Connect with us

Culture

മനുഷ്യന് ആംബുലന്‍സ് അനുവദിക്കാത്ത നാട്ടില്‍ ഇതാ പശുക്കള്‍ക്കായി ഒരു ആംബുലന്‍സ് സര്‍വീസ്

Published

on

ലഖ്‌നൗ: മകന്‍ മരിച്ച അച്ഛന് മൃതദേഹം വീട്ടിലെത്തിക്കാന്‍ ആംബുലന്‍സ് നല്‍കാത്ത നാടാണിത്. ഏഴ് കിലോമീറ്ററോളം ദൂരെയുള്ള തന്റെ കുഗ്രാമത്തിലേക്ക് പതിനഞ്ചുകാറന്റെ മൃതദേഹം തോളിലും മോട്ടോര്‍ ബൈക്കലുമായി കൊണ്ടുപോകേണ്ടി വന്ന ഹതഭാഗ്യരുടെ നാടാണിത്. ആ നാട്ടില്‍ ഇതാ പശുക്കളെ ചികിത്സിക്കാനും ശുശ്രൂഷിക്കാനുമായി ആംബുലന്‍സ് സര്‍വീസ് ആരംഭിച്ചിരിക്കുന്നു. യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശിലാണ് പശുക്കള്‍ക്കായി ആംബുലന്‍സ് സര്‍വീസ് നടത്താന്‍ എന്‍.ജി.ഒ രംഗത്തെത്തിയിരിക്കുന്നത്.

അത്യാവശ്യ ഘട്ടത്തില്‍ ശസ്ത്രക്രിയ വരെ നടത്താവുന്ന സൗകര്യങ്ങളുളള ആംബുലന്‍സില്‍ സര്‍വ സന്നദ്ധരായ അഞ്ചു പേര്‍ സദാസമയവുമുണ്ടാവും. കൗതുകമുണര്‍ത്തുന്ന പദ്ധതിയുടെ ഉദ്ഘാടനകര്‍മം നിര്‍വഹിച്ചത് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് മൗര്യ.

പ്രധാനമായും മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിക്കു കീഴില്‍ തൊഴില്‍ ഉറപ്പുവരുത്താന്‍ 20 വര്‍ഷക്കാലമായി പ്രവര്‍ത്തിച്ചുവന്നിരുന്ന സര്‍ക്കാരിതര സംഘടനയാണ് ഇതിന് നേതൃത്വം നല്‍കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഉത്തര്‍പ്രദേശ് തലസ്ഥാന നഗരിയിലെ ഗോശാലകള്‍ കേന്ദ്രീകരിച്ചാണ് ഇവര്‍ പ്രവര്‍ത്തിച്ചു വരുന്നത്. ഉത്തര്‍പ്രദേശിലെ തന്നെ ഗോമതി നഗറിലാണ ്പശു ഹിന്ദുക്കളുടെ പാവനമൃഗമാണെന്ന വിശ്വാസം വെച്ചുപുലര്‍ത്തുന്ന ഈ സംഘടനയുടെ ഓഫീസ് സ്ഥിതി ചെയ്യുന്നത്.

കുറഞ്ഞകാലം മുലായം സിങ്ങിന്റെ സമാജ് വാദി പാര്‍ട്ടിയുമായി ബന്ധമുണ്ടായിരുന്ന ഇപ്പോള്‍ ബിജെപിയുമായി നീണ്ടകാലത്തെ ബന്ധം തുടരുന്ന സഞ്ജയ് റായ് ആണ് സംഘടനയുടെ മുഖ്യ രക്ഷാധികാരി. ഇത്തരം ആംബുലന്‍സ് സേവനങ്ങള്‍ സംസ്ഥാനത്തെ 75 ജില്ലകളില്‍ തുടങ്ങാനാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. എത്ര കണ്ട് ഫണ്ട് കണ്ടെത്താന്‍ കഴിയുമെന്നതിനനുസരിച്ച് കൂടുതല്‍ സേവനങ്ങള്‍ ഞങ്ങള്‍ ലക്ഷ്യം വെക്കുന്നു -സഞ്ജയ് റായ് പറഞ്ഞു.

ദയവ് ചെയ്ത് ഇതിനെ രാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്തരുത് എന്ന് അപേക്ഷിച്ച സഞ്ജയ് റായ് ഈ പ്രവര്‍ത്തനത്തിന് പിന്നിലെ പ്രധാന പ്രോത്സാഹനം പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമാണെന്ന് തുറന്നുപറയാനും മടിച്ചില്ല.

അതേസമയം, പദ്ധതിക്ക് ചിലവഴിക്കപ്പെടുന്ന ഫണ്ടിന്റെ ഉറവിടം വെളിപ്പെടുത്താന്‍ സഞ്ജയ് റായ് തയാറായില്ല. പൂര്‍ണ പിന്തുണയുണ്ടെന്നതിനപ്പുറം സര്‍ക്കാറിന്റെ ഫണ്ടൊന്നും പദ്ധതിക്കില്ല. മുമ്പെന്ന പോലെ പശുവിന്റെ പാവനതയില്‍ വിശ്വാസമര്‍പ്പിക്കുന്ന ജനതയുടെ സംഭാവനകള്‍ തന്നെയാണ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കുമുള്ളത്. അതിനാല്‍ തന്നെ പൈസ ഒരു വിഷയമാവുമെന്ന വിചാരം ഇല്ലെന്നും 54കാരന്‍ പറഞ്ഞു.

നാമമാത്ര സ്റ്റൈപന്റ് മാത്രം കൈപ്പറ്റുന്ന 32 മുഴുസമയ സന്നദ്ധ സേവകര്‍ എപ്പോഴും ലഖ്‌നൗ ഓഫീസിലുണ്ടാവും. കൂടുതലാളുകള്‍ സന്നദ്ധതയും താല്പര്യവുമറിയിച്ച് തങ്ങളെ സമീപിക്കുന്നുണ്ടെന്ന് സഞ്ജയ് റായ് പറയുന്നു.

മനുഷ്യര്‍ക്ക് മതിയായ സൗകര്യങ്ങളോ ചികിത്സാ സജ്ജീകരണങ്ങളോ ഇല്ലാത്തിടത്താണ ഇത്തരം വിചിത്രമായ സംഭവങ്ങള്‍ നടക്കുന്നതെന്നതാണ് ഏറെ കൗതുകകരം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്

Published

on

ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാന വേഷങ്ങളിലെത്തുന്ന ‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലറി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍. ചിത്രം മേയ് 23 ന് തിയറ്ററില്‍ എത്തുമെന്ന് സ്ഥിരീകരിച്ച് നിര്‍മാതാക്കള്‍.

ചിത്രത്തിന്റെ റിലീസ് പലതവണ വ്യക്തമല്ലാത്ത കാരണങ്ങളാല്‍ വൈകിയിരുന്നു. അടുത്തിടെ അനശ്വരയും ചിത്രത്തിന്റെ സംവിധായകന്‍ ദീപു കരുണാകരനും തമ്മില്‍ ചെറിയ തര്‍ക്കവും ഉണ്ടായിരുന്നു. എന്നാല്‍, പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടെന്നാണ് വിവരം.

രാഹുല്‍ മാധവ്, സോഹന്‍ സീനുലാല്‍, ബിജു പപ്പന്‍, ദീപു കരുണാകരന്‍, ദയാന ഹമീദ് എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഹൈലൈന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈന്‍ ആണ് മിസ്റ്റര്‍ & മിസിസ് ബാച്ചിലര്‍ നിര്‍മിക്കുന്നത്. തിരക്കഥ എഴുതിയത് അര്‍ജുന്‍ ടി. സത്യനാണ്. പി. എസ്. ജയഹരിയാണ് ചിത്രത്തിന്റെ ശബ്ദട്രാക്കും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.

Continue Reading

Film

ആഗോള തലത്തിൽ വമ്പൻ റിലീസിനൊരുങ്ങി ടോവിനോ ചിത്രം ‘നരിവേട്ട’; വിതരണം ചെയ്യാൻ വമ്പൻ ബാനറുകൾ

മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്.

Published

on

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രം ഗംഭീര പാൻ ഇന്ത്യൻ റിലീസാണ് ലക്ഷ്യമിടുന്നത്. തമിഴിൽ എ ജി എസ് എൻ്റർടൈൻമെൻ്റ്  വിതരണം ചെയ്യുന്ന ചിത്രം തെലുങ്കിൽ  വിതരണം ചെയ്യുന്നത് മൈത്രി മൂവി മേക്കേഴ്‌സ് ആണ്. ഹിന്ദിയിൽ വൈഡ് ആംഗിൾ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചിത്രം പ്രദർശനത്തിന് എത്തിക്കുമ്പോൾ, കന്നഡയിൽ എത്തിക്കുന്നത് ബാംഗ്ലൂർ കുമാർ ഫിലിംസ് ആണ്. ഐക്കൺ സിനിമാസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യു .എ .ഇ യിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ഫാർസ് ഫിലിംസ് ഗൾഫിൽ വിതരണം ചെയ്യുന്ന ചിത്രത്തിൻ്റെ, റെസ്റ്റ് ഓഫ് ദ് വേൾഡ് വിതരണം ബർക്ക്ഷെയർ ആണ്.

വളരെ പ്രസക്തമായ ഒരു വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത് എന്നും ടോവിനോ തോമസിൻ്റെ ഗംഭീരമായ പ്രകടനമാണ് ചിത്രത്തിൽ ഉള്ളതെന്നുമാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രേക്ഷകരിൽ ഏറെ ആകാംഷയും ആവേശവും നിറക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്ലർ കാണിച്ചു തരുന്നത്. കേരള ചരിത്രത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്‌ലർ പറയുന്നുണ്ട്.  ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. ടോവിനോ തോമസ്, ചേരൻ എന്നിവർ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. തന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകളിലൂടെയും വേഷപ്പകർച്ചകളിലൂടെയും ഒരു നടനെന്ന നിലയിലും, വമ്പൻ ബോക്സ് ഓഫീസ് ഹിറ്റുകളിലൂടെ ഒരു താരമെന്ന നിലയിലും ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ടോവിനോ തോമസിന്റെ കരിയറിലെ മറ്റൊരു പൊൻതൂവലായി നരിവേട്ട മാറുമെന്ന പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് അണിയറ പ്രവർത്തകർ. എൻ എം ബാദുഷയാണ് നരിവേട്ടയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

ഛായാഗ്രഹണം – വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്‌ – ബാവ, കോസ്റ്യൂം ഡിസൈൻ – അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സക്കീർ ഹുസൈൻ, പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ്‌ ഡിസൈനർ -ഷെമി ബഷീർ, സൗണ്ട് ഡിസൈൻ – രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്,  മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.

Continue Reading

kerala

പുലിപല്ലിലെ കേസുമായി ബന്ധപ്പെട്ട അറസ്റ്റില്‍ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും

Published

on

തിരുവനന്തപുരം: റാപ്പര്‍ വേടന്റെ അറസ്റ്റ് വിവാദങ്ങള്‍ക്ക് പിന്നാലെ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും. റേഞ്ച് ഓഫീസര്‍ ആര്‍.അതീഷിനെ ടെക്‌നിക്കല്‍ അസിസ്റ്റ് പദവിയിലേക്കാണ് മാറിയത്. കേസില്‍ ഉദ്യോസ്ഥര്‍ തെറ്റായ നിലപാട് സ്വീകരിച്ചതായി വനംവകുപ്പ് കണ്ടെത്തിയിരുന്നു. റേഞ്ചിലെ മറ്റ് ചുമതലകള്‍ അതീഷിന് മന്ത്രി വിലക്കിയിട്ടുണ്ട്. തുടര്‍ന്നാണ് എറണാക്കുളത്ത് ഡിഎഫ്ഒ ഓഫീസിലെത്തി ടെക്‌നിക്കല്‍ പദവി ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. ഈ നടപടി ഫീല്‍ഡ് ഡ്യൂട്ടിയില്‍ നിന്ന് പൂര്‍മായും മാറ്റി നിര്‍ത്തുന്നു. റാപ്പര്‍ വേടനെ വനംവകുപ്പ് പുലിപ്പല്ല് കേസില്‍ അറസ്റ്റ് ചെയ്തത് കഞ്ചാവ് കേസില്‍ കസ്റ്റഡിയിലെടുത്ത് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ്. പ്രതിയുടെ ശ്രീലങ്കന്‍ ബന്ധം ഉള്‍പ്പെടെ സ്ഥിരീകരിക്കാത്ത പ്രസ്താവനകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത് വലിയ വിവാദം ആയിരുന്നു. ഇതിനെതിരെ വേടനും പ്രതികരിച്ചിരുന്നു.

Continue Reading

Trending