Connect with us

india

കണ്ണൂര്‍ അർബൻനിധി നിക്ഷേപ തട്ടിപ്പ് ; വായ്പ അനുവദിച്ചത് കുറച്ച് ഇടപാടുകാര്‍ക്ക് മാത്രം

  ധനകാര്യം സ്ഥാപനം എന്ന നിലയിൽ പ്രവർത്തിച്ച കാലയളിൽ ചുരുക്കം ഇടപാടുകാര്‍ക്ക് മാത്രമാണ് വായ്പ അനുവദിച്ചതെന്നും വിവരം.

Published

on

കണ്ണൂർ: മോഹന വാഗ്ദാനം നല്‍കി നിക്ഷേപകരില്‍ നിന്ന് കോടികൾ നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ച അർബൻ നിധി, എനിടൈം മണി സ്ഥാപനങ്ങളിൽ നിക്ഷേപം സ്വീകരണം മാത്രമാണ് നടന്നിരുന്നതെന്ന് പൊലീസ്.  ധനകാര്യം സ്ഥാപനം എന്ന നിലയിൽ പ്രവർത്തിച്ച കാലയളിൽ ചുരുക്കം ഇടപാടുകാര്‍ക്ക് മാത്രമാണ് വായ്പ അനുവദിച്ചതെന്നും വിവരം.

12 ശതമാനം പലിശ വാഗ്ദാനം ചെയ്ത് ജീവനക്കാരെ ഉൾപ്പടെ ഉപയോഗിച്ച് കൂടുതൽ ഇടപാടുകാരെ സ്ഥാപനത്തിൽ പണം നിക്ഷേപിപ്പിക്കുക എന്ന ലക്ഷ്യം മാത്രമായിരുന്നു ഡയറക്ടർമാർക്കുണ്ടായിരുന്നത്. കുറച്ച് ഇടപാടുകാർക്ക് മാത്രമാണ്. ചെറിയ തുകൾ വായ്പ അനുദിച്ചിരുന്നതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ധനകാര്യസ്ഥാപനം നടത്തുക എന്നതായിരുന്നില്ല പ്രതികളുടെ ഉദ്ദേശം. നിക്ഷേപം സ്വീകരിച്ച് ആ തുക ഉപയോഗിച്ച് സാമ്പത്തിക ബാധ്യതകൾ പരിഹരിക്കുന്നതിനൊപ്പം മറ്റ് ബിസിനസുകൾ നടത്താനുമാണ് സ്ഥാപന ഡയറക്ടർമാരായ പ്രതികൾ ലക്ഷ്യമിട്ടിരുന്നതെന്ന് പൊലീസ് പറയുന്നു. ഒരു ധനകാര്യം സ്ഥാപനം പാലിക്കേണ്ട മാനദണ്ഡങ്ങൾ ഒന്നും തന്നെ ഇരു സ്ഥാപനങ്ങളും പാലിച്ചിരുന്നില്ലെന്നും പൊലീസ് കണ്ടെത്തിട്ടുണ്ട്. കണ്ണൂർ ടൗൺ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 23 കേസുകൾ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് നേരത്തെ കൈമാറിയിരുന്നു. കേസിൽ റിമാന്റിൽ തുടരുന്ന രണ്ടാം പ്രതി ആൻറണി സണ്ണിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് കണ്ണൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതിയിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഇയാളെ കസ്റ്റഡിയിൽ കിട്ടിയാൽ തൃശ്ശൂരിൽ എത്തിച്ച് തെളിവെടുക്കും.

കള്ളപണം വെളുപ്പിക്കാൻ സ്ഥാപനങ്ങളെ ഉപയോഗിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വഷിക്കുന്നുണ്ട്. സ്ഥാപനത്തിലേക്ക് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ പണത്തെക്കുറിച്ചും ഭീമമായ തുക അർബൻനിധിയിൽ നിക്ഷേപിച്ചവരുടെ സാമ്പത്തിക ശ്രോതസുകളെക്കുറിച്ചും പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

GULF

വിപുല്‍ പുതിയ ഖത്തര്‍ അംബാസിഡറായി ഏപ്രിൽ മാസം ചുമതലയേല്‍ക്കും

Published

on

ദോഹ: ഖത്തറിലെ ഇന്ത്യയുടെ പുതിയ അംബാസിഡറായി വിദേശകാര്യമന്ത്രാലയത്തില്‍ ഗള്‍ഫ് ഡിവിഷന്‍ ചുമതല വഹിച്ചിരുന്ന ജോയിന്‍ സെക്രട്ടറി വിപുല്‍ ഏപ്രിൽ മാസം സ്ഥാനമേല്‍ക്കും. മൂന്നു വര്‍ഷത്തെ സേവന കാലാവധി പൂര്‍ത്തിയാക്കി അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ കഴിഞ്ഞ ദിവസം ഖത്തറിനോട് വിടപറഞ്ഞു. ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി (ജോയിന്റ് സെക്രട്ടറി) പദവിയിയാണ് ഡോ. മിത്തല്‍ വഹിക്കുക. സിംഗപൂരിലേക്ക് സ്ഥലം മാറിപ്പോയ പി.കുമരനു പകരക്കാരനായാണ് അദ്ദേഹം 2020 മേയില്‍ ദോഹയില്‍ ചുമതലയേറ്റത്.

2017 മെയ് മുതല്‍ 2020 ജൂലൈ വരെ ദുബായ് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ആയിരുന്ന വിപുല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിലെ ഗള്‍ഫ് ഡിവിഷന്‍ ജോയിന്റ് സെക്രട്ടറി എന്ന നിലയില്‍ സ്തുത്യര്‍ഹമായി പ്രവര്‍ത്തിക്കുന്നു. യു.എ.ഇയിലെ ജനകീയ കോണ്‍സുല്‍ ജനറല്‍ എന്ന നിലയില്‍ പ്രവാസികള്‍ക്കിടയില്‍ ഏറെ സുപരിചിതനായിരുന്നു.

1998 ലാണ് ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ ചേര്‍ന്നത്. 2014 മുതല്‍ 2017 വരെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനു കീഴില്‍ ജോലി ചെയ്തു. കയ്റോ, കൊളംബോ, ജനീവ എന്നിവിടങ്ങളിലെ ഇന്ത്യന്‍ എംബസികളില്‍ രാഷ്ട്രീയം, വാണിജ്യം, വികസനം, ആഭ്യന്തര സുരക്ഷ, മാധ്യമമേഖല തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്തിരുന്നു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദവും ഹൈദരാബാദിലെ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസില്‍ നിന്ന് എം.ബി.എയും നേടി. കീര്‍ത്തിയാണ് ഭാര്യ.

Continue Reading

crime

ബംഗളൂരുവില്‍ ഓടിക്കൊണ്ടിരുക്കുന്ന കാറില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ നാല് പേര്‍ അറസ്റ്റില്‍

പാര്‍ക്കിലിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ പ്രതികള്‍ തട്ടികൊണ്ട് പോകുകയായിരുന്നു

Published

on

ബംഗളൂരു നഗരത്തില്‍ ഓടുന്ന കാറില്‍ യുവതി കൂട്ടബലാത്സംഗത്തിനിരയായി. സംഭവത്തില്‍ നാല് പേര്‍ അറസ്റ്റിലായി. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞയാഴ്ചയാണ് സംഭവം. പാര്‍ക്കിലിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ പ്രതികള്‍ തട്ടികൊണ്ട് പോകുകയായിരുന്നു.

കൊറമംഗളയിലെ നാഷണല്‍ ഗെയിംസ് വില്ലേജ് പാര്‍ക്കില്‍ സുഹൃത്തിനൊപ്പമിരിക്കുകയായിരുന്നു പെണ്‍കുട്ടി. പാര്‍ക്കില്‍ രാത്രി വൈകിയും ഇരിക്കാനാവില്ലെന്ന് പെണ്‍കുട്ടിയോടും സുഹൃത്തിനോടും പ്രതികളിലൊരാള്‍ പറയുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയുടെ സുഹൃത്ത് മടങ്ങിയതിന് പിന്നാലെ ഇയാള്‍ തന്റെ മൂന്ന് സുഹൃത്തുക്കളെ വിളിച്ചുവരുത്തി. തുടര്‍ന്ന് പെണ്‍കുട്ടിയെ തട്ടികൊണ്ട് പോകുകയായിരുന്നു. കാറില്‍ വെച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം വീടിനടുത്ത് ഉപേക്ഷിച്ചു.

Continue Reading

india

മോദിയുടെ ബിരുദ വിവരങ്ങൾ നൽകേണ്ട: അരവിന്ദ് കെജ്‌രിവാളിന് പിഴ വിധിച്ചു ഗുജറാത്ത് ഹൈക്കോടതി

2016-ലാണ് കേന്ദ്ര വിവരാവകാശ കമ്മീഷൻ നരേന്ദ്ര മോദിയുടെ ബിരുദ, ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റുകളുടെ വിശദശാംശങ്ങൾ അപേക്ഷകനായ അരവിന്ദ് കെജ്‌രിവാളിന് കൈമാറാൻ ഉത്തരവിട്ടത്

Published

on

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കൈമാറണമെന്ന ഉത്തരവ് ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കി. കേന്ദ്ര വിവരാവകാശ കമ്മീഷൻ ഗുജറാത്ത് സർവ്വകലാശാലയ്ക്ക് നൽകിയ നിർദേശമാണ് ഹൈക്കോടതി റദ്ദാക്കിയത്. കൂടാതെ അരവിന്ദ് കെജ്‌രിവാളിന് 25,000 രൂപ പിഴയും ഹൈക്കോടതി ചുമത്തി.

2016-ലാണ് കേന്ദ്ര വിവരാവകാശ കമ്മീഷൻ നരേന്ദ്ര മോദിയുടെ ബിരുദ, ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റുകളുടെ വിശദശാംശങ്ങൾ അപേക്ഷകനായ അരവിന്ദ് കെജ്‌രിവാളിന് കൈമാറാൻ ഉത്തരവിട്ടത്.എന്നാൽ സർവകലാശാലയെ കേൾക്കാതെ ഏകപക്ഷീയമായിട്ടാണ് തീരുമാനമെന്ന് കാട്ടിയാണ് ഗുജറാത്ത് സർവകലാശാല ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. ഈ അപ്പീലിലാണ് ഇന്നത്തെ വിധി.

Continue Reading

Trending