Connect with us

Culture

ആസിഫയുടെ ഉമ്മാക്ക് പറയാനുണ്ടായിരുന്നത്; മകള്‍ക്ക് നീതി ലഭിക്കണമെന്ന ആവശ്യം മാത്രം: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

Published

on

ന്യൂഡല്‍ഹി: രാജ്യത്ത് സ്ത്രീകള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങള്‍ അത്യന്തം ആശങ്കാജനകമാണന്ന് മുസ്ലിംലീഗ് ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. രാജ്യ മനസ്സാക്ഷിയെ നടുക്കിയ ആസിഫ കൊലപാതകം നടന്ന ജമ്മുവിലെ കത്വ സന്ദര്‍ശിച്ചതിന് ശേഷം ദില്ലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രൂരമായി കൊലചെയ്യപ്പെട്ട ആസിഫയുടെ മയ്യിത്ത് മറവ് ചെയ്യാന്‍ പോലും തങ്ങളെ അനുവദിച്ചില്ലന്ന് ആസിഫയുടെ രക്ഷിതാക്കള്‍ തന്നോട് പറഞ്ഞെന്ന് ഇ.ടി പറഞ്ഞു. പണം കൊടുത്ത് വാങ്ങിയ ഭൂമിയില്‍ പട്ടയം നിഷേധിച്ചിരുന്നതായും തന്റെ മകളെ രണ്ട് കിലോമീറ്റര്‍ അപ്പുറം ചെങ്കുത്തായ് നിലകൊള്ളുന്ന മലയിടുക്കില്‍ മറവ് ചെയ്യേണ്ടി വന്നുവെന്നും നിസ്സഹായതയോടെ രക്ഷിതാക്കള്‍ പരാതി പറഞ്ഞു. ഇപ്പോഴും പലരും അവരെ ഭയപ്പെടുത്തുന്നാതായി മാതാവ് പറയുന്നതായും, ഇ.ടി മാധ്യമങ്ങളോട് പങ്കുവെച്ചു.

ഞങ്ങള്‍ എന്ത് സഹായമാണ് ചെയ്ത് തരേണ്ടതന്ന ചോദ്യത്തിന് ‘ കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷയുറപ്പ് വരുത്തുക, അവരെ തൂക്കിലേറ്റുക’ എന്നാണ് ആസിഫയുടെ ഉമ്മ മറുപടി പറഞ്ഞതെന്നും ഇ.ടി അറിയിച്ചു.
മകളെ പറ്റി പറയുമ്പോഴൊക്കെ ആ മാതാവ് വിങ്ങിപൊട്ടുകയായിരുന്നു. മുസ്ലിംലീഗ് പാര്‍ട്ടി കേസ് നടത്തിപ്പിനും ആസിഫയുടെ കുടുംബത്തിന്റെ പുനരധിവാസത്തിനും എന്തൊക്കെ ആവശ്യമാണോ അതൊക്കെ ഉറപ്പ് വരുത്താന്‍ തയ്യാറാണ്. ഏത് രീതിയിലുള്ള ഇടപെടലിനും പാര്‍ട്ടി ഒരുക്കമാണന്ന് ആസിഫയുടെ രക്ഷിതാക്കളെ അറിയിച്ചിട്ടുണ്ട്. അടിയന്തര സഹായം പാര്‍ട്ടി ഉറപ്പ് വരുത്തുമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു.

ഭരണകൂടവും ഭരണത്തിന് നേതൃത്തം കൊടുക്കുന്ന പാര്‍ട്ടിയും ഇതില്‍ കൂട്ടുപ്രതികളാണ്. ജമ്മുവില്‍ നിന്ന് ബഖര്‍വാല്‍ മുസ്ലിം വിഭാഗത്തെ തുടച്ച് നീക്കുക എന്ന ലക്ഷ്യം വെച്ചാണ് ഇത്ര ഹീനമായ അക്രമണം ആ കുട്ടിക്കെതിരെ ഇവര്‍ നടത്തിയത്. നാടിനെ ഈ സര്‍ക്കാര്‍ മലിനമാക്കുകയാണ്. രണ്ട് മന്ത്രിമാര്‍ രാജിവച്ചത് കൊണ്ട് മാത്രം പ്രശ്‌നം അവസാനിക്കില്ല. പാര്‍ട്ടി പറഞ്ഞത് കൊണ്ടാണ് തങ്ങള്‍ അക്രമികളെ അനുകൂലിച്ച് പ്രകടനം നടത്തിയെതന്നാണ് രാജിവെച്ച മന്ത്രിമാര്‍ തന്നെ പറയുന്നത്. ഡെപ്യൂട്ടി മുഖ്യമന്ത്രി തന്നെ അക്രമികളെ വെള്ളപൂശാനെത്തുന്നതാണ് കാണാന്‍ കഴിഞ്ഞത്. ചാര്‍ജ് ഷീറ്റ് സമര്‍പ്പിക്കാന്‍ അനുവദിക്കാതെ ജമ്മുവിലെ അഭിഭാഷകര്‍ പബ്ലിക്ക് പ്രൊസിക്യൂട്ടറെ ഭീഷണിപ്പെടുത്തുന്നിടം വരെ കാര്യങ്ങള്‍ പോയി എന്നത് ഗൗരവം വര്‍ധിപ്പിക്കുന്ന, പത്രസമ്മേളനത്തില്‍ ഇ.ടി വ്യക്തമാക്കി.

ഉന്നാവു കേസിലും ഭരണകൂടം അക്രമികള്‍കൊപ്പം ചേര്‍ന്ന് ഇരയെ വേട്ടയാടുന്നതാണ് കണ്ടത്. മുഖ്യമന്ത്രി യോഗി അദിത്യനാഥിനെ നേരിട്ടു ചെന്നു പരാതി നല്‍കാന്‍ ശ്രമിച്ചിട്ടും സാധിക്കാതെ ആ കുട്ടി ആത്മഹത്യ ശ്രമം നടത്തുന്നിടം വരെ കാര്യങ്ങളെത്തിയെന്നത് രാജ്യത്തിന്റെ കണ്ണുതുറപ്പിക്കണം. നിയമ വിദഗ്ദ്ധരുമായി ചര്‍ച്ച ചെയ്ത് നിയമ സഹായം ഉറപ്പാക്കും. ഇരകള്‍ക്ക് നീതിയുറപ്പാക്കാന്‍ ശക്തമായ പൊതുജനാഭിപ്രായം രൂപപ്പെടണമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു. മുസ്ലീം ലീഗ് ദേശീയ നേതാവ് ഖുറം അനീസ് ഉമര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Film

ദൈവദൂതന്‍ റീ റിലീസ്; ‘പരാതികളും പരിഭവങ്ങളും ഇല്ല, തള്ളാനും കൊള്ളാനും ഉള്ള അവകാശം നിങ്ങള്‍ക്കാണ്’: സിബി മലയില്‍

Published

on

തിയേറ്ററുകളിൽ പരാജയപ്പെട്ട ഒരു സിനിമ വർഷങ്ങൾക്കിപ്പുറം വീണ്ടും തിയേറ്ററുകളിലെത്തുക, ആ തിരിച്ചുവാരവിനായി പ്രേക്ഷകർ കാത്തിരിക്കുക എന്നതുമെല്ലാം അപൂർവങ്ങളിൽ അപൂർവമായി മാത്രം സംഭവിക്കുന്ന കാര്യമാണ്. ഇന്ന് കേരളത്തിലെ തിയേറ്ററുകൾ സാക്ഷ്യം വഹിക്കുന്നത് അത്തരമൊരു കാഴ്ചയ്ക്കാണ്. 24 വർഷങ്ങൾക്ക് ശേഷം ദൈവദൂതൻ എന്ന സിനിമ റീ റിലീസ് ചെയ്തിരിക്കുകയാണ്. കെ ദൃശ്യാനുഭവത്തോടെ ചിത്രം തിയേറ്ററിലെത്തിയ വേളയിൽ സിനിമയെക്കുറിച്ച് കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ സിബി മലയിൽ.

രഘുനാഥ് പലേരിയുടെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ കഥയും അവതരണരീതിയും അക്കാലത്തെ പ്രേക്ഷകർക്ക് എന്തു കൊണ്ടോ ഉൾക്കൊള്ളാൻ സാധിക്കാതെ പോയെങ്കിലും പുതിയ തലമുറ അത് ഏറ്റെടുത്തുവെന്ന സംവിധായകന്റെ വിശ്വാസമാകാം സിനിമ വീണ്ടും റിലീസ് ചെയ്യാമെന്ന തീരുമാനത്തിലേക്ക് എത്തിയത്.

സിബി മലയിലിന്റെ കുറിപ്പ്

എന്റെ വായനാ മുറിയിലെ ചുവരില്‍ തൂങ്ങുന്ന ഈ ചിത്രത്തിന് ഇരുപത്തിനാലു വര്‍ഷത്തിന്റെ ചെറുപ്പമുണ്ട്. ദേവദൂതന്റെ ചിത്രീകരണത്തിന്റെ ആദ്യ നാളുകളില്‍ നീലഗിരിയിലെ ഒരു തണുത്ത വെളുപ്പാന്‍ കാലത്ത് പകര്‍ത്തിയ സ്‌നേഹചിത്രം (പലേരിയെ ഈ കൂട്ടത്തില്‍ കാണാത്തതില്‍ കുണ്ഠിതപ്പെടേണ്ട, അവന്‍ ‘ആര്‍ക്കോ ആരോടോ പറയാനുള്ള’ വാക്കുകളെ വീണ്ടും വീണ്ടും രാകി മിനുക്കിക്കൊണ്ടു ഹോട്ടല്‍ മുറിയിലുണ്ട് )

കാലം ഞങ്ങള്‍ മൂവരിലും വരുത്തിയ രൂപപരിണാമങ്ങള്‍ ഒട്ടും തന്നെ ബാധിക്കാതെ, ഞങ്ങള്‍ അന്ന് മെനഞ്ഞെടുത്ത സ്വപ്നചിത്രം ഇന്ന് നിങ്ങള്‍ക്ക് വീണ്ടും തരുകയാണ്… തള്ളാനും കൊള്ളാനും ഉള്ള അവകാശം നിങ്ങള്‍ക്കാണ്… പരാതികളില്ല പരിഭവങ്ങളില്ല, സ്‌നേഹം, സ്‌നേഹം മാത്രം.

Continue Reading

Film

പിന്തുണയ്ക്ക് നന്ദി, ഈ പിന്തുണ മറ്റൊരാൾക്ക് വേദനയുണ്ടാക്കരുത് ; ആസിഫ് അലി

ദേഷ്യപ്പെടുകയും സങ്കടപ്പെടുകയും ചെയ്യുന്നയാളാണ് താൻ, എല്ലാവർക്കും ഉണ്ടാകുന്ന പ്രതിസന്ധികൾ തനിക്കും ഉണ്ടാകും എന്നാൽ അത് പ്രകടിപ്പിക്കാറില്ലെന്നും ആസിഫ് അലി പ്രതികരിച്ചു.

Published

on

എല്ലാ പിന്തുണകൾക്കും നന്ദി അറിയിച്ച് നടൻ ആസിഫ് അലി. എന്നാൽ തന്നെ പിന്തുണച്ച് സംസാരിക്കുന്നത് മറ്റൊരാൾക്കെതിരെ ആകരുതെന്ന് അദ്ദേഹം പറഞ്ഞു. ദേഷ്യപ്പെടുകയും സങ്കടപ്പെടുകയും ചെയ്യുന്നയാളാണ് താൻ, എല്ലാവർക്കും ഉണ്ടാകുന്ന പ്രതിസന്ധികൾ തനിക്കും ഉണ്ടാകും എന്നാൽ അത് പ്രകടിപ്പിക്കാറില്ലെന്നും ആസിഫ് അലി പ്രതികരിച്ചു.

രമേശ് നാരായണനും താനും തമ്മിൽ ഒരു പ്രശ്നവുമില്ല. മനുഷ്യസഹജമായി സംഘാടകർക്ക് സംഭവിച്ച പിഴവായിരിക്കും. സന്ദർഭത്തിനനുസരിച്ചുള്ള പെരുമാറ്റമാണ് അദ്ദേഹം നടത്തിയത്.തനിക്കൊരു വിഷമവുമില്ല. എന്തെങ്കിലും പിരിമുറുക്കത്തിന്റെ പേരിൽ ആയിരിക്കാം അദ്ദേഹം അങ്ങനെ പെരുമാറിയിട്ടുണ്ടാവുക. രമേശ് നാരായണനുമായി ഇന്ന് ഫോണിൽ സംസാരിച്ചു. നേരിട്ട് കാണണമെന്ന് രമേശ് നാരായണൻ ആവശ്യപ്പെട്ടു. അദ്ദേഹം തന്നോട് മാപ്പ് പറയുന്ന അവസ്ഥ വരെ കൊണ്ടെത്തിച്ചു. അതിൽ തനിക്ക് വിഷമമുണ്ടെന്നും ആസിഫ് അലി മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം ആസിഫ് അലിയെ അവഹേളിച്ച സംഭവത്തിൽ രമേശ് നാരായണനോട് വിശദീകരണം തേടി ഫെഫ്‌ക. രമേശ് നാരായണന് വീഴ്ച സംഭവിച്ചെന്ന് ഫെഫ്‌ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. ആസിഫ് അലിയോട് ഫെഫ്‌ക ഖേദം പ്രകടിപ്പിച്ചു. മ്യൂസിക് യൂണിയൻ ജനറൽ സെക്രട്ടറിയോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടതായി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.

രമേശ് നാരായണൻ പക്വതയില്ലായ്മയാണ് കാണിച്ചത്. പരിപാടിയുടെ സംഘാടനത്തിൽ പിഴവ് വന്നുവെന്നും ബി ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെട്ടു.രമേശ്‌ നാരായണന്റെ മാനസികാവസ്ഥ മനസിലാക്കാൻ സാധിക്കും. എന്നാൽ ആസിഫിനോടല്ല അത് കാണിക്കേണ്ടത്. വിവാദമായതോടെ രമേശ്‌ നാരായണ്‍ മാപ്പ് പറഞ്ഞത് മാതൃകാപരമാണ് എന്നും ബി ഉണ്ണികൃഷ്‌ണൻ പറഞ്ഞു.

വിഷയത്തിൽ ആസിഫ് അലിയുമായി സംസാരിച്ചതായി ബി ഉണ്ണികൃഷ്ണൻ അറിയിച്ചു. ഇതൊന്നും സീരിയസ് ആയി കാണുന്നില്ല എന്നാണ് ആസിഫ് പറഞ്ഞത്. ആസിഫ് രമേശ് നാരായണിനെ അങ്ങോട്ട് വിളിക്കാമെന്ന് പറഞ്ഞത് എന്നെ അത്ഭുതപ്പെടുത്തി, വളരെ വിശാലമായാണ് പ്രതികരിച്ചത്, പക്വമായി ഇടപെട്ടുവെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

ആസിഫിനേയും അമ്മ നേതൃത്വത്തെയും ഖേദം അറിയിച്ചിട്ടുണ്ട്. വിവാദം ഉടൻ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Film

കാര്‍ത്തി നായകനായ സിനിമയുടെ ചിത്രീകരണത്തിനിടെ റോപ്പ് പൊട്ടി സ്റ്റണ്ട്മാന് ദാരുണാന്ത്യം

ഇന്ന് പുലർച്ചെ 1.30ഓടെയായിരുന്നു മരിച്ചത്

Published

on

ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ് സ്റ്റണ്ട്‌മാന് ദാരുണാന്ത്യം. കാർത്തി നായകനാവുന്ന സർദാർ 2 എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സ്റ്റണ്ട്‌മാനായ ഏഴുമലൈ (54) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 1.30ഓടെയായിരുന്നു മരിച്ചത്.

നിർണായക സംഘട്ടനരംഗത്തിന്റെ ചിത്രീകരണത്തിനിടെയായിരുന്നു അപകടമുണ്ടായതെന്നാണ് വിവരം. 20 അടി ഉയരത്തിൽ നിന്ന് റോപ്പ് പൊട്ടി താഴെ വീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടത്തിൽ തലയ്ക്ക് പരിക്കേറ്റ് തലച്ചോറിൽ രക്തം കട്ടപിടിച്ചെന്നാണ് വിവരം. സംഭവത്തിൽ ചെന്നൈ പൊലീസ് അന്വേഷണം ആരംഭിച്ചു. ഏഴുമലൈയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ഒട്ടേറെ താരങ്ങൾ രംഗത്തെത്തി.

ജൂലായ് 15നാണ് സംഘട്ടന രംഗങ്ങളുടെ ചിത്രീകരണം സാലിഗ്രാമത്തിലെ എൽ വി പ്രസാദ് സ്റ്റുഡിയോസിൽ ആരംഭിച്ചത്. ഏഴുമലൈയുടെ വിയോഗത്തോടെ സിനിമാ ചിത്രീകരണം നിർത്തിവച്ചു.

പി എസ് മിത്രനാണ് സർദാർ 2വിന്റെ സംവിധാനവും തിരക്കഥയും നിർവഹിക്കുന്നത്. പ്രിൻസ് പിക്‌ച്ചേഴ്‌സിന്റെ ബാനറിൽ ലക്ഷ്‌മൺ കുമാറാണ് നിർമാണം. സർദാർ 2വിന്റെ ആദ്യ ഭാഗമായ സർദാർ 100 കോടി കളക്ഷൻ നേടിയിരുന്നു.

Continue Reading

Trending