india
കശ്മീരില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവം; പ്രതികരണവുമായി മഹ്ബൂബ മുഫ്തിയും ഒമര്‍ അബ്ദുള്ളയും
ഇന്ത്യ ഗവണ്മെന്റിന്റെ മോശം ചിന്താഗതികളും നയങ്ങളും കാരണം ഒടുക്കം, ജമ്മു കശ്മീരിലെ ജനങ്ങള്‍ക്കാണ് നഷ്ടം, അവരുടെ ജീവനുകളാണ് പണയപ്പെടുത്തേണ്ടി വരുന്നത്, മുഫ്തി ട്വീറ്റ് ചെയ്തു.
അല്ലാഹു അവര്‍ക്ക് സ്വര്‍ഗത്തില്‍ സ്ഥാനം നല്കട്ടെ. ഈ ദുഷ്കരമായ നിമിഷങ്ങളില്‍ അവരുടെ കുടുംബങ്ങള്‍ക്ക് ദൈവം ശക്തി പകരട്ടെ, ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു.

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി. ജമ്മു കശ്മീരിലെ ജനങ്ങള്‍ കേന്ദ്ര സര്‍ക്കാറിന്റെ മോശം നയങ്ങള്‍ കാരണം അവരുടെ ജീവന് പണയപ്പെടുത്തുകയാണെന്ന് മുഫ്തി വിമര്‍ശനമുന്നയിച്ചു. ട്വിറ്ററിലൂടെയായിരുന്നു പിഡിപി നേതാവിന്റെ പ്രതികരണം.
കുല്‍ഗാമില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകരെ കൊലപ്പെട്ടെന്ന വാര്‍ത്ത തന്നെ സങ്കടത്തിലാക്കിയെന്നും അവരുടെ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തുന്നു.
ഇന്ത്യ ഗവണ്മെന്റിന്റെ മോശം ചിന്താഗതികളും നയങ്ങളും കാരണം ഒടുക്കം, ജമ്മു കശ്മീരിലെ ജനങ്ങള്‍ക്കാണ് നഷ്ടം, അവരുടെ ജീവനുകളാണ് പണയപ്പെടുത്തേണ്ടി വരുന്നത്, മുഫ്തി ട്വീറ്റ് ചെയ്തു.
Saddened to hear about the killing of three BJP workers in Kulgam. Condolences to their families. At the end of the day, its people of J&K who pay with their lives because of GOI’s ill thought out policies.
— Mehbooba Mufti (@MehboobaMufti) October 29, 2020
വ്യഴാഴ്ച കശ്മീരിലെ വൈ.കെ പോറ പ്രദേശത്തുണ്ടായ വെടിവെപ്പില്‍ കുല്‍ഗാമിലെ യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി ഫിദ ഹുസൈന് ഉള്‍പ്പെടെ മൂന്ന് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. കാറില്‍ സഞ്ചരിച്ച മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു. വെടിയേറ്റ ഹിദ ഹുസൈന് സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചതായി പൊലീസ് അറിയിച്ചു. വൈ.കെ പോറ നിവാസിയായ ഗുലാം അഹ്മദ് യാറ്റൂവിന്റെ മകനാണ് ഫിദ ഹുസൈന് യാറ്റൂ. ഇയാളെ കൂടാതെ ഉമര്‍ റാഷിദ് ബീഗ്, ഉമര്‍ റംസാന് ഹജാം എന്നീ ബിജെപി പ്രവര്‍ത്തകര്‍ക്കാണ് വെടിയേറ്റത്. ഇവരെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഭീകര്‍ക്കായി തിരച്ചില്‍ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.
Terrible news from Kulgam district of South Kashmir. I unequivocally condemn the targeted killing of the 3 BJP workers in a terror attack. May Allah grant them place in Jannat & may their families find strength during this difficult time.
— Omar Abdullah (@OmarAbdullah) October 29, 2020
സംഭവത്തില്‍ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ളയും രംഗത്തെത്തി. ഭയാനകരമായ വാര്‍ത്തയാണ് ദക്ഷിണ കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ നിന്നും കേള്‍ക്കുന്നത്. തീവ്രവാദികളുടെ ആക്രമണത്തില്‍ 3 ബിജെപി പ്രവര്‍ത്തകര്‍ കൊലപ്പെട്ട സംഭവത്തെ ഞാന്‍ നിശിതമായി അപലപിക്കുന്നു. അല്ലാഹു അവര്‍ക്ക് സ്വര്‍ഗത്തില്‍ സ്ഥാനം നല്കട്ടെ. ഈ ദുഷ്കരമായ നിമിഷങ്ങളില്‍ അവരുടെ കുടുംബങ്ങള്‍ക്ക് ദൈവം ശക്തി പകരട്ടെ, ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു.
I condemn the killing of 3 of our young Karyakartas. They were bright youngsters doing excellent work in J&K. My thoughts are with their families in this time of grief. May their souls rest in peace. https://t.co/uSfsUP3n3W
— Narendra Modi (@narendramodi) October 29, 2020
സംഭവത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും അപലപിച്ചു. അടുത്തിടെ കശ്മീരില്‍ നിരവധി ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടാകുന്നത്. ജൂലായില്‍ ബിജെപി നേതാവ് ഷെയ്ഖ് വസീം ബാരിയും കുടുംബക്കാരും വെടിയേറ്റ് മരിച്ചിരുന്നു. ബിജെപിയുടെ ജില്ലാ പ്രസിഡന്റായിരുന്നു ബാരി. അതേസമയം അക്രമണത്തിന് പിന്നില്‍ ആരെന്ന കാര്യം ഇതേവരെ വ്യക്തത വന്നിട്ടില്ല.
അതേസമയം, മോദി സര്‍ക്കാര്‍ ഇല്ലാതാക്കിയ കശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ തിരിച്ചുകിട്ടാനായി ബിജെപി വിരുദ്ധ മുന്നണി രൂപംകൊണ്ട സാഹചര്യമാണ് നിലവില്‍ കേന്ദ്ര ഭരണ പ്രദേശത്തുള്ളത്. ഇതിനായി സംസ്ഥാനത്തെ മറ്റു പാര്‍ട്ടികളിലെ മുന്‍ മുഖ്യമന്ത്രിമാര്‍പോലും ഒന്നായ നിലയാണ്.
Read More ഞങ്ങള്‍ ദേശവിരുദ്ധരല്ല; ബി.ജെ.പി വിരുദ്ധര്‍; നിലപാട് വ്യക്തമാക്കി കാശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടികള്‍-ഫാറൂഖ് അബ്ദുള്ള ഗുപ്കാര്‍ സഖ്യ അധ്യക്ഷന്‍
india
ജയലളിതയുടെയും എംജിആറിന്റെയും മകളെന്ന് അവകാശപ്പെട്ട് യുവതി കോടതിയിൽ
സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് അയച്ച കത്തിലാണ് ജയലളിത കൊല്ലപ്പെട്ടതാണെന്നും അന്വേഷണം വേണമെന്നും സുനിത ആവശ്യമുന്നയിച്ചിരിക്കുന്നത്

india
നിമിഷ പ്രിയയുടെ മോചനം; കാന്തപുരം മുസ്ലിയാരുടെ ഇടപെടലില്‍ യെമനില്‍ അടിയന്തര യോഗം
നിമിഷ പ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലിനെ തുടര്‍ന്ന് അടിയന്തര യോഗം യെമനില്‍.

നിമിഷ പ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലിനെ തുടര്‍ന്ന് അടിയന്തര യോഗം യെമനില്‍. യമനിലെ പ്രസിദ്ധ സൂഫി പണ്ഡിതര്‍ ശൈഖ് ഹബീബ് ഉമറിന്റെ നേതൃത്വത്തിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.
നോര്‍ത്ത് യെമനില്‍ നടക്കുന്ന അടിയന്തര യോഗത്തില്‍ ശൈഖ് ഹബീബ് ഉമറിന്റെ പ്രതിനിധി ഹബീബ് അബ്ദുറഹ്മാന് അലി മഷ്ഹൂര്‍, യെമന്‍ ഭരണകൂട പ്രതിനിധികള്‍, ജിനായത് കോടതി സുപ്രീം ജഡ്ജ്, തലാലിന്റെ സഹോദരന്, ഗോത്ര തലവന്മാര് എന്നിവരാണ് പങ്കെടുക്കുന്നത്.
അതേസമയം, യെമനില്‍ ഇന്ത്യന്‍ എംബസി ഇല്ലാത്തത് ഉള്‍പ്പെടെ വലിയ പ്രതിസന്ധിയാണെന്നും വിഷയത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് പരിമിതിയുണ്ടെന്നും കേന്ദ്രം സുപ്രിംകോടതിയെ അറിയിച്ചു. പ്രൊസിക്യൂട്ടറിന് കേന്ദ്രസര്‍ക്കാര്‍ കത്ത് അയയ്ക്കുകയും ചെയ്തു. ഒരു ഷെയ്ഖ് വഴി ചര്‍ച്ച നടത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ദയാധനം സ്വീകരിക്കാന്‍ മരിച്ചയാളുടെ കുടുംബം തയ്യാറാകാതെ മറ്റ് ചര്‍ച്ചകളില്‍ കാര്യമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. വിഷയത്തില്‍ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതി നിര്‍ദേശം.
കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി ദയാധനം നല്‍കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും അതിനാല്‍ വധശിക്ഷ നീട്ടിവയ്ക്കണമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ യെമനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ബുധനാഴ്ചയാണ് വധശിക്ഷ നിലവില്‍ നിശ്ചയിച്ചിരിക്കുന്നത്.
india
ഇണയുടെ രഹസ്യമായി രേഖപ്പെടുത്തിയ ടെലിഫോണ്‍ സംഭാഷണം വൈവാഹിക കേസുകളില്‍ സ്വീകാര്യമായ തെളിവുകള്‍: സുപ്രീം കോടതി
ഇണയുടെ രഹസ്യമായി റെക്കോര്‍ഡ് ചെയ്ത ടെലിഫോണ്‍ സംഭാഷണം വിവാഹ നടപടികളില്‍ തെളിവായി സ്വീകാര്യമാണെന്ന് ജസ്റ്റിസ് ബി വി നാഗരത്നയും ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മയും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.

ഭാര്യ അറിയാതെ ടെലിഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്യുന്നത് അവളുടെ മൗലികാവകാശമായ സ്വകാര്യതയുടെ ‘വ്യക്തമായ ലംഘനത്തിന്’ തുല്യമാണെന്നും കുടുംബ കോടതിയില്‍ തെളിവെടുപ്പ് നടത്താന്‍ കഴിയില്ലെന്നും പഞ്ചാബ് & ഹരിയാന ഹൈക്കോടതിയുടെ വിധി തിങ്കളാഴ്ച (ജൂലൈ 14) സുപ്രീം കോടതി റദ്ദാക്കി. ഇണയുടെ രഹസ്യമായി റെക്കോര്‍ഡ് ചെയ്ത ടെലിഫോണ്‍ സംഭാഷണം വിവാഹ നടപടികളില്‍ തെളിവായി സ്വീകാര്യമാണെന്ന് ജസ്റ്റിസ് ബി വി നാഗരത്നയും ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മയും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
ഇന്ത്യന്‍ എവിഡന്‍സ് ആക്ടിലെ സെക്ഷന്‍ 122, ഇണകള്‍ തമ്മിലുള്ള നിയമനടപടികളിലോ ഒരാള്‍ മറ്റൊരാളെ കുറ്റം ചുമത്തി പ്രോസിക്യൂട്ട് ചെയ്യുമ്പോഴോ സമ്മതമില്ലാതെ വിവാഹ ആശയവിനിമയങ്ങള്‍ വെളിപ്പെടുത്തുന്നത് തടയുന്നു. വകുപ്പിന്റെ ആദ്യ ഭാഗത്തിന് കീഴിലുള്ള സ്പൗസല്‍ പ്രത്യേകാവകാശം കേവലമായിരിക്കില്ലെന്നും അതേ വ്യവസ്ഥയില്‍ നല്‍കിയിരിക്കുന്ന ഒഴിവാക്കലിന്റെ വെളിച്ചത്തില്‍ അത് വായിക്കണമെന്നും കോടതി പ്രസ്താവിച്ചു. ‘നിയമമായ വിചാരണയ്ക്കുള്ള അവകാശത്തിന്റെ വെളിച്ചത്തില്‍ സെക്ഷന്‍ 122 പ്രകാരമുള്ള ഒഴിവാക്കല്‍ വ്യാഖ്യാനിക്കേണ്ടതാണ്, ഇത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 ന്റെ ഒരു വശം കൂടിയാണ്,’ കോടതി പറഞ്ഞു.
ഈ കേസില്‍ സ്വകാര്യത ലംഘിക്കപ്പെട്ടിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. തെളിവ് നിയമത്തിലെ 122-ാം വകുപ്പ് അത്തരത്തിലുള്ള ഒരു അവകാശവും അംഗീകരിക്കുന്നില്ലെന്ന് നിരീക്ഷിച്ചു. നേരെമറിച്ച്, ഈ വ്യവസ്ഥ ഇണകള്‍ തമ്മിലുള്ള സ്വകാര്യതയ്ക്ക് ഒരു അപവാദം നല്കുന്നു. ഭരണഘടനയുടെ 21-ാം അനുച്ഛേദം പ്രകാരമുള്ള സ്വകാര്യതയ്ക്കുള്ള അവകാശത്തെ ഈ വകുപ്പ് കൈകാര്യം ചെയ്യുന്നില്ലെന്നും അത്തരമൊരു അവകാശത്തെ കടന്നാക്രമിക്കാമെന്നും ബെഞ്ച് വ്യക്തമാക്കി. ‘ഈ കേസില്‍ സ്വകാര്യത ലംഘിക്കുന്നതായി ഞങ്ങള്‍ കരുതുന്നില്ല. വാസ്തവത്തില്‍, തെളിവ് നിയമത്തിലെ സെക്ഷന്‍ 122 അത്തരം അവകാശങ്ങളൊന്നും അംഗീകരിക്കുന്നില്ല. മറുവശത്ത്, ഇത് ഇണകള്‍ തമ്മിലുള്ള സ്വകാര്യതയ്ക്കുള്ള ഒരു അപവാദം സൃഷ്ടിക്കുന്നു, അതിനാല്‍ ഇത് തിരശ്ചീനമായി പ്രയോഗിക്കാന്‍ കഴിയില്ല. ന്യായമായ വിചാരണ, പ്രസക്തമായ തെളിവുകള്‍ ഹാജരാക്കാനുള്ള അവകാശം, ആവശ്യപ്പെടുന്ന ആശ്വാസം ലഭിക്കുന്നതിന് ഇണയ്ക്കെതിരായ കേസ് തെളിയിക്കാനുള്ള അവകാശം’, ജസ്റ്റിസ് നാഗരത്ന പറഞ്ഞു.
ഇത്തരം തെളിവുകള്‍ അനുവദിക്കുന്നത് ഗാര്‍ഹിക ഐക്യം അപകടത്തിലാക്കുമെന്നും ഇണകള്‍ തമ്മിലുള്ള ഒളിച്ചുകളി പ്രോത്സാഹിപ്പിക്കുമെന്നുമുള്ള വാദം കോടതി തള്ളി. ‘ഇത്തരം തെളിവുകള്‍ അനുവദിക്കുന്നത് ദാമ്പത്യ ബന്ധങ്ങളിലെ ഗാര്‍ഹിക സൗഹാര്‍ദം അപകടത്തിലാക്കും, അത് ഇണകളെ കബളിപ്പിക്കാന്‍ പ്രോത്സാഹിപ്പിക്കുമെന്ന് ചില വാദങ്ങള്‍ ഉയര്‍ന്നുവരുന്നു, അതിനാല്‍, തെളിവ് നിയമത്തിലെ സെക്ഷന്‍ 122 ന്റെ ലക്ഷ്യം പരാജയപ്പെടുത്തുന്നു. അത്തരമൊരു വാദം ന്യായീകരിക്കപ്പെടുമെന്ന് ഞങ്ങള്‍ കരുതുന്നില്ല. ദാമ്പത്യം ഒരു ഘട്ടത്തില്‍ എത്തിയിട്ടുണ്ടെങ്കില്‍, ഇണകള്‍ പരസ്പരം ഒളിഞ്ഞുനോട്ടത്തില്‍ സജീവമായി ബന്ധം പുലര്‍ത്തുന്നില്ല. അവര്‍ക്കിടയില്‍ വിശ്വാസമുണ്ട്,’ വിധി പ്രസ്താവിക്കുമ്പോള്‍ ബെഞ്ച് നിരീക്ഷിച്ചു. ഭാര്യയുടെ അറിവില്ലാതെ ടെലിഫോണില്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്യുന്നത് ”ഹരജിക്കാരന്റെയും ഭാര്യയുടെയും മൗലികാവകാശമായ, അതായത് അവളുടെ സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ വ്യക്തമായ ലംഘനമാണ്”, അതിനാല്‍ കുടുംബകോടതിയില്‍ തെളിവെടുപ്പ് നടത്താന്‍ കഴിയില്ലെന്നും പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ തീരുമാനത്തെ ചോദ്യം ചെയ്തുള്ള സ്പെഷ്യല്‍ ലീവ് പെറ്റീഷനില്‍ (SLP) നിന്നാണ് കേസ് ഉയരുന്നത്.
-
kerala2 days ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
-
kerala3 days ago
നിമിഷ പ്രിയയുടെ മോചന ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകും: ബോബി ചെമ്മണ്ണൂർ
-
india3 days ago
കരാര്‍ സംബന്ധിച്ച് തീരുമാനമായില്ല; ഐഎസ്എല്‍ അനിശ്ചിതകാലത്തേക്ക് നീട്ടി
-
kerala2 days ago
അമിത് ഷാ പങ്കെടുത്ത ബി.ജെ.പിയുടെ ഓഫിസ് ഉദ്ഘാടനത്തില്‍ പങ്കെടുക്കാതെ സുരേഷ്ഗോപി
-
kerala3 days ago
‘സമരത്തിന്റെ പേരിൽ നടന്നത് കോപ്രായം’; എസ്എഫ്ഐ യൂണിവേഴ്സിറ്റി സമരത്തെ വിമർശിച്ച് ഓർത്തഡോക്സ് സഭാധ്യക്ഷൻ
-
kerala2 days ago
കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി
-
kerala2 days ago
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; മേലുദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് കുടുംബം
-
kerala3 days ago
സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്