Connect with us

Video Stories

പുരോഗതിയിലേക്ക് ഒരു ലോങ് മാര്‍ച്ച്

Published

on

എം.സി വടകര

മദിരാശിയില്‍ മടങ്ങിയെത്തി ഖാദെമില്ലത്ത് ഇന്ത്യയില്‍ അവശേഷിക്കുന്ന മുസ്‌ലിംലീഗ് നാഷണല്‍ കൗണ്‍സില്‍ അംഗങ്ങളുടെ പ്രത്യേക യോഗം 1948 മാര്‍ച്ച് 10ന് മദിരാശിയിലെ സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ വിളിച്ചു കൂട്ടി. മുസ്‌ലിംലീഗിന്റെ കൗണ്‍സില്‍ യോഗം ചേരാന്‍ അനുയോജ്യമായ ഒരു ഹാള്‍ വാടകക്ക് കിട്ടാന്‍ ഖാഇദെമില്ലത്ത് പലരെയും സമീപിച്ചുവെങ്കിലും പൊലീസ് നടപടി ഭയന്ന് ആരും ഹാള്‍ വിട്ടുകൊടുത്തില്ല. ഒടുവില്‍ മുസ്‌ലിംലീഗ് എം.എല്‍.എമാര്‍ ആഭ്യന്തര മന്ത്രിയെ സമീപിച്ചാണ് സര്‍ക്കാല്‍ അതിഥി മന്ദിരം വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ടത് (ഇതാണ് ഇപ്പോഴത്തെ രാജാജി ഹാള്‍). കോണ്‍ഗ്രസിലേക്ക് കൂറുമാറാന്‍ സമയം പാത്ത് നില്‍ക്കുന്ന ചിലര്‍ മുസ്‌ലിംലീഗ് നേതൃത്വത്തിലുണ്ടായിരുന്നു. സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ ലീഗ് കൗണ്‍സില്‍ നടക്കുമ്പോള്‍ ലീഗ് പിരിച്ചുവിടണമെന്ന പ്രമേയം തങ്ങള്‍ അവതരിപ്പിച്ച് ലീഗിന്റെ പുനര്‍ജ്ജനി തടയാമെന്ന് അവര്‍ ആഭ്യന്തര മന്ത്രിയെ ധരിപ്പിച്ചു. ഇത് വിശ്വസിച്ചാണ് സര്‍ക്കാര്‍ അതിഥി മന്ദിരം യോഗം ചേരാന്‍ ലീഗിന് വിട്ടു നല്‍കിയത്.
ചരിത്രം ചെവിയോര്‍ത്തുനിന്ന മാര്‍ച്ച് 10.. കൗണ്‍സില്‍ അംഗങ്ങള്‍ കാലത്തുതന്നെ രാജാജി ഹാളില്‍ എത്തിച്ചേര്‍ന്നു. കൃത്യം 10 മണിക്ക് തന്നെ യോഗം ആരംഭിച്ചു. എ.കെ ജമാലി സാഹിബിന്റെ പ്രാര്‍ത്ഥനയോടെയാണ് തുടക്കം. ഒരു മാസം മുമ്പ് വെടിയേറ്റ് കൊല്ലപ്പെട്ട മഹാത്മാ ഗാന്ധിയുടെ ചരമത്തില്‍ അനുശോചിക്കുന്ന പ്രമേയമാണ് ആദ്യം അംഗീകരിച്ചത്. ഖാഇദെമില്ലത്ത് ആധ്യക്ഷം വഹിച്ചു. ഗവര്‍ണര്‍ ജനറലുമായും പ്രധാനമന്ത്രിയുമായും താന്‍ നടത്തിയ കൂടിയാലോചനകളുടെ വിശദാംശങ്ങള്‍ അദ്ദേഹം വിവരിച്ചു. ‘സ്വതന്ത്ര ഇന്ത്യയിലെ മാറിയ പരിതസ്ഥിതില്‍ മുസ്‌ലിം സമൂഹത്തിന്റെ സാമൂഹിക-രാഷ്ട്രീയ-വിദ്യാഭ്യാസ പുരോഗതിക്കായി മുസ്‌ലിംലീഗ് തുടരണം’ എന്ന് ആവശ്യപ്പെടുന്ന ഔദ്യോഗിക പ്രമേയം പി.കെ മൊയ്തീന്‍കുട്ടി സാഹിബ് അവതരിപ്പിച്ചു. ഈ പ്രമേയത്തിന്മേല്‍ പത്ത് മണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ച നടന്നു. പ്രമേയം വോട്ടിനിട്ടപ്പോള്‍ 37 പേര്‍ അനുകൂലിച്ചു. 14 പേര്‍ എതിര്‍ത്തു. (141 പേരാണ് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കേണ്ടിയിരുന്നത്. എന്നാല്‍ 51 പേരെ പങ്കെടുത്തുള്ളൂ)
മദിരാശിയില്‍ നിന്നുള്ള 13 പേരും ബംഗളുരു, കുടക് എന്നിവിടങ്ങളില്‍ നിന്നുള്ള 5 പേരും ബോംബെയില്‍ നിന്നുള്ള 4 പേരും മധ്യപ്രദേശില്‍ നിന്നുള്ള ഒരാളുമാണ് പ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്ത് ഇന്ത്യയില്‍ മുസ്‌ലിംലീഗിനെ നിലനിര്‍ത്തിയത്. മൗലാന ഹസ്‌റത്ത് മോഹാനി നിഷ്പക്ഷത പാലിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ തീപന്തവും ആയുഷ്‌കാലത്തിന്റെ പകുതി ഭാഗവും ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ തടവറയില്‍ കിടക്കുകയും ചെയ്ത വീര വിപ്ലവകാരിയും വിശ്രുത കവിയുമായിരുന്ന മൗലാനാ ഹസ്‌റത്ത് മോഹാനിയെന്ന ഇതിഹാസം എഴുപത്തിനാലാമത്തെ വയസ്സില്‍ ഒരു വടിയും കുത്തിപ്പിടിച്ച്‌കൊണ്ട് ഉത്തര്‍പ്രദേശില്‍ നിന്നും പ്രതിനിധിയായി കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തു. താമസിയാതെ അദ്ദേഹം സജീവ രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനിന്നു.
പ്രമേയത്തില്‍ നിര്‍ദേശിച്ച പ്രകാരം ഇന്ത്യന്‍ മുസ്‌ലിം ലീഗ് ഇനി മുതല്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് എന്ന പേരില്‍ പ്രവര്‍ത്തനം തുടരാന്‍ തീരുമാനിച്ചു. ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബിനെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു. ബാരിസ്റ്റര്‍ മെഹബൂബലി ബേഗ് (എം.എല്‍. എ വിജയവാഡ) ജനറല്‍ സെക്രട്ടറിയായും ഹാജി ഹസനലി പി ഇബ്രാഹിം (മഹാരാഷ്ട്ര) ഖജാഞ്ചിയായും തെരഞ്ഞെടുക്കപ്പെട്ടു. മൂന്ന് മാസത്തിനുള്ളില്‍ മുസ്‌ലിംലീഗിന് പുതിയ നിയമാവലി തയ്യാറാക്കാന്‍ സബ്കമ്മിറ്റിയെ അധികാരപ്പെടുത്തി. എം.എം ഖാന്‍ (എം.എല്‍.എ), എ.കെ ഹാഫിസ്‌ക്ക (ബോംബെ), സയ്യിദ് അബ്ദുറഊഫ് ഷാ (മധ്യപ്രദേശ്), ഇസ്മായില്‍ താബിഷ് (എഡിറ്റര്‍ ‘പാസ്ബാന്‍’), കെ.ടി.എം അഹമ്മദ് ഇബ്രാഹിം സാഹിബ് (എം.എല്‍. സി), ഹാജി അബ്ദുസത്താര്‍ സേട്ട് സാഹിബ് (എം.എല്‍. എ, സെന്‍ട്രല്‍), ബാരിസ്റ്റര്‍ യൂസുഫ് ശരീഫ്, മുഹമ്മദ് റസാഖാന്‍, കെ.എം സീതി സാഹിബ് മുതലായവരായിരുന്നു സബ് കമ്മിറ്റി അംഗങ്ങള്‍.
പുതിയ നിയമാവലി വരുന്നതുവരെ 1944ല്‍ പുതുക്കിയ സര്‍വേന്ത്യാ മുസ്‌ലിംലീഗിന്റെ നിയമാവലി തന്നെ സ്വീകരിക്കാനും എന്നാല്‍ അതില്‍ ഇന്ത്യ എന്ന് പറഞ്ഞിടത്തൊക്കെ ഇന്ത്യന്‍ യൂണിയന്‍ എന്ന് ഭേദഗതി ചെയ്യാനും തീരുമാനമായി. ഭാവിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാനുതകുന്ന ഒരു മാര്‍ഗരേഖയും കൗണ്‍സില്‍ അംഗീകരിച്ചു. പ്രസിദ്ധമായ ആ മാര്‍ഗരേഖയിലെ ചില പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ..
1. ഭൂമുഖത്തും ഭൂഗര്‍ഭത്തിലും കാണുന്ന എല്ലാ സ്വത്തുക്കളും ഖനികളും രാഷ്ട്രത്തിന്റെതാണ്.
2. തീവണ്ടി, വിമാനം, കപ്പല്‍, കമ്പി തപാല്‍, വിദ്യുച്ഛക്തി, ജലസേചനം, ഖനികള്‍ എന്നിവയെല്ലാം ഗവണ്‍മെന്റിന്റെ വകയായിരിക്കേണ്ടതാണ്.
3. മേച്ചില്‍ സ്ഥലങ്ങള്‍ സ്വതന്ത്ര മേച്ചില്‍ സ്ഥലങ്ങളായി എല്ലാവര്‍ക്കും ഉപയോഗിക്കാവുന്നതാണ്.
4. സൗജന്യവും നിര്‍ബന്ധവുമായ വിദ്യാഭ്യാസം ഗവണ്‍മെന്റ് എല്ലാവര്‍ക്കും ഉറപ്പുവരുത്തേണ്ടതാണ്.
5. തൊഴിലെടുക്കാനുള്ള അവകാശം മൗലികാവകാശമായി കണക്കാക്കേണ്ടതാണ്.
6. വയോജന വിദ്യാഭ്യാസത്തിന് സൗകര്യമുണ്ടാക്കുക വഴി ഏറ്റവും ചുരുങ്ങിയ കാലത്തിനുള്ളില്‍ നിരക്ഷരതയെ നിര്‍മ്മാര്‍ജ്ജനം ചെയ്യുക.
7. പൊതുജനാരോഗ്യാഭിവൃദ്ധിക്ക് വേണ്ടി ആസ്പത്രികള്‍ അടക്കമുള്ള സൗജന്യ ആരോഗ്യ കേന്ദ്രങ്ങള്‍ സ്ഥാപിക്കേണ്ടതാണ്. സ്‌കൂളുകളിലും കോളജുകളിലും പഠിക്കുന്ന കുട്ടികള്‍ക്ക് സൗജന്യമായി എക്‌സറേ പരിശോധന കാലം തോറും നടത്തിവരേണ്ടതാണ്.
8. എല്ലാ വിധ പലിശയും ലഹരി വസ്തുക്കളും നിരോധിക്കുക.
ഇത്തരത്തിലുള്ള സുപ്രധാന കാര്യങ്ങള്‍ ഉള്‍പ്പെടുന്ന സാമാന്യം സുദീര്‍ഘമായ ഒരു നയപരിപാടിയാണ് അംഗീകരിക്കപ്പെട്ടത്. ഇന്ത്യയുടെ ഭരണഘടന നിര്‍മ്മാണം പുരോഗമിക്കുകയും ഇന്ത്യയില്‍ ഇടതുപക്ഷ പ്രസ്ഥാനം സജീവമല്ലാതാവുകയും ചെയ്ത ഒരു കാലത്താണ് മുസ്‌ലിംലീഗ് വിപ്ലവകരമായ ഒരു നയപരിപാടി അംഗീകരിച്ചതെന്ന് പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. ഈ പരിപാടിയിലെ പലയിനങ്ങളും ഇന്ത്യന്‍ ഭരണഘടനയില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്. മുസ്‌ലിംലീഗിന് ചിന്തയിലും നിഷ്ഠയിലും നിലപാടുകളിലും പുരോഗമനാത്മകമായ ഒരു മുഖം നല്‍കുന്നതാണ് ഈ നയരേഖ. പില്‍കാലത്ത് കോണ്‍ഗ്രസുമായി സഖ്യമില്ലാതിരുന്നിട്ടും ഇന്ദിരാഗാന്ധി കൊണ്ടു വന്ന ബാങ്ക് ദേശസാത്കരണത്തെയും പ്രിവി പേഴ്‌സ് നിരോധനത്തെയും കലവറ കൂടാതെ പിന്തുണക്കാന്‍ മുസ്‌ലിംലീഗിന് കഴിഞ്ഞത് ഈ നയരേഖയുടെ ബലത്തിലാണ്. അച്യുതമേനോന്‍ ഗവണ്‍മെന്റില്‍ മുഖ്യ പങ്കാളിത്തം വഹിച്ചു കൊണ്ട് കേരളത്തില്‍ ജന്മിത്തം അവസാനിപ്പിക്കാനും വനഭൂമികള്‍ ദേശസാത്കരിക്കാനും മറ്റും മുസ്‌ലിംലീഗ് മുന്‍കൈയെടുത്തതും ഈ നയരേഖയുടെ ആത്മസത്ത ഉള്‍കൊള്ളുന്നത് കൊണ്ടാണ്.
കഠിനതരമായ ഒട്ടേറെ കനല്‍പഥങ്ങള്‍ താണ്ടി നാം എഴുപതിലെത്തിയത് സുദീര്‍ഘമായ ഒരു നീണ്ടയാത്രക്ക് തുടക്കം കുറിക്കാനാണ്. ഒരു പ്രതീക്ഷയുമില്ലാതെ നോക്കെത്താ ദൂരത്ത് കണ്ണും നട്ടിരിക്കുന്ന ഹതഭാഗ്യരായ സഹജീവികളെ ഐശ്വര്യത്തിന്റെയും അഭിമാന ബോധത്തിന്റെയും സ്വപ്‌ന തീരത്തെത്തിക്കാനുള്ള ‘ലോങ് മാര്‍ച്ച്….’

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending