Connect with us

News

അഫാനെ പിതൃസഹോദരന്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നു

ലത്തീഫിനെയും ഭാര്യ സാജിത ബീവിയെയും കൊലപ്പെടുത്തിയ കേസിലാണ് തെളിവെടുപ്പ്.

Published

on

തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസിലെ പ്രതി അഫാനെ കൊല്ലപ്പെട്ട പിതൃസഹോദരന്‍ ലത്തീഫിന്റെ ചുള്ളാളത്തുള്ള വീട്ടിലെത്തിച്ച് തെളിവെടുപ്പ നടത്തന്നു. ലത്തീഫിനെയും ഭാര്യ സാജിത ബീവിയെയും കൊലപ്പെടുത്തിയ കേസിലാണ് തെളിവെടുപ്പ്. ചുള്ളാളത്തെ വീട്ടിലെ തെളിവെടുപ്പ് പൂര്‍ത്തിയായാല്‍ വീണ്ടും അഫാന്റെ പേരുമലയിലുള്ള വീട്ടിലെത്തിക്കും. കനത്ത സുരക്ഷയിലായിരിക്കും തെളിവെടുപ്പ്.

നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് അഫാനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. പിതൃമാതാവായ സല്‍മാബീവിയെ കൊലപ്പെടുത്തിയ കേസില്‍ നേരത്തെ തെളിവെടുത്തിരുന്നു.

80,000 രൂപ അഫാന്‍ ലത്തീഫിന് നല്‍കാനുണ്ടായിരുന്നതായും ആര്‍ഭാട ജീവിതം കൊണ്ടാണ് ഇത്രയധികം സാമ്പത്തിക ബാധ്യത ഉണ്ടായതെന്ന് ലത്തീഫ് കുറ്റപ്പെടുത്തിയതായും പറയുന്നു. ഇതിന്റെ പ്രതികാരത്തിലാണ് ലത്തീഫിനെ കൊലപ്പെടുത്തിയതെന്ന് അഫാന്‍ വെളിപ്പെടുത്തി.

ഫെബ്രുവരി 24നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. വെഞ്ഞാറമൂട് പേരുമല സല്‍മാസില്‍ അഫാന്‍ (23) മൂന്നു സ്ഥലങ്ങളിലായാണ് കൊലപാതകം നടത്തിയത്. സഹോദരന്‍ അഫ്സാന്‍ (13), ബാപ്പയുടെ സഹോദരന്‍ പുല്ലമ്പാറ എസ്എന്‍ പുരം ആലമുക്കില്‍ ലത്തീഫ് (69), ഭാര്യ സജിതാ ബീവി(59), ബാപ്പയുടെ ഉമ്മ സല്‍മാബീവി (92), അഫാന്റെ സുഹൃത്ത് വെഞ്ഞാറമൂട് മുക്കുന്നൂര്‍ സ്വദേശി ഫര്‍സാന (19) എന്നിവരാണ് കൊല്ലപ്പെട്ടത്. അഫാന്റെ അമ്മ ഷെമിക്ക് (40) ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവര്‍ ചികിത്സയിലാണ്.

കൊലപാതകങ്ങള്‍ക്ക് പിന്നാലെ എലിവിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചതോടെ അഫാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എട്ട് ദിവസത്തെ ആശുപത്രിവാസത്തിനൊടുവിലാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്. തുടര്‍ന്നാണ് പൊലീസ് കസ്റ്റഡിയില്‍ തെളിവെടുപ്പിനായി വിട്ടത്.

News

ഉപരോധം പുനഃസ്ഥാപിക്കാന്‍ സമ്മര്‍ദം ശക്തമാകുന്ന സാഹചര്യത്തില്‍ ഇസ്രാഈലിന്റെ ആണവ രഹസ്യങ്ങള്‍ പുറത്തുവിടും; ഇറാന്‍

യുഎന്‍ ഉപരോധം പുനഃസ്ഥാപിക്കുന്നതിലേക്ക് നയിച്ചേക്കാവുന്ന വോട്ടെടുപ്പിനായി യൂറോപ്യന്‍ ശക്തികള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനിടെയാണ് ടെഹ്റാന്‍ ഭീഷണി.

Published

on

ഉപരോധം പുനഃസ്ഥാപിക്കാന്‍ സമ്മര്‍ദം ശക്തമാകുന്ന സാഹചര്യത്തില്‍ ഇസ്രാഈലിന്റെ ആണവ രഹസ്യങ്ങള്‍ പുറത്തുവിടുമെന്ന് ഇറാന്‍ അറിയിച്ചു. യുഎന്‍ ഉപരോധം പുനഃസ്ഥാപിക്കുന്നതിലേക്ക് നയിച്ചേക്കാവുന്ന വോട്ടെടുപ്പിനായി യൂറോപ്യന്‍ ശക്തികള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനിടെയാണ് ടെഹ്റാന്‍ ഭീഷണി.

ആണവ പരിപാടിയുടെ പേരില്‍ ടെഹ്റാനെതിരെ യുഎന്‍ ഉപരോധം പുനഃസ്ഥാപിക്കുന്നതിനെ കുറിച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍ ഈ ആഴ്ച വോട്ടെടുപ്പ് നടത്തുമ്പോള്‍, ഇസ്രാഈലി ആണവ രഹസ്യവിവരങ്ങള്‍ പുറത്തുവിടാന്‍ തുടങ്ങുമെന്ന് ഇറാന്‍ അറിയിച്ചു.

ഞായറാഴ്ച, ഇറാന്റെ രഹസ്യാന്വേഷണ മന്ത്രി എസ്മയില്‍ ഖത്തീബ്, ടെഹ്റാന്‍ ‘ആണവ സൗകര്യങ്ങളെക്കുറിച്ചുള്ള പദ്ധതികളും വിവരങ്ങളും ഉള്‍പ്പെടെ തന്ത്രപരവും സെന്‍സിറ്റീവുമായ [ഇസ്രാഈലി] രേഖകളുടെ ഒരു വലിയ ശേഖരം’ നേടിയതായി അവകാശപ്പെട്ടു. തെളിവുകള്‍ ഉടന്‍ പുറത്തുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാനുവേണ്ടി ചാരവൃത്തി ആരോപിച്ച് രണ്ട് ഇസ്രാഈലി പൗരന്‍മാരായ റോയി മിസ്രാഹി, അല്‍മോഗ് ആറ്റിയാസ് എന്നിവരെ ഇസ്രാഈല്‍ അറസ്റ്റ് ചെയ്തതായും വിവരമുണ്ട്.

ഇറാന്റെ ആണവ സൈറ്റുകള്‍ ബോംബ് ചെയ്യുമെന്ന ആവര്‍ത്തിച്ചുള്ള ഭീഷണിയില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് ഇസ്രാഈലിന് മുന്നറിയിപ്പ് നല്‍കുന്നതിനാണ് ഈ അവകാശവാദം.

തിങ്കളാഴ്ച ആരംഭിക്കുന്ന വിയന്നയിലെ ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സിയുടെ ന്യൂക്ലിയര്‍ ഇന്‍സ്പെക്ടറേറ്റിന്റെ 35 അംഗ ത്രൈമാസ ബോര്‍ഡ് മീറ്റിംഗില്‍ വോട്ടെടുപ്പിനായി യൂറോപ്യന്‍ ശക്തികള്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഒരുങ്ങുകയാണ്. 2015ല്‍ ധാരണയായ ആണവകരാര്‍ പാലിക്കുന്നതില്‍ ഇറാന്റെ പരാജയത്തെക്കുറിച്ചും മുന്‍ ആണവ പരിപാടിയുടെ വശങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതില്‍ ടെഹ്റാന്‍ വര്‍ഷങ്ങളോളം നീണ്ട പരാജയത്തെക്കുറിച്ചും IAEA സെക്രട്ടേറിയറ്റില്‍ നിന്ന് നിയോഗിച്ച 20 പേജുള്ള സമഗ്രമായ റിപ്പോര്‍ട്ട് ഫ്രാന്‍സും ജര്‍മ്മനിയും യുകെയും ഉദ്ധരിക്കും.

ഇറാന്‍ 400 കിലോഗ്രാം യുറേനിയം 60% പരിശുദ്ധിയിലേക്ക് സമ്പുഷ്ടമാക്കി, ആയുധ-ഗ്രേഡിന് അടുത്ത്, 10 അണുബോംബുകള്‍ നിര്‍മ്മിക്കാന്‍ മതിയെന്ന് വിലയിരുത്തിയ റിപ്പോര്‍ട്ട് പഠിക്കാന്‍ IAEA ബോര്‍ഡ് അംഗങ്ങളോട് ആവശ്യപ്പെടും. മാത്രമല്ല, മാര്‍ച്ചിലെ അവസാന റിപ്പോര്‍ട്ടിന് ശേഷം ഇറാന്റെ യുറേനിയം ശേഖരം 50% വര്‍ദ്ധിച്ചു. മുന്‍ ഘടനാപരമായ ആണവ പരിപാടിയെക്കുറിച്ച് ഇറാന്‍ ഉത്തരം നല്‍കിയിട്ടില്ലെന്നും ഐഎഇഎ ഇന്‍സ്‌പെക്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാന്‍ മൂന്ന് സൈറ്റുകള്‍ അണുവിമുക്തമാക്കിയതിന് തെളിവുകളുണ്ടെന്നും റിപ്പോര്‍ട്ട് കാണിക്കുന്നതായി ഐഎഇഎ ഡയറക്ടര്‍ ജനറല്‍ റാഫേല്‍ ഗ്രോസി പറഞ്ഞു.

ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിന് യുഎസും ഇറാനും ഇതുവരെ ഒരു പുതിയ തീയതി നല്‍കിയിട്ടില്ല.

ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട ഒരു കരാര്‍ ഒപ്പിടാന്‍ യുഎസും ഇറാനും ആത്മാര്‍ത്ഥത പുലര്‍ത്തുന്നുവെന്ന് താന്‍ വിശ്വസിക്കുന്നുവെന്ന് ഗ്രോസി പറഞ്ഞു. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഒരു ഇടനിലക്കാരനായി പ്രവര്‍ത്തിക്കാന്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്, ഒരു കരാറിലെത്തിയാല്‍ ഇറാന്റെ വര്‍ദ്ധിച്ചുവരുന്ന യുറേനിയം ശേഖരത്തിന്റെ ലക്ഷ്യസ്ഥാനം റഷ്യയായിരിക്കും.

Continue Reading

kerala

മുന്‍ ജീവനക്കാര്‍ക്കെതിരെ തെളിവ്; കൃഷ്ണകുമാറിനും മകള്‍ ദിയയ്ക്കുമെതിരായ പരാതി കൗണ്ടര്‍ കേസാക്കി പരിഗണിക്കും

പണം പിന്‍വലിച്ച് ദിയക്ക് നല്‍കിയെന്ന് ജീവനക്കാര്‍ അവകാശപ്പെട്ടിരുന്നു എന്നാല്‍ എടിഎം വഴി വലിയ തുകകള്‍ പിന്‍വലിച്ചിട്ടില്ലായെന്ന് പൊലീസ് കണ്ടെത്തി.

Published

on

ദിയാ കൃഷ്ണയുടെ ഒ ബൈ ഒസി’ എന്ന സ്ഥാപനത്തില്‍ നിന്ന് മുന്‍ ജീവനക്കാര്‍ പണം മാറ്റിയതിന് തെളിവ് ലഭിച്ചതായി പൊലീസ്. ഇതേതുടര്‍ന്ന്, നടന്‍ കൃഷ്ണകുമാറിനും മകള്‍ ദിയയ്ക്കും എതിരെ ജീവനക്കാര്‍ നല്‍കിയ പരാതി കൗണ്ടര്‍ കേസായി മാത്രം പരിഗണിക്കും. ബാങ്ക് അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ് പരശോധിച്ചപ്പോഴാണ് പണം മാറ്റിയതിന് തെളിവ് ലഭിച്ചത്. ഡിജിറ്റല്‍ തെളിവുകളും ജീവനക്കാര്‍ക്ക് എതിരാണെന്നാണ് കണ്ടെത്തല്‍. ജീവനക്കാരുടെ അക്കൗണ്ടില്‍ വന്ന പണം മറ്റ് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ജീവനക്കാര്‍ പണം എങ്ങനെ ചിലവഴിച്ചുവെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്.

പണം പിന്‍വലിച്ച് ദിയക്ക് നല്‍കിയെന്ന് ജീവനക്കാര്‍ അവകാശപ്പെട്ടിരുന്നു എന്നാല്‍ എടിഎം വഴി വലിയ തുകകള്‍ പിന്‍വലിച്ചിട്ടില്ലായെന്ന് പൊലീസ് കണ്ടെത്തി.

Continue Reading

kerala

ഇന്ത്യന്‍ പതാകയേന്തിയ ഭാരതാംബയുടെ ചിത്രം പോസ്റ്ററില്‍ ഉള്‍പ്പെടുത്തി സിപിഐ; മണിക്കൂറുകള്‍ക്കകം പിന്‍വലിച്ചു

ഭാരതാംബയുടെ ചിത്രത്തിന് മുന്നിലെ പുഷ്പാര്‍ച്ചന നിര്‍ബന്ധം ആക്കിയതിനെതിരെ എ.ഐ.വൈ.എഫ് ഇന്ന് രാജ് ഭവന്‍ മാര്‍ച്ച് നടത്താനിരിക്കെയാണ് പോസ്റ്ററില്‍ ഇന്ത്യന്‍ പതാകയേന്തിയ ഭാരതാംബയുടെ ചിത്രം സിപിഐ ഉള്‍പ്പെടുത്തിയത്.

Published

on

ഇന്ത്യന്‍ പതാകയേന്തിയ ഭാരതാംബയുടെ ചിത്രം പോസ്റ്ററില്‍ ഉള്‍പ്പെടുത്തി സിപിഐ. സിപിഐ കോട്ടയം മണ്ഡലം സമ്മേളനത്തിന്റെ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച പോസ്റ്ററില്‍ ആണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. ചിത്രം പ്രചരിച്ചതിന് പിന്നാലെ പിന്‍വലിക്കാന്‍ ജില്ലാ നേതൃത്വം നിര്‍ദേശം നല്‍കി. തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം പോസ്റ്റര്‍ പിന്‍വലിച്ചു.

രാജ് ഭവനിലെ പരിപാടികളില്‍ ഭാരതാംബയുടെ ചിത്രത്തിന് മുന്നിലെ പുഷ്പാര്‍ച്ചന നിര്‍ബന്ധം ആക്കിയതിനെതിരെ എ.ഐ.വൈ.എഫ് ഇന്ന് രാജ് ഭവന്‍ മാര്‍ച്ച് നടത്താനിരിക്കെയാണ് പോസ്റ്ററില്‍ ഇന്ത്യന്‍ പതാകയേന്തിയ ഭാരതാംബയുടെ ചിത്രം സിപിഐ ഉള്‍പ്പെടുത്തിയത്. ഇന്ന 3 ന് നടക്കാനിരിക്കുന്ന മാര്‍ച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് ഉദ്ഘാടനം ചെയ്യുക.

Continue Reading

Trending