Connect with us

kerala

എ ഐ ക്യാമറ : മന്ത്രിമാരെ ഒഴിവാക്കിയത് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

Published

on

Letter received from boban mattumantha has been diarised by Kerala SHRC vide Diary No 6514/CR/2023.-HRCNET,NHRC

Kerala SHRC has registered a case no. 3096/11/10/2023 on the complaint regarding BOBAN MATTUMANTHA.-HRCNET,NHRC

പരാതി

വിഷയം: നിയമം കൊണ്ട് പൗരന്മാരെ രണ്ടു തട്ടിലാക്കുന്നത് സംബന്ധിച്ച്

പ്രിയ മനുഷ്യാവകാശ കമ്മീഷന് ,

ഗതാഗത നിയമലംഘനം മൂലം സംസ്ഥാനത്തു നടക്കുന്ന 54 ശതമാനം റോഡ് അപകടം മരണങ്ങൾ ഇല്ലാതാക്കുക എന്ന ഉദ്ദേശത്തോടു കൂടി സംസ്ഥാനത്ത് 726 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകളുടെ പ്രവർത്തനം എപ്രിൽ 20 മുതൽ തുടങ്ങി. ഈ ക്യാമറ നിയമ ലംഘകരെ കണ്ടെത്തി സന്ദേശം കൈമാറും.

എന്നാൽ ഈ ക്യാമറ പിടിയിൽ നിന്ന് മന്ത്രിമാർ ഉൾപ്പടെയുള്ള ഉന്നതരെ ഒഴിവാക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചിരിക്കുകയാണ്.ഇത് പൗരന്മാരോടുള്ള കടുത്ത അനീതിയാണ്. നിയമത്തിന്റെ മുന്നിലും ഭരണഘടനയുടെ മുന്നിലും എല്ലാം പൗരന്മാരും തുല്യരാണെന്നിരിക്കെയാണ് മോട്ടോർ വാഹന വകുപ്പിന്റെ വിവേചനപരമായ നടപടി .

ഭരണഘടനയും നിയമവും ഉറപ്പു നല്കുന്ന തുല്യതക്ക് വിഘാതമായി മോട്ടോർ വാഹന വകുപ്പ് നടപ്പിലാക്കുന്ന ‘ വി ഐ പി നിയമ ലംഘന അനുമതി ‘ നിർത്തലാക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ അനിവാര്യമാണ്. മന്ത്രിമാരുടെ വാഹനവും പൈലറ്റ് വാഹനവും ഇടിച്ച് അപകടങ്ങൾ ഉണ്ടാകുന്നുണ്ട്. മന്ത്രിമാരെ പിഴയിൽ നിന്ന് ഒഴിവാക്കുന്നതിലൂടെ റോഡ് അപകടവും ഗതാഗത നിയമലംഘനവും കണ്ടെത്തി പൊതു ജനസുരക്ഷ ഉറപ്പു വരുത്തുകയാണ് എ ഐ ക്യാമറ സ്ഥാപിച്ചതിന്റെ ലക്ഷ്യമെന്ന മോട്ടോർ വാഹന വകുപ്പ് വാദം ദുർബലമാവുകയും പൊതുജനങ്ങളെ പിഴിഞ്ഞ് ഖ ജനാവ് നിറയ്ക്കുകയെന്ന വാദം ബലപ്പെടുകയുമാണ്.

ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന് 100 പൗണ്ട് പിഴ ചുമത്തിയത് 2023 ജനുവരിയിലാണ്. സീറ്റ് ബെൽട്ട് ധരിക്കാതെ കാറിൽ യാത്ര ചെയ്തു എന്നതാണ് കുറ്റം.കോവിഡ് കാലത്ത് മാസ്ക് ഇടാതെ ബൈക്കിൽ യാത്ര ചെയ്ത കുറ്റത്തിന്
ബ്രസീല്‍ പ്രസിഡന്‍റ് ബോള്‍സനാരോയ്ക്കെതിരെയും കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് നോർവീജിയൻ പ്രധാനമന്ത്രി ഏണ സോൾബെ​ഗിനെതിരെയും
പിഴ ചുമത്തി. നിയമത്തിനു മുന്നിൽ പൗരന്മാർ തുല്യരാണെന്ന സന്ദേശം പല രാഷ്ട്രങ്ങളും പകർന്നു നല്കുമ്പോഴാണ് കേരളം നിയമം കൊണ്ട് പൗരന്മാരെ രണ്ടു തട്ടിലാക്കുന്നത്.

മനുഷ്യാന്തസ്സും തുല്യതയും പൗരാവകാശവും ഉറപ്പുവരുത്താനാവശ്യമായ നടപടി സ്വീകരിക്കണമെന്നും വി ഐ പി കളെ ക്യാമറ പിഴയിൽ നിന്ന് ഒഴിവാക്കിയ നടപടി റദ്ദുചെയ്യാൻ ആവശ്യമായ ഇടപെടൽ ഉണ്ടാവണമെന്നും അഭ്യർത്ഥിക്കുന്നു.

എന്ന്
ബോബൻ മാട്ടുമന്ത,
സി എൻ പുരം പി.ഒ
പാലക്കാട് 678005
9961778898
bobanmattumantha@gmail.com

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ആശുപത്രിയിലേക്ക് പോകുന്നവഴി കാര്‍ ചെളിയില്‍ കുടുങ്ങി; രോഗി മരിച്ചു

ചികിത്സ കിട്ടാന്‍ വൈകിയതാണു മരണകാരണം

Published

on

മലപ്പുറം: വളാഞ്ചേരി തിണ്ടലത്ത് കാര്‍ ചെളിയില്‍ കുടുങ്ങി രോഗി മരിച്ചു. കരേക്കാട് സ്വദേശി സെയ്താലിയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം.

നെഞ്ചുവേദന അനുഭവപ്പെട്ട സെയ്താലിയുമായി ആശുപത്രിയിലേക്ക് പോയ കാറാണ് ചെളിയില്‍ കുടുങ്ങിയത്. നാട്ടുക്കാര്‍ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചികിത്സ കിട്ടാന്‍ വൈകിയതാണു മരണകാരണം.

Continue Reading

kerala

പൊന്നാനി ബോട്ടപകടം; അനുശോചനം രേഖപ്പെടുത്തി അബ്ദുസമദ് സമദാനി എം.പി

അപകടകത്തില്‍ രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

Published

on

പൊന്നാനി ബോട്ടപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി അബ്ദു സമദാനി എം.പി.  അപകടകത്തില്‍ രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.ഫെയ്‌സ്ബുക്കിലൂടെയാണ് അബ്ദു സമദ് സമദാനി അനുശോചനം രേഖപ്പെടുത്തിയത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

‘പൊന്നാനിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ സഹോദരങ്ങളുടെ ബോട്ട് കപ്പലിടിച്ചു തകര്‍ന്ന സംഭവം നാടിനെ നടുക്കിയ വലിയ ദുരന്തമായി.
കാണാതാവുകയും പിന്നീട് മൃതദേഹങ്ങള്‍ കണ്ടെത്തുകയും ചെയ്ത പൊന്നാനി പള്ളിപ്പടിയിലെ പിക്കിന്റെ ഗഫൂര്‍, അഴീക്കല്‍ കുറിയമാക്കാനകത്ത് സലാം എന്നിവരുടെ വേര്‍പാട് എല്ലാവരെയും സങ്കടപ്പെടുത്തുന്നതാണ്.
ബോട്ടില്‍ ഉണ്ടായിരുന്ന നാലു പേര് രക്ഷപ്പെട്ട് കരക്കെത്തിയത് നമ്മെ ആശ്വാസം കൊള്ളിക്കുമ്പോഴും ഈ രണ്ടു സഹോദരന്മാരുടെ വേര്‍പാട് വലിയ ആഘാതമായിത്തന്നെ അവശേഷിക്കുന്നു.

ദുരന്ത സംബന്ധിയായ ആശ്വാസ നടപടികള്‍ക്കായി ജില്ലാ കളക്ടറേയും എസ്പിയെയും ഫോണില്‍ ബന്ധപ്പെട്ടു സംസാരിച്ചു. പരമാവധി നഷ്ടപരിഹാരത്തിനുള്ള അടിയന്തിര നടപടികള്‍ക്കായി അഭ്യര്‍ത്ഥിക്കുകയും ചെയ്തു. എത്രയും പെട്ടെന്ന് തത്സംബന്ധമായ റിപ്പോര്‍ട്ട് അധികൃതര്‍ക്ക് സമര്‍പ്പിക്കുമെന്നും കളക്ടര്‍ അറിയിച്ചു.

ഇതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ പ്രത്യേകമായ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. മഴ അടുത്ത് വരുന്ന സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികളുടെയും തീരദേശവാസികളായ ജനങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്താന്‍ ആവശ്യമായ മുന്‍കരുതലുകളും ഉണ്ടാകണം.

രോഗ ചികിത്സക്കായി ആശുപത്രിയില്‍ അഡ്മിറ്റ് ആയതിനാല്‍ ഡിസ്ചാര്‍ജ് ആയ ഉടനെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനായി വിടപറഞ്ഞ സഹോദരങ്ങളുടെ വീടുകളില്‍ എത്തിച്ചേരാന്‍ ഉദ്ദേശിക്കുന്നു.
ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടു തിരിച്ചെത്തിയവര്‍ എത്രയും വേഗത്തില്‍ ആരോഗ്യവും സ്വസ്ഥതയും വീണ്ടെടുക്കട്ടെ. അപകടത്തില്‍ നമ്മോട് വിട പറഞ്ഞു പോയ സഹോദരങ്ങളുടെ കുടുംബങ്ങള്‍ക്കും ബന്ധുക്കള്‍ക്കും സുഹൃത് ജനങ്ങള്‍ക്കും ഈ ദുഃഖം താങ്ങാനുള്ള കരുത്ത് ഉണ്ടാകട്ടെ. അവര്‍ ഇരുവരെയും സര്‍വ്വശക്തനായ കാരുണ്യവാന്‍ മഗ്ഫിറത്തിലേക്ക് ചേര്‍ക്കട്ടെ’.

 

Continue Reading

kerala

അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത.

Published

on

ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത.അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ മുന്നറിയിപ്പുണ്ട്.

അടുത്ത അഞ്ച് ദിവസത്തേക്ക് മഴ കനക്കുന്ന പശ്ചാത്തലത്തില്‍ തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത.

മെയ് 19 ഓടെ കാലവര്‍ഷം ആന്‍ഡമാനില്‍ എത്തിച്ചേരാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കന്‍ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കന്‍ ആന്‍ഡമാന്‍ കടല്‍ നിക്കോബര്‍ ദ്വീപ് എന്നിവിടങ്ങളിലാണ് കാലവര്‍ഷം ആദ്യമെത്തുക.

 

Continue Reading

Trending