Connect with us

Culture

മനുഷ്യന് ആംബുലന്‍സ് അനുവദിക്കാത്ത നാട്ടില്‍ ഇതാ പശുക്കള്‍ക്കായി ഒരു ആംബുലന്‍സ് സര്‍വീസ്

Published

on

ലഖ്‌നൗ: മകന്‍ മരിച്ച അച്ഛന് മൃതദേഹം വീട്ടിലെത്തിക്കാന്‍ ആംബുലന്‍സ് നല്‍കാത്ത നാടാണിത്. ഏഴ് കിലോമീറ്ററോളം ദൂരെയുള്ള തന്റെ കുഗ്രാമത്തിലേക്ക് പതിനഞ്ചുകാറന്റെ മൃതദേഹം തോളിലും മോട്ടോര്‍ ബൈക്കലുമായി കൊണ്ടുപോകേണ്ടി വന്ന ഹതഭാഗ്യരുടെ നാടാണിത്. ആ നാട്ടില്‍ ഇതാ പശുക്കളെ ചികിത്സിക്കാനും ശുശ്രൂഷിക്കാനുമായി ആംബുലന്‍സ് സര്‍വീസ് ആരംഭിച്ചിരിക്കുന്നു. യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശിലാണ് പശുക്കള്‍ക്കായി ആംബുലന്‍സ് സര്‍വീസ് നടത്താന്‍ എന്‍.ജി.ഒ രംഗത്തെത്തിയിരിക്കുന്നത്.

അത്യാവശ്യ ഘട്ടത്തില്‍ ശസ്ത്രക്രിയ വരെ നടത്താവുന്ന സൗകര്യങ്ങളുളള ആംബുലന്‍സില്‍ സര്‍വ സന്നദ്ധരായ അഞ്ചു പേര്‍ സദാസമയവുമുണ്ടാവും. കൗതുകമുണര്‍ത്തുന്ന പദ്ധതിയുടെ ഉദ്ഘാടനകര്‍മം നിര്‍വഹിച്ചത് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് മൗര്യ.

പ്രധാനമായും മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിക്കു കീഴില്‍ തൊഴില്‍ ഉറപ്പുവരുത്താന്‍ 20 വര്‍ഷക്കാലമായി പ്രവര്‍ത്തിച്ചുവന്നിരുന്ന സര്‍ക്കാരിതര സംഘടനയാണ് ഇതിന് നേതൃത്വം നല്‍കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഉത്തര്‍പ്രദേശ് തലസ്ഥാന നഗരിയിലെ ഗോശാലകള്‍ കേന്ദ്രീകരിച്ചാണ് ഇവര്‍ പ്രവര്‍ത്തിച്ചു വരുന്നത്. ഉത്തര്‍പ്രദേശിലെ തന്നെ ഗോമതി നഗറിലാണ ്പശു ഹിന്ദുക്കളുടെ പാവനമൃഗമാണെന്ന വിശ്വാസം വെച്ചുപുലര്‍ത്തുന്ന ഈ സംഘടനയുടെ ഓഫീസ് സ്ഥിതി ചെയ്യുന്നത്.

കുറഞ്ഞകാലം മുലായം സിങ്ങിന്റെ സമാജ് വാദി പാര്‍ട്ടിയുമായി ബന്ധമുണ്ടായിരുന്ന ഇപ്പോള്‍ ബിജെപിയുമായി നീണ്ടകാലത്തെ ബന്ധം തുടരുന്ന സഞ്ജയ് റായ് ആണ് സംഘടനയുടെ മുഖ്യ രക്ഷാധികാരി. ഇത്തരം ആംബുലന്‍സ് സേവനങ്ങള്‍ സംസ്ഥാനത്തെ 75 ജില്ലകളില്‍ തുടങ്ങാനാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. എത്ര കണ്ട് ഫണ്ട് കണ്ടെത്താന്‍ കഴിയുമെന്നതിനനുസരിച്ച് കൂടുതല്‍ സേവനങ്ങള്‍ ഞങ്ങള്‍ ലക്ഷ്യം വെക്കുന്നു -സഞ്ജയ് റായ് പറഞ്ഞു.

ദയവ് ചെയ്ത് ഇതിനെ രാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്തരുത് എന്ന് അപേക്ഷിച്ച സഞ്ജയ് റായ് ഈ പ്രവര്‍ത്തനത്തിന് പിന്നിലെ പ്രധാന പ്രോത്സാഹനം പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമാണെന്ന് തുറന്നുപറയാനും മടിച്ചില്ല.

അതേസമയം, പദ്ധതിക്ക് ചിലവഴിക്കപ്പെടുന്ന ഫണ്ടിന്റെ ഉറവിടം വെളിപ്പെടുത്താന്‍ സഞ്ജയ് റായ് തയാറായില്ല. പൂര്‍ണ പിന്തുണയുണ്ടെന്നതിനപ്പുറം സര്‍ക്കാറിന്റെ ഫണ്ടൊന്നും പദ്ധതിക്കില്ല. മുമ്പെന്ന പോലെ പശുവിന്റെ പാവനതയില്‍ വിശ്വാസമര്‍പ്പിക്കുന്ന ജനതയുടെ സംഭാവനകള്‍ തന്നെയാണ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കുമുള്ളത്. അതിനാല്‍ തന്നെ പൈസ ഒരു വിഷയമാവുമെന്ന വിചാരം ഇല്ലെന്നും 54കാരന്‍ പറഞ്ഞു.

നാമമാത്ര സ്റ്റൈപന്റ് മാത്രം കൈപ്പറ്റുന്ന 32 മുഴുസമയ സന്നദ്ധ സേവകര്‍ എപ്പോഴും ലഖ്‌നൗ ഓഫീസിലുണ്ടാവും. കൂടുതലാളുകള്‍ സന്നദ്ധതയും താല്പര്യവുമറിയിച്ച് തങ്ങളെ സമീപിക്കുന്നുണ്ടെന്ന് സഞ്ജയ് റായ് പറയുന്നു.

മനുഷ്യര്‍ക്ക് മതിയായ സൗകര്യങ്ങളോ ചികിത്സാ സജ്ജീകരണങ്ങളോ ഇല്ലാത്തിടത്താണ ഇത്തരം വിചിത്രമായ സംഭവങ്ങള്‍ നടക്കുന്നതെന്നതാണ് ഏറെ കൗതുകകരം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

‘അയാൾ സിനിമയിലെ ഒരു കോമാളിയാണ്, മസിൽ ഉണ്ടന്നേയുള്ളു’; ഭീമൻ രഘുവിനെതിരെ രഞ്ജിത്ത്

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങില്‍ മുഖ്യമന്ത്രിയുടെ പ്രസംഗം മുഴുവനും ഭീമന്‍ രഘു എഴുന്നേറ്റു നിന്നു കേട്ടതിനെ കുറിച്ചുള്ള ചോദ്യത്തോടായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം

Published

on

നടന്‍ ഭീമന്‍ രഘു ഒരു കോമാളിയും മണ്ടനുമാണെന്ന് സംവിധായകനും നടനും കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്ത്. മസില്‍ ഉണ്ടെന്നേയുള്ളൂ, രഘു സിനിമയിലെ കോമാളിയാണെന്നും രഞ്ജിത്ത് പറഞ്ഞു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങില്‍ മുഖ്യമന്ത്രിയുടെ പ്രസംഗം മുഴുവനും ഭീമന്‍ രഘു എഴുന്നേറ്റു നിന്നു കേട്ടതിനെ കുറിച്ചുള്ള ചോദ്യത്തോടായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം. ദേശീയ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജിത്ത് മനസ് തുറന്നത്. മുഖ്യമന്ത്രി അദ്ദേഹത്തെ മൈന്‍ഡ് ചെയ്തില്ലെന്നും രഞ്ജിത്ത് പറഞ്ഞു.

”15 മിനിറ്റ് സംസാരിച്ചപ്പോഴും ഭീമന്‍ രഘു എഴുന്നേറ്റുനിന്ന ഭാഗത്തേക്ക് പോലും പിണറായി നോക്കിയില്ല എന്നുള്ളതാണ്, സത്യത്തില്‍ എനിക്ക് അദ്ദേഹത്തോടുള്ള ബഹുമാനം കൂടിപോകുന്നതും അതുകൊണ്ടാണ്. ‘രഘൂ അവിടെ ഇരിക്കൂ’ എന്ന് ഇദ്ദേഹം പറഞ്ഞാല്‍ അവന്‍ ആളായി, അങ്ങനെ പുള്ളി ആരെയും ആളാക്കില്ല. സിനിമയിലെ ഒരു കോമാളിയാണ് ഭീമന്‍ രഘു. മസില്‍ ഉണ്ടെന്നേ ഉള്ളൂ. ഞങ്ങള്‍ എത്രകാലമായി കളിയാക്കിക്കൊല്ലുന്ന ഒരാള്‍ ആണ്. മണ്ടന്‍ ആണ്” രഞ്ജിത്ത് പറയുന്നു.

”നമ്മുടെ ഒരു സുഹൃത്ത് ഒരിക്കല്‍ പറഞ്ഞു രഘൂ നിങ്ങളെ ശക്തികൊണ്ടും ബുദ്ധികൊണ്ടും കീഴ്‌പ്പെടുത്താന്‍ എനിക്കാകില്ലെന്ന്. ശക്തികൊണ്ട് ആകില്ല, ബുദ്ധികൊണ്ട് എങ്ങനെ ആണെന്ന് മനസിലായില്ല എന്ന് രഘു ചോദിച്ചു. ഉടനെ നമ്മുടെ സുഹൃത്തു പറഞ്ഞു ഞാന്‍ ഇത് തമാശ പറഞ്ഞതാണെന്ന് പോലും നിനക്ക് മനസിലായില്ലല്ലോ, അതാണ് എന്ന്. അതുപോലും പുള്ളിക്ക് മനസിലായില്ല എന്നതാണ്” രഞ്ജിത്ത് പറയുന്നു.

അതേസമയം, മീശ പിരിക്കുന്നതുള്‍പ്പെടെയുള്ള നിരവധി താന്‍പോരിമയുള്ള കഥാപാത്രങ്ങള്‍ രഞ്ജിത്തിന്റെ സിനിമയിലൂടെ വന്നിട്ടുണ്ടല്ലോ, അത്തരം ആല്‍ഫാ മെയില്‍ ലീഡ് റോളുകളുടെ കാലം കഴിഞ്ഞെന്ന് തോന്നുന്നുണ്ടോ എന്നുള്ള ചോദ്യത്തിന്, തന്റെ ബന്ധുക്കളായ നിരവധി പുരുഷന്മാരാണ് അത്തരം കഥാപാത്രങ്ങളെ സൃഷ്ടിക്കാന്‍ തന്നെ സ്വാധീനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

Continue Reading

Film

നടി ലക്ഷ്മിക സജീവൻ അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യമെന്നാണ് വിവരം

Published

on

‘ഒരു യമണ്ടൻ പ്രേമകഥ’, ‘പഞ്ചവർണത്തത്ത’, ‘സൗദി വെള്ളക്ക’, ‘പുഴയമ്മ’, ‘ഉയരേ’, ‘ഒരു കുട്ടനാടൻ ബ്ലോ​ഗ്’, ‘നിത്യഹരിത നായകൻ’ തുടങ്ങിയ ചിത്രങ്ങളിൽ ലക്ഷ്മിക വേഷമിട്ടു.

Continue Reading

Film

നടൻ ജൂനിയർ മെഹമൂദ് അന്തരിച്ചു

അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു

Published

on

പ്രമുഖ ബോളിവുഡ് താരം ജൂനിയർ മെഹമൂദ് (67) അന്തരിച്ചു. മുംബൈയിലെ വസതിയിൽ ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം. അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു.

രണ്ടാഴ്ച്ച മുൻപ് ഇദ്ദേഹത്തിന് അർബുദരോഗം സ്ഥിരീകരിച്ചിരുന്നു. തു‌ടർന്ന് ഇന്നലെ രാത്രിയോടെ ആരോഗ്യനില മോശമാകുകയായിരുന്നു. അഞ്ച് പതിറ്റാണ്ട് കാലം ഇന്ത്യൻ സിനിമയുടെ ഭാ​ഗമായ ജൂനിയർ മെഹമൂദ് എന്ന നയീം സയീദ് ഏഴ് ഭാഷകളിലായി 250 ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

Continue Reading

Trending