Connect with us

Video Stories

വൈറ്റ് ഹൗസിലെ അജ്ഞാതനെ തേടി ട്രംപ്

Published

on

കെ. മൊയ്തീന്‍കോയ

ട്രംപ് ഭരണകൂടത്തിന്റെ നയവൈകല്യത്തിന് എതിരെ ആഞ്ഞടിച്ച് ‘ന്യൂയോര്‍ക്ക് ടൈംസി’ല്‍ വൈറ്റ് ഹൗസിലെ ‘അജ്ഞാതനായ ഉന്നതന്‍’ എഴുതിയ ലേഖനം അമേരിക്കന്‍ രാഷ്ട്രീയത്തില്‍ വന്‍ വിവാദമായി. കഴിഞ്ഞാഴ്ച അമേരിക്കന്‍ തീരത്ത് വീശിയടിച്ച കൊടുങ്കാറ്റിനേക്കാള്‍ ട്രംപ് ഭരണകൂടത്തെ അസ്വസ്ഥമാക്കുന്നുണ്ട് സെപ്തംബര്‍ മൂന്നിന് പ്രസിദ്ധീകരിച്ച ലേഖനം. വൈറ്റ് ഹൗസില്‍ ഭരണകൂടത്തിലിരുന്ന് എതിരാളികള്‍ക്ക് ആയുധം നല്‍കുന്ന ഉന്നതന്‍ ആരാണ്. പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് കാര്യങ്ങള്‍ നിസ്സാരവത്കരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അഗ്‌നിപര്‍വതത്തിന് മുകളിലിരുന്നാണ് ട്രംപ് ദിനരാത്രങ്ങള്‍ തള്ളിനീക്കുന്നത്. നവംബറില്‍ നടക്കാനിരിക്കുന്ന ഇടക്കാല പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ റിപ്പബ്ലിക്കന്‍മാര്‍ക്ക് തിരിച്ചടി ലഭിക്കാന്‍ സാഹചര്യം ഒരുക്കുന്ന ഈ വിവാദം അവസാനം ട്രംപിന്റെ ഇംപീച്ച്‌മെന്റിലേക്ക് എത്തിക്കുമോ? ആശങ്ക ഉയര്‍ന്നിട്ടുണ്ട്, റിപ്പബ്ലിക്കന്‍ ക്യാമ്പില്‍.
‘ട്രംപ് രാജ്യത്തെ വിഭജിക്കുന്നു. പ്രതിലോമപരവും വീണ്ടുവിചാരമില്ലാത്തതുമാണ് ട്രംപിന്റെ പല തീരുമാനങ്ങളും. കഴിവുകെട്ട നിലപാട്. നിന്ദ്യമായ എടുത്തുചാട്ടം. എഫ്.ബി.ഐ ഡയരക്ടറെ മാറ്റിയത്, പാരീസ് ഉടമ്പടിയില്‍ നിന്നുള്ള പിന്‍മാറ്റം, സഖ്യരാഷ്ട്രങ്ങളെ അകറ്റിയത്, ഷാര്‍ലറ്റ്വില്ലില്‍ വര്‍ണവെറിയന്‍മാര്‍ അഴിഞ്ഞാടിയത് ന്യായീകരിച്ചത്, അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയ റഷ്യയുടെ പ്രസിഡണ്ട് വഌഡ്മിര്‍ പുടിനുമായുള്ള ചങ്ങാത്തം, ഭരണരംഗത്തെ അധാര്‍മ്മികത’ തുടങ്ങിയവയെല്ലാം ലേഖനത്തില്‍ തുറന്നെഴുതുന്നു. വൈറ്റ് ഹൗസിലെ ‘പ്രതിരോധ പോരാളി’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന അജ്ഞാതനായ ഉന്നതന്റെ ലേഖനം വളരെ ഉത്തരവാദിത്തത്തോടെയാണ് പ്രസിദ്ധീകരിച്ചതെന്നാണ് ടൈംസിന്റെ അവകാശവാദം. ‘ധൈര്യം ഉണ്ടെങ്കില്‍ നേരിട്ട് വരണമെന്ന്’ ട്രംപ് വെല്ലുവിളിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ ശബ്ദം ഇടറുന്നുണ്ട്. സ്ഥാനം നിലനിര്‍ത്താന്‍ അദ്ദേഹം ചെയ്യേണ്ടുന്ന നാളുകളാണ് ട്രംപിനെ കാത്തിരിക്കുന്നത്. ലേഖനം രാഷ്ട്രീയ രംഗത്ത് വിവാദ കൊടുങ്കാറ്റ് സൃഷ്ടിച്ചു. വൈസ് പ്രസിഡണ്ട് മുതല്‍ താഴെ ജീവനക്കാര്‍ വരെ ദിനംപ്രതി ലേഖനത്തിന് പിന്നില്‍ ‘ഞാനല്ല’ എന്ന് വ്യക്തമാക്കി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുന്നുണ്ടെങ്കിലും ‘അജ്ഞാതനെ’ കണ്ടെത്താന്‍ കഴിഞ്ഞില്ല. അതേസമയം ട്രംപിന്റെ പല തീരുമാനങ്ങളോടും മന്ത്രിസഭയിലെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെയും പ്രമുഖര്‍ക്ക് വിയോജിപ്പുണ്ടെന്ന് പരസ്യമായ രഹസ്യമാണല്ലോ. ഭരണകൂടത്തില്‍ നിന്ന് നിരവധി സെക്രട്ടറിമാര്‍ രാജിവെച്ചൊഴിഞ്ഞത് ഇതിന് തെളിവാണ്.
നവംബര്‍ ആറിന് നടക്കാനിരിക്കുന്ന പാര്‍ലമെന്റ് ഇടക്കാല തെരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് പാര്‍ട്ടിക്ക് മുന്നേറ്റമുണ്ടായാല്‍ ട്രംപിനെ ഇംപീച്ച് ചെയ്യുമെന്ന് ഉറപ്പാണ്. 435 അംഗ ജനപ്രതിനിധി സഭയിലേക്കും സെനറ്റിലെ നൂറില്‍ 35 സ്ഥാനങ്ങളിലേക്കും സംസ്ഥാന ഗവര്‍ണര്‍ സ്ഥാനങ്ങളിലേക്കുമാണ് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് രംഗം കൊഴുപ്പിക്കാന്‍ മുന്‍ പ്രസിഡണ്ട് ഒബാമ രംഗത്തിറങ്ങിയത് ഡമോക്രാറ്റുകളെ ആവേശഭരിതരാക്കി. സ്ഥാനം ഒഴിഞ്ഞ പ്രസിഡണ്ടുമാര്‍ വീണ്ടും രാഷ്ട്രീയത്തില്‍ സജീവമാകുക അത്യപൂര്‍വമാണ്. നേതൃ ദാരിദ്ര്യം അനുഭവിക്കുന്ന ഡമോക്രാറ്റുകള്‍ക്ക് ഒബാമയുടെ രംഗപ്രവേശം ആവേശവും പ്രതീക്ഷയും നല്‍കി. ഇംപീച്ച്‌മെന്റിനുള്ള സാധ്യത ഉയര്‍ത്തിപ്പിടിച്ചാണ് ഡമോക്രാറ്റിക് നീക്കം. പ്രസിഡണ്ട് തെരഞ്ഞെടുപ്പ് വേളയില്‍ എതിരായി രംഗത്ത് വരാതിരിക്കാന്‍ നീലച്ചിത്ര നടിക്ക് പണം നല്‍കിയിരുന്നുവെന്ന് മുന്‍ ഇലക്ഷന്‍ സഹായി മൈക്കിള്‍ കപ്യൂട്ടോവിന്റെയും മുന്‍ അഭിഭാഷകന്‍ മൈക്കിള്‍ കോവിന്റെയും കുറ്റസമ്മതമൊഴി തന്നെ ഇംപീച്ച്‌മെന്റിന് ധാരാളം. ബാങ്കില്‍ വ്യാജരേഖ സമര്‍പ്പിച്ച കേസ് ഉള്‍പ്പെടെ മറ്റ് എട്ട് കേസുകള്‍ ട്രംപിനെ അസ്വസ്ഥനാക്കുന്നു. തെരഞ്ഞെടുപ്പിലെ ‘റഷ്യന്‍ ഇടപെടല്‍’ നടന്നുവെന്ന് അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിട്ടുമുണ്ട്. അതേസമയം, തെരഞ്ഞെടുപ്പില്‍ പരാജയം ഒഴിവാക്കാന്‍ അവസാന അടവും ട്രംപ് പയറ്റി തുടങ്ങിയെന്നതിന് തെളിവാണ് വൈറ്റ് ഹൗസിലെ അടച്ചിട്ട മുറിയില്‍ ക്രിസ്ത്യന്‍ സുവിശേഷ സംഘമായ ഇവഞ്ചെലിക്കല്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ച. മാധ്യമങ്ങള്‍ ചര്‍ച്ചയുടെ ശബ്ദരേഖ പുറത്തുവിട്ടത് മറ്റൊരു വിവാദമായി. ‘തന്റെ സ്വീകാര്യത അളക്കുന്നത് മാത്രമല്ല, മത (ക്രിസ്ത്യന്‍) സ്വാതന്ത്ര്യത്തിനും സ്വതന്ത്രമായ ആശയവിനിമയത്തിനും വേണ്ടിയുള്ള ഹിതപരിശോധന കൂടിയാണ് ഇടക്കാല തെരഞ്ഞെടുപ്പ്’ എന്ന ട്രംപിന്റെ പ്രസംഗത്തിന്റെ ദുഷ്ടലാക്ക് ഞെട്ടിപ്പിക്കുന്നു. (ഇന്ത്യയില്‍ ബി.ജെ.പിയുടെ ഇലക്ഷന്‍ തന്ത്രത്തിന് സമാനമായ രീതി) ‘ഡമോക്രാറ്റിക് പാര്‍ട്ടി വിജയിച്ചാല്‍ തന്റെ നയം (?!) അക്രമപരമായി അവര്‍ മറിച്ചിടും. അവ നഷ്ടമാകുന്നതില്‍ നിന്ന് ഒരു വോട്ട് മാത്രം അകലെയാണ്. 200 ദശലക്ഷത്തോളം ആളുകളെ ഉപദേശിക്കുന്ന നിങ്ങള്‍ (ഇവലെഞ്ചലിക്കല്‍ നേതാക്കള്‍) ആ വിശേഷാധികാരം വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഉപയോഗിക്കണം’- ട്രംപിന്റെ അഭ്യര്‍ത്ഥനയിലെ താല്‍പര്യം ഊഹിക്കാവുന്നതാണല്ലോ.
നവംബറിലെ ഇടക്കാല തെരഞ്ഞെടുപ്പ് ട്രംപിന്റെ ഭാവിയില്‍ നിര്‍ണായകമാണ്. ഡമോക്രാറ്റിക് പാര്‍ട്ടി വിജയിച്ചാല്‍ ട്രംപ് ഇംപീച്ച്‌മെന്റിന് വിധേയനാകേണ്ടിവരും. അമേരിക്കന്‍ താല്‍പര്യം മാത്രം ഉയര്‍ത്തിപ്പിടിച്ചുള്ള ട്രംപിന്റെ തന്ത്രം സമൂഹത്തില്‍ എത്രമാത്രം സ്വാധീനം ചെലുത്തുന്നുണ്ടെന്ന് തെരഞ്ഞെടുപ്പ് തെളിയിക്കും. ഇടക്കാല തെരഞ്ഞെടുപ്പ് ഫലം അനുകൂലമായാല്‍ കൂടുതല്‍ പ്രതിലോമവും അക്രമപരവുമായ നയ-സമീപനമായിരിക്കും ട്രംപ് ഭരണകൂടത്തില്‍ നിന്നുണ്ടാവുക. ലോക ക്രമത്തില്‍ വന്‍ പ്രത്യാഘാതമുണ്ടാകുന്നതും സമൂല മാറ്റം സൃഷ്ടിക്കുന്നതുമായിരിക്കും അമേരിക്കയുടെ തീരുമാനങ്ങള്‍ എന്ന് തീര്‍ച്ച.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending