Connect with us

india

വിദ്വേഷ പ്രസംഗത്തിൽ ഒന്നാമത് യോഗിയും മോദിയും; ഇന്ത്യയിൽ മതന്യൂനപക്ഷങ്ങൾക്കെതിരെയുള്ള വിദ്വേഷ പ്രസംഗങ്ങളിൽ വന്‍ വർധനവ്

സ്ലിം, ക്രിസ്ത്യന്‍ ഉള്‍പ്പടെയുള്ള ന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ചുള്ള വിദ്വേഷ പ്രസംഗങ്ങളുടെ എണ്ണം 2024 ല്‍ 1,165 ആയി ഉയര്‍ന്നു.

Published

on

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള വിദ്വേഷ പ്രസംഗങ്ങളില്‍ അമ്പരപ്പിക്കുന്ന വര്‍ധനവ് ഉണ്ടായെന്ന് റിപ്പോര്‍ട്ട്. വാഷിങ്ടണ്‍ ആസ്ഥാനമായുള്ള ഗവേഷണ ഗ്രൂപ്പായ ഇന്ത്യ ഹേറ്റ് ലാബിന്റേതാണ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് അനുസരിച്ച് മുസ്ലിം, ക്രിസ്ത്യന്‍ ഉള്‍പ്പടെയുള്ള ന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ചുള്ള വിദ്വേഷ പ്രസംഗങ്ങളുടെ എണ്ണം 2024 ല്‍ 1,165 ആയി ഉയര്‍ന്നു. മുന്‍ വര്‍ഷത്തില്‍ ഇത് വര്‍ഷത്തെ 668 ആയിരുന്നു. 74% വര്‍ധനവ് ഉണ്ടായി. ഇതില്‍ ഭൂരിഭാഗവും, ഏകദേശം 98 ശതമാനവും മുസ്ലിംകളെയോ ക്രിസ്ത്യാനികളെയോ ലക്ഷ്യം വെച്ചുള്ളവയാണ്. 2024 മാര്‍ച്ച് 16 നും ജൂണ്‍ 1 നും ഇടയിലാണ് വിദ്വേഷ പ്രസംഗ സംഭവങ്ങളുടെ മൂന്നിലൊന്ന് ഭാഗവും സംഭവിച്ചതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന ദേശീയ തെരഞ്ഞെടുപ്പില്‍ ഹിന്ദു ഭൂരിപക്ഷത്തെ അണിനിരത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ ബി.ജെ.പിയും തന്റെ പ്രചാരണ വേളയില്‍ മുസ്ലിങ്ങള്‍ക്കെതിരെ വലിയ തോതില്‍ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയതായി വിമര്‍ശകരും മനുഷ്യാവകാശ ഗ്രൂപ്പുകളും പറഞ്ഞു. തന്റെ റാലികളില്‍ മോദി മുസ്ലിംകളെ നുഴഞ്ഞുകയറ്റക്കാര്‍ എന്ന് വിശേഷിപ്പിച്ചു. പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് പാര്‍ട്ടി വിജയിച്ചാല്‍ രാജ്യത്തിന്റെ സമ്പത്ത് മുസ്ലിങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന് അവകാശപ്പെട്ടു.

ന്യൂനപക്ഷ വിഭാഗങ്ങളോട് വിവേചനം കാണിക്കുന്നില്ലെന്ന് മോദിയും അദ്ദേഹത്തിന്റെ ബി.ജെ.പിയും ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്. എങ്കിലും ഭരണഘടനാപരമായി മതേതരത്വത്തെ മുറുകെ പിടിക്കുന്ന ഒരു രാഷ്ട്രമായ ഇന്ത്യയെ, ഒരു ഹിന്ദു രാഷ്ട്രമാക്കാന്‍ മോദിയുടെ ഹിന്ദു ദേശീയവാദ പാര്‍ട്ടി ശ്രമിച്ചുവെന്ന് വിമര്‍ശകര്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷത്തെ വിദ്വേഷ പ്രസംഗ പരിപാടികളില്‍ ഏകദേശം 30% ബി.ജെ.പി സംഘടിപ്പിച്ചതായി കണ്ടെത്തി, ഇത് മുന്‍ വര്‍ഷത്തേക്കാള്‍ ഏകദേശം ആറ് മടങ്ങ് കൂടുതലാണ്, പാര്‍ട്ടി നേതാക്കള്‍ മാത്രം 452 വിദ്വേഷ പ്രസംഗങ്ങള്‍ നടത്തി. മുന്‍ വര്‍ഷത്തേക്കാള്‍ 350% വര്‍ധനവ് ആണിത്. പൊതുതെരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് ഭൂരിപക്ഷവും രേഖപ്പെടുത്തിയത്. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥാണ് ഏറ്റവും കൂടുതല്‍ വിദ്വേഷ പ്രസംഗം നടത്തിയിരിക്കുന്നത്. 86 എണ്ണം. തൊട്ട് പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് (67) അമിത് ഷായാണ് മൂന്നാമത് (58).

മോദിയുടെ നേതൃത്വത്തില്‍, ഹിന്ദു ദേശീയവാദികളെ പ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉന്നത സ്ഥാനങ്ങളില്‍ നിയമിച്ചു, ഇത് മുസ്ലിങ്ങളെ അന്യായമായി ലക്ഷ്യമിടുന്നുവെന്ന് റിപ്പോര്‍ട്ട് പറഞ്ഞു. ഒപ്പം ഇത് നിയമനിര്‍മാണത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ അവര്‍ക്ക് അധികാരം നല്‍കുന്നു. ഇന്ത്യയിലെ മുന്‍ ഇസ്ലാമിക ഭരണാധികാരികളുടെ ചരിത്രത്തെ കുറച്ചുകാണാന്‍ പാഠപുസ്തകങ്ങള്‍ മാറ്റിയെഴുതി, മുഗള്‍ കാലഘട്ടത്തിലെ പേരുകളുള്ള നഗരങ്ങളുടെയും തെരുവുകളുടെയും പേര് മാറ്റി, സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായി കൈയേറിയെന്നും കലാപം നടത്തിയെന്നുമാരോപിച്ച് മുസ്ലിങ്ങളുടെ സ്വത്തുക്കള്‍ അധികാരികള്‍ പൊളിച്ചുമാറ്റി.

2019ല്‍ മോദി, ഇന്ത്യയിലെ ഏക മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായ ജമ്മു-കശ്മീരിന്റെ പ്രത്യേക സ്വയംഭരണാവകാശം പിന്‍വലിക്കുകയും അതിനെ കേന്ദ്രത്തിന്റെ നിയന്ത്രണത്തിലാക്കുകയും ചെയ്തു. 2019 ലെ പൗരത്വ നിയമം, കര്‍ണാടകയില്‍ ബി.ജെ.പി അധികാരത്തിലിരുന്നപ്പോള്‍ സ്‌കൂളുകില്‍ മുസ്ലിം പെണ്‍കുട്ടികള്‍ ഹിജാബ് ധരിക്കുന്നത് നിരോധിച്ചത്, ഇതിനൊപ്പം ബി.ജെ.പിയും ഘടകകക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മുസ്ലിം ഉടമസ്ഥതയിലുള്ള വീടടക്കമുള്ള കെട്ടിടങ്ങള്‍ അനധികൃതമായി പൊളിക്കല്‍ തുടങ്ങിയവയൊക്കെ വിദ്വേഷപരമായ ഇടപെടലായി വിവിധ മനുഷ്യാവകാശ സാമൂഹിക സംഘടനകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യയെക്കുറിച്ചുള്ള പക്ഷപാതപരമായ റിപ്പോര്‍ട്ടാണ് പുറത്തുവന്നതെന്ന് ബി.ജെ.പി ആരോപിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

അന്ന് പരാതിക്കാരന്‍ ഇന്ന് സൈബര്‍ തട്ടിപ്പ് വിദഗ്ദന്‍; മൂന്നുകോടിയോളം രൂപ തട്ടിയെടുത്ത സംഘം പിടിയില്‍

ഡല്‍ഹി പൊലീസിന്റെ ‘സൈബര്‍ ഹോക്ക്’ ഓപ്പറേഷനിലാണ് മുഹമ്മദ് മെഹ്താബ് ആലം (36) മൂന്നുകോടിയോളം രൂപ തട്ടിയെടുത്ത സംഘത്തോടൊപ്പം പിടിയിലായത്.

Published

on

ന്യൂഡല്‍ഹി: ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോലി തട്ടിപ്പിന് ഇരയായിട്ട് പൊലീസ് കേസ് തള്ളിച്ചയാള്‍ പിന്നീട് അതേ തട്ടിപ്പിന്റെ ശൃംഖലയില്‍ തന്നെ തലവനായി മാറിയ ഞെട്ടിക്കുന്ന സംഭവം. ഡല്‍ഹി പൊലീസിന്റെ ‘സൈബര്‍ ഹോക്ക്’ ഓപ്പറേഷനിലാണ് മുഹമ്മദ് മെഹ്താബ് ആലം (36) മൂന്നുകോടിയോളം രൂപ തട്ടിയെടുത്ത സംഘത്തോടൊപ്പം പിടിയിലായത്.

2018-ല്‍ ജോലി വാഗ്ദാനം ചെയ്ത് 999 രൂപ തട്ടിയെടുത്തുവെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയ ആലത്തിന്റെ പരാതി തുക ചെറിയതായതിനാല്‍ പരിഗണനയില്ലാതെ പോയിരുന്നു. ഇതില്‍ നിന്നെടുത്ത ‘പ്രചോദനത്തിന്റെ’ പിന്നാലെ, ആലം സ്വന്തമായി വ്യാജ കോള്‍ സെന്റര്‍ സജ്ജമാക്കി ജോലി തട്ടിപ്പില്‍ തന്നെ ചുവടുമാറ്റുകയായിരുന്നു.

ആദ്യത്തില്‍ 2000 രൂപയില്‍ താഴെയുള്ള തുകയ്ക്കായിരുന്നു തട്ടിപ്പ്. പിന്നീട് ഇടപാടുകളുടെ വലിപ്പവും ഇരകളുടെ എണ്ണവും ഉയര്‍ന്നു. ‘അത്യാഗ്രഹം ഒടുവില്‍ എന്നെ തന്നെ കുടുക്കി,’ എന്ന് ആലം കുറ്റസമ്മതത്തിനിടെ പറഞ്ഞതായും പൊലീസ് വ്യക്തമാക്കി.

ആലത്തിനൊപ്പം കൂട്ടാളികളായ സന്ദീപ് സിംഗ് (35), സഞ്ജീവ് ചൗധരി (36) എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാങ്ക് അക്കൗണ്ടുകളും സിം കാര്‍ഡുകളും നല്‍കിക്കൊണ്ട് സംഘത്തെ സഹായിച്ച ഹര്‍ഷിതയും ശിവം രോഹില്ലയുമെല്ലാം പൊലീസ് പിടികൂടി.

തട്ടിപ്പിന്റെ കുറ്റവാളികളെ കണ്ടെത്താന്‍ വഴിതെളിച്ചതായി പറയപ്പെടുന്നത് ഷഹീന്‍ ബാഗ് സ്വദേശിയുടെ പരാതിയാണ്. ജോലി വാഗ്ദാനം ചെയ്ത് 13,500 രൂപ തട്ടിയെടുത്തുവെന്നായിരുന്നു പരാതി. അന്വേഷണത്തില്‍ പണം കൈപ്പറ്റിയ അക്കൗണ്ടിന്റെ ഉടമയായ ഹര്‍ഷിതയെ പിടികൂടി. ചോദ്യം ചെയ്യലില്‍ അവര്‍ സിം കാര്‍ഡും അക്കൗണ്ടും സഞ്ജീവിന് കൈമാറിയതാണെന്ന് സമ്മതിച്ചു.

തുടര്‍ന്ന്, തട്ടിപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ച മറ്റൊരു നമ്പറിന്റെ ഉടമയായ ശിവം രോഹില്ലയും അമര്‍ കോളനിയില്‍ നിന്ന് പൊലീസിന്റെ കസ്റ്റഡിയിലായി.

മയൂര്‍ വിഹാര്‍ ഫേസ്-3 ആസ്ഥാനമായാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. ആകര്‍ഷകമായ ജോലി അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് ഇരകളെ വലയില്‍ വീഴ്ത്താന്‍ ടെലികോളിംഗ് ജീവനക്കാരെ ആലം നിയമിച്ചിരുന്നു. വ്യാജ കമ്പനികളുടെ പേരില്‍ ഓഫറുകള്‍ നല്‍കി സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയത്.

ഡി.സി.പി (സൗത്ത്-ഈസ്റ്റ്) ഡോ. ഹേമന്ത് തിവാരിയുടെ വിവരമനുസരിച്ച്, ഇതുവരെ 300 തട്ടിപ്പ് ഇരകളെ കണ്ടെത്തിയിട്ടുണ്ട്. മൂന്നു കോടി രൂപയുടെ ഇടപാടുകളാണ് സംഘം നടത്തിയതെന്ന് തെളിവുകള്‍ സൂചിപ്പിക്കുന്നു.

തട്ടിപ്പിന് ഉപയോഗിച്ച 16 ബാങ്ക് അക്കൗണ്ടുകള്‍, 23 ഡെബിറ്റ് കാര്‍ഡുകള്‍, 18 ലാപ്‌ടോപ്പുകള്‍, 20 മൊബൈല്‍ ഫോണുകള്‍, ഒരു ഹാര്‍ഡ് ഡിസ്‌ക് എന്നിവ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. അന്വേഷണത്തില്‍ ഇനിയും കൂടുതല്‍ ഇരകള്‍ കൂടി പുറത്തുവരാനിടയുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

 

Continue Reading

india

സുപ്രിംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ചുമതലയേറ്റു

രാഷ്ട്രപതി ഭവനില്‍ വച്ച് നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു

Published

on

ന്യൂഡല്‍ഹി: ഇന്ത്യയുടെ 53-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രസിഡന്റ് ദ്രൗപതി മുര്‍മു ജസ്റ്റിസ് കാന്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഞായറാഴ്ച വൈകുന്നേരം സ്ഥാനമൊഴിഞ്ഞ ജസ്റ്റിസ് ബിആര്‍ ഗവായ് പിന്‍ഗാമിയായി അദ്ദേഹം ചുമതലയേറ്റു. ഒക്ടോബര്‍ 30-ന് നിയമിതനായ ജസ്റ്റിസ് കാന്തിന് 65 വയസ്സ് തികയുമ്പോള്‍ 2027 ഫെബ്രുവരി 9 വരെ സേവനമനുഷ്ഠിക്കും.

നാഴികക്കല്ലായ വിധികളും പ്രധാന ഇടപെടലുകളും

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ശരിവച്ച സുപ്രീം കോടതി ബെഞ്ചിന്റെ ഭാഗമായിരുന്നു ജസ്റ്റിസ് കാന്ത്, പുതിയ എഫ്‌ഐആറുകള്‍ ഫയല്‍ ചെയ്യരുതെന്ന് നിര്‍ദ്ദേശിച്ചുകൊണ്ട് കൊളോണിയല്‍ കാലത്തെ രാജ്യദ്രോഹ നിയമം അസാധുവാക്കി, സംസ്ഥാന ബില്ലുകള്‍ സംബന്ധിച്ച് ഗവര്‍ണര്‍മാരുടെയും രാഷ്ട്രപതിയുടെയും അധികാരങ്ങളെക്കുറിച്ചുള്ള രാഷ്ട്രപതിയുടെ പരാമര്‍ശത്തിന് മേല്‍നോട്ടം വഹിച്ചു.

ബീഹാറിലെ കരട് പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട 65 ലക്ഷം വോട്ടര്‍മാരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുകയും ലിംഗഭേദം ചൂണ്ടിക്കാട്ടി നിയമവിരുദ്ധമായി നീക്കം ചെയ്ത ഒരു വനിതാ സര്‍പഞ്ചിനെ തിരിച്ചെടുക്കുകയും ചെയ്തു. സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള ബാര്‍ അസോസിയേഷനുകളില്‍ മൂന്നിലൊന്ന് സീറ്റുകളും സ്ത്രീകള്‍ക്കായി സംവരണം ചെയ്യണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. 2022 ലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ച അന്വേഷിക്കാന്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിച്ച ബെഞ്ചില്‍ ജസ്റ്റിസ് കാന്തും ഉണ്ടായിരുന്നു.
വണ്‍ റാങ്ക്-വണ്‍ പെന്‍ഷന്‍ പദ്ധതി ഉയര്‍ത്തിപ്പിടിച്ച അദ്ദേഹം സ്ഥിരം കമ്മീഷനില്‍ തുല്യത ആവശ്യപ്പെട്ട് വനിതാ ഉദ്യോഗസ്ഥര്‍ നല്‍കിയ കേസുകള്‍ തുടര്‍ന്നും കേള്‍ക്കുന്നു. 1967ലെ എഎംയു വിധിയെ അസാധുവാക്കുകയും പെഗാസസ് സ്‌പൈവെയര്‍ കേസ് കൈകാര്യം ചെയ്യുന്ന ബെഞ്ചില്‍ സേവനമനുഷ്ഠിക്കുകയും ചെയ്ത ഏഴംഗ ബെഞ്ചിന്റെ ഭാഗമായിരുന്നു അദ്ദേഹം, ‘ദേശീയ സുരക്ഷയുടെ മറവില്‍ സംസ്ഥാനത്തിന് സൗജന്യ പാസ്’ ലഭിക്കില്ലെന്ന് പ്രസ്താവിച്ചു.

1962 ഫെബ്രുവരി 10 ന് ഹരിയാനയിലെ ഹിസാറില്‍ ജനിച്ച ജസ്റ്റിസ് കാന്ത് ഒരു ചെറിയ പട്ടണത്തില്‍ നിന്ന് രാജ്യത്തെ ഉന്നത ജുഡീഷ്യല്‍ ഓഫീസിലേക്ക് ഉയര്‍ന്നു. കുരുക്ഷേത്ര സര്‍വകലാശാലയില്‍ നിന്ന് നിയമത്തില്‍ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം പിന്നീട് ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ചു. പൊതുനിരീക്ഷണത്തോടുള്ള ശാന്തമായ സമീപനത്തിന് പേരുകേട്ട അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു: ‘സത്യസന്ധമായി പറഞ്ഞാല്‍, ഞാന്‍ സോഷ്യല്‍ മീഡിയയെ ‘അണ്‍സോഷ്യല്‍ മീഡിയ’ എന്ന് വിളിക്കുന്നു, ഓണ്‍ലൈന്‍ അഭിപ്രായങ്ങളില്‍ എനിക്ക് സമ്മര്‍ദ്ദം തോന്നുന്നില്ല… ന്യായമായ വിമര്‍ശനം എല്ലായ്‌പ്പോഴും സ്വീകാര്യമാണ്.’

Continue Reading

india

60കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി: ഉത്തരപ്രദേശില്‍ യുവാവ് അറസ്റ്റില്‍

ഉത്തരപ്രദേശിലെ ഹാഥ്‌റസ് ജില്ലയിലെ ചന്ദ്പയിലാണ് ഭീകര സംഭവം നടന്നത്.

Published

on

ലഖ്‌നൗ: തന്നെ വിവാഹം ചെയ്യാന്‍ സമ്മര്‍ദം ചെലുത്തിയ 60കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തരപ്രദേശിലെ ഹാഥ്‌റസ് ജില്ലയിലെ ചന്ദ്പയിലാണ് ഭീകര സംഭവം നടന്നത്. നവംബര്‍ 14ന് നാഗ്ല ഭൂസ് ട്രൈസെക്ഷനില്‍ റോഡരികില്‍ കണ്ടെത്തിയ തിരിച്ചറിയാവുന്ന ലക്ഷണങ്ങളില്ലാത്ത സ്ത്രീയുടെ മൃതദേഹമാണ് അന്വേഷണത്തിന് തുടക്കമായത്.

അന്വേഷണത്തിലെ മുന്നേറ്റത്തോടെ മരിച്ചവരെ പശ്ചിമ ബംഗാള്‍ സ്വദേശിനിയായ ജോഷിന എന്ന സ്ത്രീയാണെന്ന് സ്ഥിരീകരിച്ചു. സിസിടിവി ദൃശ്യങ്ങള്‍ വിശകലനം ചെയ്തതിനെ തുടര്‍ന്ന് ആഗ്രയിലെ താജ്ഗഞ്ച് സ്വദേശി ഇമ്രാന്‍ (45) ആണ് പ്രതിയെന്ന് പോലീസ് കണ്ടെത്തി. ഞായറാഴ്ച ഹാഥ്‌റസിലെ ഹതിസ പാലത്തിന് സമീപത്ത് നിന്ന് ഇയാളെ അറസ്റ്റ് ചെയ്തു. പ്രതിയുടെ വിവരമനുസരിച്ച് ജോഷിനയുടെ മൊബൈല്‍ ഫോണ്‍ പോലിസ് വീണ്ടെടുത്തു.

ജോഷിനയുടെ മകളുടെ വിവാഹത്തിന് ഇമ്രാന്‍ സഹായിച്ചിരുന്നതും ഇരുവരും പലപ്പോഴും കണ്ടുമുട്ടിയതുമാണ് ബന്ധം വളരാന്‍ കാരണമായത്. നവംബര്‍ 10ന് തന്റെ പേരക്കുട്ടിയുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ജോഷിന കൊല്‍ക്കത്തയില്‍ നിന്ന് ആഗ്രയില്‍ എത്തിയിരുന്നു. ഇമ്രാന്റെ വീട്ടിലും അവര്‍ പോയിരുന്നു. ഈ സന്ദര്‍ശനത്തിനിടെയാണ് സ്ത്രീ ഇമ്രാനോട് വിവാഹതാല്‍പര്യം പ്രകടിപ്പിച്ചതെന്നും എന്നാല്‍ തനിക്ക് ഭാര്യയും മക്കളുമുള്ളതിനാല്‍ ഇമ്രാന്‍ അത് നിരസിച്ചുവെന്നും പൊലീസ് വ്യക്തമാക്കി.

നവംബര്‍ 13ന് ജോഷിനയെ കൊല്‍ക്കത്തയിലേക്ക് മടങ്ങാന്‍ സഹായിക്കുന്നതിനായി ഇരുവരും ഒരുമിച്ച് യാത്ര തുടങ്ങി. എന്നാല്‍ ഹാഥ്‌റസിലെ നാഗ്ല ഭൂസ് ട്രൈസെക്ഷനില്‍ ഇറങ്ങിയ ഇമ്രാന്‍ ഇവിടെവച്ച് സ്ത്രീയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതായും വസ്ത്രങ്ങള്‍ കീറിമുറിച്ച് മറ്റൊരാളുടെ ആക്രമണമായി തോന്നിക്കാന്‍ ശ്രമിച്ചതായും ഇയാള്‍ സമ്മതിച്ചു.

Continue Reading

Trending