Connect with us

kerala

ഇടവേളക്ക് ശേഷം സി.പി.എമ്മില്‍ വീണ്ടും തുറന്ന പോര്

എം.വി ഗോവിന്ദന്റെ നേതൃത്വത്തില്‍ പിണറായിക്കെതിരെ പാര്‍ട്ടിയില്‍ പുതിയൊരു ചേരി രൂപപ്പെടുന്നെന്ന റിപ്പോര്‍ട്ടുകളുമായി പി. ജയരാജന്റെ ആരോപണത്തിന് ബന്ധമുണ്ടെന്ന് കരുതുന്നവരുമുണ്ട്.

Published

on

തിരുവനന്തപുരം: എല്‍.ഡി.എഫ് കണ്‍വീനറും സി.പി.എം കേന്ദ്രക്കമ്മിറ്റി അംഗവുമായ ഇ.പി ജയരാജനെതിരെ സാമ്പത്തിക ക്രമക്കേട് ആരോപണമുയര്‍ത്തി പി. ജയരാജന്‍ രംഗത്തെത്തിയതോടെ ഒരിടവേളക്ക് ശേഷം സി.പി.എം രാഷ്ട്രീയം കലുഷിതമാകുന്നു. കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടിന്റെ പേരില്‍ ഇ.പി പണമുണ്ടാക്കിയെന്നാണ് പി.ജയരാജന്‍ പാര്‍ട്ടിയില്‍ പരാതിപ്പെട്ടത്. സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിക്കാനാവില്ലെന്ന് അറിയിച്ചതല്ലാതെ പി. ജയരാജന്‍ വാര്‍ത്ത നിഷേധിക്കാന്‍ തയാറായിട്ടില്ല. ആരോപണത്തില്‍ ഇ.പി ജയരാജന്‍ ഇനിയും പ്രതികരിച്ചിട്ടുമില്ല. പ്രത്യക്ഷത്തില്‍ സി.പി.എമ്മിന്റെ കരുത്തെന്ന് കരുതപ്പെടുന്ന ജയരാജന്മാര്‍ കൊമ്പുകോര്‍ത്താല്‍ അത് പാര്‍ട്ടിക്ക് താങ്ങാവുന്നതിനപ്പുറമുള്ള പ്രഹരമായി മാറും.

സി.പി.എമ്മിലെ രൂക്ഷവിഭാഗിയതയുടെ കാലത്ത് വി.എസ് അച്യുതാനന്ദന്‍ ചില നേതാക്കള്‍ക്കെതിരെ ഉയര്‍ത്തിക്കൊണ്ടുവന്ന സാമ്പത്തിക ആരോപണങ്ങള്‍ വളരെക്കാലം പാര്‍ട്ടിയെ വെട്ടിലാക്കിയിരുന്നു. ഫാരിസ് അബൂബക്കര്‍, സാന്റിയാഗോ മാര്‍ട്ടിന്‍ തുടങ്ങിയവരുമായി പാര്‍ട്ടിയിലെ ചില നേതാക്കള്‍ക്കും പാര്‍ട്ടിസ്ഥാപനങ്ങള്‍ക്കുമുള്ള പങ്ക് തുറന്നുപറഞ്ഞതിലൂടെ അന്ന് വലിയ വിവാദമാണ് സി.പി.എമ്മിന് അഭിമുഖീകരിക്കേണ്ടിവന്നത്.

എന്നാല്‍ സമീപകാലത്തൊന്നും ഇത്തരമൊരു ആരോപണം സി.പി.എമ്മില്‍ ഉയര്‍ന്നുവന്നിട്ടില്ല. പരാതി എഴുതിത്തന്നാല്‍ അന്വേഷിക്കാമെന്നാണ് സെക്രട്ടറി എം.വി ഗോവിന്ദന്റെ നിലപാട്. ഇ.പി ജയരാജന് സാമ്പത്തിക ക്രമക്കേടില്‍ പങ്കുണ്ടെങ്കിലും ഇല്ലെങ്കിലും ഒരു കേന്ദ്രക്കമ്മിറ്റി അംഗത്തിനെതിരായി റിസോര്‍ട്ടുമായി ബന്ധപ്പെട്ട ആരോപണം ഉയരുന്നതും അത് അന്വേഷണത്തിന് വിധേയമാക്കുന്നതും സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കണ്ണൂര്‍ നേതാക്കള്‍ക്കിടയില്‍ വിഭാഗീയതയുണ്ടാകുന്നത് പാര്‍ട്ടിക്ക് വലിയ തോതില്‍ ദോഷണ്ടാക്കുമെന്ന വിലയിരുത്തലുമുണ്ട്. എതിര്‍വാക്കില്ലാതെ പിണറായിക്കൊപ്പം പാര്‍ട്ടിയെ ഉറപ്പിച്ചുനിര്‍ത്തിയ കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിന് ശേഷം സി.പി.എമ്മിന്റെ ആഭ്യന്തര രാഷ്ട്രീയത്തില്‍ പലതും പുകയുന്നുണ്ട്.

ഈ സാഹചര്യത്തില്‍ എം.വി ഗോവിന്ദന്റെ നേതൃത്വത്തില്‍ പിണറായിക്കെതിരെ പാര്‍ട്ടിയില്‍ പുതിയൊരു ചേരി രൂപപ്പെടുന്നെന്ന റിപ്പോര്‍ട്ടുകളുമായി പി. ജയരാജന്റെ ആരോപണത്തിന് ബന്ധമുണ്ടെന്ന് കരുതുന്നവരുമുണ്ട്. ഏറെക്കാലമായി പാര്‍ട്ടിയുടെ മുഖ്യധാരയില്‍ സജീവമല്ലാത്ത നേതാവാണ് പി. ജയരാജന്‍. പിണറായിക്കെതിരെ പരോക്ഷനിലപാട് സ്വീകരിച്ച് ചെറുത്തുനില്‍ക്കുകയാണ് അദ്ദേഹം. സമൂഹത്തിലെ ചില തെറ്റായ പ്രവണതകള്‍ സി.പി.എം നേതാക്കളിലേക്കും ബാധിക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടി അംഗീകരിച്ച തെറ്റ് തിരുത്തല്‍ രേഖയുടെ ചര്‍ച്ചക്കിടയിലാണ് പി.ജയരാജന്‍ ആരോപണം ഉന്നയിച്ചതെന്നതും ശ്രദ്ധേയമാണ്. ഇ.പിക്കെതിരെ ആയുധമെടുക്കാന്‍ അദ്ദേഹം കാത്തിരിക്കുകയായിരുന്നെന്നും അവസമുണ്ടായപ്പോള്‍ പരാതി ഉന്നയിച്ചെന്നുമാണ് മനസിലാക്കേണ്ടത്.

kerala

പീച്ചി ഡാമില്‍ കാണാതായ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി

Published

on

തൃശൂര്‍: തൃശൂര്‍ പീച്ചി ഡാമില്‍ കാണാതായ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി. പമ്പിങ് സ്റ്റേഷനിലെ കരാര്‍ ജീവനക്കാരനായ അനിയാണ് മരിച്ചത്. പമ്പിങ് സ്റ്റേഷനില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്.

Continue Reading

kerala

സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 498 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി

സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 498 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

Published

on

സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 498 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ 203 പേരും കോഴിക്കോട് 116 പേരും പാലക്കാട് 177 പേരും എറണാകുളത്ത് 2 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 11 പേരാണ് ചികിത്സയിലുള്ളത്.

2 പേര്‍ ഐസിയു ചികിത്സയിലുണ്ട്. മലപ്പുറം ജില്ലയില്‍ ഇതുവരെ 46 സാമ്പിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്. പാലക്കാട് 3 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. പാലക്കാട് ജില്ലയില്‍ 5 പേരുടെ ഫലം നെഗറ്റീവായി. 2 പേരെ ഡിസ്ചാര്‍ജ് ചെയ്തു. സംസ്ഥാനത്ത് ആകെ 29 പേര്‍ ഹൈയസ്റ്റ് റിസ്‌കിലും 116 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്. നിപ സ്ഥിരീകരിച്ച രോഗി കോഴിക്കോട് ഐസിയുവില്‍ ചികിത്സയിലാണ്.

മലപ്പുറത്ത് മരണമടഞ്ഞ സമ്പര്‍ക്ക പട്ടികയിലുള്ള 78 വയസുകാരിയുടെ പരിശോധനാ ഫലം നെഗറ്റീവായി. സെപ്റ്റംബര്‍ മാസം വരെ നിപ കലണ്ടര്‍ പ്രകാരമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരാന്‍ മന്ത്രി നിര്‍ദേശം നല്‍കി. പൂനൈ ഐസിഎംആര്‍-ബാറ്റ്‌സ് ടീം പാലക്കാട് എത്തി സാമ്പിളുകള്‍ ശേഖരിച്ചു. എന്‍സിഡിസി ടീമും എത്തി ചര്‍ച്ച നടത്തി.

മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ജില്ലാ കളക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Continue Reading

kerala

കേരള സര്‍വകലാശാലയിലെ വിവാദങ്ങള്‍ക്കിടെ അവധി അപേക്ഷ നല്‍കി രജിസ്ട്രാര്‍; സസ്പെന്‍ഷനിലുള്ള ഉദ്യോസ്ഥന് അവധിയോയെന്ന് വിസി

ജൂലൈ ഒന്‍പത് മുതല്‍ അനിശ്ചിതകാലത്തേക്കാണ് അവധി അപേക്ഷ.

Published

on

കേരള സര്‍വകലാശാലയിലെ വിവാദങ്ങള്‍ക്കിടെ അവധി അപേക്ഷ നല്‍കി രജിസ്ട്രാര്‍. ജൂലൈ ഒന്‍പത് മുതല്‍ അനിശ്ചിതകാലത്തേക്കാണ് അവധി അപേക്ഷ. സസ്പെന്‍ഷനിലുള്ള ഉദ്യോസ്ഥന് അവധിയോയെന്ന് വിസിയുടെ മറുപടി ചോദ്യം.

ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അവധി അപേക്ഷിച്ചിരിക്കുന്നത്. വിസി മോഹന്‍ കുന്നുമ്മലിനാണ് അപേക്ഷ നല്‍കിയത്. എന്നാല്‍, സസ്പെന്‍ഷനില്‍ തുടരുന്ന ഉദ്യോഗസ്ഥന്റെ അവധി അപേക്ഷയ്ക്ക് എന്തുപ്രസക്തി എന്ന് രേഖപ്പെടുത്തി വിസി ലീവ് അപേക്ഷ നിരസിച്ചു.

തനിക്ക് ശാരീരികാസ്വസ്ഥതയും രക്തസമ്മര്‍ദ്ദത്തില്‍ ഏറ്റകുറച്ചിലും ഉള്ളതുകൊണ്ട് ഡോക്ടറുടെ ഉപദേശപ്രകാരം ജൂലൈ ഒന്‍പത് മുതല്‍ കുറച്ചു ദിവസത്തെ അവധി വേണമെന്നാണ് വിസിക്ക് മെയിലില്‍ അയച്ച അപേക്ഷയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തന്റെ അഭാവത്തില്‍ രജിസ്ട്രാറുടെ ചുമതല പരീക്ഷ കണ്‍ട്രോളര്‍ക്കോ കാര്യവട്ടം ക്യാമ്പസ് ജോയിന്റ് രജിസ്ട്രാര്‍ക്കോ നല്‍കണമെന്നും അവധി അപേക്ഷയില്‍ പറയുന്നു.

ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പങ്കെടുത്ത ചടങ്ങിലുണ്ടായ ഭാരതാംബാ വിവാദത്തിന് പിന്നാലെയാണ് രജിസ്ട്രാറെ വിസി സസ്പെന്‍ഡ് ചെയ്തത്. ഗവര്‍ണറോട് അനാദരവ് കാണിച്ചെന്നും സര്‍വകലാശാലയുടെ പ്രതിച്ഛായ മോശപ്പെടുത്തുന്നതരത്തില്‍ പ്രവര്‍ത്തിച്ചെന്നും കുറ്റപ്പെടുത്തി വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ രജിസ്ട്രാറെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

Continue Reading

Trending