Connect with us

More

വയനാട് ചുരത്തില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നതിന് നിരോധനം

Published

on

കോഴിക്കോട്: താമരശ്ശേരി- വയനാട് ചുരത്തില്‍ നവംബര്‍ ഒന്നു മുതല്‍ വാഹന പാര്‍ക്കിംഗ് നിരോധിക്കുന്നതിന് ജില്ലാ കളക്ടര്‍ യു.വി. ജോസിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന താമരശ്ശേരി ചുരം അവലോകന യോഗം തീരുമാനിച്ചു. ചുരത്തിലെ വ്യൂ പോയന്റില്‍ ഉള്‍പ്പെടെ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് പ്രകൃതി ഭംഗി ആസ്വദിക്കുന്നത് മറ്റു വാഹനങ്ങളുടെ കടന്നുപോക്ക് തടസപ്പെടുത്തുന്നുവെന്ന പരാതി മൂലമാണ് വാഹന പാര്‍ക്കിംഗ് നിരോധിക്കുന്നത്. പകരം ലക്കിടിയില്‍ വാഹന പാര്‍ക്കിംഗ് സ്ഥലം തയ്യാറാക്കി വ്യൂ പോയന്റിലേക്ക് സഞ്ചാരികള്‍ക്ക് നടന്ന് പോകാനുള്ള സൗകര്യം ഉണ്ടാക്കും. ഇതിനുളള നടപടി വയനാട് ജില്ലാ ഭരണകൂടം സ്വീകരിക്കും.

ചുരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ നവംബര്‍ 1 മുതല്‍ പുതിയ സംവിധാനം ആരംഭിക്കും. ലക്കിടി മുതല്‍ ഒന്‍പതാം ഹെയര്‍പിന്‍ വളവ് വരെ വയനാട് ഡിടിപിസിയും തുടര്‍ന്നുളള ഭാഗം ഒന്നാം വളവുവരെ കോഴിക്കോട് ഡി.ടി.പി.സിയും പുതുപ്പാടി പഞ്ചായത്തും മാലിന്യമുക്തമാക്കാന്‍ നടപടികളെടുക്കും. ചുരത്തില്‍ അറവുമാലിന്യങ്ങളും സെപ്റ്റിക് മാലിന്യങ്ങളും തള്ളുന്നത് തടയാന്‍ സി.സി.ടി.വി സ്ഥാപിക്കാന്‍ നടപടിയാരംഭിക്കും. മാലിന്യ നിര്‍മാര്‍ജന ബോധവത്ക്കരണ ബോര്‍ഡുകളും ചുരത്തില്‍ സ്ഥാപിക്കും. യാത്രക്കാരുള്‍പ്പെടെ ചുരത്തിലേക്ക് ഭക്ഷ്യവസ്തുക്കളുടെ അവശിഷ്ടങ്ങള്‍ വലിച്ചെറിയുന്നത് വലിയ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

ചുരം റോഡിലെ അറ്റകുറ്റുപണികള്‍ അടിയന്തിരമായി നടത്തും. 2,4,9 ഹെയര്‍പിന്‍വളവുകള്‍ ഇന്റര്‍ലോക്ക് ചെയ്തിട്ടുണ്ട്. 6,7,8 ഹെയര്‍ പിന്‍ വളവുകളുടെ വീതി കൂട്ടുന്നതിനായി 0.92 ഹെക്ടര്‍ ഭൂമി വനംവകുപ്പില്‍ നിന്ന് ലഭിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ വനംവകുപ്പില്‍ നിന്ന് അനുകൂല നിലപ്പാടാണുളളത്. 3,5 ഹെയര്‍ പിന്‍ വളവുകള്‍ വീതി കൂട്ടാനായി സ്വകാര്യ വ്യക്തിയില്‍ നിന്നും ഭൂമി ഏറ്റെടുക്കും. റോഡ് നവീകരണവും വീതി കൂട്ടുന്നതും സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിക്കാനായി പൊതുമരാമത്ത്, വനം വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തില്‍ യോഗം ചേരും. ചുരം റോഡ് നവീകരണത്തിനായി 75 ലക്ഷം രൂപയുടെ പദ്ധതി നിലവിലുണ്ട്.

ചുരം മുഴുവന്‍ വൈദ്യുതി വിളക്കുകള്‍ സ്ഥാപിക്കാനുളള നടപടികളാരംഭിക്കും. അതിനായി 3 കോടി രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയിട്ടുളളത്. ആവശ്യമെങ്കില്‍ സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കാന്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്.

ചുരത്തിലെ ഹോര്‍ഡിംഗ്സുകള്‍ മാര്‍ച്ച് 31 ന് ശേഷം നീക്കം ചെയ്യും. അനധികൃത ഹോര്‍ഡിംഗുകള്‍ ഉടന്‍ നീക്കം ചെയ്യും. ചുരത്തില്‍ ഇനി പുതിയ ഹോര്‍ഡിംഗുകള്‍ക്ക് അനുമതി നല്‍കില്ല. ചുരത്തിലെ അനധികൃത നിര്‍മ്മാണ പ്രവൃത്തികള്‍ക്കെതിരെ റീജിനല്‍ ടൗണ്‍ പ്ലാനറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുതുപ്പാടി പഞ്ചായത്ത് നടപടിയാരംഭിക്കും. ചുരത്തിലെ അപകടാവസ്ഥയിലുള്ള മരങ്ങളുടെ ശിഖരങ്ങള്‍ മുറിച്ചു മാറ്റും. ചുരത്തിലൂടെ ഓവര്‍ലോഡ് കയറ്റി വരുന്ന വാഹനങ്ങള്‍ക്കെതിരെ പോലീസ് നടപടിയാരംഭിക്കും. വെയ്ബ്രിഡ്ജ് സ്ഥാപിക്കാന്‍ എം.ഐ ഷാനവാസ് എം.പി ഫണ്ട് നല്‍കുമെന്നും അറിയിച്ചു. ചുരത്തിലെ അപകടങ്ങള്‍ തടയാന്‍ ഫയര്‍ സര്‍വീസ് മെഡിക്കല്‍ എയ്ഡ് ക്ലിനിക്കും ആരംഭിക്കും. യാത്രക്കാര്‍ക്കായി തകരപ്പാടിയില്‍ ടോയ്ലറ്റ് സൗകര്യവും ഒരുക്കും.

എം.ഐ. ഷാനവാസ് എം.പി, വയനാട് ജില്ലാ കളക്ടര്‍ എസ്. സുഹാസ്, കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷകുമാരി തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

പീഡനക്കേസില്‍ 61 വര്‍ഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ടയാള്‍ക്ക് സമാനകേസില്‍ 81 വര്‍ഷം കൂടി കഠിനതടവ്

പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ആഷിക് 61 വർഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ടിരുന്നു

Published

on

മലപ്പുറം: ലൈംഗീകാതിക്രമ കേസിൽ ശിക്ഷിക്കപ്പെട്ടയാൾക്ക് സമാനകേസിൽ വീണ്ടും ശിക്ഷവിധിച്ച് പെരിന്തൽമണ്ണ അതിവേഗ കോടതി. താഴേക്കോട് കാപ്പുപറമ്പ് കോടമ്പി വീട്ടിൽ മുഹമ്മദ് ആഷിക്കി(40)നാണ് ശിക്ഷ ലഭിച്ചത്.

പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ആദ്യകേസിലെ വിധി. പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ആഷിക് 61 വർഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ടിരുന്നു.

സമാനകേസിൽ ഗുരുതരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത് പരിഗണിച്ചാണ് ജഡ്ജി വീണ്ടും ആഷിക്കിന് 81 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മൂന്ന് വകുപ്പുകൾ പ്രകാരം 80 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ജുവൈനൽ ജസ്റ്റിസ് നിയമപ്രകാരം ഒരുവർഷം കഠിനതടവുമാണ് വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിക്കാം. പിഴ അടക്കുന്നപക്ഷം ഒരുലക്ഷം രൂപ അതിജീവിതയ്ക്ക് നൽകാനും ജഡ്ജി ഉത്തരവിട്ടു.

 

Continue Reading

kerala

തൃശൂരിൽ ബൈക്കും പിക്കപ്പും കൂട്ടിയിടിച്ചു; കൊണ്ടോട്ടി സ്വദേശി മരിച്ചു

പൊന്നാനി – ചാവക്കാട് ദേശീയ പാതയിലെ അണ്ടത്തോട് പെരിയമ്പലം ക്ഷേത്രത്തിന് മുൻപിൽ വെച്ചാണ് സംഭവം

Published

on

തൃശൂർ പെരിയമ്പലത്ത് ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശി മരിച്ചു. നെടിയിരുപ്പ് എൻഎച്ച് കോളനി പതിനാലിൽ വീട്ടിൽ ബാബുരാജിന്റെ മകൻ നവീൻ രാജ് (19) ആണ് മരിച്ചത്.

നവീൻ രാജ് സഞ്ചരിച്ചിരുന്ന ബൈക്കും, ദോസ്ത് പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. പൊന്നാനി – ചാവക്കാട് ദേശീയ പാതയിലെ അണ്ടത്തോട് പെരിയമ്പലം ക്ഷേത്രത്തിന് മുൻപിൽ വെച്ചാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ നവീൻ രാജിനെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചുച്ചു. ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Continue Reading

kerala

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്‌ കാലാവസ്ഥ വകുപ്പ്

മണിക്കൂറിൽ 20 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്

Published

on

തിരുവനന്തപുരം ∙ കേരളത്തിലെ കനത്തചൂടിന് ആശ്വാസം നൽകി മഴ. അടുത്ത മണിക്കൂറുകളിൽ പത്തനംതിട്ട, കോട്ടയം,  ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 20 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

അതേസമയം, മാർച്ച് 28 മുതൽ ഏപ്രിൽ 1 വരെ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ  ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 – 4 ഡിഗ്രി സെൽഷ്യസ് കൂടുതൽ) ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.

Continue Reading

Trending