Video Stories
ദീപ്ത യൗവനത്തിന്റെ ജീവിതപാഠം

പി.എം സ്വാദിഖലി
പശ്ചിമ ബംഗാളിലെ നന്ദിഗ്രാമില്‍ സി.പി.എമ്മിനെതിരെ ഭരണവിരുദ്ധ വികാരം അലയടിച്ച സന്ദര്‍ഭം. ഭരണകൂടത്തിന്റെ തന്നെ നേതൃത്വത്തില്‍ ഗ്രാമങ്ങള്‍ അഗ്‌നിക്കിരയായപ്പോള്‍ ഹോമിക്കപ്പെട്ടത് ബംഗാളിലെ എക്കാലവും അരുകുവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളായിരുന്നു. ഇവിടം സന്ദര്‍ശിക്കാന്‍ മുസ്‌ലിംലീഗ് അഖിലേന്ത്യാ അധ്യക്ഷനായിരുന്ന ജി.എം ബനാത് വാല സാഹിബിന്റെ നേതൃത്വത്തില്‍ കേരളത്തില്‍നിന്ന് പുറപ്പെട്ട സംഘത്തില്‍ ഒരാളായി ഞാനുമുണ്ടായിരുന്നു.
കൊല്‍ക്കത്തയില്‍നിന്ന് നന്ദിഗ്രാമിലേക്ക് പുറപ്പെടുന്നതിനു മുമ്പ് നഗരത്തിന് 25 കിലോമീറ്റര്‍ അപ്പുറത്ത് ദേഗംഗ നിയോജകമണ്ഡലത്തിലെ ബേലേഘട്ട എന്ന കൊച്ചുഗ്രാമത്തില്‍ കേരളത്തില്‍നിന്നുള്ള മുസ്‌ലിംലീഗ് സംഘത്തിന് ഒരു ചെറു സ്വീകരണമുണ്ടായി. കിലോമീറ്ററുകളോളം വിശാലമായ നെല്‍പാടങ്ങളിലൂടെ സഞ്ചരിച്ച് എത്തുമ്പോള്‍ നേരിയ വെളിച്ചത്തിനു താഴെ ഒരു പച്ചക്കൊടിക്ക് കീഴില്‍ നൂറോളം വരുന്ന മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ ഒരു വീട്ടു മുറ്റത്ത് ഞങ്ങളെ കാത്തു നിന്നു. കേരളത്തില്‍നിന്നുള്ള സംഘത്ത കാണേണ്ട താമസം അവര്‍ ഉറക്കെ മുദ്രാവാക്യം വിളിച്ചു.
ബോലോ മുസ്‌ലിം ലീഗ് കീ ജയ്
ബോലോ ജി.എച്ച്. മുഹമ്മദ് കോയ കീ ജയ്
ശരീരമാസകലം രോമാഞ്ചമണിഞ്ഞ നിമിഷങ്ങളായിരുന്നു അത്. ഭാരതമാകെ ഞെട്ടിവിറപ്പിച്ച കേരള സിംഹം സി.എച്ചെന്ന് കേട്ടിട്ടേ ഉള്ളൂ.
ആ മഹാനായ നേതാവിന്റെ പേരാണ് ബംഗാളിലെ ഈ കുഗ്രാമത്തില്‍നിന്നും കേള്‍ക്കുന്നത്.
പതിറ്റാണ്ടുകളേറെ പിന്നിട്ടിട്ടും ഇവരുടെയും നമ്മുടെയുമൊക്കെ ഹൃദയത്തില്‍ സി.എച്ച് എന്ന മനുഷ്യന്‍ ഇപ്പോഴും വിരാജിച്ചു കൊണ്ടേയിരിക്കുന്നു.
1927 ജൂലൈ 15നാണ് സി.എച്ച് ജനിക്കുന്നത്. 83 സെപ്തംബര്‍ 28ന് ഈ ലോകത്തോട് വിടപറഞ്ഞു. ഈ ഭൂമിയില്‍ ജീവിച്ചത് ആകെ 56 വര്‍ഷം മാത്രം.
ഇത്ര ചുരുങ്ങിയ കാലം മാത്രം ജീവിച്ച ഈ മനുഷ്യന്‍ എങ്ങിനെയാണ് ഇന്നും ജനകോടികള്‍ സ്മരിക്കുന്ന അതികായനാവുന്നത്..?
അതിനുതകും വിധത്തില്‍ തന്റെ നാടിനും സമുദായത്തിനും അദ്ദേഹം എന്തെല്ലാമാണ് നല്‍കിയത് ?
എങ്കില്‍ അവ അദ്ദേഹത്തിന്റെ ഏതു പ്രായത്തിലാണ്?
അദ്ദേഹത്തിന്റെ മുപ്പതുകളില്‍, നാല്‍പതുകളില്‍, അമ്പതുകളില്‍….
ഇത്ര വലിയ വിപ്ലവ പ്രവര്‍ത്തനങ്ങള്‍ക്ക് നായകത്വം വഹിക്കാന്‍ ഈ ചെറു പ്രായം കൊണ്ട് അദ്ദേഹത്തിന് എങ്ങിനെ കഴിഞ്ഞു.
അങ്ങിനെയെങ്കില്‍ അത്തോളിയിലെ വിദ്യാലയത്തില്‍ പഠിക്കുന്ന കാലം മുതല്‍ തന്റെ സമൂഹത്തിന്റെ വേദനകളും പരാധീനതകളും എത്രമാത്രം അദ്ദേഹം തന്റേതാക്കി മാറ്റിയിട്ടുണ്ടാവും. അവര്‍ക്കായുള്ള സ്വപ്നങ്ങള്‍ എന്തുമാത്രം നെഞ്ചേറ്റിയിരിക്കും.
സി.എച്ചില്‍നിന്ന് ഇന്നത്തെ യുവാക്കള്‍ക്ക് ഉള്‍ക്കൊള്ളാനുള്ള ഏറ്റവും വലിയ ജീവിത പാഠവും ഇത് തന്നെയാണ്.
മുസ്‌ലിംലീഗിന്റെ ആശയാദര്‍ശങ്ങള്‍ക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെയോ രാഷ്ട്രീയ ഇസ്‌ലാമിനെയോ പോലെ വലിയ ഇസങ്ങളുടെയോ തിരുത്തപ്പെടാത്ത പ്രത്യയശാസ്ത്രങ്ങളുടെയോ അടിസ്ഥാന ബിംബങ്ങളൊന്നുമില്ല. മലബാറിലെ നാട്ടിന്‍ പുറങ്ങളിലെ നിഷ്‌കളങ്കരായ ഗ്രാമീണ ജനങ്ങളും അവര്‍ക്കു വേണ്ടി മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച ധിഷണാശാലികളും ആദര്‍ശ ശുദ്ധിയുള്ളവരുമായ കുറച്ച് നേതാക്കളും കൂടി ചേര്‍ന്നാണ് മുസ്‌ലിം ലീഗ് രാഷ്ട്രീയത്തിന്റെ ഇന്ന് കാണുന്ന ‘രസതന്ത്രം’ ഉണ്ടാക്കിയെടുത്തത്. ആ നേതാക്കളുടെ ഹൃദയ വിശുദ്ധിയിലും വീക്ഷണങ്ങളിലുമാണ് മുസ്‌ലിംലീഗിന്റെ എക്കാലത്തേയും ആശയപ്രപഞ്ചം കുടികൊണ്ടിരുന്നത്. അവയെ ഉള്‍ക്കൊള്ളാനും മനസ്സിലാക്കാനും വിവരും വിദ്യാഭ്യാസവുമുള്ള ഒരു പ്രബുദ്ധ ജനസമൂഹമായിരുന്നില്ല അന്നത്തെ മലബാറിലെ മുസ്‌ലിം ജനസാമാന്യം.
എന്നിട്ടും അവര്‍ ആ സാത്വിക നേതൃത്വത്തിന്റെ പിന്നിലായി അണിനിരന്നു.
മുസ്‌ലിംകളുടെ അടിസ്ഥാന വിശ്വാസ സങ്കല്പത്തിലൂന്നിയ ഏറ്റവും ഔന്നത്യപൂര്‍വായ ഒരു സാമൂഹിക തലമാണ് ആ ആശയാദര്‍ശങ്ങള്‍ വിഭാവനം ചെയ്തിരുന്നുവെന്നത് കാണാം.
മുസ്‌ലിം സമൂഹത്തെക്കുറിച്ചുള്ള ഇസ്‌ലാമിക വീക്ഷണഗതികളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു അത്.
അവ അതാതു കാലങ്ങളില്‍ വികസിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യാനുള്ള ശ്രമങ്ങള്‍ ലോക മുസ്‌ലിം ചിന്തകരില്‍നിന്നും പലപ്പോഴായി ഉണ്ടായിട്ടുണ്ട്. ഈ ചിന്തകളോട് കണ്ണി ചേര്‍ക്കപ്പെട്ടു കൊണ്ടു തന്നെയാണ് കേരളത്തിലെ മുസ്‌ലിംലീഗിന്റെ ഉത്ഭവവും വളര്‍ച്ചയുമെന്ന് പരിശോധിച്ചാല്‍ വ്യക്തമാകും.
ഇസ്മയില്‍ സാഹിബിന്റേയും സീതി സാഹിബിന്റെയും ആശയാദര്‍ശങ്ങളുടെ പ്രായോഗിക രൂപമായിരുന്നു സി.എച്ച്.
സീതി സാഹിബിന്റെ ചിന്തകള്‍ കേരളീയ മുസ്‌ലിം സമൂഹത്തിന് നവോത്ഥാനത്തിന്റെ വെളിച്ചം നല്‍കി. സി.എച്ചാകട്ടെ അതിന് തന്റെ ചെറിയ ആയുസ്സില്‍ തന്നെ വലിയ കര്‍മ്മപഥം തീര്‍ത്തു.
1332ല്‍ ജനിച്ച് 1406ല്‍ അന്തരിച്ച ഇബ്‌നു ഖല്‍ദൂന്റെ മുഖദ്ദിമ ആധുനിക മുസ്‌ലിം സമൂഹത്തിന്റെ രാഷ്ട്രീയ സാമൂഹിക ബൗദ്ധിക വളര്‍ച്ചക്ക് ഉള്‍പ്രേരകമായ ബൃഹത്തായ ഒരു ഗ്രന്ഥമാണ്. തുര്‍ക്കി ഖിലാഫത്തിനു മുമ്പ് ഈ ഗ്രന്ഥത്തിന്റെ കൈയെഴുത്ത് പ്രതികള്‍ അവിടങ്ങളില്‍ വ്യാപകമായിരുന്നു എന്നാണ് പറയുന്നത്. മുട്ടാണിശ്ശേരി കോയക്കുട്ടി മുസ്‌ലിയാരാണ് ഈ ഗ്രന്ഥം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്.
അവതാരിക എഴുതിയതായവട്ടെ സി.എച്ചും.
അവതാരികക്കു വേണ്ടി സി.എച്ചിനെ സമീപിച്ചതിനെക്കുറിച്ച് മുട്ടാണിശ്ശേരി ഈ ഗ്രന്ഥത്തിന്റെ ആമുഖത്തില്‍ പറയുന്നുണ്ട്. മലയാളത്തിന്റെ കൈയെഴുത്ത് പ്രതി സി.എച്ചിനു നല്‍കിയപ്പോള്‍ എഫ് റോസന്താള്‍ 1952ല്‍ പുറത്തിറക്കിയ ഇംഗ്ലീഷ് പരിഭാഷ സി.എച്ച് നേരത്തെ തന്നെ മുഴുവന്‍ ഹൃദിസ്ഥമാക്കിയിട്ടുള്ളതായി മുട്ടാണിശ്ശേരി മനസ്സിലാക്കി.
അതു മാത്രമല്ല, സി.എച്ച് എന്ന നേതാവിന്റെ രാഷ്ട്രീയായോധന ശൈലിയില്‍ മുഖദ്ദിമയുടെ മണമടിക്കുന്നുണ്ടെന്നും മുട്ടാണിശ്ശേരി ആമുഖത്തില്‍ പറയുന്നു.
സമുദായ പുരോഗതി ലക്ഷ്യം വെച്ച് നീങ്ങുമ്പോഴും സി.എച്ച് എല്ലാ ജനവിഭാഗങ്ങളുടേയും ഇഷ്ടനായകനായി.
സി.എച്ച്.എം.(ക്രിസ്ത്യന്‍, ഹിന്ദു, മുസ്ലിം) കോയ എന്ന് അദ്ദേഹത്തെ എല്ലാവരും ഓമനപ്പേരിട്ട് വിളിച്ചു.
തന്റെ അന്‍പത്തിരണ്ടാം വയസ്സില്‍ (1979 ഒക്ടോബര്‍ 12 ) കേരളത്തിന്റെ മുഖ്യ മന്ത്രി സ്ഥാനത്തേക്ക് അവരോധിക്കപ്പെടുന്നിടം വരെ ആ വ്യക്തിത്വം വളര്‍ന്നു.
കേരളത്തിലെ നിരാലംബരും അധ:സ്ഥിതരുമായിരുന്ന മാപ്പിള സമൂഹത്തെ അഭിമാനകരമായ അസ്തിത്വത്തിന്റെ നറുനിലാ മുറ്റത്തേക്ക് വഴിനടത്തുമ്പോള്‍ സി.എച്ചിനെപ്പോലുള്ള നേതാക്കള്‍ക്കുണ്ടായിരുന്ന ലക്ഷ്യബോധത്തിന്റെയും കാഴ്ചപ്പാടുകളുടെയും അടിസ്ഥാനം ഇങ്ങനെയൊക്കെയായിരുന്നു. അതുകൊണ്ടാണ് സി.എച്ച് ജനങ്ങളുടെ ഹൃദയക്കൊട്ടാരത്തില്‍ ഒരിക്കലു മരിക്കാത്ത കോയയായി ഇന്നും ജീവിക്കുന്നത്.
ഭാവി ശോഭനമാക്കുന്നതിനും ആത്മാഭിമാനമുള്ളവരായി ഉയര്‍ന്നു വരുന്നതിനും രാജ്യത്തിന്റെ ഉത്തമ പൗരന്മാരായി വളരുന്നതിനും നിങ്ങള്‍ ഒറ്റക്കെട്ടായി മുന്നേറുകയെന്ന് പുതുതലമുറയെ അദ്ദേഹം എപ്പോഴും ആഹ്വാനം ചെയ്തു.
നാടുനീളെ വിജ്ഞാനത്തിന്റെ കവാടങ്ങള്‍ തുറന്നുവെച്ചു.
കൊര്‍ദോവയുടെയും ബാഗ്ദാദിന്റെയും മഹിത പാരമ്പര്യത്തെക്കുറിച്ച് സമുദായത്തിലെ ചെറുപ്പക്കാരോട് നിരന്തരം പറഞ്ഞുകൊണ്ടിരുന്നു.
പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കി.
സി.എച്ച് വിതച്ചത് ഇന്നു കൊയ്തുകൊണ്ടിരിക്കുന്നു.
വിദ്യാഭ്യാസ വളര്‍ച്ചയില്‍ ആണ് പെണ്‍ വിത്യാസമില്ലാതെ വലിയ മുന്നേറ്റം ഇന്ന് കേരളത്തിലെ മുസ്ലിം സമുദായത്തില്‍ നടന്നു കൊണ്ടിരിക്കുന്നു.
സഞ്ചരിക്കാന്‍ ഇനിയുമേറെയുണ്ട്.
എല്ലാ അര്‍ത്ഥത്തിലും അന്തസ്സാര്‍ന്ന സമൂഹമാവുക എന്നതാണ് സി.എച്ചിന്റെ സംഘടനയുടെ എക്കാലത്തെയും വിഭാവിത ലക്ഷ്യം. നടപ്പുകാലത്തെ എല്ലാ കെട്ടുകാഴ്ചകള്‍ക്കിടയിലും പുതു തലമുറക്ക് സി.എച്ചിന്റെ ജീവിതം നല്‍കുന്ന ഏറ്റവും വലിയ സന്ദേശവും പാഠവും ഇതാണ്.
kerala
സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
News
മമദാനിയുടെ യുഎസ് പൗരത്വം എടുത്തുകളയാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം
ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.

ന്യൂയോര്‍ക്ക് സിറ്റിയിലെ ഡെമോക്രാറ്റിക് മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്റാന്‍ മമദാനിയുടെ യുഎസ് പൗരത്വം നീക്കം ചെയ്യാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം.
ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.
നഗരത്തിലെ രേഖകളില്ലാത്ത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാന്‍ ഐസിഇ (ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ്) അനുവദിക്കാന്‍ മമദാനി വിസമ്മതിക്കുന്നത് നിയമപരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. ”ശരി, അപ്പോള്‍ നമുക്ക് അദ്ദേഹത്തെ അറസ്റ്റ് ചെയ്യേണ്ടിവരും,” മമദാനിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ട്രംപ് പറഞ്ഞു. ‘നമുക്ക് ഈ രാജ്യത്ത് ഒരു കമ്മ്യൂണിസ്റ്റുകാരനെ ആവശ്യമില്ല, പക്ഷേ ഞങ്ങള്‍ക്ക് ഒരാളുണ്ടെങ്കില്‍, രാഷ്ട്രത്തിനുവേണ്ടി ഞാന്‍ അവനെ വളരെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കും.’
മമദാനിയുടെ പൗരത്വത്തെക്കുറിച്ച് അന്വേഷണം നടത്താനുള്ള സാധ്യതയും ട്രംപ് ഭരണകൂടം സൂചിപ്പിച്ചിട്ടുണ്ട്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ്, റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം ആന്‍ഡി ഓഗ്ലെസിനോട് പ്രതികരിച്ചു, മമദാനിയുടെ പൗരത്വം റദ്ദാക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു, അദ്ദേഹത്തിന്റെ സ്വാഭാവികവല്‍ക്കരണ പ്രക്രിയയില്‍ ‘ഭീകര’ സഹതാപം മറച്ചുവെച്ചെന്ന് ആരോപിച്ചു.
Video Stories
കഠിനം, തീവ്രം, അസഹ്യം..ഞാൻ വളരെ പരിഭ്രാന്തിയിലാണ്”, ഭീകര ലുക്കില്‍ രശ്‌മിക മന്ദാന; ‘മൈസ’ ഫസ്റ്റ് ലുക്ക് ട്രെൻഡിങ്
ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

വെള്ളിത്തിരയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ ഒരു പ്രമുഖ സ്ഥാനം നേടിയെടുത്ത നടിയാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് ആരാധകർ വിളിക്കുന്ന രശ്മിക തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.
ദുൽഖർ സൽമാനാണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. വളരെ ബോൾഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തിൽ രശ്മിക എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ട്രെൻഡിങ് ആയി കഴിഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സഹനിർമ്മാണം – സായി ഗോപ, ബാനർ- ആൺഫോർമുല ഫിലിംസ്, പി ആർ ഒ- വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ
കഴിഞ്ഞ ദിവസമായിരുന്നു രശ്മിക മന്ദാനയുടെ പുതിയ സിനിമ വരുന്നുവെന്ന വിവരം പുറത്തുവന്നത്. “ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ” എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു പ്രഖ്യാപനം. അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ‘പുഷ്പ 2: ദി റൂൾ’, ‘ഛാവ’, ‘സികന്ദർ’, ‘കുബേര’ തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ. നൂറ് കോടിയിലധികം കളക്ഷൻ നേടി ധനുഷ് നായകനായി എത്തിയ കുബേരയാണ് രശ്‌മികയുടെ ഇപ്പോൾ പ്രദർശനത്തിലുള്ള ചിത്രം.
ഇതുവരെ താൻ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നതെന്ന് നടി പങ്കുവെച്ചു. ‘ഞാൻ എപ്പോഴും നിങ്ങൾക്ക് പുതിയ എന്തെങ്കിലും, വ്യത്യസ്തമായ എന്തെങ്കിലും ആവേശകരമായ എന്തെങ്കിലും നൽകാൻ ശ്രമിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രം. ഞാൻ ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത ഒരു ലോകത്തിലേക്ക്. ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഒരു പതിപ്പ്. ഇത് കഠിനമാണ്. അത് തീവ്രവും അത്യധികം പരുക്കനുമാണ്. ഞാൻ വളരെ പരിഭ്രാന്തനും അതിയായ ആവേശഭരിതയുമാണ്. നമ്മൾ എന്താണ് സൃഷ്ടിക്കാൻ പോകുന്നതെന്ന് കാണാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്.. ഇത് ഒരു തുടക്കം മാത്രമാണ്..’ എന്നാണ് രശ്‌മിക കുറിച്ചത്.
-
india2 days ago
ഇന്ത്യയില്‍ റോയിട്ടേഴ്സ് എക്സ് അക്കൗണ്ട് ബ്ലോക്ക് ചെയ്തു
-
kerala3 days ago
നിപ സ്ഥിരീകരിച്ച യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി
-
kerala3 days ago
കാളികാവിലെ നരഭോജി കടുവ വനംവകുപ്പിന്റെ കൂട്ടില്‍ കുടുങ്ങി
-
kerala3 days ago
കോട്ടയം മെഡിക്കല്‍ കോളേജപകടം; ബിന്ദുവിന്റെ മരണത്തില്‍ ഹൈകോടതിയില്‍ ഹരജി
-
kerala3 days ago
അതിരപ്പള്ളിയില്‍ കാട്ടാന ആക്രമണം; ഒരാള്‍ക്ക് പരിക്കേറ്റു
-
kerala3 days ago
നെയ്യാര്‍ ഡാമിന് സമീപം കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചു; 15ലധികം പേര്‍ക്ക് പരിക്ക്
-
News2 days ago
ഗസ്സയില്‍ അഭയകേന്ദ്രങ്ങള്‍ക്കുനേരെ ഇസ്രാഈല്‍ ആക്രമണം; 64 പേര് കൊല്ലപ്പെട്ടു
-
Cricket2 days ago
സഞ്ജുവിന് പിന്നാലെ സാലിയെയും സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്