Connect with us

Culture

ചിലിയോട് പകരം ചോദിച്ച് അര്‍ജന്റീന; മെസിക്ക് ചുവപ്പ് കാര്‍ഡ്

Published

on

ഓരോ കളി കഴിയുംതോറും മെച്ചപ്പെട്ടുവന്ന അര്‍ജന്റീനക്ക് കോപ്പ അമേരിക്കയില്‍ മൂന്നാം സ്ഥാനം. ലൂസേഴ്‌സ് ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ചിലിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അര്‍ജന്റീന തോല്‍പ്പിച്ചത്. കഴിഞ്ഞ രണ്ട് തവണയും ഫൈനലില്‍ ഏറ്റുമുട്ടിയടീമുകള്‍ പരസ്പരം വീണ്ടും മുട്ടിയപ്പോള്‍ മല്‍സരം പരുക്കനായി. ഗോളുകള്‍ വീണതോടെ വീറും വാശിയും ഏറിയ മത്സരത്തില്‍ അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസിയും ചിലി താരം ഗാരി മെദലും ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി.

https://twitter.com/footyanalytics2/status/1147589311187095552

കോച്ച് ലയണല്‍ സ്‌കലോനിയുടെ ആക്രമണ തന്ത്രം തുടക്കം മുതലെ പുറത്തെടുത്ത അര്‍ജന്റീന 12-ാം മിനിറ്റില്‍ തന്നെ ലക്ഷ്യം കണ്ടു. സ്വന്തം ഹാഫില്‍ നിന്നും മെസി പൊടുന്നനെ നീട്ടിയ നീള പാസ് അഗ്യൂറോ തന്റെ തനത് വേഗതയില്‍ വലയിലെത്തിക്കുകയായിരുന്നു. ഗോള്‍ കണ്ടെതോടെ അധിപത്യം പുലര്‍ത്തിയ മെസിയും സംഘവും മൈതാനത്ത് സുന്ദരമായ നീക്കങ്ങളാണ് പുറത്തെടുത്തത്. ആദ്യ ഗോളിന് 10 മിനിറ്റുകള്‍ പിന്നിടുംമുന്നേ ആദ്യ ഇലവനില്‍ തന്നെ അവസരം ലഭിച്ച പൗളോ ഡിബാലയും ലീഡ് ഉയര്‍ത്തി. ബോക്‌സിലേക്ക് വന്നെത്തിയ പന്ത് ഇടതു വിങ്ങിലെ കൃത്യമായ ഇടപടിലൂടെ യുവന്റസ് താരം വലയിലെത്തിക്കുകയായിരുന്നു. കോപ്പയിലെ ഡിബാലയുടെ ആദ്യ ഗോളാണിത്.

തുടര്‍ന്ന് പരുക്കനായി മാറിയ കളിയുടെ ആവേശം പലപ്പോഴും കയ്യാങ്കളിയിലും എത്തി. 37ാം മിനിറ്റില്‍ ചിലിയുടെ ഔട്ട് ലൈനില്‍ വെച്ച് പന്തിനായി നടത്തിയ തള്ളാണ് മെസിയെയും ചിലെ താരം ഗാരി മെദലിനും ചുവപ്പുകാര്‍ഡിലേക്ക് എത്തിച്ചത്. സൂപ്പര്‍താരം ലയണല്‍ മെസ്സി രാജ്യന്തര മത്സരത്തില്‍ ഇത് രണ്ടാം തവണയാണ് ചുവപ്പുകാര്‍ഡ് കണ്ടു പുറത്താവുന്നത്. ആകെ 37 ഫൗളുകള്‍ കണ്ട മല്‍സരത്തില്‍ ഏഴ് മഞ്ഞക്കാര്‍ഡുകളും റഫറി പുറത്തെടുത്തു.

https://twitter.com/EvansNjomo/status/1147680650721452033

ഇതോടെ 10 പേരുമായി നടന്ന മല്‍സരത്തിന്റെ 59-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ അര്‍തുറോ വിദാലാണ് ചിലിയുടെ ആശ്വാസ ഗോള്‍ നേടിയത്. കായികമായി എതിര്‍ത്ത ഗാരി മെദലിനെതിരെ കാര്യമായ ഫൗളൊന്നും ചെയ്യാതിരുന്നിട്ടും മെസിക്കു ചുവപ്പുകാര്‍ഡ് നല്‍കിയതും രണ്ടാം പകുതിയില്‍ ചിലിക്ക് അനുവദിച്ച പെനല്‍റ്റിയും റഫറിയെ വിവാദത്തിലാക്കിയിട്ടുണ്ട്.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending