Connect with us

More

വ്‌ളാദ്മിര്‍ പുടിനെ വെല്ലുവിളിച്ച് അയ്‌ന ഗംസതൂവ

Published

on

 

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വ്‌ളാദ്മിര്‍ പുടിനോട് പൊരുതാന്‍ മുസ്്‌ലിം വനിതയും. അയ്‌ന ഗംസതൂവ എന്ന നാല്‍പതുകാരിയാണ് പുടിനോട് മത്സരിക്കാന്‍ തയാറെടുക്കുന്നത്. ദാഗെസ്താന്‍ തലസ്ഥാനമായ മഖാച്കലയില്‍ ഗംസതൂവക്ക് പിന്തുണ പ്രഖ്യാപിച്ച് നൂറുകണക്കിന് ആളുകള്‍ ഒത്തുചേര്‍ന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വിവരം ഗംസതൂവയും ഫേസ്ബുക്കിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.
റഷ്യയിലെ ഏറ്റവും വലിയ മുസ്്‌ലിം മാധ്യമശൃംഖലയുടെ മേധാവിയും ഗ്രന്ഥകാരിയുമായ അവരുടെ കീഴില്‍ സന്നദ്ധസംഘടനയും പ്രവര്‍ത്തിക്കുന്നുണ്ട്. ഗംസതൂവയുടെ ഇസ്്്‌ലിം.ആര്‍യു എന്ന മാധ്യമ കൂടക്കീഴില്‍ ടെലിവിഷനും റേഡിയോയും അച്ചടി മാധ്യമങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. പണ്ഡിതയും ചിന്തകയുമായ ഒരു മുസ്്‌ലിം യുവതി പുടിനെ നേരിടാന്‍ എത്തുന്നുവെന്ന വാര്‍ത്തക്ക് വന്‍ പ്രാധാന്യമാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ നല്‍കിയിരിക്കുന്നത്. ഗംസതൂവയുടെ ഭര്‍ത്താവ് അഖ്മദ് അബ്ദുലായേവ് ദാഗെസ്താന്‍ മുഫ്തിയാണ്. മുസ്്‌ലിം ഭൂരിപക്ഷ പ്രദേശമായ ദാഗെസ്താന്‍ ഒരുകാലത്ത് വിഘടനാവാദികളും റഷ്യന്‍ സേനയും തമ്മിലുള്ള പോരാട്ടത്തിന് വേദിയായിരുന്നു. ചോരച്ചാലുകള്‍ തീര്‍ത്ത ആ പോരാട്ടത്തില്‍ ആയിരക്കണക്കിന് ആളുകള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. 2012ല്‍ കാക്കസസിലുണ്ടായ ഒരു വനിതാ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ട സയ്യിദ് അഫന്ദി ചിര്‍കാവിയുടെ സൂഫി പരമ്പരയോടാണ് ഗംസൂതവക്ക് ആഭിമുഖ്യം. ഈ സൂഫി പരമ്പരയില്‍ പതിനായിരക്കണക്കിന് അനുയായികളുണ്ട്. ഗംസതൂവയുടെ ആദ്യ ഭര്‍ത്താവ് സയ്യിദ് മുഹമ്മദ് അബൂബകറോവ് 1998ലെ ഒരു കാര്‍ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെടുകയായിരുന്നു. അദ്ദേഹത്തിന്റെ കാറില്‍ തന്നെയാണ് സ്‌ഫോടനമുണ്ടായത്. അബൂബകറോവിന്റെ കൊലയാളികളെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. വഹാബികളാണ് അദ്ദേഹത്തിന്റെ കൊലപാതകത്തിനു പിന്നിലെന്ന് ഗംസതൂവ ആരോപിക്കുന്നുണ്ട്. ദാഗെസ്താനില്‍ സൂഫി അനുഭാവമുള്ള നേതാക്കളുടെ കൊലപാതകത്തിന് പിന്നില്‍ അവരാണെന്ന് പല പുസ്തകങ്ങളിലും പ്രസംഗങ്ങളിലും ഗംസതൂവ ആരോപിച്ചിരുന്നു. ഏതായാലും പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ഗംസതൂവയുടെ തീരുമാനം റഷ്യന്‍ മുസ്്‌ലിം സമൂഹത്തില്‍ ചൂടേറിയ ചര്‍ച്ചക്ക് വഴിതുറന്നിട്ടുണ്ട്. ഭര്‍ത്താവിന്റെ തണലില്‍നിന്ന് അവര്‍ പുറത്തുപോകരുതെന്ന് ചിലര്‍ വാദിക്കുമ്പോള്‍, നിരവധി പേര്‍ സ്ഥാനാര്‍ത്ഥിത്വത്തെ അഭിനന്ദിക്കുന്നു. പുടിനുമായുള്ള മത്സരത്തില്‍ ഗംസതൂവ ഒരിക്കലും ജയിക്കാന്‍ പോകുന്നില്ലെന്നാണ് ഭൂരിഭാഗം പേരുടെയും വിലയിരുത്തല്‍. റഷ്യയിലെ രണ്ടു കോടി മുസ്്‌ലിംകള്‍ മുഴുവന്‍ വോട്ടു ചെയ്താലും വിജയം ഉറപ്പിക്കാനാവില്ല. ഗംസതൂവ പ്രസിഡന്റാകുന്നതിനെക്കുറിച്ചുള്ള ചര്‍ച്ച പോലും വിഡ്ഢിത്തമാണെന്ന് ദാഗെസ്താനിലെ പ്രമഖ എഴുത്തുകാരന്‍ സകീര്‍ മഗോമദേവ് പറഞ്ഞു. പക്ഷെ, ദാഗസ്താനിലും വടക്കന്‍ കോക്കസസിലും പുടിന് വെല്ലുവിളി ഉയര്‍ത്താന്‍ ഗംസതൂവക്ക് സാധിക്കും. മേഖലയില്‍ പുടിന് കിട്ടുന്ന പരമ്പരാഗത വോട്ടുകള്‍ തട്ടിയെടുക്കാനും അവര്‍ക്ക് കഴിയും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ച് ഖത്തര്‍ കെഎംസിസി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി

Published

on

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ നാഗത്ത് റാഷിദ് അലി കരുവണ്ണൂരിനെ ഖത്തര്‍ കെഎംസിസി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി ഉപഹാരം നല്‍കി അനുമോദിച്ചു. കെഎംസിസി മണ്ഡലം ഭാരവാഹികളായ മുഹമ്മദ് അലി കായണ്ണ, റഷീദ് ഉള്ളിയേരി എന്നിവര്‍ പങ്കെടുത്തു.

നടുവണ്ണൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് ഭാരവാഹികളായ അഷ്‌റഫ് പുതിയപ്പുറം, ഉമ്മര്‍ കോയ നടുവണ്ണൂര്‍, മുഹമ്മദ് കോയ അനുഗ്രഹ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ചടങ്ങിന് റാഷിദ് അലി നന്ദി പ്രകാശിപ്പിച്ചു.

 

Continue Reading

kerala

വയനാട്ടില്‍ അവശ്യസാധനങ്ങള്‍ അടങ്ങിയ 1500 കിറ്റുകള്‍ പിടികൂടി

വിടേക്ക് നല്‍കാനുള്ളതാണെന്ന് അറിയില്ലെന്നാണ് കിറ്റുകള്‍ കയറ്റിയ പിക്ക് അപ്പ് ജീപ്പിലെ ഡ്രൈവര്‍ പൊലീസിന് നല്‍കിയ മൊഴി

Published

on

സുല്‍ത്താൻ ബത്തേരി: അവശ്യ സാധനങ്ങള്‍ അടങ്ങിയ കിറ്റുകല്‍ പിടികൂടി. ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശാം കഴിഞ്ഞതിന് പിന്നാലെയാണ് കിറ്റുകള്‍ പിടികൂടിയ സംഭവം ഉണ്ടായത്. സുല്‍ത്താൻ ബത്തേരിയിലെ മൊത്ത വിതരണ സ്ഥാപനത്തില്‍ നിന്നാണ് അവശ്യവസ്തുക്കളടങ്ങിയ കിറ്റുകള്‍ പിടികൂടിയത്. 1500ഓളം കിറ്റുകളാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കിറ്റുകള്‍ കണ്ടെത്തിയത്. പിക്ക് അപ്പ് ജീപ്പിൽ കയറ്റി കൊണ്ടുപോകാനുള്ള ശ്രമത്തിനിടെയാണ് പിടികൂടിയത്. എവിടേക്ക് നല്‍കാനുള്ളതാണെന്ന് അറിയില്ലെന്നാണ് കിറ്റുകള്‍ കയറ്റിയ പിക്ക് അപ്പ് ജീപ്പിലെ ഡ്രൈവര്‍ പൊലീസിന് നല്‍കിയ മൊഴി.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ബിസ്ക്കറ്റുകള്‍, ചായപ്പൊടി ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ പ്ലാസ്റ്റിക് കവറുകളിലാക്കി കെട്ടിവെച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത്. ബിജെപി വിതരണം ചെയ്യാന്‍ കൊണ്ടുവന്നതെന്ന് യുഡിഎഫ് ആരോപിച്ചു.

Continue Reading

india

രാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമർശം: മോദിയുടെ പ്രസംഗത്തിൽ ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

അതേസമയം മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം എടുത്തിട്ടുമില്ല

Published

on

പ്രധാനമന്ത്രിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. രാമക്ഷേത്രവും കര്‍ത്താര്‍പൂര്‍ ഇടനാഴിയും പരാമര്‍ശിച്ചതില്‍ തെറ്റില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മതത്തിന്റെ പേരില്‍ വോട്ടു തേടിയതായി പരിഗണിക്കാന്‍ കഴിയില്ല. തന്റെ ഭരണ നേട്ടങ്ങള്‍ വിവരിക്കുക മാത്രമായിരുന്നു അദ്ദേഹം ചെയ്തത് എന്ന് കമ്മീഷന്‍ പ്രതികരിച്ചത്.

സിഖ് വിശുദ്ധ ഗ്രന്ഥം ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതിലും ചട്ടലംഘനമില്ല. ഉത്തര്‍പ്രദേശിലെ പിലിബിത്തിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പരാതിക്കിടയാക്കിയ പരാമര്‍ശം. അതേസമയം മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം എടുത്തിട്ടുമില്ല.

സുപ്രിം കോടതി അഭിഭാഷകൻ ആനന്ദ് എസ് ജോണ്ടാലെ യാണ്‌ പ്രധാനമന്ത്രിക്കെതിരെ കമ്മീഷനിൽ പരാതി നൽകിയത്. ഏപ്രിൽ 9 ന് പിലിബിത്തിലെ റാലിയിൽ പ്രധാന മന്ത്രി നടത്തിയ പ്രസംഗത്തിനെതിരെയായിരുന്നു പരാതി.

Continue Reading

Trending