Connect with us

More

വ്‌ളാദ്മിര്‍ പുടിനെ വെല്ലുവിളിച്ച് അയ്‌ന ഗംസതൂവ

Published

on

 

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വ്‌ളാദ്മിര്‍ പുടിനോട് പൊരുതാന്‍ മുസ്്‌ലിം വനിതയും. അയ്‌ന ഗംസതൂവ എന്ന നാല്‍പതുകാരിയാണ് പുടിനോട് മത്സരിക്കാന്‍ തയാറെടുക്കുന്നത്. ദാഗെസ്താന്‍ തലസ്ഥാനമായ മഖാച്കലയില്‍ ഗംസതൂവക്ക് പിന്തുണ പ്രഖ്യാപിച്ച് നൂറുകണക്കിന് ആളുകള്‍ ഒത്തുചേര്‍ന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വിവരം ഗംസതൂവയും ഫേസ്ബുക്കിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.
റഷ്യയിലെ ഏറ്റവും വലിയ മുസ്്‌ലിം മാധ്യമശൃംഖലയുടെ മേധാവിയും ഗ്രന്ഥകാരിയുമായ അവരുടെ കീഴില്‍ സന്നദ്ധസംഘടനയും പ്രവര്‍ത്തിക്കുന്നുണ്ട്. ഗംസതൂവയുടെ ഇസ്്്‌ലിം.ആര്‍യു എന്ന മാധ്യമ കൂടക്കീഴില്‍ ടെലിവിഷനും റേഡിയോയും അച്ചടി മാധ്യമങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. പണ്ഡിതയും ചിന്തകയുമായ ഒരു മുസ്്‌ലിം യുവതി പുടിനെ നേരിടാന്‍ എത്തുന്നുവെന്ന വാര്‍ത്തക്ക് വന്‍ പ്രാധാന്യമാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ നല്‍കിയിരിക്കുന്നത്. ഗംസതൂവയുടെ ഭര്‍ത്താവ് അഖ്മദ് അബ്ദുലായേവ് ദാഗെസ്താന്‍ മുഫ്തിയാണ്. മുസ്്‌ലിം ഭൂരിപക്ഷ പ്രദേശമായ ദാഗെസ്താന്‍ ഒരുകാലത്ത് വിഘടനാവാദികളും റഷ്യന്‍ സേനയും തമ്മിലുള്ള പോരാട്ടത്തിന് വേദിയായിരുന്നു. ചോരച്ചാലുകള്‍ തീര്‍ത്ത ആ പോരാട്ടത്തില്‍ ആയിരക്കണക്കിന് ആളുകള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. 2012ല്‍ കാക്കസസിലുണ്ടായ ഒരു വനിതാ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ട സയ്യിദ് അഫന്ദി ചിര്‍കാവിയുടെ സൂഫി പരമ്പരയോടാണ് ഗംസൂതവക്ക് ആഭിമുഖ്യം. ഈ സൂഫി പരമ്പരയില്‍ പതിനായിരക്കണക്കിന് അനുയായികളുണ്ട്. ഗംസതൂവയുടെ ആദ്യ ഭര്‍ത്താവ് സയ്യിദ് മുഹമ്മദ് അബൂബകറോവ് 1998ലെ ഒരു കാര്‍ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെടുകയായിരുന്നു. അദ്ദേഹത്തിന്റെ കാറില്‍ തന്നെയാണ് സ്‌ഫോടനമുണ്ടായത്. അബൂബകറോവിന്റെ കൊലയാളികളെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. വഹാബികളാണ് അദ്ദേഹത്തിന്റെ കൊലപാതകത്തിനു പിന്നിലെന്ന് ഗംസതൂവ ആരോപിക്കുന്നുണ്ട്. ദാഗെസ്താനില്‍ സൂഫി അനുഭാവമുള്ള നേതാക്കളുടെ കൊലപാതകത്തിന് പിന്നില്‍ അവരാണെന്ന് പല പുസ്തകങ്ങളിലും പ്രസംഗങ്ങളിലും ഗംസതൂവ ആരോപിച്ചിരുന്നു. ഏതായാലും പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ഗംസതൂവയുടെ തീരുമാനം റഷ്യന്‍ മുസ്്‌ലിം സമൂഹത്തില്‍ ചൂടേറിയ ചര്‍ച്ചക്ക് വഴിതുറന്നിട്ടുണ്ട്. ഭര്‍ത്താവിന്റെ തണലില്‍നിന്ന് അവര്‍ പുറത്തുപോകരുതെന്ന് ചിലര്‍ വാദിക്കുമ്പോള്‍, നിരവധി പേര്‍ സ്ഥാനാര്‍ത്ഥിത്വത്തെ അഭിനന്ദിക്കുന്നു. പുടിനുമായുള്ള മത്സരത്തില്‍ ഗംസതൂവ ഒരിക്കലും ജയിക്കാന്‍ പോകുന്നില്ലെന്നാണ് ഭൂരിഭാഗം പേരുടെയും വിലയിരുത്തല്‍. റഷ്യയിലെ രണ്ടു കോടി മുസ്്‌ലിംകള്‍ മുഴുവന്‍ വോട്ടു ചെയ്താലും വിജയം ഉറപ്പിക്കാനാവില്ല. ഗംസതൂവ പ്രസിഡന്റാകുന്നതിനെക്കുറിച്ചുള്ള ചര്‍ച്ച പോലും വിഡ്ഢിത്തമാണെന്ന് ദാഗെസ്താനിലെ പ്രമഖ എഴുത്തുകാരന്‍ സകീര്‍ മഗോമദേവ് പറഞ്ഞു. പക്ഷെ, ദാഗസ്താനിലും വടക്കന്‍ കോക്കസസിലും പുടിന് വെല്ലുവിളി ഉയര്‍ത്താന്‍ ഗംസതൂവക്ക് സാധിക്കും. മേഖലയില്‍ പുടിന് കിട്ടുന്ന പരമ്പരാഗത വോട്ടുകള്‍ തട്ടിയെടുക്കാനും അവര്‍ക്ക് കഴിയും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘തെറി പറഞ്ഞ് തെരഞ്ഞെടുപ്പില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ ശ്രമം; അസഭ്യം പറയാന്‍ ലൈസന്‍സ് ഉണ്ടെന്നാണ് ധാരണ’: ഡീന്‍ കുര്യാക്കോസ്

ഇടുക്കി ഇപ്പോള്‍ അനുഭവിക്കുന്ന മുഴുവന്‍ ബുദ്ധിമുട്ടുകള്‍ക്കും കാരണം ഇടതുസര്‍ക്കാരാണ് ഡീന്‍ കുര്യാക്കോസ് പറഞ്ഞു

Published

on

ഇടുക്കി: സിപിഎം നേതാവ് എംഎം മണിയുടെ അധിക്ഷേപ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ്. എംഎം മണി നടത്തിയത് തെറിയഭിഷേകമാണ്. ഇതൊന്നും നാടന്‍ പ്രയോഗമായി കണക്കാക്കാനാവില്ല. തെറി പറഞ്ഞ് തെരഞ്ഞെടുപ്പില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമം ജനങ്ങള്‍ വിലയിരുത്തുമെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

തെറിക്കുത്തരം മുറിപ്പത്തല്‍ എന്നതാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കില്‍ എന്റേത് ആ ശൈലിയല്ല. നാടന്‍ പ്രയോഗങ്ങള്‍ എന്ന പേരില്‍ മണി മോശം വാക്കുകള്‍ പറയുന്നു. അസഭ്യം പറയാന്‍ ലൈസന്‍സുള്ള പോലെയാണ് മണിയുടെ പരാമര്‍ശങ്ങള്‍. അത്തരത്തില്‍ മറുപടി പറയാന്‍ താനില്ല. സാംസ്‌കാരിക നായകന്മാരും മാധ്യമങ്ങളും എംഎം മണിക്ക് വിശുദ്ധ പരിവേഷം നല്‍കുകയാണ്.
നേരത്തെയും എംഎം മണി തനിക്കെതിരെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. ഇടുക്കി ഇപ്പോള്‍ അനുഭവിക്കുന്ന മുഴുവന്‍ ബുദ്ധിമുട്ടുകള്‍ക്കും കാരണം ഇടതുസര്‍ക്കാരാണ്. എംഎം മണി മന്ത്രി ആയിരുന്ന കാലത്താണ് ബഫര്‍ സോണ്‍ ഉത്തരവും നിര്‍മ്മാണ നിരോധനവും കൊണ്ടുവന്നത്. അന്ന് എന്തുകൊണ്ട് അതിനെ എതിര്‍ത്തില്ലെന്ന് എംഎം മണി വ്യക്തമാക്കണമെന്നും ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു.

Continue Reading

india

സി.എ.എ: അനുകൂല വിധി ഉണ്ടാകുമെന്ന് പ്രതീക്ഷ: മുസ്‌ലിംലീഗ്

തെരഞ്ഞെടുപ്പ് വിജഞാപനം വന്ന ശേഷം കോടതിയിൽ കിടക്കുന്ന കേസുകൾ ഇനി എന്ത് ചെയ്യാ​നാണെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു

Published

on

ന്യൂഡൽഹി: പൗരത്വ സമരത്തിൽ പ​​ങ്കെടുത്തവരുടെ കേസുകൾ പിൻവലിക്കാനുള്ള കേരള സർക്കാർ തീരുമാനം ഏറെ ​വൈകിപ്പോയെന്നും തെരഞ്ഞെടുപ്പ് വന്നപ്പോൾ കൈകൊണ്ട ഒന്നാണെന്നും മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോടതിയിൽ ഏതൊക്കൊയോ ഘട്ടങ്ങളിലെത്തിക്കഴിഞ്ഞ കേസ് തെരഞ്ഞെടുപ്പ് വിജഞാപനമൊക്കെ വന്ന ശേഷം എങ്ങിനെ പിൻവലിക്കാനാകുമെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് വിജഞാപനം വന്ന ശേഷം കൈകൊണ്ട ഈ തീരു​മാനം പ്രചാരണത്തിൽ പറയാമെന്നല്ലാതെ ഒരുകാര്യവുമില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഈ കേസുകളൊക്കെ നേരത്തെ പിൻവലിക്കാമായിരുന്നു. തെരഞ്ഞെടുപ്പ് വിജഞാപനം വന്ന ശേഷം കോടതിയിൽ കിടക്കുന്ന കേസുകൾ ഇനി എന്ത് ചെയ്യാ​നാണെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.

പൗരത്വ സമരത്തിൽ പ​​ങ്കെടുത്തവരുടെ കേസുകൾ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചതിനെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് ന്യൂഡൽഹി കേരള ഹൗസിൽ കുഞ്ഞാലിക്കുട്ടി ഈ മറുപടി നൽകിയത്.

പൗരത്വ വിഷയത്തിൽ ജനങ്ങൾ ആശങ്കയിലാണെന്ന് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഈ വിഷയത്തിൽ കേസുമായി ലീഗ് മുന്നോട്ടു പോവുകയാണ്. അനുകൂല വിധി പ്രതീക്ഷിക്കുന്നുവെന്നും സാദിഖലി തങ്ങൾ മാധ്യമങ്ങളോട് വ്യക്തമാക്കി.

പൗരത്വ നിയമ ഭേദഗതിക്കെതിരായ കേസ് പരിഗണിക്കുന്ന സാഹചര്യത്തിൽ സുപ്രീംകോടതിയിലേക്ക് പോകാനായി മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കൊപ്പം ഡൽഹിയിലെത്തിയതാണ് പി.കെ. കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുൽ വഹാബും അടക്കമുള്ള നേതാക്കൾ.

പൗരത്വ നിയമത്തിനെതിരായ കേസിലെ മുഖ്യ ഹരജിക്കാർ എന്ന നിലയിൽ മുസ്‍ലിം ലീഗി​ന് വേണ്ടി ഹാജരാകുന്ന മുതിർന്ന അഭിഭാഷകൻ കപിൽ സിബലിനെ തിങ്കളാഴ്ച വൈകീട്ട് കണ്ട് ലീഗ് നേതാക്കൾ അഡ്വ. ഹാരിസ് ബീരാന്റെ സാന്നിധ്യത്തിൽ ചർച്ച നടത്തിയിരുന്നു.

Continue Reading

kerala

ആലപ്പുഴയില്‍ കടൽ ഉൾവലിഞ്ഞു

ഇന്നു രാവിലെ 6.30 ന് ശേഷമാണ് സംഭവം

Published

on

ആലപ്പുഴ: പുറക്കാട് കടൽ തീരത്ത് 50 മീറ്റർ കടൽ ഉൾവലിഞ്ഞു. പുറക്കാട് മുതൽ തെക്കോട്ട് 300 മീറ്റർ ഭാഗത്ത് ഇന്നു രാവിലെ 6.30 ന് ശേഷമാണ് സംഭവം. ആശങ്കപ്പെടാനില്ലെന്നാണ് തീരദേശവാസികൾ പറയുന്നത്. അതേസമയം, കടൽ ഉൾവലിഞ്ഞതിന്റെ കാരണം വ്യക്തമല്ല.

തീരത്ത് ചളി അടിഞ്ഞ അവസ്ഥയാണ്. ഇന്ന് പുലർച്ചെ മത്സ്യബന്ധത്തിനു പോയ മത്സ്യത്തൊഴിലാളികൾക്ക് തിരികെ വരാൻ കഴിയാത്ത സാഹചര്യമാണ്. ചെളി അടിഞ്ഞതാണ് തിരിച്ചു വരവ് ദുഷ്കരമാക്കുന്നത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് പരമ്പരാ​ഗത മത്സ്യത്തൊഴിലാളികൾ പറയുന്നത്.

 

Continue Reading

Trending