Connect with us

Culture

ജിറോണയെയും തകര്‍ത്തു; ആറില്‍ ആറും നേടി ബാഴ്‌സ

Published

on

മോണ്ടിവി: ജിറോണയെ എതിരില്ലാത്ത മൂന്നു ഗോളിന് തകര്‍ത്ത് ബാര്‍സലോണ ലാലിഗയില്‍ തുടര്‍ച്ചയായ ആറാം ജയം സ്വന്തമാക്കി. ജിറോണയുടെ തട്ടകമായ മോണ്ടിവി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ രണ്ട് ഓണ്‍ഗോളുകളും ലൂയിസ് സുവാരസിന്റെ ഗോളുമാണ് ബാര്‍സക്ക് ജയമൊരുക്കിയത്. ഇതോടെ, രണ്ടാം സ്ഥാനക്കാരായ അത്‌ലറ്റികോ മാഡ്രിഡിനേക്കാള്‍ നാലും നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിനേക്കാള്‍ ഏഴും പോയിന്റ് ലീഡ് നിലനിര്‍ത്താന്‍ ബാര്‍സക്ക് കഴിഞ്ഞു. ആറ് മത്സരങ്ങളില്‍ നിന്നും ആറും വിജയിച്ച്
ലാലിഗയില്‍ പോയിന്റ് പട്ടികയില്‍ 18 പോയിന്റുമായി ബാര്‍സയാണ് ഒന്നാമത്.

കാറ്റലോണിയന്‍ ക്ലബ്ബുകളായ ജിറോണയും ബാര്‍സയും തമ്മിലുള്ള ആദ്യ ലാലിഗ മത്സരത്തില്‍ 17-ാം മിനുട്ടിലാണ് ആദ്യ ഗോള്‍ പിറന്നത്. വലതുഭാഗത്തു നിന്ന് ലയണല്‍ മെസ്സി എടുത്ത കോര്‍ണര്‍ കിക്കില്‍ നിന്നുള്ള ജോര്‍ഡി ആല്‍ബയുടെ ഷോട്ട് ജിറോണ നായകന്‍ അഡായ് ബെനിറ്റസിന്റെ കാലില്‍ത്തട്ടി ഗോളിലേക്ക് വഴിമാറുകയായിരുന്നു. 48-ാം മിനുട്ടില്‍ ബോക്‌സിലേക്ക് ഓടിക്കയറി അലക്‌സ് വിദാല്‍ സുവാരസിനെ ലക്ഷ്യം വെച്ച് നല്‍കിയ ബാക്ക്ഹീല്‍ പാസ്, ആതിഥേയ ഗോള്‍കീപ്പര്‍ ഗോര്‍ക ഇറയ്‌സോസിന്റെ കാലുകള്‍ക്കിടയിലൂടെ ഗോള്‍ലൈന്‍ കടന്നു. ഗോളിയെ പറ്റിച്ചു നേടിയ ഗോള്‍ സുവാരസിന്റെ മിടുക്കില്‍ പിറന്ന ഗോളായി വിലയിരുത്താവുന്നതായിരുന്നു. 69-ാം മിനുട്ടില്‍ സെര്‍ജി റോബര്‍ട്ടോയുടെ ഹൈബോള്‍ സ്വീകരിച്ച് ബോക്‌സില്‍ കയറിയ ലൂയിസ് സുവാരസ് കുറ്റമറ്റ ഫിനിഷിലൂടെ പട്ടിക പൂര്‍ത്തിയാക്കുകയും ചെയ്തു.

മുന്‍ മത്സരങ്ങളില്‍ ബാര്‍സലോണയുടെ വിജയങ്ങളിലെ നെടുംതൂണായ ലയണല്‍ മെസ്സിയെ മാന്‍ മാര്‍ക്കിങ് ചെയ്തുകൊണ്ടാണ് ജിറോണ കളി തുടങ്ങിയത്. മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന് ലോണിന് ടീമിലെത്തിയ മാഫിയോ ആ ദൗത്യം വിജയകരമായി ഏറ്റെടുത്തപ്പോള്‍ ബാര്‍സ നീക്കങ്ങള്‍ക്ക് താളം നഷ്ടമായി. തന്ത്രപരമായൊരുക്കിയ ഓഫ് സൈഡ് കെണികളിലും ബാര്‍സ മുന്നേറ്റം തുടരെ വീണു.

ബോക്‌സിനു പുറത്തു നിന്ന് മെസ്സി തൊടുത്ത ഫ്രീകിക്ക് ഗോര്‍ക തട്ടിയകറ്റിയതിനു ലഭിച്ച കോര്‍ണര്‍ കിക്കിനെ തുടര്‍ന്നാണ് മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നത്. എതിരാളികളെ പ്രതിരോധിക്കുന്നതിനൊപ്പം അവസരം കിട്ടുമ്പോള്‍ പ്രത്യാക്രമണം നടത്താനും ജിറോണ മടിച്ചില്ല. മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നെത്തിയ ബ്രസീല്‍ താരം ഡഗ്ലസ് ലൂയിസ് ബാര്‍സ പ്രതിരോധത്തിന് പലപ്പോഴും തലവേദന ഉയര്‍ത്തി. ബോക്‌സിനു പുറത്തുനിന്നുള്ള ഡഗ്ലസിന്റെ ലോങ് റേഞ്ചര്‍ മാര്‍ക് ആന്ദര്‍ ടെര്‍സ്‌റ്റെഗന്‍ പണിപ്പെട്ടാണ് തട്ടിയകറ്റിയത്. സ്‌ട്രൈക്കര്‍ ഒലുങ്കയുടെ ക്ലോസ് റേഞ്ചില്‍ നിന്നുള്ള ഹെഡ്ഡര്‍ ടെര്‍സ്റ്റെഗന്‍ വീണു തടഞ്ഞു.

ബാര്‍സലോണക്കു വേണ്ടിയുള്ള തന്റെ നൂറാം മത്സരത്തിലാണ് ലൂയിസ് സുവാരസ് ഈ സീസണിലെ തന്റെ രണ്ടാം ഗോള്‍ നേടിയത്. മത്സരങ്ങളുടെ എണ്ണത്തില്‍ മൂന്നക്കം കടന്ന സുവാരസ് 87 ഗോളുകള്‍ നേടുകയും 43 എണ്ണത്തിന് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്. ലീഗിലെ മറ്റൊരു മത്സരത്തില്‍ മാലഗ 3-3 ന് അത്‌ലറ്റിക് ബില്‍ബാവോയെ സമനിലയില്‍ തളച്ചു. 4-ാം മിനുട്ടില്‍ അഡുരിസ് അത്‌ലറ്റിക്കിനെ മുന്നിലെത്തിച്ചെങ്കിലും 35-ാം മിനുട്ടില്‍ ഡീഗോ റോളന്‍ ആതിഥേയരെ ഒപ്പമെത്തിച്ചു. 51, 70 മിനുട്ടുകളില്‍ ഇനാകി വില്യംസ് ഗോള്‍ നേടിയതോടെ അത്‌ലറ്റിക്കിന് മികച്ച ലീഡായി. എന്നാല്‍, 81-ാം മിനുട്ടില്‍ പൗള്‍ ബയ്‌സിയും മൂന്നു മിനുട്ടിനകം റോളനും ലക്ഷ്യം കണ്ടതോടെ മാലഗ സീസണിലെ ആദ്യ പോയിന്റ് സമ്പാദിച്ചു. ആറ് മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുമായാണ് ബാര്‍സ ലാലിഗയില്‍ ലീഡ് ചെയ്യുന്നത്. അത്‌ലറ്റികോ മാഡ്രിഡ് (14), സെവിയ്യ (13), റയല്‍ മാഡ്രിഡ് (11) ടീമുകളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending