kerala
ജനകീയ പ്രശ്‌നങ്ങളില്‍ പ്രക്ഷോഭം ശക്തമാക്കും: പി.കെ കുഞ്ഞാലിക്കുട്ടി
‘സ്വന്തം കൂടാരത്തിലുള്ളവര്‍ തന്നെ ഇടത് ദുര്‍ഭരണം തുറന്ന് കാട്ടുന്നു’

ജനകീയ പ്രശ്‌നങ്ങളിൽ പ്രക്ഷോഭം ശക്തമാക്കുമെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കാസർക്കോട്ട് മാധ്യമങ്ങളുമായി സസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ഇടത് ദുർഭരണം അവസാനിക്കണമെന്നാണ് ജനം ആഗ്രഹിക്കുന്നത്.
ഒരുകാലത്തും കേരളത്തിൽ സംഭവിക്കാത്ത കാര്യങ്ങളാണ് സംഭവിച്ച് കൊണ്ടിരിക്കുന്നത്. സ്വന്തം കൂടാരത്തിലുള്ളവർ തന്നെ ഈ ദുർഭരണത്തെ തുറന്ന് കാട്ടുകയാണ്. പോലീസിൽ തന്നെ ഒരു വിഭാഗം കൊള്ളക്ക് കൂട്ടുനിൽക്കുന്നു എന്ന ആരോപണം നിസ്സാരമല്ല. താമിർ ജിഫ്രി കസ്റ്റഡി കൊലക്കേസ് ഉൾപ്പെടെ ഗൗരവമുള്ള വിഷയങ്ങളുണ്ട്. ഇതെല്ലാം യു.ഡി.എഫ് ചർച്ച ചെയ്യും.
നിയമപരമായും രാഷ്ട്രീയമായും ഇതിനെയെല്ലാം നേരിടും. ഭരണകക്ഷി എം.എൽ.എ പറയുന്ന ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളിൽ ശക്തമായി ഇടപെടും.- കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
kerala
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ഏറ്റവും കൂടുതല്‍ കേരളത്തില്‍
രണ്ടായിരത്തിനടുത്ത് ആക്ടിവ് കേസുകളാണ് കേരളത്തിലുള്ളത്.

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. നിലവില്‍ ആറായിരത്തിന് മുകളിലാണ് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തട്ടുള്ളത്. നിലവില്‍ ഏറ്റവും അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിലാണ്. രണ്ടായിരത്തിനടുത്ത് ആക്ടിവ് കേസുകളാണ് കേരളത്തിലുള്ളത്.
അതേസമയം, പുതിയ വേരിയന്റുകളാണ് ഇന്ത്യയില്‍ നിലവില്‍ കോവിഡ് കേസുകളുടെ കുതിപ്പിന് കാരണം. രോഗം വേഗത്തില്‍ വ്യാപിക്കുന്നുണ്ടെങ്കിലും നേരിയ ലക്ഷണങ്ങളാണ് കണ്ടുവരുന്നത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. ടെസ്റ്റിങ്ങും ജാഗ്രത നടപടികളും ശക്തമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
kerala
സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രിമുതല്‍ ട്രോളിങ് നിരോധനം
ജൂലൈ 31 വരെ 52 ദിവസത്തേക്ക് ആണ് മണ്‍സൂണ്‍ കാല ട്രോളിംഗ് നിരോധനം.

സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രിമുതല്‍ ട്രോളിങ് നിരോധനം. ജൂലൈ 31 വരെ 52 ദിവസത്തേക്ക് ആണ് മണ്‍സൂണ്‍ കാല ട്രോളിംഗ് നിരോധനം. മത്സ്യ സമ്പത്ത് സുസ്ഥിരമായി നിലനിര്‍ത്തുന്നതിനും ശാസ്ത്രീയ മത്സ്യ ബന്ധനം ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് ട്രോളിങ് നടപ്പിലാക്കുന്നത്.
ട്രോളിംഗ് നിരോധനം മൂലം തൊഴില്‍ നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് സൗജന്യ റേഷന്‍ സര്‍ക്കാര്‍ നല്‍കും. തോണിയിലും ഇന്‍ബോര്‍ഡ് വള്ളത്തിലും മീന്‍പിടിത്തം നടത്തുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ട്രോളിങ് നിരോധന സമയത്ത് കടലില്‍ പോകാം.
എന്നാല്‍, സര്‍ക്കാര്‍ അനുവദിക്കുന്ന സൗജന്യ റേഷന്‍ ഒരാഴ്ചത്തേക്ക് പോലും തികയില്ലെന്നും അതിനാല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് സാമ്പത്തിക പരിരക്ഷ വേണമെന്നും മത്സ്യത്തൊഴിലാളികള്‍ ആശ്യപ്പെട്ടു. കപ്പല്‍ തകര്‍ന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച തുകയും അപര്യാപ്തമാണെന്ന് സംസ്ഥാന മത്സ്യ തൊഴിലാളി യൂണിയന്‍ പ്രസിഡന്റ് ചാള്‍സ് ജോര്‍ജ്. മത്സ്യ മേഖലയെ സര്‍ക്കാര്‍ കൈവിടരുതെന്നാണ് തൊഴിലാളികളും പറയുന്നത്.
kerala
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
പണത്തിനായി തട്ടിക്കൊണ്ടു പോയതാകാം എന്ന് സംശയമുണ്ടെന്ന് കുടുംബം പറയുന്നു

കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി. നാല് ദിവസം മുന്‍പാണ് നെയ്യാറ്റിന്‍കര സ്വദേശിയായ രഞ്ജുവിനെ കാണാതായത്. ഈ മാസം നാലിന് ആലപ്പുഴയിലെ പരിപാടിക്ക് ശേഷം തിരുവനന്തപുരത്ത് എത്തിയിരുന്നു. പിന്നാലെയാണ് കാണാതായത്. സാമ്പത്തിക ബാധ്യതകളും കുടുംബ പ്രശ്‌നങ്ങളും ഇല്ലെന്ന് രഞ്ജുവിന്റെ കുടുംബംവ്യക്തമാക്കിയിരുന്നു. പണത്തിനായി തട്ടിക്കൊണ്ടു പോയതാകാം എന്ന് സംശയമുണ്ടെന്ന് കുടുംബം പറയുന്നു.
നെയ്യാറ്റിന്‍കര പൊലീസിലാണ് കുടുംബം പരാതി നല്‍കിയത്. അവസാനം പരിപാടി ആലപ്പുഴയിലായതിനാല്‍ കേസ് അന്വേഷണം ആലപ്പുഴ സൗത്ത് പൊലീസ് സ്‌റ്റേഷനിലേക്ക് കൈമാറിയിട്ടുണ്ട്
-
kerala3 days ago
തീര്‍ത്ഥാടകര്‍ക്ക് കേരള ഹജ്ജ് കമ്മിറ്റി സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നതായി വ്യാജ പ്രചരണം
-
film3 days ago
അന്ന് മുതല്‍ ഇന്ന് വരെ ചിരിപ്പിച്ചു ബൈജു സന്തോഷ് ; ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ ജൂണ്‍ 13ന്
-
india3 days ago
തപാല്‍ വകുപ്പും ഇനി ഡിജിറ്റലാവും; പിന്‍കോഡിന് പകരം ഇനി ഡിജിപിന്‍
-
india3 days ago
ചിന്ന സ്വാമി സ്റ്റേഡിയം അപകടം; ആര്‍സിബി മാര്‍ക്കറ്റിംങ് ഹെഡ് അറസ്റ്റില്‍
-
GULF2 days ago
ഈദ് നമസ്കാരവും ജുമുഅയും; ഹറമിലെത്തിയത് പത്തുലക്ഷത്തിലേറെ ഹാജിമാര്‍
-
india2 days ago
‘അന്വേഷണത്തിന് ഉത്തരവിട്ടു, കേസെടുത്തു സര്‍ക്കാര്‍ ഇതില്‍ക്കൂടുതല്‍ എന്താണ് ചെയ്യേണ്ടത്’: ഡി.കെ ശിവകുമാര്‍
-
film3 days ago
സാന്ദ്രാ തോമസിനെതിരെ വധഭീഷണി; റെനി ജോസഫിനെ സസ്പെന്‍ഡ് ചെയ്തു
-
kerala2 days ago
സംസ്ഥാനത്ത് ഇന്ന് നേരിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്