Connect with us

GULF

അസാധാരണ നിരക്കുമായി എയര്‍ലൈനുകള്‍ വീണ്ടും പ്രവാസികളെ പിഴിയുന്നു

സ്‌കൂള്‍ അവധിക്കാലം, പെരുന്നാള്‍-ക്രിസതുമസ്സ്-ഓണം ആഘോഷങ്ങള്‍ എന്നിവയ്ക്ക് വന്‍തുക ഈടാക്കുന്ന എയര്‍ലൈനുകള്‍ ഇപ്പോള്‍ സാധാരണ സയമങ്ങളിലും താങ്ങാനാവാത്ത നിരക്ക് ഈടാക്കുകയാണ്

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: എക്കാലവും അമിത നിരക്ക് ഈടാക്കി പ്രവാസികളെ ചൂഷണം ചെയ്യുന്ന എയര്‍ലൈനുകള്‍ അസാധാരണ നിരക്കിലൂടെ ഇപ്പോള്‍ വീണ്ടും പിഴിയുന്നു. സ്‌കൂള്‍ അവധിക്കാലം, പെരുന്നാള്‍-ക്രിസതുമസ്സ്-ഓണം ആഘോഷങ്ങള്‍ എന്നിവയ്ക്ക് വന്‍തുക ഈടാക്കുന്ന എയര്‍ലൈനുകള്‍ ഇപ്പോള്‍ സാധാരണ സയമങ്ങളിലും താങ്ങാനാവാത്ത നിരക്ക് ഈടാക്കുകയാണ്.

ഈ ആഴ്ച നാട്ടില്‍നിന്നും ഗള്‍ഫ് നാടുകളിലേക്ക് മടങ്ങുന്നവരില്‍നിന്നും അസാധാരണമായ നിരക്കാണ് ഈടാക്കുന്നത്. മുന്‍കാലങ്ങൡ ജനുവരി ആദ്യവാരം കൂടുതല്‍തുക ഈടാക്കുക പതിവായിരുന്നു. എന്നാല്‍ ഇപ്പോള്‍ ജനുവരി പകുതിയായിട്ടും നിരക്ക് കുറക്കാതെ പ്രവാസികളെ ചൂഷണം ചെയ്യുകയാണ്.
ഇന്നും നാളെയുമെല്ലാം ഗള്‍ഫിലേക്ക് മടങ്ങുന്നവര്‍ മുപ്പതിനായിരം രൂപയോളം നല്‍കിയാണ് ടിക്കറ്റെടുക്കുന്നത്.

പ്രവാസികളുടെ സാമ്പത്തിക പ്രയാസത്തിന് താങ്ങായും യാത്രാക്ലേശത്തിന് പരിഹാരമായും ആരംഭിച്ച എയര്‍ഇന്ത്യ എക്‌സ്പ്രസ്സ് ടിക്റ്റ് നിരക്ക് ഏകദേശം ഇത്തിഹാദ് എയര്‍ പോലെയുള്ള വന്‍കിട എയര്‍ലൈനുകള്‍ക്ക് തുല്യമാണ്. ഇന്‍ഡിഗോ കൊച്ചിയില്‍നിന്നും അബുദാബിയിലേക്ക് 31,500 രൂപയാണ് ഇന്നും നാളെയുമെല്ലാം ഈടാക്കുന്നത്.

ടിക്കറ്റ് നിരക് കുറയുമെന്ന് കരുതി കാത്തിരുന്നവര്‍ക്ക് ഇരുട്ടടിയായാണ് നിരക്ക് വീണ്ടും കുത്തനെ ഉയര്‍ത്തിയിട്ടുള്ളത്. അവധിക്ക് നാട്ടില്‍പോയ പ്രവാസികള്‍ക്ക് യഥാസമയം ജോലിയില്‍ തിരികെ പ്രവേശിക്കാനുള്ളതുകൊണ്ട് ഉര്‍ന്ന നിരക്ക നല്‍കിയും ടിക്കറ്റെടുക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. എയര്‍ഇന്ത്യ എക്‌സ്പ്രസ്സ നിരക്ക് കുറക്കുകയാണെങ്കില്‍ ഇതര എയര്‍ലൈനുകളും നിരക്ക് കുറക്കുവാന്‍ നിര്‍ബന്ധിതരായിത്തീരുമെന്നതില്‍സ സംശയമില്ല.

അടുത്തകാലം വരെ സാധാരണക്കാരായ പ്രവാസികള്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ്സിനെയാണ് കൂടുതലും ആശ്രയിച്ചിരുന്നതെങ്കില്‍ ഈയിടെയായി എക്‌സ്പ്രസ്സിനെ കൈവിട്ടിരിക്കുകയാണ്. ദേശീയ എയര്‍ലൈന്‍ പദവി മാറി സ്വകാര്യ എയര്‍ലൈന്‍ കമ്പനിയായതോടെ എയര്‍ഇന്ത്യ എക്‌സ്പ്രസ്സ് ഭക്ഷണം ഇല്ലാതാക്കി. മാത്രമല്ല നിരക്ക് ഇതര എയര്‍ലൈനുകള്‍ക്ക തുല്യമാക്കിമാറ്റുകയും ചെയ്തു. അതേസമയം യുഎഇയുടെ ദേശീയ എയര്‍ലൈനായ എയര്‍അറേബ്യ വിവിധ ഓപ്ഷനുകള്‍ നല്‍കി യാത്രക്കാരെ ആകര്‍ഷിക്കുന്നുണ്ട്.

അമിത നിരക്ക് ഈടാക്കുന്ന എയര്‍ലൈന്‍ സമീപനത്തിനെതിരെ പ്രവാസികളുടെ ശബ്ദത്തിന് ആകാശയാത്രയോളം തന്നെ പഴക്കമുണ്ട്. എന്നാല്‍ ഇതുവരെ ഇക്കാര്യത്തില്‍ യാതൊരുവിധ മാറ്റങ്ങളും ഉണ്ടായിട്ടില്ല. പ്രതീക്ഷയോടെ ആരംഭിച്ച എയര്‍ഇന്ത്യ എക്‌സ്പ്രസ്സും ഇപ്പോള്‍ പ്രവാസികളെ ചൂഷണം ചെയ്യുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

പുണ്യാനുഭവവുമായി മലയാളി ഹാജിമാര്‍ മദീനയില്‍; കെഎംസിസി ഊഷ്മള സ്വീകരണം നല്‍കി

Published

on

മദീന: ആത്മീയ നിര്‍വൃതിയുടെ പുണ്യാനുഭവവുമായി ഹജ്ജ് കര്‍മ്മം പൂര്‍ത്തിയാക്കിയ മലയാളി ഹാജിമാര്‍ പ്രവാചക നഗരിയായ മദീനയിലെത്തിത്തുടങ്ങി.,, 16-6-2025 തിങ്കള്‍ മുതല്‍ മദീനയിലെത്തിയ പുണ്യയാത്രക്കാര്‍ക്ക് മദീന കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉജ്ജ്വല സ്വീകരണമാണ് ഒരുക്കിയത്. മധുരപലഹാരങ്ങളും ചൂടുള്ള കഞ്ഞിയും നല്‍കിയാണ് കെഎംസിസി പ്രവര്‍ത്തകര്‍ ഹാജിമാരെ വരവേറ്റത്. 946 ഹാജിമാര്‍ ആണ് ആദ്യ ദിവസം മലയാളി ഹാജിമാര്‍ മദീനയിലെത്തിയതായാണ് പ്രാഥമിക വിവരം.

ഹജ്ജിന്റെ വിശുദ്ധ ദിനങ്ങള്‍ പൂര്‍ത്തിയാക്കി മദീനയിലെത്തിയ ഹാജിമാര്‍ക്ക് എല്ലാവിധ സഹായങ്ങളും ഒരുക്കാന്‍ കെഎംസിസി പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുണ്ടായിരുന്നു. കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളായ സൈദ് മൂനിയൂര്‍, ശരീഫ് കാസര്‍കോഡ്, അഷ്‌റഫ് അഴിഞ്ഞിലം, നഫ്‌സല്‍ മാഷ്,അഷറഫ് ഓമാനൂര്‍ നാസര്‍ തടത്തില്‍, ജലീല്‍ കുറ്റ്യാടി, റഫീഖ് ഒ.കെ, സൈനുല്‍ ആബിദ് മലയില്‍, ഫസലു റെഹ്‌മാന്‍, ഷാഫി വളാഞ്ചേരി, ഷമീര്‍ അണ്ടോണ, ഷാജഹാന്‍ ചാലിയം, ഗഫൂര്‍ അടിവാരം എന്നിവര്‍ നേതൃത്വം നല്‍കി. ഹാജിമാര്‍ക്ക് വിശ്രമിക്കാനും താമസിക്കാനുമായി ഇന്ത്യന്‍ ഹജ്ജ് മിഷന്‍ സ്‌കൈ വ്യൂ, സറായ അമല്‍, കോണ്‍കോര്‍ഡ് ഉള്‍പ്പെടെയുള്ള വിവിധ ഹോട്ടലുകളില്‍ മികച്ച താമസ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

പ്രവാചകന്റെ മണ്ണില്‍ കാലുകുത്തിയ ഓരോ ഹാജിക്കും ആശ്വാസവും ആതിഥ്യവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെഎംസിസി പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ ഭാഗമായി, മെഹ്‌റം ഇല്ലാത്ത വനിതാ ഹാജിമാരെ സ്വീകരിക്കുന്നതിനും ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിനും മദീന കെഎംസിസി വനിതാ വിംഗ് പ്രവര്‍ത്തകരും കുട്ടികളും സജീവമായി രംഗത്തുണ്ടായിരുന്നു.
മദീനയിലെത്തുന്ന ഹാജിമാര്‍ ഏകദേശം എട്ട് ദിവസത്തോളം ഇവിടെ തങ്ങും. ഈ ദിവസങ്ങളില്‍ പ്രവാചകന്റെ മസ്ജിദുന്നബവിയും മറ്റ് ചരിത്ര പ്രധാന സ്ഥലങ്ങളും സന്ദര്‍ശിക്കാന്‍ അവര്‍ക്ക് അവസരമുണ്ടാകും. മദീനയിലെ വാസം പൂര്‍ത്തിയാക്കിയ ശേഷം ഇവര്‍ ഇവിടെ നിന്ന് തന്നെ നാട്ടിലേക്ക് മടങ്ങും.

ഹാജിമാരെ സ്വീകരിക്കുന്നതിനും തിരികെ മടങ്ങുമ്പോള്‍ സമ്മാനപ്പൊതികള്‍ നല്‍കി യാത്ര അയക്കുന്നതിനും കെഎംസിസി വിവിധ ഏരിയ, ജില്ലാ കമ്മിറ്റികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
വരും ദിവസങ്ങളിലും കൂടുതല്‍ ഹാജിമാര്‍ മദീനയിലേക്ക് എത്താന്‍ സാധ്യതയുണ്ട്. എല്ലാ ഹാജിമാര്‍ക്കും സുരക്ഷിതവും സുഖകരവുമായ താമസം ഉറപ്പാക്കാനും ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനും കെഎംസിസി പ്രവര്‍ത്തകര്‍ പൂര്‍ണ്ണ സജ്ജരാണെന്ന് നേതാക്കള്‍ അറിയിച്ചു. ഹജ്ജ് യാത്രയുടെ അവസാന പാദത്തില്‍ പുണ്യഭൂമിയിലെത്തുന്ന ഹാജിമാര്‍ക്ക് മികച്ച അനുഭവം സമ്മാനിക്കാനാണ് കെഎംസിസി ലക്ഷ്യമിടുന്നത്.

Continue Reading

GULF

ഇറാനെതിരെ ഇസ്രാഈല്‍ ആക്രമണം: ജിസിസി അടിയന്തര കേന്ദ്രം പ്രവര്‍ത്തനക്ഷമമായി

Published

on

റിയാദ്: ഇറാനെതിരായ ഇസ്രായേല്‍ ആക്രമണത്തെത്തുടര്‍ന്ന് ജിസിസി അടിയന്തര മാനേജ്‌മെന്റ് സെന്റര്‍ പ്രവര്‍ത്തനക്ഷമമായി. ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ഏതെങ്കിലും ആക്രമണത്തിന്റെ അനന്തരഫലങ്ങള്‍ ഉള്‍പ്പെടെ,സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മേഖല നേരിടേണ്ടിവരുന്ന പ്രതിരോധ നടപടികളുടെ ഭാഗമായാണ് ഈ തീരുമാനമെന്ന് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) സെക്രട്ടറി ജനറല്‍ ജാസിം അല്‍ ബുദൈവി പറഞ്ഞു.

പരിസ്ഥിതി,സുപ്രധാന അടിസ്ഥാന സൗകര്യങ്ങള്‍,വിതരണ ശൃംഖലകളിലെ തടസങ്ങള്‍,വ്യാപാരത്തിന്റെയും ഊര്‍ജത്തിന്റെയും ചലനം,സുപ്രധാന ജലപാതകളുടെ സുരക്ഷയ്ക്ക് ഭീഷണി തുടങ്ങിയ സാമ്പത്തിക മേഖലകളിലെ പ്രത്യാഘാതങ്ങള്‍ മുന്‍കൂട്ടി കണ്ടുകൊണ്ടാണ് അടിയന്തര കേന്ദ്രം ആരംഭിച്ചത്.

Continue Reading

GULF

വേനലവധിക്കാലം ആഘോഷമാക്കാൻ ‘സമ്മർ വിത്ത് ലുലു’ ക്യാമ്പെയിന് യുഎഇയിൽ തുടക്കമായി

വമ്പൻ ഓഫറുകളും സർപ്രൈസ് സമ്മാനങ്ങളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്; ലുലു ഹാപ്പിനെസ് അംഗങ്ങൾക്കായി 20 ലക്ഷം ദിർഹത്തിന്റെ ഡയമണ്ട് ഗിഫ്റ്റുകൾ

Published

on

ദുബായ്: വേനലവധിക്കാലത്തിന്റെ തയ്യാറെടുപ്പിലാണ് യുഎഇയിലെ പ്രവാസി കുടുംബങ്ങൾ. നാട്ടിൽ അവധി ആഘോഷമാക്കാനും പുതിയ യാത്രാനുഭവങ്ങൾ സ്വന്തമാക്കാനുമുള്ള ഒരുക്കത്തിലാണ് ഏവരും. അവധിക്കാലം ബജറ്റ് ഫ്രണ്ട്ലിയായി ആഘോഷമാക്കാൻ ഏറ്റവും മികച്ച ഓഫറുകളുമായി ‘സമ്മർ വിത്ത് ലുലു’ ക്യാമ്പെയിൻ യുഎഇയിൽ ആരംഭിച്ചു. ദുബായ് സിലിക്കൺ സെൻട്രൽ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ ക്യാമ്പെയിന് ഔദ്യോഗിക തുടക്കമായി. ഗ്രോസറി, നട്സ്, ഡ്രൈ ഫ്രൂട്സ്, ചോക്ലേറ്റ്, ട്രാവൽ ആക്സസറീസ്, ഫാഷൻ ഉത്പന്നങ്ങൾ, ഡിജിറ്റൽ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, സൺഗ്ലാസ് തുടങ്ങി നിരവധി ഉത്പന്നങ്ങൾക്ക് ഏറ്റവും മികച്ച ഓഫറുകളാണ് യുഎഇയിലെ എല്ലാ ലുലു സ്റ്റോറുകളിലും ഒരുക്കിയിട്ടുള്ളത്. കുട്ടികൾക്കായി ഫ്രീ സമ്മർ ക്യാമ്പെയിൻ ഉൾപ്പെടെ സജ്ജീകരിച്ചിട്ടുണ്ട്.

ജന്മനാട്ടിലേക്ക് യാത്രക്കൊരുങ്ങുന്ന പ്രവാസി കുടുംബങ്ങളുടെ ഷോപ്പിംഗ് ബജറ്റ് ഫ്രണ്ട്ലിയാക്കാൻ ‘ഹോളിഡേ സേവ്ഴ്സ്’, ബാഗുകൾ, ലഗേജ് ട്രാവൽ ആക്സസറീസ് എന്നിവയ്ക്ക് മികച്ച ഓഫറുകളുമായി ട്രാവൽ ഫെസ്റ്റ്, കോസ്മെറ്റിക്സ്-സ്കിൻ കെയർ- ബ്യൂട്ടി ഉത്പന്നങ്ങൾക്കായി ‘സീസൺ ടു ഗ്ലോ’, വേനൽക്കാലത്തിന് അനുയോജ്യമായ ഫാഷൻ ശേഖരവുമായി ‘ട്രാവൽ ഇൻ സ്റ്റൈൽ’, സൺഗ്ലാസുകൾക്ക് മികച്ച ഓഫറുകളുമായി ‘ഹലോ സമ്മർ’ തുടങ്ങി ആകർഷകമായ പ്രൊമോഷനുകളാണ് ലുലു സ്റ്റോറുകളിൽ നടക്കുന്നത്.

വൈവിധ്യമാർന്ന ജ്യൂസുകളുടെയും പാനീയങ്ങളുടെയും രുചിഭേദങ്ങളുമായി ‘സിപ് സമ്മർ’, ‘മെലൺ ഫെസ്റ്റ്’, ചോക്ലേറ്റുകളുടെ വ്യത്യസ്ഥമായ ശേഖരവുമായി ‘ഹാപ്പിനസ്സ് ഇൻ എവരി ബൈറ്റ്’ പ്രൊമോഷനും ഏവരുടെയും മനംകവരുന്നതാണ്. ഓർഗാനിക്- ഹെൽത്തി ഭക്ഷ്യോത്പന്നങ്ങളുടെ വിപുലമായ ശ്രേണിയുമായി ‘ഹെൽത്തി ഈറ്റ്സ്’ പ്രൊമോഷനും ക്യാമ്പെയിനിന്റെ ഭാഗമായുണ്ട്.

എസി, റഫ്രിജറേറ്റർ, കൂളർ തുടങ്ങിയവയ്ക്ക് ഏറ്റവും മികച്ച ഡീലുകളാണ് ഒരുക്കിയിരിക്കുന്നത്. ഇലക്ട്രോണിക്സ്, മൊബൈൽ ആക്സസറീസ് തുടങ്ങിയവയ്ക്കും നല്ല ഓഫറുകളാണുള്ളത്.

കുട്ടികൾക്കായി ഇ-ഗെയിമിംഗ് ചാമ്പ്യൻഷിപ്പുകളും ഫ്രീ സമ്മർ ക്യാമ്പെയിനും ഒരുക്കിയിട്ടുണ്ട്.

ലുലുവിന്റെ വാല്യൂ ഷോപ്പിംഗ് സ്റ്റോറായ ലോട്ടിലും മികച്ച ഓഫറുകളാണ് ഉറപ്പാക്കിയിരിക്കുന്നത്. 19 ദിർഹത്തിൽ താഴെ വിലയിലാണ് ലോട്ടിൽ നിരവധി ഉത്പന്നങ്ങൾ ലഭ്യമാക്കിയിരിക്കുന്നത്.

ഉപഭോക്താക്കൾക്കായി സർപ്രൈസ് സമ്മാനങ്ങളും ക്യാമ്പെയിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. 100 ദിർഹത്തിൽ കൂടുതൽ ഷോപ്പ് ചെയ്യുന്ന ഹാപ്പിനെസ് അംഗങ്ങൾക്കായി 20 ലക്ഷം ദിർഹം വരെയുള്ള ഡയമണ്ട് ഗിഫ്റ്റുകളും വൗച്ചറുകളും കാത്തിരിക്കുന്നു. പ്രമുഖ ജുവലറി ബ്രാൻഡായ തനിഷ്കുമായി സഹകരിച്ചാണ് ഈ സമ്മാനങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്. ജൂലൈ 31 വരെയാണ് സമ്മർ വിത്ത് ലുലു ക്യാമ്പെയിൻ.

Continue Reading

Trending