Connect with us

india

കുംഭമേളയില്‍ മാംസത്തിനും മദ്യത്തിനും നിരോധനം; ഉത്തരവുമായി യോഗി ആദിത്യനാഥ്

ഇതര മതസ്ഥരെ കുംഭമേളയില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന ജുന അഖാര മേധാവി മഹന്ത് ഹരി ഗിരിയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് നീക്കം. 

Published

on

മഹാകുംഭമേള നടക്കുന്ന പ്രദേശങ്ങളില്‍ മാംസവും മദ്യവും നിരോധിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മാംസവും മദ്യവും വില്‍ക്കുന്നതും ഉപയോഗിക്കുന്നതും കര്‍ശനമായി നിരോധിക്കുമെന്നാണ് യോഗി ഉത്തരവിട്ടത്. ഇതര മതസ്ഥരെ കുംഭമേളയില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന ജുന അഖാര മേധാവി മഹന്ത് ഹരി ഗിരിയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് നീക്കം.

സനാതന സമൂഹത്തിന്റെ മതവികാരം കണക്കിലെടുത്ത് നിരോധനം ഏര്‍പ്പെടുത്തേണ്ടത് അനിവാര്യമാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. 13 അഖാരകള്‍, ഖാക് ചൗക്ക്, ദണ്ഡി ബാര, ആചാര്യ ബാര തുടങ്ങിയവയുടെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് യു.പി മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

കുംഭമേളയില്‍ പങ്കെടുക്കുന്ന സാധു സമുദായത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് വിശ്രമിക്കുന്നതിനായി പ്രയാഗ്രാജില്‍ ഭൂമി ഏറ്റെടുക്കുമെന്നും യോഗി ആദിത്യനാഥ് അറിയിച്ചു. ഇവിടെ സാധുക്കള്‍ക്കായി നിര്‍മിക്കുന്ന ആശ്രമങ്ങളില്‍ പരിശോധന കൂടാതെ ആരെയും പ്രവേശിപ്പിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡിസംബര്‍ 15നകം എല്ലാ നിര്‍മാണങ്ങളും പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 2025 ജനുവരി 14 മുതല്‍ ഫെബ്രുവരി 26 വരെ പ്രയാഗ്രാജിലാണ് മഹാകുംഭമേള നടക്കുക. എല്ലാവിധ സംവിധാനങ്ങളോട് കൂടിയായിരിക്കും മേള നടക്കുകയെന്നും യു.പി മുഖ്യമന്ത്രി പറയുകയുണ്ടായി.

അതേസമയം സനാതന ധര്‍മത്തില്‍ അര്‍പ്പണബോധമുള്ളവര്‍ക്ക് മാത്രമെ മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ സാധിക്കുകയുള്ളുവെന്നാണ് ജുന അഖാരയുടെ തലവന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. സനാതന്‍ ഇതര വിഭാഗക്കാരെ കുംഭമേളയില്‍ അനുവദിക്കില്ലെന്നും മഹന്ത് ഹരി പറഞ്ഞിരുന്നു.

മഹാകുംഭിലും പരിസരങ്ങളിലും മാംസവും മദ്യവും നിരോധിക്കണെമന്നും കര്‍ശനമായ പരിശോധന നടത്തണമെന്നും മഹന്ത് ഹരി ആവശ്യപ്പെട്ടിരുന്നു. മേളയുടെ പരിശുദ്ധിക്ക് നഷ്ടപ്പെടാതിരിക്കാന്‍ 10 കിലോമീറ്റര്‍ ചുറ്റളവില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തണമെന്നും മഹന്ത് ഹരി യു.പി സര്‍ക്കാരിനോട് ആവശ്യമുന്നയിച്ചിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഭരണഘടനയില്‍ നിന്ന് സോഷ്യലിസം, മതേതരത്വം നീക്കം ചെയ്യണം; ആര്‍എസ്എസ്

ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് ‘സോഷ്യലിസം’, ‘മതേതരത്വം’ എന്നീ പദങ്ങള്‍ നീക്കം ചെയ്യണമെന്ന് ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബലെ ആവശ്യപ്പെട്ടു.

Published

on

ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് ‘സോഷ്യലിസം’, ‘മതേതരത്വം’ എന്നീ പദങ്ങള്‍ നീക്കം ചെയ്യണമെന്ന് ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബലെ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് സര്‍ക്കാര്‍ അടിയന്തരാവസ്ഥക്കാലത്ത് ഭരണ ഘടനയില്‍ ഉള്‍പ്പെടുത്തിയ പദങ്ങളാണ് ഇവയെന്ന് ചൂണ്ടിക്കാട്ടിയാണ് ആര്‍എസ്എസ് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിടുന്നത്.

ഇന്ത്യയിലെ ജനാധിപത്യത്തിന്റെ നിര്‍വചിക്കുന്ന തത്വങ്ങളില്‍ പെട്ട സോഷ്യലിസം, ‘മതേതരത്വം’ തുടങ്ങിയ പദങ്ങള്‍ ഈ കാലഘട്ടത്തില്‍ ഭരണഘടനയില്‍ ‘നിര്‍ബന്ധിതമായി’ ചേര്‍ക്കപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു.

ആ കാലഘട്ടത്തില്‍ സോഷ്യലിസം, മതേതരത്വം തുടങ്ങിയ പദങ്ങള്‍ ഭരണഘടനയുടെ ആമുഖത്തില്‍ നിര്‍ബന്ധിതമായി കയറ്റിയതാണെന്നും നിങ്ങളുടെ പൂര്‍വ്വികര്‍ അത് ചെയ്തതില്‍ നിങ്ങള്‍ രാജ്യത്തോട് മാപ്പ് പറയണമെന്നും ഹൊസബലെ പറഞ്ഞു.

ന്യൂഡല്‍ഹിയില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് അദ്ദേഹം ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്.

അംബേദ്കര്‍ വിഭാവനം ചെയ്ത ആമുഖത്തില്‍ സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകള്‍ ഉണ്ടായിരുന്നില്ല. രണ്ട് വാക്കുകളും ഒഴിവാക്കുന്നത് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകള്‍ നീക്കണമെന്ന ആര്‍എസ്എസിന്റെ പരാമര്‍ശം ഭരണഘടനയെ തകര്‍ക്കാനുള്ള ദീര്‍ഘകാല ഗൂഢാലോചന എന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ഭരണഘടനയുടെ ആത്മാവിന് നേരെയുള്ള ആക്രമണമെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു. ഭരണഘടന കത്തിച്ച ചരിത്രമുള്ള സംഘടനയാണ് ആര്‍എസ്എസെന്നും ഭരണഘടനയെ ദുര്‍ബലപ്പെടുത്താന്‍ ഉള്ള ശ്രമത്തെ ചെറുക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

Continue Reading

india

ജലനിരപ്പ് ഉയരുന്നു; മുല്ലപ്പെരിയാര്‍ അണക്കെട്ട് നാളെ തുറന്നേക്കും

ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ്നാട് ഇടുക്കി ജില്ലാ ഭരണകൂടത്തിന് ജാഗ്രതാനിര്‍ദേശം നല്‍കി.

Published

on

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് നാളെ തുറന്നേക്കും. ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ്നാട് ഇടുക്കി ജില്ലാ ഭരണകൂടത്തിന് ജാഗ്രതാനിര്‍ദേശം നല്‍കി.

ജലനിരപ്പ് ഉയരുകയാണെങ്കില്‍ നാളെ ഡാം തുറക്കുമെന്നാണ് തമിഴ്‌നാട് ജലവിഭവവകുപ്പ് അറിയിക്കുന്നത്. അവസാന റിപ്പോര്‍ട്ട് അനുസരിച്ച് ഡാമിലെ ജലനിരപ്പ് 135 അടിയാണ്.

ജൂണ്‍ മാസത്തിലെ റോള്‍ കര്‍വ് പ്രകാരം 136 അടിയാണ് പരമാവധി സംഭരണശേഷി. സെക്കന്‍ഡില്‍ 6100 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. 1860 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്.

ഇടുക്കി ഡാമിലെ ജലനിരപ്പ് 2368.06 അടിയായി ഉയര്‍ന്നിട്ടുണ്ട്. പാലക്കാട് മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് തുറക്കും. നിലവില്‍ 111 . 24 മീറ്ററാണ് മലമ്പുഴ ഡാമിന്റെ ജലനിരപ്പ് .

Continue Reading

india

വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെ ലൈംഗികാതിക്രമം; പൂനെയില്‍ ബിജെപി നേതാവിനെതിരെ കേസെടുത്തു

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ പരിപാടിയുടെ വേദിക്ക് സമീപം മുതിര്‍ന്ന വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന് ബിജെപിയുടെ സിറ്റി യൂണിറ്റിലെ പ്രാദേശിക നേതാവ് പ്രമോദ് കോന്ദ്രെക്കെതിരെ പോലീസ് കേസെടുത്തു.

Published

on

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ പരിപാടിയുടെ വേദിക്ക് സമീപം മുതിര്‍ന്ന വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന് ബിജെപിയുടെ സിറ്റി യൂണിറ്റിലെ പ്രാദേശിക നേതാവ് പ്രമോദ് കോന്ദ്രെക്കെതിരെ പോലീസ് കേസെടുത്തു.

അതേസമയം പോലീസിന് നല്‍കിയ മൊഴിയില്‍ കോന്ദ്രെ ഈ ആരോപണങ്ങള്‍ നിഷേധിച്ചു. സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച രാത്രി പൂനെ നഗരത്തിലെ പോലീസ് സ്റ്റേഷനില്‍ കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

തിങ്കളാഴ്ച രാവിലെ ബി.ജെ.പിയുടെ സിറ്റി യൂണിറ്റ് സംഘടിപ്പിച്ച കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ പരിപാടിയുടെ വേദിക്ക് സമീപമാണ് സംഭവം. ബി.ജെ.പിയുടെ ചില ഭാരവാഹികളും പൗരന്മാരും ഉള്‍പ്പെടെ ചിലര്‍ വേദിക്ക് സമീപമുള്ള ചായക്കടയില്‍ ചായകുടിക്കുകയായിരുന്നു. കോന്ദ്രെയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൂനെ സിറ്റി പോലീസില്‍ നിന്നുള്ള ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കേസിന്റെ അന്വേഷണം അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ റാങ്കിലുള്ള ഒരു വനിതാ ഓഫീസര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

ഒരു പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കുറ്റത്തില്‍, സെക്ഷന്‍ 74 (സ്ത്രീയുടെ എളിമയെ പ്രകോപിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെ ആക്രമിക്കുകയോ ക്രിമിനല്‍ ബലപ്രയോഗം നടത്തുകയോ ചെയ്യുക), 75 (ലൈംഗിക പീഡനം) എന്നിവ ഉള്‍പ്പെടെയുള്ള ഭാരതീയ ന്യായ സന്‍ഹിതയിലെ വകുപ്പുകള്‍ പോലീസ് ചുമത്തിയിട്ടുണ്ട്. പരാതിക്കാരനായ ഉദ്യോഗസ്ഥന്‍ കേന്ദ്രമന്ത്രി ഗഡ്കരിയുടെ പരിപാടിക്കായി നടത്തിയ പോലീസ് വിന്യാസത്തിന്റെ ഭാഗമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അതേസമയം, അധികാര ദുര്‍വിനിയോഗം നടത്തി സ്ത്രീകളോട് മോശമായി പെരുമാറുന്ന ബിജെപിക്കെതിരെ എന്‍സിപി (എസ്പി), കോണ്‍ഗ്രസ്, ശിവസേന (യുബിടി) എന്നിവര്‍ പ്രതിഷേധിച്ചു.

Continue Reading

Trending