india
റമദാനു മുമ്പ് സംഭൽ മസ്ജിദിന് വെള്ളപൂശേണ്ടതില്ലെന്ന് അലഹബാദ് ഹൈകോടതിയിൽ ആർക്കിയോളജിക്കൽ സർവെ ഓഫ് ഇന്ത്യ

അലഹബാദ്: സംഭലിലെ ഷാഹി ജുമാ മസ്ജിദിനുമേൽ ഇനാമൽ പെയിന്റ് പൂശിയതിനാൽ റമദാനിനു മുമ്പ് വെള്ള പൂശേണ്ട ആവശ്യമില്ലെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) അലഹബാദ് ഹൈകോടതിയെ അറിയിച്ചു.
റമദാന് മുന്നോടിയായി പള്ളിയിൽ വെള്ള പൂശൽ, അലങ്കാര ക്രമീകരണങ്ങൾ, അറ്റകുറ്റപ്പണികൾ എന്നിവയുടെ ആവശ്യകത പരിശോധിക്കാൻ എ.എസ്.ഐയോട് ഹൈകോടതി നിർദേശിച്ചിരുന്നു. മസ്ജിദിലെ ‘മുതവല്ലി’മാരുടെ സാന്നിധ്യത്തിൽ പകൽ സമയങ്ങളിൽ പരിശോധന നടത്താനും കോടതി നിർദേശിച്ചിരുന്നു. എ.എസ്.ഐ ഇതു സംബന്ധിച്ച പരിശോധനാ റിപ്പോർട്ട് വെള്ളിയാഴ്ച സമർപ്പിച്ചു.
വെള്ളിയാഴ്ച വാദം കേൾക്കവെ, ഷാഹി ജുമാ മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റി വെള്ളപൂശൽ ആവശ്യമാണെന്ന് അറിയിക്കുകയും എ.എസ്.ഐ റിപ്പോർട്ട് തെറ്റാണെന്ന് അവകാശപ്പെടുകയും ചെയ്തു. തുടർന്ന്, ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാളിന്റെ ബെഞ്ച് മസ്ജിദ് കമ്മിറ്റി റിപ്പോർട്ടിനോട് പ്രതികരണമോ എതിർപ്പോ സമർപ്പിക്കാൻ എ.എസ്.ഐക്ക് മാർച്ച് 4 വരെ സമയം അനുവദിച്ചു.
അതിനിടെ, പരിസരത്തുള്ള പൊടിയും ചെടികളും നീക്കം ചെയ്യുന്നത് ഉൾപ്പെടെ പള്ളി പരിസരം വൃത്തിയാക്കാനും കോടതി നിർദേശിച്ചു.
india
‘അദാനിയേയും അംബാനിയേയും സഹായിക്കാന്‍ ബിഹാറില്‍ 65 ലക്ഷം വോട്ടുകള്‍ വെട്ടി’; വോട്ട് കൊള്ളക്കെതിരെ രാഹുല്‍ ഗാന്ധി
അദാനിയേയും അംബാനിയേയും സഹായിക്കാന്‍ ബിഹാറില്‍ 65 ലക്ഷം വോട്ടുകള്‍ വെട്ടിയെന്നും മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതുതായി ചേര്‍ത്ത വോട്ടുകള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് പോയെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

വോട്ട് കൊള്ളക്കെതിരെ വീണ്ടും വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. അദാനിയേയും അംബാനിയേയും സഹായിക്കാന്‍ ബിഹാറില്‍ 65 ലക്ഷം വോട്ടുകള്‍ വെട്ടിയെന്നും മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതുതായി ചേര്‍ത്ത വോട്ടുകള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് പോയെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.
ബിഹാറില്‍ ലക്ഷക്കണക്കിന് ആളുകളുടെ പേരാണ് വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കിയതെന്നും മഹാരാഷ്ട്രയിലും വോട്ട് കൊള്ള നടന്നെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ചേര്‍ന്ന് വോട്ട കൊള്ള നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഒന്നിന് പോലും വ്യക്തമായ മറുപടി നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് കഴിഞ്ഞില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മോദിയും അമിത്ഷായും പറഞ്ഞത് പ്രകാരമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യാപകമായി പേരുകള്‍ നീക്കം ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരിച്ചവരെന്ന് പറഞ്ഞവരോടൊപ്പം ചായ കുടിക്കുന്ന തന്റെ വീഡിയോയെക്കുറിച്ചും അദ്ദേഹം റാലിയില്‍ പരാമര്‍ശിച്ചു.
2024 ലോകസഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ കൃത്രിമം നടന്നുവെന്ന പ്രതിപക്ഷത്തിന്റെ വെളിപ്പെടുത്തലില്‍ തെളിവുകളില്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി. വോട്ട് മോഷണം എന്ന ആരോപണം രാജ്യത്തിന്റെ ഭരണഘടനയെ അപമാനിക്കലാണെന്നും കള്ളവോട്ട് ആരോപണം ഉന്നയിക്കുന്നവരോട് തെളിവ് ചോദിക്കുമ്പോള്‍ നല്‍കുന്നില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.
india
ജനങ്ങളുടെ വോട്ടവകാശം കവര്‍ന്നെടുക്കാന്‍ ശ്രമിച്ച് ബിജെപി ഭരണഘടനയെ തകര്‍ത്തു, ഞങ്ങളുടെ അവകാശങ്ങള്‍ ഇല്ലാതാക്കാന്‍ അനുവദിക്കില്ല: തേജസ്വി യാദവ്
‘ബിജെപി ഭരണഘടനാ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു. ജനാധിപത്യത്തെയും ഭരണഘടനയെയും തകര്‍ക്കാന്‍ ശ്രമിക്കുന്നു. ‘

ജനങ്ങളുടെ വോട്ടവകാശം കവര്‍ന്നെടുക്കാന്‍ ശ്രമിച്ച് ബിജെപി ഭരണഘടനയെ തകര്‍ത്തുവെന്ന് വിമര്‍ശിച്ച് ആര്‍ജെഡി നേതാവും ബിഹാര്‍ നിയമസഭാ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ്.
‘ബിജെപി ഭരണഘടനാ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു. ജനാധിപത്യത്തെയും ഭരണഘടനയെയും തകര്‍ക്കാന്‍ ശ്രമിക്കുന്നു. ബീഹാറിന്റെ ഭൂമി ജനാധിപത്യത്തിന്റെ നാടാണ്. ഇത് സംഭവിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. ഞങ്ങള്‍ ഇതിനെതിരെ പോരാടും, ഞങ്ങളുടെ അവകാശങ്ങള്‍ ഇല്ലാതാക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല,’ ബീഹാര്‍ ലോപി പറഞ്ഞു.
ബീഹാറിലെ വോട്ടര്‍ പട്ടികയിലെ പ്രത്യേക തീവ്രപരിഷ്‌കരണത്തിനും (എസ്‌ഐആര്‍) തെരഞ്ഞെടുപ്പിലെ ക്രമക്കേടുകള്‍ക്കുമെതിരെ പ്രതിഷേധിച്ചാണ് രാഹുല്‍ ഗാന്ധിയുടെ വോട്ട് അധികാര്‍ യാത്ര നടന്നത്. വോട്ടര്‍പട്ടികയില്‍ കള്ളവോട്ട് ചമച്ച് ജനങ്ങളുടെ വോട്ട് തട്ടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും പാര്‍ട്ടിയെ അധികാരത്തില്‍ നിലനിര്‍ത്താന്‍ സഹായിക്കുകയാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.
അതേസമയം, ജനാധിപത്യം സംരക്ഷിക്കാന്‍ തങ്ങള്‍ ത്യാഗങ്ങള്‍ തുടരുമെന്നും ജനങ്ങളുടെ അവകാശങ്ങള്‍ ഇല്ലാതാക്കാന്‍ അനുവദിക്കില്ലെന്നും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും ആര്‍ജെഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവ് പറഞ്ഞു.
‘ജനാധിപത്യം സംരക്ഷിക്കാന്‍ ഞങ്ങള്‍ നിരവധി ത്യാഗങ്ങള്‍ ചെയ്തിട്ടുണ്ട്. ഭാവിയിലും ഞങ്ങള്‍ അത് തുടരും. ഞങ്ങളുടെ വോട്ടവകാശം ഇല്ലാതാക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. അത് നശിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല,’ ലാലു യാദവ് പറഞ്ഞു.
ബിജെപി എങ്ങനെയാണ് ഭരണഘടനയെ നശിപ്പിക്കുന്നതെന്ന് ഞങ്ങള്‍ ചര്‍ച്ച ചെയ്യുകയായിരുന്നുവെന്നും ആര്‍ജെഡി മേധാവി കൂട്ടിച്ചേര്‍ത്തു.
india
തെരഞ്ഞെടുപ്പ് കമ്മീഷന്റെ കഴിവുകേടിനെയും പക്ഷപാതത്തെയും തുറന്നുകാട്ടിയ വാര്‍ത്താസമ്മേളനം: കോണ്‍ഗ്രസ്
ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ വേര്‍തിരിവില്ലെന്ന ഇസിയുടെ അവകാശവാദങ്ങളെ ചിരിപ്പിക്കുന്നതാണെന്നും കോണ്‍ഗ്രസ് വിശേഷിപ്പിച്ചു.

വോട്ട് ചോരി ആരോപണത്തിന് പ്രതിപക്ഷ പാര്‍ട്ടിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിമര്‍ശിച്ചതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തങ്ങളുടെ കഴിവുകേടിനെ മാത്രമല്ല, നഗ്‌നമായ പക്ഷപാതത്തെയും തുറന്നുകാട്ടിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ്.
ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ വേര്‍തിരിവില്ലെന്ന ഇസിയുടെ അവകാശവാദങ്ങളെ ചിരിപ്പിക്കുന്നതാണെന്നും കോണ്‍ഗ്രസ് വിശേഷിപ്പിച്ചു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറും രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും കോണ്‍ഗ്രസിന്റെ ആരോപണങ്ങളെക്കുറിച്ച് വാര്‍ത്താസമ്മേളനം വിളിച്ചതിന് തൊട്ടുപിന്നാലെ, സുപ്രീം കോടതിയുടെ ഓഗസ്റ്റ് 14 ലെ ഉത്തരവുകള്‍ തെരഞ്ഞെടുപ്പ് ബോഡി അക്ഷരത്തിലും ആത്മാവിലും നടപ്പാക്കുമോ എന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജയറാം രമേശ് ചോദിച്ചു.
രാഹുല്‍ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങള്‍ക്കൊന്നും സി ഇ സി വ്യക്തമായ ഉത്തരം നല്‍കിയില്ല, ”ജയറാം രമേഷ് എക്സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു.
-
News3 days ago
ഇറാന്റെ ജലപ്രതിസന്ധി പരിഹരിക്കാമെന്ന് നെതന്യാഹു; ആദ്യം ഗസ്സയില്‍ പട്ടിണിയോട് മല്ലിടുന്ന കുട്ടികളെ നോക്കൂയെന്ന് ഇറാന് പ്രസിഡന്റ്
-
kerala3 days ago
മലപ്പുറത്ത് വന്‍ കവര്‍ച്ച; സ്ഥലം വിറ്റ പണവുമായി സഞ്ചരിച്ച യുവാക്കളുടെ കാര്‍ അടിച്ചുതകര്‍ത്ത് രണ്ടുകോടി രൂപ കവര്‍ന്നു
-
kerala3 days ago
കുവൈത്ത് വ്യാജമദ്യ ദുരന്തം; 23 പേരുടെ മരണം സ്ഥിരീകരിച്ചു
-
film3 days ago
അമ്മ ഭാരവാഹി തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് അവസാനിച്ചു
-
india3 days ago
തകൈസാല്‍ തമിഴര്‍; തമിഴ്നാട് സര്‍ക്കാറിന്റെ ഉന്നത ബഹുമതി ഏറ്റുവാങ്ങി മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന്
-
india3 days ago
ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
-
News3 days ago
‘ഫലസ്തീന് രാഷ്ട്രത്തെ കുഴിച്ചു മൂടാനുള്ള പദ്ധതി’; ജറുസലേമില്‍ നിന്ന് വെസ്റ്റ് ബാങ്ക് വിഭജിക്കാനുള്ള കുടിയേറ്റ പദ്ധതിയുമായി ഇസ്രാഈല്‍ മന്ത്രി
-
kerala2 days ago
കൊച്ചിയില്‍ യുവ ഡോക്ടര്‍ ഫ്ളാറ്റില്‍ മരിച്ച നിലയില്‍