Connect with us

kerala

ബദല്‍ സ്‌കൂളുകള്‍ക്ക് പൂട്ടുവീഴുന്നു

ആയിരങ്ങള്‍ക്ക് ആദ്യാക്ഷരം പകര്‍ന്ന ബദല്‍ സ്‌കൂളുകള്‍ക്ക് പൂട്ടുവീഴുന്നു.

Published

on

മലപ്പുറം: ആയിരങ്ങള്‍ക്ക് ആദ്യാക്ഷരം പകര്‍ന്ന ബദല്‍ സ്‌കൂളുകള്‍ക്ക് പൂട്ടുവീഴുന്നു. സംസ്ഥാനത്തെ മുഴുവന്‍ ബദല്‍ സ്‌കൂളുടെയും പ്രവര്‍ത്തനം ഈ അധ്യയന വര്‍ഷം തന്നെ നിര്‍ത്താനാണ് മെയ് 25ന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നത്. ഇതോടെ 273 സ്‌കൂളുകളിലായി 8431 കുട്ടികള്‍ വഴിയാധാരമാകും. ഏകാധ്യാപക വിദ്യാലയങ്ങള്‍ എന്നറിയപ്പെടുന്ന എം. ജി.എല്‍.സി (മള്‍ട്ടി ഗ്രൈഡ് ലേണിങ് സെന്റര്‍) സ്‌കൂളുകള്‍ ഗുണനിലവാരമില്ലെന്നു കാണിച്ചാണ് അടച്ചു പൂട്ടുന്നത്. ഇത്തരം വിദ്യാലയങ്ങളില്‍ പഠിച്ചിറങ്ങിയ നൂറകണക്കിന് വിദ്യാര്‍ഥികള്‍ സമൂഹത്തിന്റെ ഉന്നത പദവിയില്‍ തിളങ്ങുന്നു എന്ന യാഥാര്‍ത്ഥ്യം മറച്ചു വെച്ചാണ് സര്‍ക്കാറിന്റെ ക്രൂരനടപടി.

ആദിവാസി മേഖലയിലെ 27 സ്‌കൂളുകള്‍ നിലനിര്‍ത്തി ബാക്കി വരുന്നവക്ക് പൂട്ടിടാനായിരുന്നു സര്‍ക്കാര്‍ ആദ്യം നിര്‍ദേശിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ 27 സ്‌കൂളുകളില്‍ പ്രവേശന നടപടിയും ആരംഭിച്ചിരുന്നു. അതിനിടയിലാണ് ബദല്‍ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭിക്കാതെ പോകുമെന്നും മുഴുവന്‍ സ്‌കളും അടച്ചിടണമെന്നും കാട്ടി പെതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കിയത്. ഇതോടെ കെട്ടിടമുള്‍പ്പെടെ മുഴുവന്‍ സൗകര്യങ്ങളുമുള്ള നൂറുകണക്കിന് വിദ്യാലയങ്ങള്‍ നാഥനില്ലാതെയായി.

എം.ജി.എല്‍.സികളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികളെ തൊട്ടടുത്തുള്ള വിദ്യാലയങ്ങളില്‍ ചേര്‍ക്കുകയോ ഹോസ്റ്റല്‍ സൗകര്യമുള്ള സമീപ പ്രദേശങ്ങളിലെ സ്‌കൂളുകളിലേക്ക് മാറ്റുകയോ അല്ലെങ്കില്‍ മതിയായ വാഹന സൗകര്യമേര്‍പ്പെടുത്തി കുട്ടികളെ സ്‌കൂളുകളിലെത്തിക്കുകയോ ചെയ്യണമെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. എന്നാല്‍ പഠന സൗകര്യം തീരെയില്ലാത്ത സ്ഥലത്താണ് ബദല്‍ സ്‌കൂളുകള്‍ തുറന്നിരുന്നത്. ഇവ പൂട്ടിയാല്‍ ഈ മേഖലയിലുള്ളവര്‍ കിലോമീറ്ററുകള്‍ താണ്ടി സ്‌കൂളില്‍ പോകേണ്ട അവസ്ഥയാണ്. മലയോര മേഖലിയല്‍ ഒരു എല്‍.പി. സ്‌കൂളുകളിലും ഹോസ്റ്റല്‍ സൗകര്യമില്ലെന്നു മാത്രമല്ല വാഹന സൗകര്യവും കുറവാണ്. ഇങ്ങനെ വന്നാല്‍ രക്ഷിതാക്കള്‍ സ്വന്തം വാഹനം ഏര്‍പ്പാടു ചെയ്യേണ്ടി വരും.

സ്‌കൂളുകള്‍ നിര്‍ത്തലാക്കുമ്പോള്‍ വിദ്യ വളണ്ടിയര്‍മാര്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന ആശങ്കയുമുണ്ട്. എന്നാല്‍ ഇവരെ പി.ടിസി.എം, എഫ്.ടി. എം ഒഴിവുകളില്‍ നിയമിക്കനാണ് തീരുമാനം. 1997 ആരംഭിച്ച ഈ പദ്ധതി 2009ല്‍ കേന്ദ്ര സര്‍ക്കാര്‍ പൂട്ടാന്‍ ശ്രമം നടത്തിയിരുന്നുവെങ്കിലും പ്രതിഷേധങ്ങള്‍ കൊണ്ടു മാത്രമാണ് 2022ലെത്തിയത്. കേന്ദ്രപദ്ധതി നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ മൗനാനുവാദം നല്‍കിയെന്നാണ് രക്ഷിതാക്കളും വിദ്യാഭ്യാസ നിരീക്ഷകരും പറയുന്നത്. കേന്ദ്രം നിര്‍ത്തിയാലും സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ഏറ്റെടുക്കണമെന്നും അതുവരെ കുട്ടികളെ മാറ്റി ചേര്‍ക്കില്ലെന്നും രക്ഷിതാക്കള്‍ പറയുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘മെമ്മറി കാര്‍ഡ് കാണാതായതില്‍ സച്ചിന്‍ദേവിന് പങ്കുണ്ടെന്ന ആരോപണം തള്ളാനാകില്ല’; കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു

മെമ്മറി കാര്‍ഡ് ഉണ്ടായിരുന്നെങ്കില്‍ തനിക്ക് നേട്ടമായേനെയെന്ന് യദു മാധ്യമങ്ങളോട് പ്രതികരിച്ചു

Published

on

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനുമായുണ്ടായ തര്‍ക്കത്തില്‍ മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടലില്‍ നന്ദിയുണ്ടെന്ന് ഡ്രൈവര്‍ യദു. മെമ്മറി കാര്‍ഡ് കാണാനായതില്‍ സച്ചിന്‍ദേവ് എംഎല്‍എയ്ക്ക് പങ്കുണ്ടെന്ന ആരോപണം തള്ളാനാകില്ലെന്ന് ഡ്രൈവര്‍ യദു പറഞ്ഞു. തന്റെ ദൃശ്യം ലഭിക്കാത്ത ക്യാമറയുടെ മെമ്മറി കാര്‍ഡാണ് നഷ്ടമായതെന്ന് യദു പറഞ്ഞു. മെമ്മറി കാര്‍ഡ് ഉണ്ടായിരുന്നെങ്കില്‍ തനിക്ക് നേട്ടമായേനെയെന്ന് യദു മാധ്യമങ്ങളോട് പ്രതികരിച്ചു.

മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ പരാതിയെ കുറിച്ച് അന്വേഷണിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. കെഎസ്ആര്‍ടിസി ബസ് നടുറോഡില്‍ തടഞ്ഞിട്ട് ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി അപമാനിച്ചവര്‍ക്കെതിരെയും ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടും കേസെടുക്കാത്ത കന്റോണ്‍മെന്റ് എസ്.എച്ച്.ഒക്കെതിരെയും നിയമ നടപടി സ്വീകരിക്കണമെന്നാണ് പരാതി.

Continue Reading

kerala

കടുത്ത വയറുവേദന; മലപ്പുറം സ്വദേശിനിയുടെ വയറ്റില്‍ നിന്ന് നീക്കം ചെയ്തത് 10 കിലോ ഗ്രാം ഭാരമുള്ള മുഴ

നിലവില്‍ യുവതി തീവ്ര പരിചരണ വിഭാഗത്തിന്റെ പരിചരണത്തിലാണെന്നും അപകടനില തരണം ചെയ്തതായും ഡോക്ടർമാർ പറഞ്ഞു

Published

on

കോഴിക്കോട്: വയറുവേദയുമായി എത്തിയ മലപ്പുറം സ്വദേശിനിയുടെ വയറ്റില്‍ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് 10 കിലോഗ്രാം തൂക്കം വരുന്ന മുഴ.43 വയസുകാരിയായ മൂന്നിയൂർ സ്വദേശിനിയുടെ വയറ്റില്‍ നിന്നാണ് ഗർഭാശയമുഴ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടർമാർ നീക്കം ചെയ്തത്.

ഗൈനക്കോളജി വിഭാഗം കാൻസർ സ്‌പെഷ്യലിസ്റ്റ് ഡോ. സന്തോഷ് കുര്യാക്കോസും സംഘവും നടത്തിയ മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവിലാണ് മുഴ നീക്കം ചെയ്തത്. 33 സെന്റിമീറ്റർ നീളവും 33 സെന്റീമീറ്റർ വീതിയും ഈ മുഴയ്‌ക്കുണ്ട്. നിലവില്‍ യുവതി തീവ്ര പരിചരണ വിഭാഗത്തിന്റെ പരിചരണത്തിലാണെന്നും അപകടനില തരണം ചെയ്തതായും ഡോക്ടർമാർ പറഞ്ഞു.

ഒരാഴ്ച മുമ്പാണ്‌ കടുത്ത വയറുവേദനയുമായി യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയത്. പ്രാഥമിക പരിശോധനയില്‍ മറ്റ് രോഗങ്ങളൊന്നും കണ്ടെത്താൻ ഡോക്ടർമാർക്ക് സാധിച്ചിരുന്നില്ല. തുടർന്ന് നടത്തിയ വിശദമായ പരിശോധനയില്‍ വയറ്റില്‍ മുഴയുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

ശസ്ത്രക്രിയ ചെയ്യുമ്പോള്‍ അമിത രക്തസ്രാവം ഉണ്ടാവാൻ ഇടയുള്ളതിനാല്‍ അതീവ ജാഗ്രതയോടെ വേണ്ട നടപടികളെല്ലാം സ്വീകരിച്ചാണ് ശസ്ത്രക്രിയ നടത്തിയതെന്നും യുവതിയുടെ വയറ്റില്‍ നിന്ന് മുഴ പൂർണമായി നീക്കം ചെയ്തതായും ഡോക്ടർമാർ പറഞ്ഞു.

Continue Reading

kerala

വടകരയിലെ യുഡിഎഫ് സൗഹാര്‍ദ്ദ സദസ്സിനെതിരെ വര്‍ഗീയ പരാമര്‍ശവുമായി കെ.ടി ജലീല്‍

ഷാഫി പറമ്പിലിനെ സ്വീകരിക്കാന്‍ എത്തിയവരെല്ലാം മതാവേശത്തോടെയാണ് വന്നതെന്ന ഗുരുതരമായ ആരോപണമാണ് കെ.ടി ജലീല്‍ ഉന്നയിച്ചത്

Published

on

വടകരയെ മുറിവേല്‍പിക്കാന്‍ അനുവദിക്കില്ല, നാടൊന്നിക്കണം എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന യു.ഡി.എഫ് വര്‍ഗീയ വിരുദ്ധ സദസ്സിനെതിരെ വര്‍ഗീയത ആളിക്കത്തിച്ച് കെ.ടി ജലീല്‍. ഷാഫി പറമ്പിലിനെ സ്വീകരിക്കാന്‍ എത്തിയവരെല്ലാം മതാവേശത്തോടെയാണ് വന്നതെന്ന ഗുരുതരമായ ആരോപണമാണ് കെ.ടി ജലീല്‍ ഉന്നയിച്ചത്.

സംഘ്പരിവാര്‍ പോലും ഇങ്ങനെയൊരു ആരോപണം പറഞ്ഞിട്ടില്ല. അവരെക്കാളും ശക്തമായാണ് വടകരയില്‍ മുസ്ലിം ധ്രുവീകരണത്തിന്റെ പേര് പറഞ്ഞ് ഭൂരിപക്ഷ വോട്ട് ഉറപ്പിക്കാന്‍ സി.പി.എം പണിയെടുത്തതെന്ന് വ്യക്തമാക്കുന്ന വാക്കുകളാണ് കെ.ടി ജലീല്‍ ഫെയ്‌സ്ബുക്ക് വഴി പ്രചരിപ്പിച്ചത്.

വന്യമായ മതാവേശത്തോടെ ചെറുപ്പക്കാരും സ്ത്രീകളും ഓടിക്കൂടുന്ന കാഴ്ചയാണ് വടകരയില്‍ ഉണ്ടായതെന്നും സ്ഥാനാര്‍ത്ഥിയോടുള്ള മതാഭിമുഖ്യം ഒരുതരം ഭ്രാന്തായി മാറിയ അവസ്ഥയാണ് കണ്ടതെന്നും ജലീല്‍ എഴുതി. ഒരു മുസ്ലിം ചെറുപ്പക്കാരന്‍ വടകരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ വന്നതിനെയാണ് ഇങ്ങനെ കടുത്ത വര്‍ഗീയതയായി ചിത്രീകരിക്കുന്നതെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ പ്രതികരിച്ചത് നിരവധിപേരാണ്.

 

Continue Reading

Trending