Connect with us

Culture

സമനില കുരുക്കില്‍ ബാഴ്‌സ; ലാലീഗ ആവേശകരമായ അന്ത്യത്തിലേക്ക്

Published

on

മാഡ്രിഡ്: കിരീടപോരാട്ടത്തിലേക്ക് കടക്കുന്ന സ്പാനിഷ് ലാലീഗയില്‍ ബാഴ്‌സലോണയ്ക്ക് സമനില കുരുക്ക്. ദുര്‍ബ്ബലരായ ലാസ് പാല്‍മാസാണ് സമനിലയില്‍ തളച്ച് ബാഴ്‌സയെ ഞെട്ടിച്ചത്. ലാലീഗയില്‍ ഗ്രീസ്മാന്റെ മികവില്‍ കരുത്തുറ്റ പോരാട്ടം തുടരുന്ന അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ നിര്‍ണായക മത്സരത്തിന് മുമ്പാണ് കിരീടപോരാട്ടം കടുപ്പിച്ച് ബാഴ്‌സ സമനില വഴങ്ങിയത്. ഞായറാഴ്ച്ചയാണ് ബാഴ്‌സ-അത്‌ലറ്റിക്കോ പോരാട്ടം.

മെസിയുടെ ഒറ്റയാള്‍ പോരാട്ടം മാത്രം കണ്ട മത്സരത്തില്‍ ബാഴ്‌സയെ അര്‍ജന്റീനന്‍ സൂപ്പര്‍ താരം ആദ്യം മുന്നിലെത്തിച്ചു. കളി തുടങ്ങി 21ാം മിനിറ്റില്‍ മനോഹരമായ ഫ്രീ കിക്കിലൂടെയായിരുന്നു മെസ്സിയുടെ ഗോള്‍. എന്നാല്‍ രണ്ടാം പകുതിയില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ പാല്‍മാസ് തിരിച്ചടിക്കുകയായിരുന്നു. 48 ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ജൊനാഥന്‍ കല്ലേറി ബാഴ്‌സ ഗോളി സ്റ്റീഗനെ കടന്ന് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില വഴങ്ങിയതോടെ ലാലീഗ പോയന്റ് പട്ടികയില്‍ രണ്ടാമതുള്ള അത്‌ലറ്റിക്കോയുമായുള്ള ബാഴ്‌സയുടെ പോയിന്റ് വ്യത്യാസം അഞ്ച് ആയി കുറഞ്ഞു. നിലവില്‍ ബാഴ്‌സക്ക് 66 പോയിന്റും അത്‌ലറ്റിക്കോയ്ക്ക് 61 പോയിന്റുമാണുള്ളത്. 51 പോയിന്റുമായി റയല്‍ മാഡ്രിഡാണ് മൂന്നാം സ്ഥാനത്ത്.

അതിനിടെ പോരാട്ടം കടുക്കുന്ന സ്പാനിഷ് ലാലീഗയില്‍ നിലവിലെ ഒന്നാം സ്ഥാനക്കാരായ ബാര്‍സിലോണക്ക് ഷെഡ്യൂള്‍ പരാതി. പുലര്‍ച്ചെ ലാസ് പാമസിനെ നേരിട്ട ബാര്‍സ രണ്ട് ദിവസത്തിനുള്ളിലാണ് ചാമ്പ്യന്‍ഷിപ്പില്‍ വെല്ലുവിളി ഉയര്‍ത്തുന്ന അത്‌ലറ്റികോ മാഡ്രിഡുമായി കളിക്കേണ്ടത്. ബാര്‍സിലോണയില്‍ നിന്നും മൂന്നര മണിക്കൂര്‍ വിമാന യാത്രയുണ്ട് ലാസ്പാമസിലേക്ക്. അവിടെ നിന്നും തിരിച്ചെത്തിയതിന് പിറകെയാണ് സീസണിലെ വലിയ മല്‍സരം കളിക്കേണ്ടി വരുന്നത്. അത്‌ലറ്റികോ മാഡ്രിഡ് അവസാന മല്‍സരത്തില്‍ അയല്‍ക്കാരായ ലഗാനസിനെ നാല് ഗോളിന് തകര്‍ത്ത് സ്വന്തം നഗരത്തില്‍ തന്നെ തങ്ങുമ്പോള്‍ ബാര്‍സക്ക് കാര്യമായ യാത്ര വേണ്ടി വരുന്നുവെന്നാണ് കോച്ച് ഏര്‍ണസ്‌റ്റോ വെല്‍വാര്‍ഡോ പരാതിപ്പെടുന്നത്. മല്‍സരങ്ങളുടെ ടെലിവിഷന്‍ കവറേജിന്റെ ഭാഗമായാണ് ഷെഡ്യൂള്‍ ഈ വിധമായതെന്ന് പരോക്ഷമായി സമ്മതിച്ച പരിശീലകന്‍ നിരന്തര യാത്രകള്‍ ടീമിനെ തളര്‍ത്തുന്നതായി പരാതിപ്പെട്ടു. ബാര്‍സയും അത്‌ലറ്റികോയും തമ്മിലിപ്പോള്‍ നാല് പോയന്റിന്റെ അകലം മാത്രമാണുള്ളത്. യാത്രകളുടെ കാര്യത്തില്‍ സൂപ്പര്‍ താരങ്ങളായ മെസിക്കും സുവാരസിനുമെല്ലാം പരാതിയുമുണ്ട്.

Film

കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്

Published

on

ആർ ജെ ബാലാജിയുടെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന കറുപ്പിന്റെ ടീസറിന് പിന്നാലെ അതിനു ശേഷം റിലീസ് ചെയ്യാനിരിക്കുന്ന സൂര്യ 46 ന്റെ പോസ്റ്റർ റിലീസ് ചെയ്തു. ദുൽഖർ സൽമാന്റെ സൂപ്പർഹിറ്റ് ചിത്രം ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.

പോസ്റ്ററിൽ സൂര്യ ക്ലീൻ ഷേവൻ ലുക്കിൽ ഒരു ബ്രൗൺ ജാക്കറ്റ് ധരിച്ച് കൊണ്ട് നിൽക്കുന്ന ചിത്രമാണുള്ളത്. മമിതാ ബൈജുവാണ് ചിത്രത്തിൽ സൂര്യയുടെ നായികയാകുന്നത്. സിതാര എന്റർടൈൻമെൻറ്സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാൻസറുകളിൽ നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ജി.വി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്ന സൂര്യ 46 ൽ രാധിക ശരത് കുമാർ, രവീണ ടാണ്ടൻ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കെജിഎഫ് 2 വിന് ശേഷം രവീണ ടാണ്ടൻ വീണ്ടുമൊരു തെന്നിന്ത്യൻ ചിത്രത്തിലഭിനയിക്കുന്നു എന്നതും സൂര്യ 46 പ്രത്യേകതയാണ്. ധനുഷിന്റെ വാത്തിയാണ് വെങ്കി അറ്റ്ലൂരിയുടെ മുൻ തമിഴ് ചിത്രം.

പ്രേമലു 2 വിന് ശേഷം തമിഴിലും പ്രേക്ഷക ശ്രദ്ധ നേടിയ മമിതാ ബൈജു സൂര്യ 46 കൂടാതെ ദളപതി വിജയ് അഭിനയിക്കുന്ന ജനനായകനിലും മുഖ്യ വേഷത്തിലെത്തുന്നുണ്ട്. മലയാളിയായ നിമിഷ രവിയാണ് ചിത്രത്തിന്റെ ചായാഗ്രഹണം നിർവഹിക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവായ നവീൻ നൂലിയാണ് സൂര്യ 46 ന്റെ എഡിറ്റിങ് നിർവഹിക്കുന്നത്.

Continue Reading

Film

വിഷ്ണു മഞ്ചുവിന്‍റെ കണ്ണപ്പ ഒ.ടി.ടിയിലേക്ക്

Published

on

വിഷ്ണു മഞ്ചു നായകനായ കണ്ണപ്പ ഒ.ടി.ടിയിലേക്ക്. ജൂലൈ 25ന് ആമസോണ്‍ പ്രൈമിലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിലായാണ് വേൾഡ് വൈഡ് റിലീസ് ചെയ്തത്. മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ് ഉൾപ്പടെ വൻ താരനിരയാണ് ചിത്രത്തിലുള്ളത്.

എ.വി.എ എന്‍റർടെയ്ൻമെന്‍റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹന്‍ ബാബു നിര്‍മിച്ച് മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രത്തിന് മുകേഷ് കുമാര്‍ സിങ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിങ്ങിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ.

കിരാത എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്. ഏകദേശം 200 കോടി ബജറ്റിലാണ് ചിത്രം നിർമിച്ചത്. ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പക്ക് കാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍ ആന്‍റണി ഗോണ്‍സാല്‍വസ്.

Continue Reading

Film

സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ ‘മാസ്സ് അപ്പീൽ’ ; ‘ജാനകി വി V/S സ്റ്റേറ്റ് ഓഫ് കേരള’യ്ക്ക് മികച്ച പ്രതികരണം

ഒരു സ്ത്രീയുടെ നിലക്കാത്ത പോരാട്ട വീര്യമാണ് കഥയിലുടനീളം കാണിക്കുന്നത്. കേരള സര്‍ക്കാറിനെതിരെയുള്ള കേസ് എന്ന നിലയില്‍ വ്യത്യസ്തമായൊരു കാഴ്ചപ്പാട്‌ കൂടി സംവിധായകൻ സിനിമയിലൂടെ അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

Published

on

പ്രവീൺ നാരായണൻ സംവിധാനം ചെയ്തു സുരേഷ് ഗോപി നായകനായ “ജെ എസ് കെ – ജാനകി വി V/S സ്റ്റേറ്റ് ഓഫ് കേരള”ക്ക് മികച്ച അഭിപ്രായം. ലൈംഗീക അതിക്രമത്തിനിരയായതിന് ശേഷം നീതിക്കായി പോരാട്ടം നടത്തുന്ന ജാനകി എന്ന പെൺകുട്ടിയുടെ കഥ പറയുന്ന ചിത്രം  ഇന്നാണ് തീയേറ്ററുകളിലെത്തിയത്. ഒരു സ്ത്രീയുടെ നിലക്കാത്ത പോരാട്ട വീര്യമാണ് കഥയിലുടനീളം കാണിക്കുന്നത്. കേരള സര്‍ക്കാറിനെതിരെയുള്ള കേസ് എന്ന നിലയില്‍ വ്യത്യസ്തമായൊരു കാഴ്ചപ്പാട്‌ കൂടി സംവിധായകൻ സിനിമയിലൂടെ അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

അഡ്വ. ഡേവിഡ് ആബേല്‍ എന്ന അഭിഭാഷകനായാണ് ചിത്രത്തിൽ സുരേഷ് ഗോപി എത്തിയിരിക്കുന്നത്. സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ ‘മാസ്സ് അപ്പീൽ’ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.  ഒരു ലീഗൽ/കോർട്ട് റൂം ത്രില്ലറായി ഒരുക്കിയ ചിത്രം പ്രേക്ഷകരെ ആദ്യവസാനം പിടിച്ചിരുത്തുന്ന തരത്തിൽ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ഒപ്പം ആക്ഷൻ, ത്രിൽ, വൈകാരിക മുഹൂർത്തങ്ങൾ, നിയമ പോരാട്ടം എന്നിവക്കെല്ലാം പ്രാധാന്യവും കൊടുത്തിട്ടുണ്ട്. ജാനകിയായ അനുപമ പരമേശ്വരന്റെ പ്രകടന മികവാണ് ചിത്രത്തിന്റെ മൊത്തം ഘടനയിൽ നിർണ്ണായകമായി മാറിയിരിക്കുന്നത്.

ഇവരെ കൂടാതെ ദിവ്യ പിള്ളൈ, ശ്രുതി രാമചന്ദ്രൻ എന്നിവരുടെ കഥാപാത്രങ്ങളും പ്രകടന മികവ് കൊണ്ട് ശ്രദ്ധ നേടുന്നുണ്ട്. അസ്‌കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലർത്തി. പ്രവീൺ നാരായണന്റെ തന്നെ ശക്തമായ തിരക്കഥയും, കാൻവാസിന് പറ്റിയ അന്തരീക്ഷം  ഒരുക്കിയ റെനഡിവേയുടെ ചായഗ്രഹണവും, അതിനെ ഒഴുക്കോടെ പ്രേക്ഷകരിൽ എത്തിക്കാൻ സംജിത് മുഹമ്മദ്  നിർവ്വഹിച്ച എഡിറ്റിങ്ങും എല്ലാം സിനിമയെ കൂടുതൽ മികച്ചതാക്കി.

Continue Reading

Trending