Connect with us

india

പ്രതിഷേധങ്ങള്‍ക്കൊടുവില്‍ മുട്ടുമടക്കി അധികൃതര്‍; യു.പിയില്‍ മോദിയുടെ പേരിലേക്ക് മാറ്റിയ സ്‌കൂളിന് വീണ്ടും ധീരജവാന്റെ പേര്‌

ഫെബ്രുവരി 18 ചൊവ്വാഴ്ച ഉത്തര്‍പ്രദേശിലെ ഗാസിപൂര്‍ സ്‌കൂള്‍ അധികൃതര്‍ 1965 ലെ യുദ്ധത്തില്‍ രക്തസാക്ഷിത്വം വരിച്ച ധീര യോദ്ധാവ് വീര്‍ ഹവില്‍ദാര്‍ അബ്ദുള്‍ ഹമീദിന്റെ പേര് സര്‍ക്കാര്‍ സ്‌കൂളിന്റെ പ്രവേശന കവാടത്തില്‍ പുനഃസ്ഥാപിച്ചു.

Published

on

പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍ പുനര്‍നാമകരണം ചെയ്ത സ്‌കൂളിന്റെ പേര് ധീരജവാന്‍ ഷഹീദ് അബ്ദുല്‍ ഹമീദിന്റെ പേരിലേക്ക് തന്നെ മാറ്റി.

ഫെബ്രുവരി 18 ചൊവ്വാഴ്ച ഉത്തര്‍പ്രദേശിലെ ഗാസിപൂര്‍ സ്‌കൂള്‍ അധികൃതര്‍ 1965 ലെ യുദ്ധത്തില്‍ രക്തസാക്ഷിത്വം വരിച്ച ധീര യോദ്ധാവ് വീര്‍ ഹവില്‍ദാര്‍ അബ്ദുള്‍ ഹമീദിന്റെ പേര് സര്‍ക്കാര്‍ സ്‌കൂളിന്റെ പ്രവേശന കവാടത്തില്‍ പുനഃസ്ഥാപിച്ചു.

‘വ്യാപകമായ പൊതുജന പ്രതിഷേധത്തിനും രാഷ്ട്രീയ പ്രതിഷേധത്തിനും പിന്നാലെ, ചൊവ്വാഴ്ച സ്‌കൂള്‍ അധികൃതര്‍ സ്‌കൂളിന്റെ പേര് ഷഹീദ് വീര്‍ അബ്ദുള്‍ ഹമീദ് പി.എം ശ്രീ കോമ്പോസിറ്റ് സ്‌കൂള്‍, ധമുപൂര്‍, ജഖാനിയന്‍, ഗാസിപൂര്‍ ജില്ല എന്ന് പുനഃസ്ഥാപിച്ചു,’ രക്തസാക്ഷിയായ സൈനികന്റെ ചെറുമകന്‍ ജമീല്‍ അഹമ്മദ് സ്ഥിരീകരിച്ചു.

ധമുപൂര്‍ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന സര്‍ക്കാര്‍ െ്രെപമറി സ്‌കൂളിന്, സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയായ വീര്‍ അബ്ദുള്‍ ഹമീദിന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ പേര് വളരെ കാലങ്ങള്‍ക്ക് മുമ്പ് തന്നെ നല്‍കിയിരുന്നു. എന്നാല്‍ ഈ ആഴ്ച ആദ്യം ഗാസിപൂര്‍ വിദ്യാഭ്യാസ ഭരണകൂടം സ്‌കൂളിന്റെ പേര് പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പേരിലേക്ക് പുനര്‍നാമകരണം ചെയ്തു.

പി.എം ശ്രീ കോമ്പോസിറ്റ് വിദ്യാലയ ധമുപൂര്‍ സ്‌കൂള്‍ എന്നതായിരുന്നു സ്‌കൂളിന് നല്‍കിയ പുതിയ നാമം. സംഭവത്തില്‍ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നു. യു.പിയില്‍ യോഗി ആദിത്യനാഥ് അധികാരത്തിലേറിയതുമുതല്‍ തുടങ്ങിയ വര്‍ഗീയസ്വഭാവത്തോടെയുള്ള പേരുമാറ്റത്തിന്റെ ഏറ്റവും ഒടുവലത്തെ നടപടിയാണിത്.

1965ല്‍ പാകിസ്ഥാനോട് ഇന്ത്യ വിജയിച്ച യുദ്ധത്തിലെ രക്തസാക്ഷിയുടെ പേര് മാറ്റിയതിനെതിരേ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും പ്രതിപക്ഷവും രംഗത്തുവന്നിരുന്നു. ഇന്ത്യയ്ക്കുവേണ്ടി തന്റെ മുത്തച്ഛന്‍ നടത്തിയ പരമമായ ത്യാഗത്തിന്റെ സ്മരണയ്ക്കായാണ് സ്‌ക്കൂളിന് അദ്ദേഹത്തിന്റെ പേര് നല്‍കിയതെന്നും അബല്‍ ഹമീദിന്റെ കൊച്ചുമകന്‍ ജമീല്‍ ആലം പറഞ്ഞു.

സ്‌കൂളിന്റെ പേര് ഏകപക്ഷീയമായി മാറ്റിയത് രക്തസാക്ഷിയെ അപമാനിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ജമീല്‍ ആലം ടെലിഫോണ്‍ വഴി െ്രെപമറി വിദ്യാഭ്യാസ ഓഫിസര്‍ക്ക് (ബി.എസ്.എ) പരാതി നല്‍കുകയും ചെയ്തു.

അബ്ദുല്‍ ഹമീറിന്റെ പേര് സ്‌കൂള്‍ രേഖകളില്‍ ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടില്ലെന്നാണ് പേര് മാറ്റത്തെക്കുറിച്ചുള്ള വിവാദത്തോട് ബി.എസ്.എ ഗാസിപൂര്‍ സെക്ഷന്‍ ഓഫിസര്‍ ഹേമന്ത് റാവു പ്രതികരിച്ചത്. സ്‌കൂള്‍ നേരിട്ട് സന്ദര്‍ശിച്ച് ഇക്കാര്യം അന്വേഷിക്കുമെന്ന് റാവു ഉറപ്പുനല്‍കി.

1982ലാണ് അബ്ദുല്‍ ഹമീദിന്റെ പേര് സ്‌കൂള്‍ വളപ്പില്‍ ആദ്യമായി എഴുതിയതെന്ന് രക്തസാക്ഷിയുടെ കൊച്ചുമകന്‍ ജമീല്‍ ആലം പറഞ്ഞു. തുടര്‍ന്ന് 2012ല്‍ സമാജ്‌വാദി പാര്‍ട്ടി അധികാരത്തിലിരുന്നപ്പോള്‍ അന്നത്തെ മന്ത്രിയായിരുന്ന ശിവ്പാല്‍ യാദവിന്റെ ഉത്തരവിനെ തുടര്‍ന്നാണ് സ്‌കൂളിന് ഔപചാരികമായി രക്തസാക്ഷിയുടെ പേര് നല്‍കിയത്.

യുദ്ധത്തിനിടെ പാകിസ്ഥാന്റെ മൂന്ന് പാറ്റണ്‍ ടാങ്കുകളാണ് അബ്ദുല്‍ ഹമീദിന്റെ നേതൃത്വത്തില്‍ തകര്‍ത്തത്. യു,എസ് നിര്‍മിത പാറ്റണ്‍ ടാങ്ക് തകര്‍ക്കാന്‍ കഴിയില്ലെന്ന അവകാശവാദം കൂടിയാണ് അബ്ദുല്‍ ഹമീദ് തകര്‍ത്തത്. അദ്ദേഹത്തിന്റെ ഭാര്യ റസൂലന്‍ ബീബിയാണ് മരണാനന്തര ബഹുമതി രാഷ്ട്രപതിയില്‍ നിന്ന് ഏറ്റുവാങ്ങിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഓപറേഷന്‍ സിന്ദൂര്‍; വര്‍ഗീയപരാമര്‍ശം നടത്തിയ നിയമവിദ്യാര്‍ഥി അറസ്റ്റില്‍

ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യംവെച്ച് അസഭ്യം നിറഞ്ഞതും വിദ്വേഷമുണ്ടാക്കുന്നതുമായ പരാമര്‍ശമാണ് ശര്‍മിഷ്ത സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതെന്ന് പൊലീസ് പറഞ്ഞു.

Published

on

ഓപറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് വര്‍ഗീയവും വിദ്വേഷമുണ്ടാക്കുന്നതുമായ പരാമര്‍ശം നടത്തിയതിന് നിയമവിദ്യാര്‍ഥി അറസ്റ്റില്‍. പുണെ സ്വദേശിയായ ശര്‍മിഷ്ത പനോളിയെയാണ് (22) വെള്ളിയാഴ്ച രാത്രി ഗുരുഗ്രാമില്‍ നിന്ന് കൊല്‍ക്കത്ത പൊലീസ് അറസ്റ്റ് ചെയ്തത്. ആലിപൂര്‍ കോടതിയില്‍ ഹാജരാക്കിയ ശര്‍മിഷ്തയെ ജൂണ്‍ 13 വരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യംവെച്ച് അസഭ്യം നിറഞ്ഞതും വിദ്വേഷമുണ്ടാക്കുന്നതുമായ പരാമര്‍ശമാണ് ശര്‍മിഷ്ത സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതെന്ന് പൊലീസ് പറഞ്ഞു. വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പലരും ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്നാണ് കൊല്‍ക്കത്ത പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്.

സംഭവത്തിന് പിന്നാലെ യുവതിയും കുടുംബവും ഒളിവിലായിരുന്നു. കോടതി വാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ശര്‍മിഷ്തയെ ഗുരുഗ്രാമില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

പരാമര്‍ശങ്ങള്‍ വിവാദമായതിന് പിന്നാലെ ശര്‍മിഷ്ത വിഡിയോ ഡിലീറ്റ് ചെയ്യുകയും മാപ്പ് പറയുകയും ചെയ്തിരുന്നു. ‘ഞാന്‍ നിരുപാധികം ക്ഷമ ചോദിക്കുന്നു. പറഞ്ഞ കാര്യങ്ങള്‍ എന്റെ വ്യക്തിപരമായ വികാരങ്ങളാണ്, ആരെയും വേദനിപ്പിക്കാന്‍ ഞാന്‍ മനഃപൂര്‍വ്വം ആഗ്രഹിച്ചിട്ടില്ല. ആര്‍ക്കെങ്കിലും വേദനയുണ്ടായിട്ടുണ്ടെങ്കില്‍ അതില്‍ ഞാന്‍ ഖേദിക്കുന്നു. എന്നെ മനസ്സിലാക്കുമെന്നും സഹകരണമുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. ഇനി മുതല്‍, എന്റെപോസ്റ്റുകളില്‍ ഞാന്‍ ജാഗ്രത പാലിക്കും. എന്റെ ക്ഷമാപണം സ്വീകരിക്കണമെന്ന് വീണ്ടും അഭ്യര്‍ഥിക്കുന്നു’ -ശര്‍മിഷ്ത പോസ്റ്റില്‍ പറഞ്ഞു.

Continue Reading

india

രാജ്യത്ത് കോവിഡ് കേസുകള്‍ 3000 കടന്നു; ഏറ്റവും കൂടുതല്‍ കേരളത്തില്‍

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് എട്ടു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു.

Published

on

രാജ്യത്ത് കോവിഡ് കേസുകള്‍ 3000 കടന്നു. വിവിധ സംസ്ഥാനങ്ങളിലായി 3395 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് എട്ടു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളും, സാഹചര്യങ്ങളും വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപെട്ടു.

കേരളത്തിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 1336 കേസുകള്‍. കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യമന്ത്രാലയം റിപ്പോര്‍ട്ട് തേടി. ജൂണ്‍ രണ്ടിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ആണ് നിര്‍ദ്ദേശം.

Continue Reading

india

ഓപറേഷന്‍ സിന്ദൂറിനിടെ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ നഷ്ടമായി; വെളിപ്പെടുത്തി സൈനിക മേധാവി അനില്‍ ചൗഹാന്‍

അന്തര്‍ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അനില്‍ ചൗഹാന്റെ പ്രതികരണം.

Published

on

ഓപറേഷന്‍ സിന്ദൂറിനിടെ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ നഷ്ടമായെന്ന് വെളിപ്പെടുത്തി സംയുക്ത സൈനിക മേധാവി അനില്‍ ചൗഹാന്‍. ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ പാകിസ്താന്‍ വെടിവെച്ചിട്ടുവെന്ന് സേന മേധാവി പറഞ്ഞു. അന്തര്‍ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അനില്‍ ചൗഹാന്റെ പ്രതികരണം. എന്നാല്‍ ആറ് വിമാനങ്ങള്‍ തകര്‍ത്തുവെന്ന പാകിസ്താന്‍ പ്രചാരണം തെറ്റാണെന്നും അനില്‍ ചൗഹാന്‍ വ്യക്തമാക്കി.

ഓപറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ പാകിസ്താന്‍ വെടിവെച്ചിട്ടോ എന്ന ചോദ്യങ്ങല്‍ ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍, അതിന് കൃത്യമായ മറുപടി കേന്ദ്രസര്‍ക്കാരോ സേനയോ നല്‍കിയിരുന്നില്ല. അതിനിടെയാണ് സിംഗപ്പൂരില്‍വെച്ച് അന്തര്‍ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംയുക്ത സൈനിക മേധാവി അനില്‍ ചൗഹാന്‍ ഈ ചോദ്യത്തിന് ഉത്തരം നല്‍കിയത്.

” യുദ്ധവിമാനം വീണതിനെക്കുറിച്ചല്ല, എന്തുകൊണ്ട് തകര്‍ന്നുവെന്നതാണ് പ്രധാനം, തന്ത്രപരമായ തെറ്റുകള്‍ മനസ്സിലാക്കാനും അതിനുചിതമായ പരിഹാരം കണ്ട് തിരുത്താനും ഞങ്ങള്‍ക്ക് സാധിച്ചു”- അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ-പാക് സംഘര്‍ഷത്തിന് ശേഷം ഇത് ആദ്യമായാണ് സേനക്കുണ്ടായ നഷ്ടത്തെക്കുറിച്ച് സംയുക്ത സൈനിക മേധാവി വെളിപ്പെടുത്തുന്നത്.

Continue Reading

Trending