിക്കല്‍ ചടങ്ങുമായി ബന്ധപ്പെട്ട് ഗുണ്ടാ നേതാക്കള്‍ക്ക് വിരുന്ന്

Published

on

കൊച്ചി കാക്കനാട് ജില്ലാ ജയിലില്‍ വെല്‍ഫയര്‍ ഉദ്യോഗസ്ഥന്റെ വിരമിക്കല്‍ ചടങ്ങുമായി ബന്ധപ്പെട്ട് ഗുണ്ടാ നേതാക്കള്‍ക്ക് വിരുന്ന്. മൂന്ന് ഗുണ്ടാ നേതാക്കള്‍ക്കാണ് വിരുന്ന് ഒരുക്കിയത്. വിരുന്നിനെത്തിയ ഇവര്‍ ജയിലില്‍ വെച്ച് റീല്‍സും ചിത്രീകരിച്ചു. മെയ് മാസം 31നായിരുന്നു വിരുന്നും റീല്‍സ് ചിത്രീകരണവും. സംഭവത്തില്‍ പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി.

Continue Reading

kerala

ചാരിറ്റിയുടെ പേരില്‍ ബിരിയാണി വാങ്ങി മറിച്ച് വിറ്റു; ഷൊര്‍ണൂരില്‍ യുവാവ് പിടിയില്‍

ഷൊര്‍ണൂരിലെ ഹോട്ടലുടമ നല്‍കിയ പരാതിയില്‍ തൃത്താല കറുകപുത്തൂര്‍ സ്വദേശി ഷെഹീര്‍ കരീമാണ് പിടിയിലായത്.

Published

on

പാലക്കാട് ഷൊര്‍ണൂരില്‍ ചാരിറ്റിയുടെ പേരില്‍ ബിരിയാണി വാങ്ങി മറിച്ച് വിറ്റ യുവാവ് പിടിയില്‍. ഷൊര്‍ണൂരിലെ ഹോട്ടലുടമ നല്‍കിയ പരാതിയില്‍ തൃത്താല കറുകപുത്തൂര്‍ സ്വദേശി ഷെഹീര്‍ കരീമാണ് പിടിയിലായത്. 350 ബിരിയാണി വാങ്ങി പണം നല്‍കാതെ മുങ്ങിയെന്നാണ് പരാതി. ബിരിയാണി കൂടുതല്‍ വിലക്ക് മറിച്ച് വില്‍ക്കുന്നത് ഹോട്ടലുടമയുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഷെഹീര്‍ പിടിയിലായത്.

ഇയാള്‍ സ്ഥിരമായി ഇത്തരം തട്ടിപ്പ് നടത്തിവരികയാണെന്നാണ് വിവരം. ചാരിറ്റിക്ക് വേണ്ടിയാണെന്ന് പറഞ്ഞ് ഹോട്ടലില്‍ നിന്ന് കുറഞ്ഞവിലക്ക് ബിരിയാണി വാങ്ങി കൂടുതല്‍ വിലക്ക് മറ്റൊരിടത്ത് കൊണ്ടുപോയി വില്‍ക്കും. 140 രൂപക്ക് ബിരിയാണി വാങ്ങി 250 രൂപക്കാണ് പലപ്പോഴും ഷഹീര്‍ മറിച്ചു വിറ്റിരുന്നതെന്നും പൊലീസ് പറയുന്നു. ചെറിയ തുകമാത്രമാണ് ഷെഹീര്‍ ചാരിറ്റിക്ക് നല്‍കുന്നത്. ബാക്കി തുക സ്വന്തം പോക്കറ്റിലാക്കുകയും ചെയ്യുമെന്ന് പൊലീസ് പറയുന്നു. ഷെഹീര്‍ പിടിലായതിന് പിന്നാലെ നിരവധി പേര്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.

Continue Reading

Trending