Connect with us

News

ഓസീസ് പര്യടനം കൊഹ്ലിക്കും രോഹിത്തിനും അതി നിര്‍ണായകം – രവി ശാസ്ത്രി

2027 ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കണമെങ്കില്‍ ഓസ്ട്രേലിയക്കെതിരെ മികച്ച പ്രകടനം തന്നെ സീനിയര്‍ താരങ്ങള്‍ കാഴ്ചവെക്കണം എന്ന് ശാസ്ത്രി പറഞ്ഞു.

Published

on

സിഡ്നി: വരാനിരിക്കുന്ന ആസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര ഇന്ത്യന്‍ സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ്മക്കും വിരാട് കൊഹ്ലിക്കും നിര്‍ണായകമായിരിക്കും എന്ന് മുന്‍ ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി പറഞ്ഞു. അടുത്തിടെ നടത്തിയ അഭിമുഖത്തിലാണ് ശാസ്ത്രി ഇക്കാര്യം വ്യക്തമാക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

2027 ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കണമെങ്കില്‍ ഓസ്ട്രേലിയക്കെതിരെ മികച്ച പ്രകടനം തന്നെ സീനിയര്‍ താരങ്ങള്‍ കാഴ്ചവെക്കണം എന്ന് ശാസ്ത്രി പറഞ്ഞു. ട്വന്റി ട്വന്റി ഫോര്‍മാറ്റിലും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ച ഇരുവരും, ഈ ഏകദിന പരമ്പരയില്‍ കളിക്കുന്നതിന് മുന്‍കൈ എടുത്തിട്ടുണ്ട്.

ഇരു താരങ്ങളുടെയും ഫിറ്റ്നസ്സ്, ഫോം നിലനിര്‍ത്തല്‍ എന്നിവയെ അടിസ്ഥാനമാക്കി അവരുടെ സ്ഥാനം നിര്‍ണയിക്കപ്പെടുമെന്നും ശാസ്ത്രി അറിയിച്ചു. കൂടാതെ, ഈ പരമ്പര അവര്‍ക്കുള്ള സ്വയം മൂല്യനിര്‍ണയ അവസരമായും ഉപയോഗിക്കാമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍, ഇരുവരും ഇന്ത്യക്കായി ഏകദിന ഫോര്‍മാറ്റില്‍ മാത്രമാണ് കളിക്കുന്നത്. സമീപകാലത്ത് ശുഭ്മാന്‍ ഗില്ലിനെ ക്യാപ്റ്റനായി പ്രഖ്യാപിച്ചതും, ഇന്ത്യന്‍ ടീമിന്റെ ഭാവിയെക്കുറിച്ച് പുതിയ ആലോചനകള്‍ തുടങ്ങുന്നതിന്റെ സൂചനയായി കണക്കാക്കാം.

 

kerala

വനാവകാശ ഭൂമി കൈമാറാത്തതില്‍ പ്രതിഷേധം; ആത്മഹത്യാ ഭീഷണിയുമായി ആദിവാസി യുവാക്കള്‍

ഡിഎഫ്ഒ ഒപ്പിടാന്‍ വിസമ്മതിച്ചതിനാലാണ് ഇവര്‍ ആത്മഹത്യാ ഭീഷണി മുഴക്കിയത് എന്നാണ് വിവരം.

Published

on

മലപ്പുറം: നിലമ്പൂര്‍ ഡിഎഫ്ഒ ഓഫീസിന് മുന്നില്‍ ആത്മഹത്യാ ഭീഷണി. വനാവകാശ നിയമപ്രകാരം അനുവദിച്ച ഭൂമി കൈമാറാത്തതിനെതിരെ കരുളായി മുണ്ടക്കടവ് ഉന്നതിയിലെ രണ്ട് ആദിവാസി യുവാക്കള്‍ മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. ഡിഎഫ്ഒ ഒപ്പിടാന്‍ വിസമ്മതിച്ചതിനാലാണ് ഇവര്‍ ആത്മഹത്യാ ഭീഷണി മുഴക്കിയത് എന്നാണ് വിവരം.

പുലിമുണ്ട മുണ്ടക്കടവ് ഉന്നതിയിലെ ബാബുരാജ്, വിനീത് എന്നിവരാണ് മരത്തില്‍ കയറി പ്രതിഷേധം ആരംഭിച്ചത്. വനാവകാശ നിയമപ്രകാരം ഉന്നതിയിലെ ആദിവാസികള്‍ക്ക് ഭൂമി അനുവദിച്ചിരുന്നു. കോടതിയും ജില്ലാകലക്ടറും ഉള്‍പ്പടെ ഭൂമിയനുവാദത്തിന് അനുമതി നല്‍കിയിരുന്നു.

മൊത്തം 53 കുടുംബങ്ങള്‍ക്കാണ് ഭൂമി അനുവദിച്ചത്. എന്നാല്‍ ഇതില്‍ 18 കുടുംബങ്ങള്‍ക്ക് മാത്രമാണ് ഡിഎഫ്ഒ ഒപ്പുവെച്ച് കൈമാറിയത്. ഒരുപാട് തവണ ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടും ഡിഎഫ്ഒ ഒപ്പിടാന്‍ തയ്യാറായില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ചര്‍ച്ചകള്‍ നടക്കാത്തതിനെ തുടര്‍ന്ന് യുവാക്കള്‍ മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു.

 

Continue Reading

kerala

മരംമുറിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

തിങ്കളാഴ്ച രാവിലെ 11.30ഓടെ നടുവത്ത് അങ്ങാടിയിലെ സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പില്‍ മരം മുറിച്ചുമാറ്റുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

Published

on

വണ്ടൂര്‍: മരംമുറിക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. നടുവത്ത് പുത്തന്‍കുന്നില്‍ എളണക്കന്‍ വിപിന്‍ (32) ആണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ 11.30ഓടെ നടുവത്ത് അങ്ങാടിയിലെ സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പില്‍ മരം മുറിച്ചുമാറ്റുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മുറിച്ചുമാറ്റുന്ന മരക്കൊമ്പ് പൊട്ടി വിപിന്‍ നില്‍ക്കുന്ന കമ്പിലേക്ക് വീണ്, ഇരു കമ്പുകളും പൊട്ടിവീഴുകയായിരുന്നു അപകടത്തിന് കാരണമായത്.

ഗുരുതരമായി പരിക്കേറ്റ വിപിനെ ഉടന്‍ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം വണ്ടൂര്‍ പൊലീസ് ഇന്‍ക്വസ്റ്റിനു ശേഷം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

 

Continue Reading

india

പരപ്പന അഗ്രഹാര ജയിലില്‍ മദ്യപാനം; സൂപ്രണ്ടും എഎസ്പിയും പുറത്താക്കി

ജയില്‍ സൂപ്രണ്ട് മാഗേരിയും എഎസ്പി അശോക് ഭജന്‍ത്രിയും സ്ഥാനത്തുനിന്ന് നീക്കം ചെയ്യപ്പെട്ടു. ചീഫ് ജയില്‍ സൂപ്രണ്ട് സുരേഷിനെയും സ്ഥലം മാറ്റി.

Published

on

ബംഗളൂരു: പരപ്പന അഗ്രഹാര ജയിലിനുള്ളില്‍ തടവുപുള്ളികള്‍ മദ്യപിച്ച് ആഘോഷിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് കര്‍ണാടക സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിച്ചു. ജയില്‍ സൂപ്രണ്ട് മാഗേരിയും എഎസ്പി അശോക് ഭജന്‍ത്രിയും സ്ഥാനത്തുനിന്ന് നീക്കം ചെയ്യപ്പെട്ടു. ചീഫ് ജയില്‍ സൂപ്രണ്ട് സുരേഷിനെയും സ്ഥലം മാറ്റി.

കഴിഞ്ഞയാഴ്ച പുറത്തുവന്ന ദൃശ്യങ്ങളില്‍, തടവുകാര്‍ മദ്യം കുടിച്ച് പാട്ട് പാടുന്നതും നൃത്തം ചെയ്യുന്നതുമാണ് കാണപ്പെട്ടത്. ഗ്ലാസുകളിലാക്കി മദ്യം വച്ച് ആഘോഷിക്കുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. തുടര്‍ന്ന്, ജയിലിനുള്ളില്‍ നിന്നുള്ള ഫോണ്‍വിളികളും ടിവി കാണുന്ന തടവുകാര്‍ക്കുള്ള ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ജയിലിനുള്ളിലെ ഈ ആഡംബര സൗകര്യങ്ങള്‍ക്കെതിരെ വ്യാപകമായ വിമര്‍ശനമാണ് ഉയര്‍ന്നത്.

സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കാനിടയില്ലെന്നും ആഭ്യന്തരമന്ത്രി ജി. പരമേശ്വര വ്യക്തമാക്കി. സുരക്ഷാ വീഴ്ചയെ കുറിച്ച് വിശദമായ അന്വേഷണം നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവത്തെ തുടര്‍ന്ന് കേന്ദ്രമന്ത്രി പ്രഹളാദ് ജോഷിയും വിമര്‍ശനവുമായി രംഗത്തെത്തി. കര്‍ണാടകയിലെ ജയിലുകള്‍ തീവ്രവാദികളുടെ ”സ്ലീപ്പര്‍ സെല്ലുകളായി” മാറിയെന്നും തടവുകാര്‍ക്ക് ആഡംബര സൗകര്യങ്ങള്‍ ലഭിക്കുന്നതായും അദ്ദേഹം ആരോപിച്ചു.

 

Continue Reading

Trending