Connect with us

Video Stories

പിള്ളയുടെ പ്രസ്താവനയും കമ്മീഷന്റെ നിരീക്ഷണവും

Published

on

സുഫ്‌യാന്‍ അബ്ദുസ്സലാം

ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡണ്ടായതിനു ശേഷം ആദ്യമായി നടത്തിയ പ്രസ്താവന വളരെയധികം കൗതുകം ജനിപ്പിക്കുന്നതാണ്. ഇന്ത്യ ഹിന്ദു രാഷ്ട്രമായി മാറുകയെന്നത് മഹിതമായ നമ്മുടെ പാരമ്പര്യത്തിന് എതിരാണെന്ന് അദ്ദേഹം കോഴിക്കോട്ട്‌വെച്ച് പ്രസ്താവിക്കുകയുണ്ടായി. ഹിന്ദുത്വ ദേശീയതയും ഹിന്ദു രാഷ്ട്രവും ലക്ഷ്യമായി പ്രവര്‍ത്തിക്കുന്ന ആര്‍.എസ്.എസ് അടക്കമുള്ള സംഘ്പരിവാര്‍ ശക്തികളുടെ രാഷ്ട്രീയമുഖമായ ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡണ്ട് ഇങ്ങനെ പ്രസ്താവിക്കുമ്പോള്‍ ആര്‍ക്കാണ് ആശ്ചര്യം തോന്നാതിരിക്കുക.

കഴിഞ്ഞ 38 വര്‍ഷമായി ഇന്ത്യന്‍ രാഷ്ട്രീയത്തിന് വര്‍ഗീയതയുടെ മുഖം നല്‍കി ഇന്ത്യന്‍ ജനാധിപത്യത്തെ ചവിട്ടി മെതിച്ച് മതേതരത്വത്തെ കുഴിച്ചുമൂടാന്‍ ശ്രമിക്കുന്ന പാര്‍ട്ടി പിന്നെ എന്തിനാണ് പശു ഭീകരത മുതല്‍ പൗരത്വ നിഷേധം വരെയുള്ള പ്രതിലോമകരവും ജുഗുപ്‌സാവഹവുമായ ചെയ്തികളിലൂടെ രാജ്യത്തെ പൗരന്മാരെ ഉന്മൂലനം ചെയ്യാനും ഭിന്നിപ്പിക്കാനും ശ്രമിച്ചത്? ഹെഡ്‌ഗേവാറില്‍ തുടങ്ങി ഗോള്‍വാള്‍ക്കറിലൂടെ സഞ്ചരിച്ച് ഇപ്പോള്‍ മോഹന്‍ ഭാഗവത് വരെ എത്തിനില്‍ക്കുന്ന ആര്‍. എസ്.എസിന്റെ മുഴുവന്‍ സര്‍സംഘചാലകുകളും ലക്ഷ്യമായി പ്രഖ്യാപിച്ച ഏക സംസ്‌കാരത്തിലധിഷ്ഠിതമായ ഹിന്ദു രാഷ്ട്രത്തിനു അടിത്തറ പാകുന്നതിനു വേണ്ടിയായിരുന്നു 2014 മുതല്‍ നരേന്ദ്രമോദിയും അമിത്ഷായും ശ്രമിച്ചുകൊണ്ടിരുന്നത്. മത ന്യൂനപക്ഷങ്ങളെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തിയും അവര്‍ക്ക് വേണ്ടി സംസാരിക്കുന്നവരെ മുഴുവന്‍ കഴുത്തറുത്തും മോദിയും പരിവാരങ്ങളും നിറഞ്ഞാടുകയായിരുന്നു അധികാരത്തിന്റെ പിന്നിട്ട നാള്‍വഴികളില്‍.

ഹിന്ദു രാഷ്ട്രം എക്കാലവും ഏറ്റവും പരമമായ ലക്ഷ്യമായിക്കണ്ടിരുന്ന ആര്‍.എസ്.എസിനും സംഘ്പരിവാര്‍ ശക്തികള്‍ക്കും ഏറ്റവും കൂടുതല്‍ കാലം നേതൃത്വം നല്‍കിയ അതിന്റെ പരംപൂജനീയ ഗുരുജിയായി അറിയപ്പെടുന്ന മാധവ സദാശിവ ഗോള്‍വാള്‍ക്കര്‍ ‘വിചാരധാര’യിലൂടെ ഹിന്ദു രാഷ്ട്രത്തിന്റെ അടിസ്ഥാന ശിലകള്‍ വിശദീകരിച്ചപ്പോള്‍ മുസ്‌ലിംകള്‍, ക്രിസ്ത്യാനികള്‍, കമ്യൂണിസ്റ്റുകള്‍ എന്നിവരെ ആഭ്യന്തര ശത്രുക്കളായി പ്രഖ്യാപിക്കുകയുണ്ടായി. ഹിന്ദുസ്ഥാനിലെ വിദേശ വംശങ്ങള്‍ ഹൈന്ദവ സംസ്‌കാരവും ഭാഷയും ഉള്‍ക്കൊള്ളണമെന്നും ഹിന്ദു രാഷ്ട്രത്തിന്റെ മഹദ്‌വത്കരണമൊഴിച്ച് മറ്റൊരാശയവും അവരില്‍ ഉണ്ടാകരുതെന്നും അവര്‍ ഒന്നും അവകാശപ്പെടാതെ, ഒരു ആനുകൂല്യവും ചോദിക്കാതെ, ഒരു തരത്തിലുള്ള മുന്‍ഗണനക്കും അവകാശമില്ലാതെ പൗരന്റെ അവകാശം പോലും ലഭിക്കാതെ ഹൈന്ദവ രാജ്യത്തിന്റെ കീഴില്‍ കഴിയണമെന്നും ഗോള്‍വാള്‍ക്കര്‍ പറയുകയുണ്ടായി.

ബി.ജെ.പിക്ക് ആദ്യമായി അധികാരം ലഭിക്കുന്നത് 1996 ലാണ്. കേവലം 13 ദിവസം മാത്രം ഭരിച്ചു പടിയിറങ്ങിയ വാജ്‌പേയിക്ക് പക്ഷേ 1998 ല്‍ സഖ്യകക്ഷി ഭരണത്തിലൂടെ 2004 വരെ ഭരണം മുമ്പോട്ട് കൊണ്ടുപോകാനായി. എന്നാല്‍ അന്നൊന്നും വേണ്ടത്ര ഭൂരിപക്ഷം ഇല്ലാത്തതുകൊണ്ട് ഗോള്‍വാള്‍ക്കറിന്റെ സ്വപ്‌നങ്ങളെ നടപ്പില്‍ വരുത്തുന്നതിനെകുറിച്ച് ചിന്തിക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല. പക്ഷേ, 2014 ല്‍ വ്യക്തമായ ഭൂരിപക്ഷം ലഭിച്ചതോടെ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി ഗവണ്‍മെന്റ് ഗോള്‍വാള്‍ക്കറിന്റെ സ്വപ്‌നങ്ങള്‍ക്ക് നിറം കൊടുക്കാന്‍ തുടങ്ങി.

പശു ഭീകരതയും ആളെ കൊല്ലലുമെല്ലാം ഒരു വശത്തു നടക്കുമ്പോള്‍ തന്നെ ഏക സിവില്‍കോഡിന് വേണ്ടിയുള്ള ശക്തമായ നീക്കങ്ങള്‍ നടത്തിത്തുടങ്ങി. മുത്തലാഖിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി മുസ്‌ലിം ശരീഅത്ത് ആക്ടിന്റെ നിയമസാധുതയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. രാജ്യത്തിന്റെ ബഹുസ്വരതയെയും മത സ്വാതന്ത്ര്യത്തെയും ഹനിച്ച് പകരം അവിടെ ഏകശിലാത്മകമായ സംസ്‌കാരത്തെ കുടിയിരുത്താന്‍ ആവശ്യമായ ഭരണഘടനാ ഭേദഗതി കൊണ്ടുവരുമെന്ന പ്രചാരങ്ങള്‍ നടന്നു. പക്ഷേ രാജ്യത്തിന്റെ അടിസ്ഥാന ശിലകളെ പോറല്‍ ഏല്‍പ്പിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ഒന്നും ചെയ്യാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. കാരണം രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥയും രാഷ്ട്രത്തിലെ പൗരന്മാരുടെ മതേതര മനസ്സും അത്രമാത്രം ശക്തമാണ്. അതിനെ തകര്‍ക്കാന്‍ ഗോള്‍വാള്‍ക്കറുടെ സ്വപ്‌നങ്ങള്‍ക്ക് സാധിക്കില്ലെന്ന തിരിച്ചറിവിലേക്ക് മോദിയും കൂട്ടരും നടന്നടുക്കുകയാണ്. മോദിയുടെ ഭരണത്തിന്റെ അവസാന നാളുകളിലേക്ക് പ്രവേശിക്കുമ്പോള്‍ അവര്‍ തന്നെ തിരിച്ചറിഞ്ഞ യാഥാര്‍ഥ്യമാണോ ശ്രീധരന്‍ പിള്ളയുടെ നാവിലൂടെ പുറത്തേക്ക് വന്നിരിക്കുന്നതെന്ന് നിരീക്ഷിക്കേണ്ടിയിരിക്കുന്നു.

ശ്രീധരന്‍ പിള്ളയുടെ പ്രസ്താവന വന്ന അതേ ദിവസം തന്നെയാണ് ഏക സിവില്‍ കോഡിന്റെ വിഷയത്തില്‍ ദേശീയ നിയമ കമ്മീഷന്റെ അധ്യക്ഷന്‍ ജസ്റ്റിസ് ബി.എസ് ചൗഹാന്റെ നിരീക്ഷണവും വരുന്നത്. രാജ്യത്ത് അടുത്ത പത്തു വര്‍ഷത്തിനുള്ളിലൊന്നും ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ സാധിക്കില്ലെന്നാണ് ദേശീയ നിയമ കമ്മീഷന്റെ നിലപാട്. അഖിലേന്ത്യാ വ്യക്തിനിയമ ബോര്‍ഡ് പ്രതിനിധി സംഘവുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ചൗഹാന്‍ ഇക്കാര്യം വ്യക്തമാക്കിയതെന്നു ബോര്‍ഡ് പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ടുകൊണ്ട് 2016 ഒക്ടോബറില്‍ ദേശീയ നിയമ കമ്മീഷന്‍ നല്‍കിയിരുന്ന ചോദ്യാവലി പേഴ്‌സണല്‍ ലോ ബോര്‍ഡ് അടക്കമുള്ള മുഴുവന്‍ മുസ്‌ലിം സംഘടനകളും ബഹിഷ്‌കരിച്ചിരുന്നു. അതിനു ശേഷം കഴിഞ്ഞ ഏപ്രിലില്‍ കമ്മീഷന്‍ പൊതുജനങ്ങളില്‍ നിന്നും മത, രാഷ്ട്രീയ, സാമൂഹിക, പൗരാവകാശ സംഘടനകളില്‍ നിന്നും അഭിപ്രായങ്ങള്‍ ആരാഞ്ഞിരുന്നു. ഇതുസംബന്ധമായി മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് മെയ് 21 ഉം ജൂലൈ 31 നുമായി നിയമ കമ്മീഷനുമായി ചര്‍ച്ച നടത്തി. വിവാഹം, വിവാഹ മോചനം, അനന്തരാവകാശം, പുനര്‍വിവാഹം, ശൈശവ വിവാഹം, ദത്തെടുക്കല്‍, രക്ഷാകര്‍തൃത്വം, വിധവകളുടെ പുനര്‍വിവാഹം, പിതാവ് മരിച്ച മക്കളുടെ സംരക്ഷണം എന്നിവ സംബന്ധിച്ച കാര്യങ്ങളിലാണ് കമ്മീഷന്‍ പേഴ്‌സണല്‍ ലോ ബോഡിന്റെ അഭിപ്രായങ്ങള്‍ ആരാഞ്ഞത്. ദത്തെടുക്കല്‍ ഇസ്‌ലാമിക നിയമത്തിന്റെ പരിധിയില്‍ വരാത്തത്‌കൊണ്ട് അതല്ലാത്ത മറ്റെല്ലാ കാര്യങ്ങളിലും ഇസ്‌ലാമിക പ്രമാണങ്ങളുടെ വെളിച്ചത്തിലുള്ള വിവരങ്ങള്‍ കമ്മീഷന് കൈമാറിയതായി ബോര്‍ഡ് അംഗങ്ങള്‍ വിശദീകരിച്ചു.

രാജ്യത്ത് വളരെ പെട്ടെന്ന് ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ സാധിക്കില്ലെന്ന യാഥാര്‍ഥ്യം അംഗീകരിച്ച നിയമ കമ്മീഷന്‍ വ്യക്തിനിയമങ്ങള്‍ പരിഷ്‌കരിക്കുന്നതിന്റെ സാധ്യതയെ കുറിച്ച് മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡിന്റെ അഭിപ്രായം തേടി. നിയമങ്ങള്‍ ഏകീകരിക്കാന്‍ സാധിക്കാത്തത് പോലെ തന്നെ നിയമങ്ങള്‍ പരിഷ്‌കരിക്കണമെന്നു പറയാനുള്ള അവകാശം സര്‍ക്കാരുകള്‍ക്കില്ലെന്ന് ബോര്‍ഡ് അസന്നിഗ്ധമായി കമ്മീഷന് മറുപടി നല്‍കി. മതപരമായ തത്ത്വങ്ങളും പാരമ്പര്യങ്ങളും സംസ്‌കാരങ്ങളും സര്‍ക്കാരുകളുടെ പ്രവര്‍ത്തനപരിധിയുടെ ഉള്ളില്‍ നില്‍ക്കുന്ന കാര്യങ്ങളല്ല എന്നും അതുകൊണ്ട് തന്നെ അവ നിയമപരമായ നടപടിക്രമങ്ങളുടെ ഭാഗമല്ല എന്നും ബോര്‍ഡ് കമ്മീഷന്റെ മുമ്പാകെ വ്യക്തമാക്കുകയും ചെയ്തു. മുസ്‌ലിംകളുടെ അടിസ്ഥാനപ്രമാണങ്ങള്‍ ഖുര്‍ആനും സുന്നത്തുമാണ്. അതില്‍ തന്നെ സമുദായത്തിലെ വിവിധ വിഭാഗങ്ങള്‍ വിവിധ ചിന്താധാരകള്‍ (മദ്ഹബുകള്‍)ക്ക് അനുസൃതമായാണ് അവരുടെ മതകര്‍മ്മങ്ങള്‍ ചിട്ടപ്പെടുത്തുന്നത്. വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ട മുത്തലാഖ് വിഷയത്തില്‍ മൂന്നു മൊഴിയും ഒന്നിച്ച് ചൊല്ലുന്ന രൂപം മുസ്‌ലിംകളിലെ ഒരു വിഭാഗം മാത്രമാണ് അംഗീകരിച്ചു വരുന്നത്. മറ്റുള്ളവരുടെ വിശ്വാസം മൂന്നും ഒന്നിച്ച് ചൊല്ലിയാലും ഒന്നേ ആയിത്തീരുകയുള്ളൂ എന്നുമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ വ്യത്യസ്ത വിശ്വാസങ്ങളും കര്‍മ്മങ്ങളും സ്വീകരിക്കാന്‍ അവകാശം നല്‍കുന്ന ഭരണഘടനയുള്ള രാജ്യത്ത് വ്യക്തിനിയമങ്ങളെ ക്രോഡീകരിക്കുകയെന്നത് അസാധ്യമാണെന്നും ബോര്‍ഡ് ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ സമൂഹത്തില്‍ ഏക സിവില്‍ കോഡ് പ്രായോഗികമല്ലെന്ന നിയമ കമ്മീഷന്റെ നിരീക്ഷണം മോദി സര്‍ക്കാരിന്റെയും ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും അജണ്ടകള്‍ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.

ഇന്ത്യാ മഹാരാജ്യത്തിന്റെ ബഹുസ്വരതയും ബഹുമത സംസ്‌കാരങ്ങളും മതേതരത്വത്തെയും ജനാധിപത്യത്തെയും അരക്കിട്ടുറപ്പിക്കുന്ന ഭരണഘടനയും നിലനില്‍ക്കുന്ന കാലത്തോളം രാജ്യത്ത് ഹിന്ദു രാഷ്ട്രമോ ഏക സിവില്‍ കോഡോ നടപ്പാക്കാന്‍ സാധ്യമല്ലെന്ന തിരിച്ചറിവ് സംഘ്പരിവാര്‍ സംഘടനകള്‍ക്കും അതിന്റെ നേതാക്കള്‍ക്കും ബോധ്യപ്പെട്ടുവരുന്നുവെന്നാണ് ശ്രീധരന്‍ പിള്ളയുടെ പ്രസ്താവനയും നിയമ കമ്മീഷന്റെ നിരീക്ഷണവും അറിയിക്കുന്നത്. ബി.ജെ.പിയുടെ നേതൃത്വത്തില്‍ സംഘ്പരിവാര്‍ ശക്തികള്‍ രാജ്യത്തെ ഹിന്ദുത്വ ദേശീയതയിലേക്കും ഏകീകൃത സിവില്‍ നിയമങ്ങളിലേക്കും കൊണ്ടെത്തിക്കാനുള്ള ശ്രമങ്ങള്‍ ഇനിയും തുടരുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം തോന്നേണ്ടതില്ല. പക്ഷേ രാജ്യത്തെ പരകോടി മതേതര വിശ്വാസികളുടെ സംരക്ഷണ വലയത്തെ ഭേദിച്ചുകൊണ്ട് അവര്‍ക്കൊന്നും ചെയ്യാന്‍ സാധിക്കില്ല എന്ന ആത്മവിശ്വാസം ന്യൂനപക്ഷങ്ങള്‍ക്കുണ്ട്. പിള്ളയുടെ പ്രസ്താവന ന്യൂനപക്ഷങ്ങളെ സുഖിപ്പിച്ച് അവരുടെ വോട്ട് തട്ടാനുള്ള ശ്രമത്തിന്റെ ഭാഗമാണെങ്കില്‍ അത് നടപ്പുള്ള കാര്യവുമല്ല.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending