Connect with us

india

എടിഎമ്മില്‍ നിന്ന് പണം കിട്ടിയില്ലേ, ദിവസവും നൂറു രൂപ നഷ്ടപരിഹാരം ചോദിക്കാം!

പണം പിന്‍വലിച്ചിട്ടും കൈയില്‍ കിട്ടിയില്ലെങ്കില്‍ പരിഭ്രാന്തരാകേണ്ടതില്ല. ഇത്തരമൊരു സാഹചര്യത്തില്‍ ബാങ്കിന്റെ കസ്റ്റമര്‍ കെയറില്‍ വിളിക്കാം

Published

on

മുംബൈ: ഇപ്പോള്‍ എടിഎം മെഷിനുകള്‍ ഉപയോഗിക്കാത്തവര്‍ അധികമുണ്ടാകില്ല. എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുമ്പോള്‍ പണം കിട്ടാത്ത സാഹചര്യങ്ങളും നിരവധി. അതിലേറെ പുലിവാലു പിടിക്കുക, അക്കൗണ്ടില്‍ നിന്ന് പണം പോകുകയും അതു കൈയില്‍ കിട്ടാതെ വരികയും ചെയ്യുമ്പോഴാണ്. അക്കൗണ്ടില്‍ നിന്ന് പണം പോയ സന്ദേശം കിട്ടുന്നതോടെ നമ്മള്‍ പരിഭ്രാന്തരാകുകയും ചെയ്യും.

അക്കൗണ്ടില്‍ നിന്നു പോയ, കൈയില്‍ കിട്ടാത്ത കാശിന് ഇനി എന്തു ചെയ്യും? എടിഎം മെഷിനുകള്‍ ഇങ്ങനെ ചതിച്ചാല്‍ ഉപഭോക്താവിന് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട് എന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പറയുന്നത്. കേന്ദ്രബാങ്കിന്റെ പുതിയ സര്‍ക്കുലര്‍ അനുസരിച്ച് ഈ പണം ഏഴു ദിവസം കഴിഞ്ഞിട്ടും സ്വന്തം അക്കൗണ്ടില്‍ തിരികെ എത്തിയില്ലെങ്കില്‍ ഉപഭോക്താവ് നഷ്ടപരിഹാരത്തിന് അര്‍ഹനാണ്.

ചില്ലറയല്ല നഷ്ടപരിഹാരം, ദിവസവും നൂറു രൂപ വച്ചാണ് ബാങ്ക് ഉപഭോക്താവിന് നല്‍കേണ്ടത്.

ഇതിനായി എന്തു ചെയ്യണം?

* പരാജയപ്പെട്ട എടിഎം വിനിയമത്തെ കുറിച്ച് ബാങ്കില്‍ പരാതി നല്‍കണം. പരാതി കിട്ടി ഏഴു ദിവസത്തിന് അകം പരിഹരിക്കണം. ഏഴു ദിവസത്തിനുള്ളില്‍ പണം തിരികെ അക്കൗണ്ടില്‍ നിക്ഷേപിക്കണം

* ഏഴു ദിവസത്തിനു ശേഷവും പരാതിയില്‍ തീര്‍പ്പുണ്ടായില്ലെങ്കില്‍ ദിവസവും നൂറു രൂപ വച്ച് ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണം.

* വിനിമയം നടത്തി 30 ദിവസത്തിനുള്ളില്‍ പരാതി നല്‍കണം. അല്ലാത്ത പരാതികള്‍ പരിഗണിക്കില്ല.

* അക്കൗണ്ടുള്ള ബാങ്കിലോ എടിഎം മെഷിന്‍ ഏതു ബാങ്കിന്റേതാണോ അവിടെയോ ആണ് പരാതി നല്‍കേണ്ടത്. 30 ദിവസവും നടപടിയുണ്ടായില്ലെങ്കില്‍ ബാങ്കിങ് ഒംബുഡ്‌സ്മാനെ സമീപിക്കാം. ആര്‍ബിഐ കംപ്ലയിന്റ് മാനേജ്‌മെന്റ് സംവിധാനം വഴി പരാതിയും നല്‍കാം

* പണം പിന്‍വലിച്ചിട്ടും കൈയില്‍ കിട്ടിയില്ലെങ്കില്‍ പരിഭ്രാന്തരാകേണ്ടതില്ല. ഇത്തരമൊരു സാഹചര്യത്തില്‍ ബാങ്കിന്റെ കസ്റ്റമര്‍ കെയറില്‍ വിളിക്കാം. വിഷയം ബോധിപ്പിക്കുകയും ചെയ്യാം. പരിഹരിച്ചില്ലെങ്കില്‍ മാത്രമേ ബാങ്കില്‍ പരാതി നല്‍കേണ്ടതുള്ളൂ.

india

‘കശ്മീരില്‍ ബോംബിട്ട് കൊണ്ടിരിക്കുമ്പോള്‍ സമാധാന ചര്‍ച്ച സാധ്യമല്ല’: ഒമര്‍ അബ്ദുള്ള

Published

on

ശ്രീനഗര്‍: സമാധാന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ പ്രസ്താവനയ്ക്കെതിരെ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. കശ്മീരില്‍ ബോംബിട്ട് കൊണ്ടിരിക്കുമ്പോള്‍ സമാധാന ചര്‍ച്ച സാധ്യമല്ലെന്ന് ഒമര്‍ അബ്ദുള്ള മാധ്യമങ്ങളോട് പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണം പോലെയുള്ള സംഭവങ്ങള്‍ക്കിടെ സമാധാന ചര്‍ച്ച നടത്തുന്നത് എങ്ങനെയെന്നും അദ്ദേഹം ചോദിച്ചു.

അതിര്‍ത്തി ശാന്തമാണെന്നും ഒമര്‍ അബ്ദുള്ള വ്യക്തമാക്കി. ‘അതിര്‍ത്തിയില്‍ ഇപ്പോള്‍ പാകിസ്താന്റെ വെടിനിര്‍ത്തല്‍ ലംഘനമില്ല. അതിര്‍ത്തിയില്‍ വന്‍തോതില്‍ നാശനഷ്ടം ഉണ്ടായി. നഷ്ടപരിഹാരത്തിന് പ്രത്യേക പാക്കേജ് തയ്യാറാക്കും’, അദ്ദേഹം പറഞ്ഞു. പാകിസ്താന്‍ സാധാരണക്കാരെ ലക്ഷ്യം വെക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു.

മലയാളികള്‍ ഭാഗ്യവാന്മാരാണെന്നും അദ്ദേഹം പറഞ്ഞു. കേരളം അതിര്‍ത്തിയില്‍ നിന്നും വളരെ അകലെയാണ്. തങ്ങള്‍ക്ക് ഉള്ളതുപോലെ ഒരു അയല്‍വാസി മലയാളികള്‍ക്ക് ഇല്ല. അവധി ആഘോഷിക്കാന്‍ മലയാളികള്‍ ജമ്മു കാശ്മീരിലേക്ക് ഇനിയും വരണമെന്നും ഒമര്‍ അബ്ദുള്ള ആവശ്യപ്പെട്ടു.

 

Continue Reading

india

‘ഉറങ്ങാന്‍ അനുവദിക്കാതെ ചോദ്യം ചെയ്തു’:പാകിസ്താന്‍ കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ബിഎസ്എഫ് ജവാന്‍

21 ദിവസമാണ് ജവാന് പാക് കസ്റ്റഡിയില്‍ കഴിയേണ്ടി വന്നത്

Published

on

പാകിസ്താന്‍ കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ബിഎസ്എഫ് ജവാനെ പാക് റേഞ്ചേഴ്സ് മാനസികമായി പീഡിപ്പിച്ചെന്ന് സൂചന. അബദ്ധത്തില്‍ അതിര്‍ത്തി കടന്നതിനാണ് ശിക്ഷ. കേന്ദ്ര ഏജന്‍സികള്‍ പി കെ ഷാ എന്ന ജവാനില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയാണ്. കൂടുതല്‍ സമയവും തന്റെ കണ്ണ് പാക് റേഞ്ചേഴ്സ് മൂടിക്കെട്ടിയിരുന്നുവെന്നും ഉറങ്ങാന്‍ പോലും അനുവദിച്ചില്ലെന്നും അസഭ്യം പറഞ്ഞെന്നും ജവാന്‍ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.

21 ദിവസമാണ് ജവാന് പാക് കസ്റ്റഡിയില്‍ കഴിയേണ്ടി വന്നത്. ഇന്ത്യ-പാക് സംഘര്‍ഷ സമയത്തും ഇയാള്‍ കസ്റ്റഡിയില്‍ തന്നെയായിരുന്നു. ഈ സമയങ്ങളില്‍ ഒന്ന് പല്ല് തേക്കാന്‍ പോലും അനുവദിച്ചില്ലെന്നും തന്നെ അവര്‍ ശാരീരികമായി ഉപദ്രവിച്ചിട്ടില്ലെന്നും ജവാന്‍ വ്യക്തമാക്കി.

മൂന്ന് സ്ഥലങ്ങളിലേക്ക് ഇദ്ദേഹത്തെ കൊണ്ടുപോയി. അതെവിടെയാണെന്ന് കാണാനോ മനസിലാക്കാനോ കഴിയുമായിരുന്നില്ല. ഒരു സ്ഥലം എയര്‍ബേസിന് അടുത്താണെന്ന് വിമാനങ്ങളുടേയും മറ്റും ശബ്ദം കേട്ട് അദ്ദേഹം മനസിലാക്കി. ഇന്ത്യ-പാക് വെടിനിര്‍ത്തലിന് പിന്നാലെയാണ് പി കെ ഷായെ പാകിസ്താന്‍ ഇന്ത്യക്ക് കൈമാറിയത്.

 

Continue Reading

india

ഒഡിഷയില്‍ ഇടിമിന്നലേറ്റ് 10 മരണം

Published

on

ഒഡിഷ: ഒഡിഷയിൽ ഇടിമിന്നലേറ്റ് സ്ത്രീകളും കുട്ടികളുമുൾപ്പടെ 10 പേർ മരിച്ചു. ഒരു വയോധികന് ​ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച ഒഡിഷയിലെ വിവിധ ജില്ലകളിൽ കനത്ത മഴയും ഇടി മിന്നലും അനുഭവപ്പെട്ടിരുന്നു.

സംസ്ഥാനത്ത് വെള്ളിയാഴ്ച ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. കോരാപുട്, കട്ടക്ക്, ഖുർദ, നയാഗഞ്ച്, ജജ്രൂർ, ബലാസോർ, ഗഞ്ചം അടക്കമുള്ള ജില്ലകളിൽ റെഡ് അലേർട്ടായിരുന്നു നൽകിയിരുന്നത്. വയലിൽ ജോലി ചെയ്യുന്നതിനിടെ സമീപത്ത് തയ്യാറാക്കിയ താൽക്കാലിക ഷെഡിൽ കയറി നിന്നിരുന്നവ‍ർക്കും ഇടിമിന്നലേറ്റിട്ടുണ്ട്. മിന്നലേറ്റ് മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ നഷ്ട പരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

Trending