Connect with us

kerala

ബദല്‍ സ്‌കൂളുകള്‍ക്ക് പൂട്ടുവീഴുന്നു

ആയിരങ്ങള്‍ക്ക് ആദ്യാക്ഷരം പകര്‍ന്ന ബദല്‍ സ്‌കൂളുകള്‍ക്ക് പൂട്ടുവീഴുന്നു.

Published

on

മലപ്പുറം: ആയിരങ്ങള്‍ക്ക് ആദ്യാക്ഷരം പകര്‍ന്ന ബദല്‍ സ്‌കൂളുകള്‍ക്ക് പൂട്ടുവീഴുന്നു. സംസ്ഥാനത്തെ മുഴുവന്‍ ബദല്‍ സ്‌കൂളുടെയും പ്രവര്‍ത്തനം ഈ അധ്യയന വര്‍ഷം തന്നെ നിര്‍ത്താനാണ് മെയ് 25ന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നത്. ഇതോടെ 273 സ്‌കൂളുകളിലായി 8431 കുട്ടികള്‍ വഴിയാധാരമാകും. ഏകാധ്യാപക വിദ്യാലയങ്ങള്‍ എന്നറിയപ്പെടുന്ന എം. ജി.എല്‍.സി (മള്‍ട്ടി ഗ്രൈഡ് ലേണിങ് സെന്റര്‍) സ്‌കൂളുകള്‍ ഗുണനിലവാരമില്ലെന്നു കാണിച്ചാണ് അടച്ചു പൂട്ടുന്നത്. ഇത്തരം വിദ്യാലയങ്ങളില്‍ പഠിച്ചിറങ്ങിയ നൂറകണക്കിന് വിദ്യാര്‍ഥികള്‍ സമൂഹത്തിന്റെ ഉന്നത പദവിയില്‍ തിളങ്ങുന്നു എന്ന യാഥാര്‍ത്ഥ്യം മറച്ചു വെച്ചാണ് സര്‍ക്കാറിന്റെ ക്രൂരനടപടി.

ആദിവാസി മേഖലയിലെ 27 സ്‌കൂളുകള്‍ നിലനിര്‍ത്തി ബാക്കി വരുന്നവക്ക് പൂട്ടിടാനായിരുന്നു സര്‍ക്കാര്‍ ആദ്യം നിര്‍ദേശിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ 27 സ്‌കൂളുകളില്‍ പ്രവേശന നടപടിയും ആരംഭിച്ചിരുന്നു. അതിനിടയിലാണ് ബദല്‍ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭിക്കാതെ പോകുമെന്നും മുഴുവന്‍ സ്‌കളും അടച്ചിടണമെന്നും കാട്ടി പെതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കിയത്. ഇതോടെ കെട്ടിടമുള്‍പ്പെടെ മുഴുവന്‍ സൗകര്യങ്ങളുമുള്ള നൂറുകണക്കിന് വിദ്യാലയങ്ങള്‍ നാഥനില്ലാതെയായി.

എം.ജി.എല്‍.സികളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികളെ തൊട്ടടുത്തുള്ള വിദ്യാലയങ്ങളില്‍ ചേര്‍ക്കുകയോ ഹോസ്റ്റല്‍ സൗകര്യമുള്ള സമീപ പ്രദേശങ്ങളിലെ സ്‌കൂളുകളിലേക്ക് മാറ്റുകയോ അല്ലെങ്കില്‍ മതിയായ വാഹന സൗകര്യമേര്‍പ്പെടുത്തി കുട്ടികളെ സ്‌കൂളുകളിലെത്തിക്കുകയോ ചെയ്യണമെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. എന്നാല്‍ പഠന സൗകര്യം തീരെയില്ലാത്ത സ്ഥലത്താണ് ബദല്‍ സ്‌കൂളുകള്‍ തുറന്നിരുന്നത്. ഇവ പൂട്ടിയാല്‍ ഈ മേഖലയിലുള്ളവര്‍ കിലോമീറ്ററുകള്‍ താണ്ടി സ്‌കൂളില്‍ പോകേണ്ട അവസ്ഥയാണ്. മലയോര മേഖലിയല്‍ ഒരു എല്‍.പി. സ്‌കൂളുകളിലും ഹോസ്റ്റല്‍ സൗകര്യമില്ലെന്നു മാത്രമല്ല വാഹന സൗകര്യവും കുറവാണ്. ഇങ്ങനെ വന്നാല്‍ രക്ഷിതാക്കള്‍ സ്വന്തം വാഹനം ഏര്‍പ്പാടു ചെയ്യേണ്ടി വരും.

സ്‌കൂളുകള്‍ നിര്‍ത്തലാക്കുമ്പോള്‍ വിദ്യ വളണ്ടിയര്‍മാര്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന ആശങ്കയുമുണ്ട്. എന്നാല്‍ ഇവരെ പി.ടിസി.എം, എഫ്.ടി. എം ഒഴിവുകളില്‍ നിയമിക്കനാണ് തീരുമാനം. 1997 ആരംഭിച്ച ഈ പദ്ധതി 2009ല്‍ കേന്ദ്ര സര്‍ക്കാര്‍ പൂട്ടാന്‍ ശ്രമം നടത്തിയിരുന്നുവെങ്കിലും പ്രതിഷേധങ്ങള്‍ കൊണ്ടു മാത്രമാണ് 2022ലെത്തിയത്. കേന്ദ്രപദ്ധതി നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ മൗനാനുവാദം നല്‍കിയെന്നാണ് രക്ഷിതാക്കളും വിദ്യാഭ്യാസ നിരീക്ഷകരും പറയുന്നത്. കേന്ദ്രം നിര്‍ത്തിയാലും സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ഏറ്റെടുക്കണമെന്നും അതുവരെ കുട്ടികളെ മാറ്റി ചേര്‍ക്കില്ലെന്നും രക്ഷിതാക്കള്‍ പറയുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 19ന്; വോട്ടെണ്ണല്‍ 23ന്

പിവി അന്‍വര്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് ഉണ്ടാവുന്നത്.

Published

on

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് തീയതി തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചു. ജൂണ്‍ 19ന് തെരഞ്ഞെടുപ്പും ജൂണ്‍ 23ന് വോട്ടെണ്ണലും നടക്കും. പിവി അന്‍വര്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് ഉണ്ടാവുന്നത്. ഗുജറാത്ത്, കേരള, പഞ്ചാബ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് തീയതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ.

അതേസമയം പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ 2 നായിരിക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ജൂണ്‍ 5നും. ഉപതെരഞ്ഞെടുപ്പിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. 263 പോളിങ് ബൂത്തുകളാണ് മണ്ഡലത്തില്‍ സജ്ജമാക്കുന്നത്. 59 പുതിയ പോളിങ് ബൂത്തുകള്‍ ഇതില്‍ ഉള്‍പ്പെടും. ഓരോ ബൂത്തിലേയും സമ്മതിദായകരുടെ എണ്ണം 1200 ആയി പരിമിതിപ്പെടുത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് അറിയിച്ചിരുന്നു.

പിവി അന്‍വര്‍ രാജിവെച്ചതോടെ തെരഞ്ഞെടുപ്പിന് ചൂട് പിടിച്ചിരിക്കുകയാണ്. മണ്ഡലം തിരിച്ച് പിടിക്കാനുള്ള ഒരുക്കത്തിലാണ് യുഡിഎഫ്.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്നാവശ്യപ്പെട്ട് മുന്‍ എംഎല്‍എ പി വി അന്‍വര്‍ നേരത്തെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിരുന്നു. ഉപതെരഞ്ഞെടുപ്പ് എത്രയും വേഗത്തില്‍ നടത്തണമെന്ന് ആവശ്യമുന്നയിച്ചായിരുന്നു അന്‍വറിന്റെ കത്ത്. ഇനിയും വൈകിയാല്‍ നിയമ നടപടിയുമായി ഹൈക്കോടതിയെ സമീപിക്കുമെന്നും പി വി അന്‍വര്‍ കത്തില്‍ വ്യക്തമാക്കിയിരുന്നു.

Continue Reading

kerala

റാപ്പര്‍ വേടനെതിരെ പരാതി നല്‍കിയ സംഭവം; ‘പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി’, മിനി കൃഷ്ണകുമാറിനെ അതൃപ്തി അറിയിച്ച് ബിജെപി നേതൃത്വം

റാപ്പര്‍ വേടനെതിരെ എന്‍ഐഎക്ക് പരാതി നല്‍കിയതില്‍ പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ മിനി കൃഷ്ണകുമാറിനെ അതൃപ്തി അറിയിച്ച് ബിജെപി സംസ്ഥാന നേതൃത്വം.

Published

on

പാലക്കാട്: റാപ്പര്‍ വേടനെതിരെ എന്‍ഐഎക്ക് പരാതി നല്‍കിയതില്‍ പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ മിനി കൃഷ്ണകുമാറിനെ അതൃപ്തി അറിയിച്ച് ബിജെപി സംസ്ഥാന നേതൃത്വം. പാര്‍ട്ടിയെ അറിയിക്കാതെ പരാതി നല്‍കിയതിലാണ് അതൃപ്തി. പരാതി പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി. എന്ത് അടിസ്ഥാനത്തിലാണ് എന്‍ഐഎക്ക് പരാതി നല്‍കിയത് എന്ന് വ്യക്തമാക്കണമെന്നും ഇനി ഈ വിഷയത്തില്‍ പരസ്യ പ്രതികരണം നടത്തരുതെന്നും മിനിക്ക് നിര്‍ദേശം നല്‍കി.

പാട്ടിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ചാണ് മിനി വേടനെതിരെ എന്‍ഐക്കും ആഭ്യന്തരവകുപ്പിനും പരാതി നല്‍കിയത്. വേടന്റെ ‘വോയ്സ് ഓഫ് വോയ്സ് ലെസ്’ എന്ന പാട്ടില്‍ മോദിയെ അധിക്ഷേപിക്കുന്ന വരികളുണ്ട് എന്നാണ് ആരോപണം. പൊതു വ്യക്തിത്വങ്ങളെ അധിക്ഷേപിക്കല്‍, വിദ്വേഷം വളര്‍ത്തല്‍, ജാതി വിവേചനം പ്രോത്സാഹിപ്പിക്കുന്ന ജാതി അധിഷ്ഠിത അപകീര്‍ത്തിപ്പെടുത്തല്‍, അക്രമവും വിദ്വേഷവും വളര്‍ത്തുന്നതിന് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളുടെ ഉപയോഗം തുടങ്ങിയവ ആരോപിച്ചാണ് പരാതി.

Continue Reading

kerala

സയ്യിദ് അബൂബക്കര്‍ ബാഫഖി തങ്ങള്‍ വിടവാങ്ങി

ബാഫഖി തങ്ങള്‍ മെമ്മോറിയല്‍ ട്രസ്റ്റ് ചെയര്‍മാനും ജിദ്ദ കെഎംസിസി പ്രഥമ പ്രസിഡണ്ടുമായിരുന്നു.

Published

on

സയ്യിദ് അബ്ദുറഹ്‌മാന്‍ ബാഫഖി തങ്ങളുടെ മകന്‍ സയ്യിദ് അബൂബക്കര്‍ ബാഫഖി തങ്ങള്‍ (75) വിടവാങ്ങി. ബാഫഖി തങ്ങള്‍ മെമ്മോറിയല്‍ ട്രസ്റ്റ് ചെയര്‍മാനും ജിദ്ദ കെഎംസിസി പ്രഥമ പ്രസിഡണ്ടുമായിരുന്നു. ദീര്‍ഘകാലം ജിദ്ദ കെഎംസിസി ഉപദേശകസമിതി ചെയര്‍മാനുമായിരുന്നു. കോഴിക്കോട് നടക്കാവിലെ ജില്ലാ പള്ളി കമ്മിറ്റിയുടെ ട്രഷററായും പ്രവര്‍ത്തിച്ചു.

ഭാര്യ: ശരീഫ നഫീസ ബീവി (കാരക്കാട്). മക്കള്‍ : സയ്യിദ് സമീര്‍ ബാഫഖി (സൗദി), ശരീഫ ശബീല ബീവി, ശരീഫ സഫീറ ബീവി, പരേതയായ ശരീഫ ഖദീജ ബീവിയാണ് ഉമ്മ. മരുമക്കള്‍: സയ്യിദ് ഇസ്മാഈല്‍ ബാഫഖി (മലേഷ്യ), സയ്യിദ് നൗഫല്‍ ജിഫ്രി തങ്ങള്‍, ശരീഫ അഫ്ലഹ ബീവി. സഹോദരങ്ങള്‍: സയ്യിദ് ഹുസ്സൈന്‍ ബാഫഖി, സയ്യിദ് അബ്ദുള്ള ബാഫഖി, സയ്യിദ് ഇബ്രാഹിം ബാഫഖി, സയ്യിദ് ഹംസ ബാഫഖി, സയ്യിദ് അലി ബാഫഖി, സയ്യിദ് ഹസ്സന്‍ ബാഫഖി, സയ്യിദ് അഹമ്മദ് ബാഫഖി, ശെരീഫ മറിയം ബീവി, ശെരീഫ നഫീസ ബീവി.

മയ്യിത്ത് നമസ്‌കാരം ഇന്ന് രാവിലെ 8 .30 കൊയിലാണ്ടി വലിയകത്ത് പള്ളിയില്‍. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി, ഓര്‍ഗനൈസിങ് സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍, ഡോ.എംകെ മുനീര്‍ എംഎല്‍എ തുടങ്ങിയവര്‍ അനുശോചിച്ചു.

Continue Reading

Trending