Connect with us

crime

കരുവന്നൂര്‍ ബാങ്കിന് പുറമേ സി.പി.എം നിയന്ത്രണത്തിലുള്ള മറ്റ് ബാങ്കുകളിലും തട്ടിപ്പ് നടന്നു: ഇ.ഡി

കൊച്ചി പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇ.ഡി ഇക്കാര്യം അറിയിച്ചത്.

Published

on

കരുവന്നൂരിന് പുറമേ മറ്റ് ബാങ്കുകളിലും തട്ടിപ്പ് നടന്നെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വായ്പ തട്ടിപ്പുകള്‍ നടന്നത് സി.പി.എം നിയന്ത്രണത്തിലുള്ള ബാങ്കുകളില്‍. കരുവന്നൂരില്‍ വായ്പ തട്ടിപ്പ് നടത്താന്‍ ഒന്നാം പ്രതി സതീഷ് കുമാറിന് ഉന്നത രാഷ്ട്രീയ നേതാക്കളുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും സഹായം ലഭിച്ചു. വായ്പ തിരിച്ചടവ് മുടങ്ങിയ ആളുകളെ കണ്ടെത്താന്‍ സതീഷ് കുമാറിന് ഏജന്റുകള്‍ ഉണ്ടായിരുന്നുവെന്നും ഇ.ഡി പറയുന്നു. കൊച്ചി പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇ.ഡി ഇക്കാര്യം അറിയിച്ചത്.

അതേസമയം, കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് തൃശൂര്‍ അയ്യന്തോള്‍ സഹകരണ ബാങ്കില്‍ 25 മണിക്കൂര്‍ നീണ്ട റെയ്ഡാണ് ഇ.ഡി നടത്തിയത്. ബാങ്കിന് ഒന്നും ഒളിച്ചുവെക്കാനില്ലെന്നും എല്ലാം സുതാര്യമാണെന്നും അയ്യന്തോള്‍ ബാങ്ക് പ്രസിഡന്റ് എന്‍ രവീന്ദ്രനാഥന്‍ മീഡിയവണിനോട് പറഞ്ഞു. റെയ്ഡിന് ബാങ്ക് പൂര്‍ണ്ണമായും സഹകരിച്ചു. എന്നാല്‍ ഇ.ഡി ജീവനക്കാരെ ബുദ്ധിമുട്ടിച്ചെന്നും രവീന്ദ്രനാഥന്‍ കൂട്ടിച്ചേര്‍ത്തു.

സതീഷ് കുമാറിന്റെ അക്കൗണ്ട് വിവരങ്ങള്‍ പൂര്‍ണമായും ഇ.ഡി പരിശോധിച്ചുവെന്ന് എന്‍ രവീന്ദ്രനാഥന്‍. ഇഡി ആരോപിക്കുന്ന ഇടപാടുകള്‍ നടന്ന് ഒന്നര വര്‍ഷത്തേതാണ്. നോട്ടു നിരോധനത്തിനു മുന്‍പ് നടന്ന ഇടപാടുകളാണിത്. 40 കോടിയുടെ കണക്കുകള്‍ എങ്ങിനെ വന്നുവെന്നറിയില്ല. ക്രെഡിറ്റ്‌സും ഡെബിറ്റ്‌സും ഒരുമിച്ചു നോക്കിയാലും അത്രയും ഉണ്ടാകില്ലെന്നും എന്‍ രവീന്ദ്രനാഥന്‍ പറഞ്ഞു. സതീഷ് ഒരു ദിവസം 24 തവണ ഡെപ്പോസിറ്റ് ചെയ്തിരുന്നു. ഇന്‍സ്റ്റാള്‍മെന്റ് അടയ്ക്കുന്നത് നിഷേധിക്കാന്‍ ബാങ്കിന് ആവില്ല രവീന്ദ്രനാഥന്‍ വിശദീകരിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

പാടത്ത് മണ്ണ് ഇളകിയനിലയില്‍, ഒരാളുടെ കാല്‍ കണ്ടെത്തി; ഷോക്കേറ്റ യുവാക്കളെ കുഴിച്ചിട്ട സ്ഥലം ഉടമ കസ്റ്റഡിയില്‍

കാട്ടുപന്നിയെ കുടുക്കാനുള്ള വൈദ്യുതിക്കെണിയില്‍നിന്നു ഷോക്കേറ്റാണു യുവാക്കള്‍ മരിച്ചതെന്നാണു പ്രാഥമിക വിവരം

Published

on

പാലക്കാട്: കരിങ്കരപ്പുള്ളിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ രണ്ട് മൃതദേഹങ്ങള്‍ ഷോക്കേറ്റ് മരിച്ചവരുടേതെന്ന് സംശയം. സ്ഥലം ഉടമ അനന്തനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹങ്ങള്‍ നാളെ പുറത്തെടുക്കുമെന്ന ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

കാട്ടുപന്നിയെ കുടുക്കാനുള്ള വൈദ്യുതിക്കെണിയില്‍നിന്നു ഷോക്കേറ്റാണു യുവാക്കള്‍ മരിച്ചതെന്നാണു പ്രാഥമിക വിവരം. ഇയാള്‍ തന്നെ പാടത്തു കുഴിയെടുത്തു മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്നാണ് പൊലീസിന്റെ നിഗമനം.

കരിങ്കരപ്പുള്ളി അമ്പലപ്പറമ്പ് പാല്‍നീരി കോളനിക്കു സമീപത്തെ നെല്‍പാടത്താണ് യുവാക്കളുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. സതീഷ് (22), ഷിജിത്ത് (22) എന്നിവരാണു മരിച്ചതെന്നാണ് സൂചന. ഞായറാഴ്ച രാത്രി വെനേലി ഭാഗത്തുണ്ടായ അടിപിടിക്കേസുമായി ബന്ധപ്പെട്ട് സതീഷ്, ഷിജിത്ത്, സുഹൃത്തുക്കളായ അഭിന്‍, അജിത്ത് എന്നിവര്‍ക്കെതിരെ കസബ പൊലീസ് കേസെടുത്തിരുന്നു.

പ്രദേശത്ത് രണ്ടുദിവസം മുന്‍പ് ഒരു സംഘര്‍ഷം ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് യുവാക്കള്‍ ബന്ധുവീട്ടില്‍ ഒളിച്ച് താമസിക്കുകയായിരുന്നു. ഇതിന് ശേഷം ഇന്നലെ പൊലീസ് അന്വേഷിച്ച് വരുന്നു എന്ന് മനസിലാക്കി മറ്റൊരിടത്തേയ്ക്ക് മാറാന്‍ ശ്രമിക്കുന്നതിനിടെയാകാം അത്യാഹിതം സംഭവിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Continue Reading

crime

പീഡനക്കേസ് പ്രതികളെ സഹായിച്ചതായി റിപ്പോർട്ട്: പീരുമേട് ഡിവൈ.എസ്പിക്ക് സസ്പെൻഷൻ

കട്ടപ്പനയിലെ സ്വര്‍ണവ്യാപാരി, അതിഥി തൊഴിലാളിയായ യുവതിയെ കുമളിയിലെ റിസോര്‍ട്ടിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ വ്യാപാരിയെ അറസ്റ്റു ചെയ്യരുതെന്ന് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് കുര്യാക്കോസ് നിര്‍ദേശം നല്‍കിയിരുന്നു

Published

on

പീഡനക്കേസ് പ്രതികളെ സംരക്ഷിച്ച പീരുമേട് ഡിവൈഎസ്പിക്ക് സസ്‌പെന്‍ഷന്‍. ജെ.കുര്യാക്കോസിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. കട്ടപ്പനയിലെ സ്വര്‍ണവ്യാപാരി, അതിഥി തൊഴിലാളിയായ യുവതിയെ കുമളിയിലെ റിസോര്‍ട്ടിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ വ്യാപാരിയെ അറസ്റ്റു ചെയ്യരുതെന്ന് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് കുര്യാക്കോസ് നിര്‍ദേശം നല്‍കിയിരുന്നു.

സമൂഹമാധ്യമങ്ങൾ വഴി സ്ത്രീകളെ വലയിലാക്കി പീഡനവും പണം തട്ടിയെടുക്കലും പതിവാക്കിയ പ്രതികളെ സഹായിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് പീരുമേട് ഡിവൈ.എസ്.പി ജെ. കുര്യാക്കോസിനെ സംസ്ഥാന പൊലീസ് മേധാവി അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

Continue Reading

crime

ഫ്രൈയിങ് പാന്‍ കൊണ്ട് അടിച്ചു; കറിക്കത്തി കൊണ്ട് 30 തവണ കുത്തി; അമ്മയെ ക്രൂരമായി കൊലപ്പെടുത്തി മകള്‍

കോളേജില്‍ നിന്ന് പുറത്താക്കിയ വിവരം അമ്മ അറിയാതിരിക്കാനാണ് കൊലപെടുത്തിയതെന്നാണ് കണ്ടെത്തല്‍

Published

on

യു.എസില്‍ മൂന്നുവര്‍ഷം മുമ്പ് അമ്മയെ കൊലപ്പെടുത്തിയ കേസില്‍ മകള്‍ കുറ്റക്കാരിയെന്ന് കോടതി. ഒഹായോ സ്വദേശിയും ആരോഗ്യപ്രവര്‍ത്തകയുമായ ബ്രെന്‍ഡ പവലി(50)നെ കൊലപ്പെടുത്തിയ കേസിലാണ് മകള്‍ സിഡ്‌നി പവല്‍(23) കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയത്.

സിഡ്‌നി അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയതിനു ശേഷം തെളിവ് നശിപ്പിക്കാനും ശ്രമിച്ചെന്നാണ് പ്രോസിക്യൂഷന്റെ കണ്ടെത്തല്‍. കോളേജില്‍ നിന്ന് പുറത്താക്കിയ വിവരം അമ്മ അറിയാതിരിക്കാനാണ് കൊലപെടുത്തിയതെന്നാണ് കണ്ടെത്തല്‍. പ്രതിയുടെ ശിക്ഷ 28ന് പ്രഖ്യാപിക്കും.

അടുക്കളയില്‍ ഉപയോഗിക്കുന്നഫ്രൈയിങ് പാന്‍ കൊണ്ട് മര്‍ദിച്ചശേഷം കറിക്കത്തി കൊണ്ട് നിരവധി തവണ കുത്തിപരിക്കേല്‍പ്പിച്ചാണ് പ്രതി കൃതൃം നടത്തിയത്. ഏകദേശം മുപ്പതുതവണ പെണ്‍കുട്ടി അമ്മയുടെ കഴുത്തില്‍ കുത്തിയതായാണ് റിപ്പോര്‍ട്ട്.

Continue Reading

Trending