Connect with us

Video Stories

പിള്ളയുടെ പ്രസ്താവനയും കമ്മീഷന്റെ നിരീക്ഷണവും

Published

on

സുഫ്‌യാന്‍ അബ്ദുസ്സലാം

ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡണ്ടായതിനു ശേഷം ആദ്യമായി നടത്തിയ പ്രസ്താവന വളരെയധികം കൗതുകം ജനിപ്പിക്കുന്നതാണ്. ഇന്ത്യ ഹിന്ദു രാഷ്ട്രമായി മാറുകയെന്നത് മഹിതമായ നമ്മുടെ പാരമ്പര്യത്തിന് എതിരാണെന്ന് അദ്ദേഹം കോഴിക്കോട്ട്‌വെച്ച് പ്രസ്താവിക്കുകയുണ്ടായി. ഹിന്ദുത്വ ദേശീയതയും ഹിന്ദു രാഷ്ട്രവും ലക്ഷ്യമായി പ്രവര്‍ത്തിക്കുന്ന ആര്‍.എസ്.എസ് അടക്കമുള്ള സംഘ്പരിവാര്‍ ശക്തികളുടെ രാഷ്ട്രീയമുഖമായ ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡണ്ട് ഇങ്ങനെ പ്രസ്താവിക്കുമ്പോള്‍ ആര്‍ക്കാണ് ആശ്ചര്യം തോന്നാതിരിക്കുക.

കഴിഞ്ഞ 38 വര്‍ഷമായി ഇന്ത്യന്‍ രാഷ്ട്രീയത്തിന് വര്‍ഗീയതയുടെ മുഖം നല്‍കി ഇന്ത്യന്‍ ജനാധിപത്യത്തെ ചവിട്ടി മെതിച്ച് മതേതരത്വത്തെ കുഴിച്ചുമൂടാന്‍ ശ്രമിക്കുന്ന പാര്‍ട്ടി പിന്നെ എന്തിനാണ് പശു ഭീകരത മുതല്‍ പൗരത്വ നിഷേധം വരെയുള്ള പ്രതിലോമകരവും ജുഗുപ്‌സാവഹവുമായ ചെയ്തികളിലൂടെ രാജ്യത്തെ പൗരന്മാരെ ഉന്മൂലനം ചെയ്യാനും ഭിന്നിപ്പിക്കാനും ശ്രമിച്ചത്? ഹെഡ്‌ഗേവാറില്‍ തുടങ്ങി ഗോള്‍വാള്‍ക്കറിലൂടെ സഞ്ചരിച്ച് ഇപ്പോള്‍ മോഹന്‍ ഭാഗവത് വരെ എത്തിനില്‍ക്കുന്ന ആര്‍. എസ്.എസിന്റെ മുഴുവന്‍ സര്‍സംഘചാലകുകളും ലക്ഷ്യമായി പ്രഖ്യാപിച്ച ഏക സംസ്‌കാരത്തിലധിഷ്ഠിതമായ ഹിന്ദു രാഷ്ട്രത്തിനു അടിത്തറ പാകുന്നതിനു വേണ്ടിയായിരുന്നു 2014 മുതല്‍ നരേന്ദ്രമോദിയും അമിത്ഷായും ശ്രമിച്ചുകൊണ്ടിരുന്നത്. മത ന്യൂനപക്ഷങ്ങളെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തിയും അവര്‍ക്ക് വേണ്ടി സംസാരിക്കുന്നവരെ മുഴുവന്‍ കഴുത്തറുത്തും മോദിയും പരിവാരങ്ങളും നിറഞ്ഞാടുകയായിരുന്നു അധികാരത്തിന്റെ പിന്നിട്ട നാള്‍വഴികളില്‍.

ഹിന്ദു രാഷ്ട്രം എക്കാലവും ഏറ്റവും പരമമായ ലക്ഷ്യമായിക്കണ്ടിരുന്ന ആര്‍.എസ്.എസിനും സംഘ്പരിവാര്‍ ശക്തികള്‍ക്കും ഏറ്റവും കൂടുതല്‍ കാലം നേതൃത്വം നല്‍കിയ അതിന്റെ പരംപൂജനീയ ഗുരുജിയായി അറിയപ്പെടുന്ന മാധവ സദാശിവ ഗോള്‍വാള്‍ക്കര്‍ ‘വിചാരധാര’യിലൂടെ ഹിന്ദു രാഷ്ട്രത്തിന്റെ അടിസ്ഥാന ശിലകള്‍ വിശദീകരിച്ചപ്പോള്‍ മുസ്‌ലിംകള്‍, ക്രിസ്ത്യാനികള്‍, കമ്യൂണിസ്റ്റുകള്‍ എന്നിവരെ ആഭ്യന്തര ശത്രുക്കളായി പ്രഖ്യാപിക്കുകയുണ്ടായി. ഹിന്ദുസ്ഥാനിലെ വിദേശ വംശങ്ങള്‍ ഹൈന്ദവ സംസ്‌കാരവും ഭാഷയും ഉള്‍ക്കൊള്ളണമെന്നും ഹിന്ദു രാഷ്ട്രത്തിന്റെ മഹദ്‌വത്കരണമൊഴിച്ച് മറ്റൊരാശയവും അവരില്‍ ഉണ്ടാകരുതെന്നും അവര്‍ ഒന്നും അവകാശപ്പെടാതെ, ഒരു ആനുകൂല്യവും ചോദിക്കാതെ, ഒരു തരത്തിലുള്ള മുന്‍ഗണനക്കും അവകാശമില്ലാതെ പൗരന്റെ അവകാശം പോലും ലഭിക്കാതെ ഹൈന്ദവ രാജ്യത്തിന്റെ കീഴില്‍ കഴിയണമെന്നും ഗോള്‍വാള്‍ക്കര്‍ പറയുകയുണ്ടായി.

ബി.ജെ.പിക്ക് ആദ്യമായി അധികാരം ലഭിക്കുന്നത് 1996 ലാണ്. കേവലം 13 ദിവസം മാത്രം ഭരിച്ചു പടിയിറങ്ങിയ വാജ്‌പേയിക്ക് പക്ഷേ 1998 ല്‍ സഖ്യകക്ഷി ഭരണത്തിലൂടെ 2004 വരെ ഭരണം മുമ്പോട്ട് കൊണ്ടുപോകാനായി. എന്നാല്‍ അന്നൊന്നും വേണ്ടത്ര ഭൂരിപക്ഷം ഇല്ലാത്തതുകൊണ്ട് ഗോള്‍വാള്‍ക്കറിന്റെ സ്വപ്‌നങ്ങളെ നടപ്പില്‍ വരുത്തുന്നതിനെകുറിച്ച് ചിന്തിക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല. പക്ഷേ, 2014 ല്‍ വ്യക്തമായ ഭൂരിപക്ഷം ലഭിച്ചതോടെ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി ഗവണ്‍മെന്റ് ഗോള്‍വാള്‍ക്കറിന്റെ സ്വപ്‌നങ്ങള്‍ക്ക് നിറം കൊടുക്കാന്‍ തുടങ്ങി.

പശു ഭീകരതയും ആളെ കൊല്ലലുമെല്ലാം ഒരു വശത്തു നടക്കുമ്പോള്‍ തന്നെ ഏക സിവില്‍കോഡിന് വേണ്ടിയുള്ള ശക്തമായ നീക്കങ്ങള്‍ നടത്തിത്തുടങ്ങി. മുത്തലാഖിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി മുസ്‌ലിം ശരീഅത്ത് ആക്ടിന്റെ നിയമസാധുതയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. രാജ്യത്തിന്റെ ബഹുസ്വരതയെയും മത സ്വാതന്ത്ര്യത്തെയും ഹനിച്ച് പകരം അവിടെ ഏകശിലാത്മകമായ സംസ്‌കാരത്തെ കുടിയിരുത്താന്‍ ആവശ്യമായ ഭരണഘടനാ ഭേദഗതി കൊണ്ടുവരുമെന്ന പ്രചാരങ്ങള്‍ നടന്നു. പക്ഷേ രാജ്യത്തിന്റെ അടിസ്ഥാന ശിലകളെ പോറല്‍ ഏല്‍പ്പിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ഒന്നും ചെയ്യാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. കാരണം രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥയും രാഷ്ട്രത്തിലെ പൗരന്മാരുടെ മതേതര മനസ്സും അത്രമാത്രം ശക്തമാണ്. അതിനെ തകര്‍ക്കാന്‍ ഗോള്‍വാള്‍ക്കറുടെ സ്വപ്‌നങ്ങള്‍ക്ക് സാധിക്കില്ലെന്ന തിരിച്ചറിവിലേക്ക് മോദിയും കൂട്ടരും നടന്നടുക്കുകയാണ്. മോദിയുടെ ഭരണത്തിന്റെ അവസാന നാളുകളിലേക്ക് പ്രവേശിക്കുമ്പോള്‍ അവര്‍ തന്നെ തിരിച്ചറിഞ്ഞ യാഥാര്‍ഥ്യമാണോ ശ്രീധരന്‍ പിള്ളയുടെ നാവിലൂടെ പുറത്തേക്ക് വന്നിരിക്കുന്നതെന്ന് നിരീക്ഷിക്കേണ്ടിയിരിക്കുന്നു.

ശ്രീധരന്‍ പിള്ളയുടെ പ്രസ്താവന വന്ന അതേ ദിവസം തന്നെയാണ് ഏക സിവില്‍ കോഡിന്റെ വിഷയത്തില്‍ ദേശീയ നിയമ കമ്മീഷന്റെ അധ്യക്ഷന്‍ ജസ്റ്റിസ് ബി.എസ് ചൗഹാന്റെ നിരീക്ഷണവും വരുന്നത്. രാജ്യത്ത് അടുത്ത പത്തു വര്‍ഷത്തിനുള്ളിലൊന്നും ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ സാധിക്കില്ലെന്നാണ് ദേശീയ നിയമ കമ്മീഷന്റെ നിലപാട്. അഖിലേന്ത്യാ വ്യക്തിനിയമ ബോര്‍ഡ് പ്രതിനിധി സംഘവുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ചൗഹാന്‍ ഇക്കാര്യം വ്യക്തമാക്കിയതെന്നു ബോര്‍ഡ് പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ടുകൊണ്ട് 2016 ഒക്ടോബറില്‍ ദേശീയ നിയമ കമ്മീഷന്‍ നല്‍കിയിരുന്ന ചോദ്യാവലി പേഴ്‌സണല്‍ ലോ ബോര്‍ഡ് അടക്കമുള്ള മുഴുവന്‍ മുസ്‌ലിം സംഘടനകളും ബഹിഷ്‌കരിച്ചിരുന്നു. അതിനു ശേഷം കഴിഞ്ഞ ഏപ്രിലില്‍ കമ്മീഷന്‍ പൊതുജനങ്ങളില്‍ നിന്നും മത, രാഷ്ട്രീയ, സാമൂഹിക, പൗരാവകാശ സംഘടനകളില്‍ നിന്നും അഭിപ്രായങ്ങള്‍ ആരാഞ്ഞിരുന്നു. ഇതുസംബന്ധമായി മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് മെയ് 21 ഉം ജൂലൈ 31 നുമായി നിയമ കമ്മീഷനുമായി ചര്‍ച്ച നടത്തി. വിവാഹം, വിവാഹ മോചനം, അനന്തരാവകാശം, പുനര്‍വിവാഹം, ശൈശവ വിവാഹം, ദത്തെടുക്കല്‍, രക്ഷാകര്‍തൃത്വം, വിധവകളുടെ പുനര്‍വിവാഹം, പിതാവ് മരിച്ച മക്കളുടെ സംരക്ഷണം എന്നിവ സംബന്ധിച്ച കാര്യങ്ങളിലാണ് കമ്മീഷന്‍ പേഴ്‌സണല്‍ ലോ ബോഡിന്റെ അഭിപ്രായങ്ങള്‍ ആരാഞ്ഞത്. ദത്തെടുക്കല്‍ ഇസ്‌ലാമിക നിയമത്തിന്റെ പരിധിയില്‍ വരാത്തത്‌കൊണ്ട് അതല്ലാത്ത മറ്റെല്ലാ കാര്യങ്ങളിലും ഇസ്‌ലാമിക പ്രമാണങ്ങളുടെ വെളിച്ചത്തിലുള്ള വിവരങ്ങള്‍ കമ്മീഷന് കൈമാറിയതായി ബോര്‍ഡ് അംഗങ്ങള്‍ വിശദീകരിച്ചു.

രാജ്യത്ത് വളരെ പെട്ടെന്ന് ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ സാധിക്കില്ലെന്ന യാഥാര്‍ഥ്യം അംഗീകരിച്ച നിയമ കമ്മീഷന്‍ വ്യക്തിനിയമങ്ങള്‍ പരിഷ്‌കരിക്കുന്നതിന്റെ സാധ്യതയെ കുറിച്ച് മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡിന്റെ അഭിപ്രായം തേടി. നിയമങ്ങള്‍ ഏകീകരിക്കാന്‍ സാധിക്കാത്തത് പോലെ തന്നെ നിയമങ്ങള്‍ പരിഷ്‌കരിക്കണമെന്നു പറയാനുള്ള അവകാശം സര്‍ക്കാരുകള്‍ക്കില്ലെന്ന് ബോര്‍ഡ് അസന്നിഗ്ധമായി കമ്മീഷന് മറുപടി നല്‍കി. മതപരമായ തത്ത്വങ്ങളും പാരമ്പര്യങ്ങളും സംസ്‌കാരങ്ങളും സര്‍ക്കാരുകളുടെ പ്രവര്‍ത്തനപരിധിയുടെ ഉള്ളില്‍ നില്‍ക്കുന്ന കാര്യങ്ങളല്ല എന്നും അതുകൊണ്ട് തന്നെ അവ നിയമപരമായ നടപടിക്രമങ്ങളുടെ ഭാഗമല്ല എന്നും ബോര്‍ഡ് കമ്മീഷന്റെ മുമ്പാകെ വ്യക്തമാക്കുകയും ചെയ്തു. മുസ്‌ലിംകളുടെ അടിസ്ഥാനപ്രമാണങ്ങള്‍ ഖുര്‍ആനും സുന്നത്തുമാണ്. അതില്‍ തന്നെ സമുദായത്തിലെ വിവിധ വിഭാഗങ്ങള്‍ വിവിധ ചിന്താധാരകള്‍ (മദ്ഹബുകള്‍)ക്ക് അനുസൃതമായാണ് അവരുടെ മതകര്‍മ്മങ്ങള്‍ ചിട്ടപ്പെടുത്തുന്നത്. വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ട മുത്തലാഖ് വിഷയത്തില്‍ മൂന്നു മൊഴിയും ഒന്നിച്ച് ചൊല്ലുന്ന രൂപം മുസ്‌ലിംകളിലെ ഒരു വിഭാഗം മാത്രമാണ് അംഗീകരിച്ചു വരുന്നത്. മറ്റുള്ളവരുടെ വിശ്വാസം മൂന്നും ഒന്നിച്ച് ചൊല്ലിയാലും ഒന്നേ ആയിത്തീരുകയുള്ളൂ എന്നുമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ വ്യത്യസ്ത വിശ്വാസങ്ങളും കര്‍മ്മങ്ങളും സ്വീകരിക്കാന്‍ അവകാശം നല്‍കുന്ന ഭരണഘടനയുള്ള രാജ്യത്ത് വ്യക്തിനിയമങ്ങളെ ക്രോഡീകരിക്കുകയെന്നത് അസാധ്യമാണെന്നും ബോര്‍ഡ് ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ സമൂഹത്തില്‍ ഏക സിവില്‍ കോഡ് പ്രായോഗികമല്ലെന്ന നിയമ കമ്മീഷന്റെ നിരീക്ഷണം മോദി സര്‍ക്കാരിന്റെയും ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും അജണ്ടകള്‍ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.

ഇന്ത്യാ മഹാരാജ്യത്തിന്റെ ബഹുസ്വരതയും ബഹുമത സംസ്‌കാരങ്ങളും മതേതരത്വത്തെയും ജനാധിപത്യത്തെയും അരക്കിട്ടുറപ്പിക്കുന്ന ഭരണഘടനയും നിലനില്‍ക്കുന്ന കാലത്തോളം രാജ്യത്ത് ഹിന്ദു രാഷ്ട്രമോ ഏക സിവില്‍ കോഡോ നടപ്പാക്കാന്‍ സാധ്യമല്ലെന്ന തിരിച്ചറിവ് സംഘ്പരിവാര്‍ സംഘടനകള്‍ക്കും അതിന്റെ നേതാക്കള്‍ക്കും ബോധ്യപ്പെട്ടുവരുന്നുവെന്നാണ് ശ്രീധരന്‍ പിള്ളയുടെ പ്രസ്താവനയും നിയമ കമ്മീഷന്റെ നിരീക്ഷണവും അറിയിക്കുന്നത്. ബി.ജെ.പിയുടെ നേതൃത്വത്തില്‍ സംഘ്പരിവാര്‍ ശക്തികള്‍ രാജ്യത്തെ ഹിന്ദുത്വ ദേശീയതയിലേക്കും ഏകീകൃത സിവില്‍ നിയമങ്ങളിലേക്കും കൊണ്ടെത്തിക്കാനുള്ള ശ്രമങ്ങള്‍ ഇനിയും തുടരുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം തോന്നേണ്ടതില്ല. പക്ഷേ രാജ്യത്തെ പരകോടി മതേതര വിശ്വാസികളുടെ സംരക്ഷണ വലയത്തെ ഭേദിച്ചുകൊണ്ട് അവര്‍ക്കൊന്നും ചെയ്യാന്‍ സാധിക്കില്ല എന്ന ആത്മവിശ്വാസം ന്യൂനപക്ഷങ്ങള്‍ക്കുണ്ട്. പിള്ളയുടെ പ്രസ്താവന ന്യൂനപക്ഷങ്ങളെ സുഖിപ്പിച്ച് അവരുടെ വോട്ട് തട്ടാനുള്ള ശ്രമത്തിന്റെ ഭാഗമാണെങ്കില്‍ അത് നടപ്പുള്ള കാര്യവുമല്ല.

kerala

യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; പ്രതി ബെയ്‌ലിന്‍ ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും; ഹരജി തള്ളി

രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.

Published

on

യുവ അഭിഭാഷകയെ മര്‍ദ്ദിച്ച കേസില്‍ പ്രതി ബെയിലിന്‍ ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും. വിലക്ക് നീക്കണമെന്ന ബെയിലിന്റെ ഹര്‍ജി കോടതി തള്ളി. രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.

ഉപാധികളോടെയായിരുന്നു പ്രതി ബെയിലിന്‍ ദാസിന് കോടതി ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ മാസമാണ് വഞ്ചിയൂര്‍ കോടതിയില്‍ യുവ അഭിഭാഷകയെ ബെയിലിന്‍ അതിക്രൂരമായി മര്‍ദിച്ചത്. യുവതിയുടെ ഇടതു കവിളില്‍ രണ്ടു തവണ ബെയ്ലിന്‍ അടിച്ചു ഗുരുതര പരിക്കേല്‍പ്പിച്ചിരുന്നു. അഭിഭാഷകന്‍ മോപ്സ്റ്റിക് കൊണ്ട് മര്‍ദിച്ചുവെന്നും അഭിഭാഷക പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ ബെയിലിന്‍ ദാസിനെ പ്രാക്റ്റീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചിരുന്നു. അടിയന്തര ബാര്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് നടപടി എടുത്തത്. പിന്നാലെ പ്രതിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.

Continue Reading

kerala

കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍

കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു.

Published

on

കൊച്ചി തീരത്ത് അറബിക്കടലിലുണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയില്‍ നഷ്ടപരിഹാരം, കപ്പലപകടം ഉണ്ടാക്കാന്‍ ഇടയുള്ള മലിനീകരണം, കപ്പലപകടം ഉണ്ടാക്കാനിടയുള്ള ആഘാതം എന്നിവ പഠിക്കാനാണ് സമിതികള്‍ രൂപീകരിച്ചത്. പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവര്‍ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.

പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയാണ് പ്രിന്‍സിപ്പല്‍ ഇംപാക്ട് അസെസ്‌മെന്റ് ഓഫീസര്‍. ഇദ്ദേഹമാണ് കപ്പല്‍ കമ്പനിയുമായി ചര്‍ച്ച നടത്തുന്ന നോഡല്‍ ഓഫീസര്‍. നഷ്ടപരിപരിഹാരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ചര്‍ച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി.

അതേസമയം കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു. മെയ് 29ന് വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് കൊല്ലത്ത് നിന്ന് 43 എണ്ണവും ആലപ്പുഴ തീരത്ത് നിന്ന് രണ്ടെണ്ണവും തിരുവനതപുരംത്ത് നിന്ന് 13 എണ്ണവുമാണ് കണ്ടെത്തിയത്.

നിലവില്‍ അപകടകാരിയായ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്‌നറുകള്‍ കണ്ടെത്താനായിട്ടില്ല.

Continue Reading

india

ഫുഡ് ലേബലിംഗിലും പ്രമോഷനുകളിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ‘100%’ ക്ലെയിമുകള്‍ ഉപയോഗിക്കരുത്: എഫ്എസ്എസ്എഐ

ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

Published

on

ന്യൂഡല്‍ഹി: ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഫുഡ് ലേബലിംഗിലും പ്രൊമോഷണല്‍ മെറ്റീരിയലുകളിലും ‘100%” എന്ന പദം ഉപയോഗിക്കുന്നതിനെതിരെ ശക്തമായ ഉപദേശം നല്‍കി, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി.

ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, നിലവിലുള്ള റെഗുലേറ്ററി വ്യവസ്ഥകള്‍ക്ക് കീഴിലുള്ള അവ്യക്തതയും തെറ്റായ വ്യാഖ്യാനത്തിനുള്ള സാധ്യതയും കാരണം.

ഭക്ഷ്യ ഉല്‍പന്ന ലേബലുകളിലും പരസ്യ പ്ലാറ്റ്ഫോമുകളിലും ‘100%” ഉപയോഗത്തില്‍ ശ്രദ്ധേയമായ വര്‍ദ്ധനവ് എഫ്എസ്എസ്എഐ വ്യാഴാഴ്ച പുറത്തിറക്കിയ ഒരു ഉപദേശത്തില്‍ എടുത്തുകാട്ടി. നിലവിലെ നിയന്ത്രണങ്ങള്‍ പ്രകാരം ഈ പദം നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നും ഉപഭോക്താക്കള്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിക്കുന്ന മതിപ്പ് സൃഷ്ടിക്കാന്‍ കഴിയുമെന്നും അതോറിറ്റി ഊന്നിപ്പറഞ്ഞു.

2018ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് (പരസ്യവും ക്ലെയിമുകളും) റെഗുലേഷന്‍സ് അനുസരിച്ച്, 2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരമോ അതിന് കീഴിലുള്ള ഏതെങ്കിലും നിയമങ്ങളും നിയന്ത്രണങ്ങളും പ്രകാരം ‘100%” എന്ന പദം നിര്‍വചിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല.

കൂടാതെ, മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങളുടെ ഉപനിയന്ത്രണം 10(7) മറ്റ് നിര്‍മ്മാതാക്കളെ ഇകഴ്ത്തുന്നതോ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഏതെങ്കിലും പരസ്യമോ ??അവകാശവാദമോ വ്യക്തമായി നിരോധിക്കുന്നു. സബ്-റെഗുലേഷന്‍ 4(1) പ്രകാരം, എല്ലാ ക്ലെയിമുകളും സത്യസന്ധവും അവ്യക്തവും അര്‍ത്ഥവത്തായതും തെറ്റിദ്ധരിപ്പിക്കുന്നതും അല്ലാത്തതും ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതുമായിരിക്കണം.

‘100%’ എന്ന പദം സ്വന്തമായോ മറ്റ് വിവരണങ്ങളുമായി സംയോജിപ്പിച്ചോ ഉപയോഗിക്കുന്നത് കേവലമായ പരിശുദ്ധിയോ ശ്രേഷ്ഠതയോ തെറ്റായി നിര്‍ദ്ദേശിക്കാന്‍ സാധ്യതയുണ്ടെന്ന് FSSAI അഭിപ്രായപ്പെട്ടു. ”ഇത് വിപണിയില്‍ ലഭ്യമായ മറ്റ് താരതമ്യപ്പെടുത്താവുന്ന ഉല്‍പ്പന്നങ്ങള്‍ നിലവാരം കുറഞ്ഞതോ അല്ലെങ്കില്‍ റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കാത്തതോ ആണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കും,” പ്രസ്താവനയില്‍ പറയുന്നു.

ഈ ആശങ്കകളുടെ വെളിച്ചത്തില്‍, ഭക്ഷ്യ ഉല്‍പ്പന്ന ലേബലുകള്‍, പാക്കേജിംഗ്, ഏതെങ്കിലും തരത്തിലുള്ള പ്രമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ‘100%’ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ എല്ലാ FBO-കളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അറിവോടെയുള്ള തീരുമാനമെടുക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫുഡ് ലേബലിംഗില്‍ സുതാര്യതയും നീതിയും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത FSSAI ആവര്‍ത്തിച്ചു.

Continue Reading

Trending