Connect with us

india

വിദ്വേഷ പ്രസംഗത്തിൽ ഒന്നാമത് യോഗിയും മോദിയും; ഇന്ത്യയിൽ മതന്യൂനപക്ഷങ്ങൾക്കെതിരെയുള്ള വിദ്വേഷ പ്രസംഗങ്ങളിൽ വന്‍ വർധനവ്

സ്ലിം, ക്രിസ്ത്യന്‍ ഉള്‍പ്പടെയുള്ള ന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ചുള്ള വിദ്വേഷ പ്രസംഗങ്ങളുടെ എണ്ണം 2024 ല്‍ 1,165 ആയി ഉയര്‍ന്നു.

Published

on

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള വിദ്വേഷ പ്രസംഗങ്ങളില്‍ അമ്പരപ്പിക്കുന്ന വര്‍ധനവ് ഉണ്ടായെന്ന് റിപ്പോര്‍ട്ട്. വാഷിങ്ടണ്‍ ആസ്ഥാനമായുള്ള ഗവേഷണ ഗ്രൂപ്പായ ഇന്ത്യ ഹേറ്റ് ലാബിന്റേതാണ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് അനുസരിച്ച് മുസ്ലിം, ക്രിസ്ത്യന്‍ ഉള്‍പ്പടെയുള്ള ന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ചുള്ള വിദ്വേഷ പ്രസംഗങ്ങളുടെ എണ്ണം 2024 ല്‍ 1,165 ആയി ഉയര്‍ന്നു. മുന്‍ വര്‍ഷത്തില്‍ ഇത് വര്‍ഷത്തെ 668 ആയിരുന്നു. 74% വര്‍ധനവ് ഉണ്ടായി. ഇതില്‍ ഭൂരിഭാഗവും, ഏകദേശം 98 ശതമാനവും മുസ്ലിംകളെയോ ക്രിസ്ത്യാനികളെയോ ലക്ഷ്യം വെച്ചുള്ളവയാണ്. 2024 മാര്‍ച്ച് 16 നും ജൂണ്‍ 1 നും ഇടയിലാണ് വിദ്വേഷ പ്രസംഗ സംഭവങ്ങളുടെ മൂന്നിലൊന്ന് ഭാഗവും സംഭവിച്ചതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന ദേശീയ തെരഞ്ഞെടുപ്പില്‍ ഹിന്ദു ഭൂരിപക്ഷത്തെ അണിനിരത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ ബി.ജെ.പിയും തന്റെ പ്രചാരണ വേളയില്‍ മുസ്ലിങ്ങള്‍ക്കെതിരെ വലിയ തോതില്‍ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയതായി വിമര്‍ശകരും മനുഷ്യാവകാശ ഗ്രൂപ്പുകളും പറഞ്ഞു. തന്റെ റാലികളില്‍ മോദി മുസ്ലിംകളെ നുഴഞ്ഞുകയറ്റക്കാര്‍ എന്ന് വിശേഷിപ്പിച്ചു. പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് പാര്‍ട്ടി വിജയിച്ചാല്‍ രാജ്യത്തിന്റെ സമ്പത്ത് മുസ്ലിങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന് അവകാശപ്പെട്ടു.

ന്യൂനപക്ഷ വിഭാഗങ്ങളോട് വിവേചനം കാണിക്കുന്നില്ലെന്ന് മോദിയും അദ്ദേഹത്തിന്റെ ബി.ജെ.പിയും ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്. എങ്കിലും ഭരണഘടനാപരമായി മതേതരത്വത്തെ മുറുകെ പിടിക്കുന്ന ഒരു രാഷ്ട്രമായ ഇന്ത്യയെ, ഒരു ഹിന്ദു രാഷ്ട്രമാക്കാന്‍ മോദിയുടെ ഹിന്ദു ദേശീയവാദ പാര്‍ട്ടി ശ്രമിച്ചുവെന്ന് വിമര്‍ശകര്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷത്തെ വിദ്വേഷ പ്രസംഗ പരിപാടികളില്‍ ഏകദേശം 30% ബി.ജെ.പി സംഘടിപ്പിച്ചതായി കണ്ടെത്തി, ഇത് മുന്‍ വര്‍ഷത്തേക്കാള്‍ ഏകദേശം ആറ് മടങ്ങ് കൂടുതലാണ്, പാര്‍ട്ടി നേതാക്കള്‍ മാത്രം 452 വിദ്വേഷ പ്രസംഗങ്ങള്‍ നടത്തി. മുന്‍ വര്‍ഷത്തേക്കാള്‍ 350% വര്‍ധനവ് ആണിത്. പൊതുതെരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് ഭൂരിപക്ഷവും രേഖപ്പെടുത്തിയത്. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥാണ് ഏറ്റവും കൂടുതല്‍ വിദ്വേഷ പ്രസംഗം നടത്തിയിരിക്കുന്നത്. 86 എണ്ണം. തൊട്ട് പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് (67) അമിത് ഷായാണ് മൂന്നാമത് (58).

മോദിയുടെ നേതൃത്വത്തില്‍, ഹിന്ദു ദേശീയവാദികളെ പ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉന്നത സ്ഥാനങ്ങളില്‍ നിയമിച്ചു, ഇത് മുസ്ലിങ്ങളെ അന്യായമായി ലക്ഷ്യമിടുന്നുവെന്ന് റിപ്പോര്‍ട്ട് പറഞ്ഞു. ഒപ്പം ഇത് നിയമനിര്‍മാണത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ അവര്‍ക്ക് അധികാരം നല്‍കുന്നു. ഇന്ത്യയിലെ മുന്‍ ഇസ്ലാമിക ഭരണാധികാരികളുടെ ചരിത്രത്തെ കുറച്ചുകാണാന്‍ പാഠപുസ്തകങ്ങള്‍ മാറ്റിയെഴുതി, മുഗള്‍ കാലഘട്ടത്തിലെ പേരുകളുള്ള നഗരങ്ങളുടെയും തെരുവുകളുടെയും പേര് മാറ്റി, സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായി കൈയേറിയെന്നും കലാപം നടത്തിയെന്നുമാരോപിച്ച് മുസ്ലിങ്ങളുടെ സ്വത്തുക്കള്‍ അധികാരികള്‍ പൊളിച്ചുമാറ്റി.

2019ല്‍ മോദി, ഇന്ത്യയിലെ ഏക മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായ ജമ്മു-കശ്മീരിന്റെ പ്രത്യേക സ്വയംഭരണാവകാശം പിന്‍വലിക്കുകയും അതിനെ കേന്ദ്രത്തിന്റെ നിയന്ത്രണത്തിലാക്കുകയും ചെയ്തു. 2019 ലെ പൗരത്വ നിയമം, കര്‍ണാടകയില്‍ ബി.ജെ.പി അധികാരത്തിലിരുന്നപ്പോള്‍ സ്‌കൂളുകില്‍ മുസ്ലിം പെണ്‍കുട്ടികള്‍ ഹിജാബ് ധരിക്കുന്നത് നിരോധിച്ചത്, ഇതിനൊപ്പം ബി.ജെ.പിയും ഘടകകക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മുസ്ലിം ഉടമസ്ഥതയിലുള്ള വീടടക്കമുള്ള കെട്ടിടങ്ങള്‍ അനധികൃതമായി പൊളിക്കല്‍ തുടങ്ങിയവയൊക്കെ വിദ്വേഷപരമായ ഇടപെടലായി വിവിധ മനുഷ്യാവകാശ സാമൂഹിക സംഘടനകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യയെക്കുറിച്ചുള്ള പക്ഷപാതപരമായ റിപ്പോര്‍ട്ടാണ് പുറത്തുവന്നതെന്ന് ബി.ജെ.പി ആരോപിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

സംഭലില്‍ റോഡുകളിലും വീടുകള്‍ക്ക് മുകളിലും പെരുന്നാള്‍ നമസ്‌കാരം വേണ്ട;  മീററ്റിലും വിലക്ക്

പ്രദേശത്ത് ഉച്ചഭാഷിണിക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

Published

on

സംഭലില്‍ പെരുന്നാള്‍ നമസ്‌കാരം പള്ളികളിലും ഈദ് ഗാഹുകളിലും മാത്രം മതിയെന്ന് പൊലീസ് നിര്‍ദേശം. റോഡുകളിലെയും വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും മുകളിലെയും നമസ്‌കാരത്തിന് വിലക്കേര്‍പ്പെടുത്തി യുപി പൊലീസ്.

പ്രദേശത്ത് ഉച്ചഭാഷിണിക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഈദുമായി ബന്ധപ്പെട്ട് സംഭല്‍ മസ്ജിദിന് സമീപം പൊലീസ് സുരക്ഷയൊരുക്കിയിട്ടുണ്ട്. ഈദ് ദിനത്തില്‍ സാധാരണഗതിയില്‍ ആളുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ റോഡുകളിലും വീടുകളുടെയും കെട്ടിടങ്ങളുടേയും മുകള്‍ഭാഗത്തും നമസ്‌കാരം നടക്കാറുണ്ട്. ഇതിനാണ് ഇത്തവണ നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ന് രാവിലെ ജില്ലാ പൊലീസ് ഉദ്യോഗസ്ഥരും അധികൃതരും വിളിച്ചുചേര്‍ത്ത മതനേതാക്കളുടെ സമാധാന സമിതി യോഗത്തിലാണ് നിര്‍ദേശം. പൊലീസ് നിര്‍ദേശം കൃത്യമായി പാലിക്കണമെന്നും ഇല്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും എസ്പി മുന്നറിയിപ്പ് നല്‍കി.

സംഭലിന് പുറമെ മീററ്റിലെ റോഡുകളിലും പെരുന്നാള്‍ നമസ്‌കാരത്തിന് വിലക്കുണ്ട്. നിര്‍ദേശം ലംഘിച്ചാല്‍ ഇവിടെയും കര്‍ശന നടപടിയുണ്ടാകുമെന്ന് എസ്പി അറിയിച്ചു. ആളുകള്‍ റോഡില്‍ നമസ്‌കരിച്ചാല്‍ പാസ്പോര്‍ട്ടും ലൈസന്‍സും കണ്ടുകെട്ടുമെന്ന് മീററ്റിലെ പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഉത്തരവുകള്‍ ലംഘിച്ചതിന് കഴിഞ്ഞ വര്‍ഷം 200 പേര്‍ക്കെതിരെ കേസെടുത്തിരുന്നതായും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

india

ലോക്‌സഭയില്‍ തന്നെ സംസാരിക്കാന്‍ അനുവദിച്ചില്ല, പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള ശ്രമം; രാഹുല്‍ ഗാന്ധി

പ്രതിപക്ഷ എംപിമാര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കി

Published

on

ലോക്‌സഭയില്‍ തന്നെ സംസാരിക്കാന്‍ സ്പീക്കര്‍ അനുവദിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി കുംഭമേളയെ കുറിച്ച് സംസാരിച്ചപ്പോള്‍ തനിക്കും പറയാനുണ്ടായിരുന്നു. പ്രതിപക്ഷ നേതാവ് എഴുന്നേറ്റ് നിന്നാല്‍ സംസാരിക്കാന്‍ അനുവദിക്കുന്നതാണ് സഭയിലെ ചട്ടം. എന്നാല്‍ തന്നെ സംസാരിക്കന്‍ അനുവദിച്ചില്ല.

‘എന്താണ് ലോക്‌സഭയില്‍ സംഭവിക്കുന്നതെന്ന് എനിക്കറിയില്ല. സംസാരിക്കാന്‍ അനുവദിക്കണമെന്ന് ഞാന്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചു, പക്ഷേ അദ്ദേഹം (സ്പീക്കര്‍) തിരിഞ്ഞുകളഞ്ഞു. ഇങ്ങനെയല്ല സഭ നടത്തേണ്ടത്. ഞാന്‍ എഴുന്നേല്‍ക്കുമ്പോഴെല്ലാം സംസാരിക്കാന്‍ അനുമതി നല്‍കിയില്ല. നമ്മള്‍ പറയാന്‍ ആഗ്രഹിക്കുന്നത് നമുക്ക് പറയാന്‍ അനുവാദമില്ല. ഞാന്‍ ഒന്നും ചെയ്തില്ല. നിശബ്ദനായി ഇരിക്കുകയായിരുന്നു. 7-8 ദിവസമായി ഇത് തന്നെയാണ് അവസ്ഥ. ഇതൊരു പുതിയ തന്ത്രമാണ്. പ്രതിപക്ഷത്തെ ഇല്ലാതാക്കാനാണിത്. പ്രധാനമന്ത്രി കുംഭമേളയെക്കുറിച്ച് സംസാരിച്ചപ്പോള്‍, തൊഴിലില്ലായ്മയെക്കുറിച്ച് എന്തെങ്കിലും പറയണമെന്ന് ഞാന്‍ ആഗ്രഹിച്ചു, പക്ഷേ എന്നെ അനുവദിച്ചില്ല. സ്പീക്കറുടെ സമീപനം എന്താണെന്ന് എനിക്കറിയില്ല, ഇത് ജനാധിപത്യവിരുദ്ധമായ പ്രവര്‍ത്തന രീതിയാണ്”- രാഹുല്‍ ഗാന്ധി പറഞ്ഞു.

അതേസമയം വിഷയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ എംപിമാര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കി. 70 പ്രതിപക്ഷ എംപിമാര്‍ സ്പീക്കറെ കണ്ടു.

Continue Reading

india

മുസ്‌ലിം കുടുംബങ്ങള്‍ക്കിടയില്‍ ഹിന്ദുക്കള്‍ സുരക്ഷിതരല്ല’; വീണ്ടും വിദ്വേഷ പരാമര്‍ശവുമായി യോഗി ആദിത്യനാഥ്

യുപിയില്‍ ഏറ്റവും സുരക്ഷിതര്‍ ന്യൂനപക്ഷങ്ങളാണെന്നും യോഗി അവകാശപ്പെട്ടു.

Published

on

വീണ്ടും വിദ്വേഷ പരാമര്‍ശവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹിന്ദു കുടുംബങ്ങള്‍ക്കിടയില്‍ താമസിക്കുന്ന മുസ്‌ലിം കുടുംബം സുരക്ഷിതരാണെന്നും എന്നാല്‍ മുസ്ലിം കുടുംബങ്ങള്‍ക്കിടയില്‍ ഹിന്ദു കുടുംബങ്ങള്‍ സുരക്ഷിതരല്ലെന്നുമാണ് യോഗി ആദിത്യനാഥിന്റെ വിവാദ പരമാര്‍ശം. യുപിയില്‍ ഏറ്റവും സുരക്ഷിതര്‍ ന്യൂനപക്ഷങ്ങളാണെന്നും യോഗി അവകാശപ്പെട്ടു.

‘100 ഹിന്ദു കുടുംബങ്ങള്‍ക്കിടയില്‍ താമസിക്കുന്ന ഒരു മുസ്‌ലിം കുടുംബം സുരക്ഷിതരാണ്. മതപരമായ കര്‍മങ്ങളും ചെയ്യാനുള്ള സ്വാതന്ത്ര്യവുമുണ്ട്. എന്നാല്‍, 100 മുസ്ലിം കുടുംബങ്ങള്‍ക്കിടയില്‍ 50 ഹിന്ദു കുടുംബങ്ങള്‍ സുരക്ഷിതരാണോ?- അല്ല. ബംഗ്ലാദേശ് ഒരു ഉദാഹരണമാണ്. അതിനു മുമ്പ് പാകിസ്താനും’- യോഗി വാദിച്ചു.

2024 ആഗസ്റ്റില്‍ ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പരാജയപ്പെട്ടതോടെ ഹിന്ദുക്കളെ ലക്ഷ്യംവച്ചുള്ള ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ 2017ന് ശേഷം യുപിയില്‍ കലാപമുണ്ടായിട്ടില്ലെന്ന് യോഗി അവകാശപ്പെട്ടു.

2017ല്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചതിനുശേഷം ഉത്തര്‍പ്രദേശിലെ വര്‍ഗീയ കലാപങ്ങള്‍ അവസാനിച്ചതായും യോഗി അവകാശപ്പെടുന്നു.

‘ഉത്തര്‍പ്രദേശില്‍ മുസ്ലിംകളാണ് ഏറ്റവും സുരക്ഷിതര്‍. ഹിന്ദുക്കള്‍ സുരക്ഷിതരാണെങ്കില്‍ അവരും സുരക്ഷിതരാണെന്നും യോഗി വാദിച്ചു.

 

Continue Reading

Trending