Connect with us

kerala

ഇടവേളക്ക് ശേഷം സി.പി.എമ്മില്‍ വീണ്ടും തുറന്ന പോര്

എം.വി ഗോവിന്ദന്റെ നേതൃത്വത്തില്‍ പിണറായിക്കെതിരെ പാര്‍ട്ടിയില്‍ പുതിയൊരു ചേരി രൂപപ്പെടുന്നെന്ന റിപ്പോര്‍ട്ടുകളുമായി പി. ജയരാജന്റെ ആരോപണത്തിന് ബന്ധമുണ്ടെന്ന് കരുതുന്നവരുമുണ്ട്.

Published

on

തിരുവനന്തപുരം: എല്‍.ഡി.എഫ് കണ്‍വീനറും സി.പി.എം കേന്ദ്രക്കമ്മിറ്റി അംഗവുമായ ഇ.പി ജയരാജനെതിരെ സാമ്പത്തിക ക്രമക്കേട് ആരോപണമുയര്‍ത്തി പി. ജയരാജന്‍ രംഗത്തെത്തിയതോടെ ഒരിടവേളക്ക് ശേഷം സി.പി.എം രാഷ്ട്രീയം കലുഷിതമാകുന്നു. കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടിന്റെ പേരില്‍ ഇ.പി പണമുണ്ടാക്കിയെന്നാണ് പി.ജയരാജന്‍ പാര്‍ട്ടിയില്‍ പരാതിപ്പെട്ടത്. സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിക്കാനാവില്ലെന്ന് അറിയിച്ചതല്ലാതെ പി. ജയരാജന്‍ വാര്‍ത്ത നിഷേധിക്കാന്‍ തയാറായിട്ടില്ല. ആരോപണത്തില്‍ ഇ.പി ജയരാജന്‍ ഇനിയും പ്രതികരിച്ചിട്ടുമില്ല. പ്രത്യക്ഷത്തില്‍ സി.പി.എമ്മിന്റെ കരുത്തെന്ന് കരുതപ്പെടുന്ന ജയരാജന്മാര്‍ കൊമ്പുകോര്‍ത്താല്‍ അത് പാര്‍ട്ടിക്ക് താങ്ങാവുന്നതിനപ്പുറമുള്ള പ്രഹരമായി മാറും.

സി.പി.എമ്മിലെ രൂക്ഷവിഭാഗിയതയുടെ കാലത്ത് വി.എസ് അച്യുതാനന്ദന്‍ ചില നേതാക്കള്‍ക്കെതിരെ ഉയര്‍ത്തിക്കൊണ്ടുവന്ന സാമ്പത്തിക ആരോപണങ്ങള്‍ വളരെക്കാലം പാര്‍ട്ടിയെ വെട്ടിലാക്കിയിരുന്നു. ഫാരിസ് അബൂബക്കര്‍, സാന്റിയാഗോ മാര്‍ട്ടിന്‍ തുടങ്ങിയവരുമായി പാര്‍ട്ടിയിലെ ചില നേതാക്കള്‍ക്കും പാര്‍ട്ടിസ്ഥാപനങ്ങള്‍ക്കുമുള്ള പങ്ക് തുറന്നുപറഞ്ഞതിലൂടെ അന്ന് വലിയ വിവാദമാണ് സി.പി.എമ്മിന് അഭിമുഖീകരിക്കേണ്ടിവന്നത്.

എന്നാല്‍ സമീപകാലത്തൊന്നും ഇത്തരമൊരു ആരോപണം സി.പി.എമ്മില്‍ ഉയര്‍ന്നുവന്നിട്ടില്ല. പരാതി എഴുതിത്തന്നാല്‍ അന്വേഷിക്കാമെന്നാണ് സെക്രട്ടറി എം.വി ഗോവിന്ദന്റെ നിലപാട്. ഇ.പി ജയരാജന് സാമ്പത്തിക ക്രമക്കേടില്‍ പങ്കുണ്ടെങ്കിലും ഇല്ലെങ്കിലും ഒരു കേന്ദ്രക്കമ്മിറ്റി അംഗത്തിനെതിരായി റിസോര്‍ട്ടുമായി ബന്ധപ്പെട്ട ആരോപണം ഉയരുന്നതും അത് അന്വേഷണത്തിന് വിധേയമാക്കുന്നതും സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കണ്ണൂര്‍ നേതാക്കള്‍ക്കിടയില്‍ വിഭാഗീയതയുണ്ടാകുന്നത് പാര്‍ട്ടിക്ക് വലിയ തോതില്‍ ദോഷണ്ടാക്കുമെന്ന വിലയിരുത്തലുമുണ്ട്. എതിര്‍വാക്കില്ലാതെ പിണറായിക്കൊപ്പം പാര്‍ട്ടിയെ ഉറപ്പിച്ചുനിര്‍ത്തിയ കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിന് ശേഷം സി.പി.എമ്മിന്റെ ആഭ്യന്തര രാഷ്ട്രീയത്തില്‍ പലതും പുകയുന്നുണ്ട്.

ഈ സാഹചര്യത്തില്‍ എം.വി ഗോവിന്ദന്റെ നേതൃത്വത്തില്‍ പിണറായിക്കെതിരെ പാര്‍ട്ടിയില്‍ പുതിയൊരു ചേരി രൂപപ്പെടുന്നെന്ന റിപ്പോര്‍ട്ടുകളുമായി പി. ജയരാജന്റെ ആരോപണത്തിന് ബന്ധമുണ്ടെന്ന് കരുതുന്നവരുമുണ്ട്. ഏറെക്കാലമായി പാര്‍ട്ടിയുടെ മുഖ്യധാരയില്‍ സജീവമല്ലാത്ത നേതാവാണ് പി. ജയരാജന്‍. പിണറായിക്കെതിരെ പരോക്ഷനിലപാട് സ്വീകരിച്ച് ചെറുത്തുനില്‍ക്കുകയാണ് അദ്ദേഹം. സമൂഹത്തിലെ ചില തെറ്റായ പ്രവണതകള്‍ സി.പി.എം നേതാക്കളിലേക്കും ബാധിക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടി അംഗീകരിച്ച തെറ്റ് തിരുത്തല്‍ രേഖയുടെ ചര്‍ച്ചക്കിടയിലാണ് പി.ജയരാജന്‍ ആരോപണം ഉന്നയിച്ചതെന്നതും ശ്രദ്ധേയമാണ്. ഇ.പിക്കെതിരെ ആയുധമെടുക്കാന്‍ അദ്ദേഹം കാത്തിരിക്കുകയായിരുന്നെന്നും അവസമുണ്ടായപ്പോള്‍ പരാതി ഉന്നയിച്ചെന്നുമാണ് മനസിലാക്കേണ്ടത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending