Connect with us

News

മസ്ജിദുല്‍ അഖ്‌സയില്‍ വിശ്വാസികള്‍ക്ക് നേരെ മൂന്നാം ദിനവും ഇസ്രാഈല്‍ അതിക്രമം

Published

on

ജറൂസലം: മസ്ജിദുല്‍ അഖ്‌സയില്‍ പ്രാര്‍ഥനക്കെത്തിയവര്‍ക്ക് നേരെയുണ്ടായ ഇസ്രാഈല്‍ സൈന്യത്തിന്റെ അതിക്രമം മൂന്നാം ദിവസവും തുടര്‍ന്നു. മസ്ജിദില്‍ അതിക്രമിച്ച് കയറിയ സൈന്യം റബ്ബര്‍ ബുള്ളറ്റ് ഉപയോഗിച്ച് വെടിയുതിര്‍ത്തും കണ്ണീര്‍ വാതകം പ്രയോഗിച്ചും ഗ്രനേഡ് പൊട്ടിയ്യും അക്രമം അഴിച്ചു വിട്ടു. 215 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നാലുപേരുടെ നില ഗുരുതരമെന്ന് ഫലസ്തീന്‍ റെഡ്ക്രസന്റ് അറിയിച്ചു. മസ്ജിദിലെത്തിയവര്‍ക്ക് നേരെ സൈന്യം കായികമായ ഉപദ്രവവും ഏല്‍പിച്ചു. പരിക്കറ്റവരില്‍ നാല് ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. ഇന്നലെ കിഴക്കന്‍ ജറുസലമിലൂടെ ജൂത കുടിയേറ്റക്കാരുടെ മാര്‍ച്ച് ഉണ്ടായിരുന്നു. എന്നാല്‍ സൈനിക അതിക്രമം നടന്നതിന് പിന്നാലെ ഇതൊഴിവാക്കിയിരുന്നു. 1967 ല്‍ കിഴക്കന്‍ ജറുസലം നിയമവിരുദ്ധമായി കൈവശപ്പെടുത്തിയതിന്റെ ആഘോഷത്തിന്റെ ഭാഗമായാണ് ജുതന്‍മാര്‍ പ്രകടനം സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലുണ്ടായ സൈനിക അതിക്രമത്തില്‍ 200 ലേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു.
കിഴക്കന്‍ ജറൂസലം സമ്പൂര്‍ണമായി ജൂത കുടിയേറ്റ ഭൂമിയാക്കുന്നതിന്റെ ഭാഗമായി അല്‍ അഖ്‌സ മസ്ജിദിന് ഒരു കിലോമീറ്റര്‍ പരിധിയിലുള്ള ശൈഖ് ജര്‍റാഹ് പ്രദേശത്തെ താമസക്കാരെ കുടിയിറക്കാനുള്ള ഇസ്രാഈലിന്റെ ശ്രമമാണ് വീണ്ടും ഫലസ്തീനെ സംഘര്‍ഷഭൂമിയാക്കിയത്. ഇസ്രാഈല്‍ നടപടിക്കെതിരെ പ്രക്ഷോഭം ശക്തമാണ്. ഇതിന്റെ ഭാഗമായി ശൈഖ് ജര്‍റാഹിലുള്ള താമസക്കാര്‍ക്ക് ഐക്യദാര്‍ഢ്യമറിയിച്ച് ഫലസ്തീനികള്‍ സംഘടിച്ചിരുന്നു. ഇവര്‍ക്ക് നേരെയാണ് ഇസ്രാഈല്‍ സേന അക്രമം അഴിച്ചുവിട്ടത്.
വിശ്വാസികളുടെ ചെറുത്ത് നില്‍പ് ശക്തമായതിനെ തുടര്‍ന്ന് മസ്ജിദ് കോംപൗണ്ടില്‍ നിന്നും സൈന്യം പിന്‍മാറിയിരുന്നു. തുടര്‍ന്ന് വിശ്വാസികള്‍ പള്ളിയും പരിസരവും വൃത്തിയാക്കി. ജറുസലമില്‍ ശക്തമായ സൈനിക നീക്കത്തിനായിരുന്നു ഇസ്രായീല്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ മസ്ജിദുല്‍ അഖ്‌സയില്‍ പതിനായിരങ്ങള്‍ ചെറുത്ത് നില്‍പുമായി സംഘടിച്ചതോടെയാണ് സൈന്യം പിന്‍മാറാന്‍ തയ്യാറായത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന്​​ ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ്​ മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന്​ രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന്​ സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ്​ ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ്​ ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ്​ മരണം സ്ഥിരീകരിച്ചത്​. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ്​ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട്​ വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്​: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

Trending