Connect with us

News

സാഫ് കപ്പില്‍ ഇന്ന് ഫൈനല്‍; ഇന്ത്യയും കുവൈറ്റും നേര്‍ക്കുനേര്‍

രാത്രി 7-30 ന് ആരംഭിക്കുന്ന മല്‍സരം പ്രാഥമിക ഗ്രൂപ്പിലെ അവസാന പോരാട്ടത്തിന്റെ ആവര്‍ത്തനമാണ്.

Published

on

ബെംഗളുരു: സാഫ് കപ്പില്‍ ഇന്ന് ഫൈനല്‍. ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തില്‍ ഇന്ത്യയും കുവൈറ്റും നേര്‍ക്കുനേര്‍. രാത്രി 7-30 ന് ആരംഭിക്കുന്ന മല്‍സരം പ്രാഥമിക ഗ്രൂപ്പിലെ അവസാന പോരാട്ടത്തിന്റെ ആവര്‍ത്തനമാണ്. അന്ന് 1-1 ല്‍ അവസാനിച്ച മല്‍സരം വഴി കുവൈറ്റ് ഇന്ത്യയെ പിറകിലാക്കി ഗ്രൂപ്പ് ജേതാക്കളായി മാറിയിരുന്നു. ഇന്ന് ജേതാക്കളാവുന്നവര്‍ക്ക് ദക്ഷിണേഷ്യന്‍ ഫുട്‌ബോള്‍ കിരീടമാണ് ലഭിക്കുക. രണ്ട് ടീമുകളും കഴിഞ്ഞ നാല് മല്‍സരങ്ങളില്‍ പരാജയമറിഞ്ഞിട്ടില്ല. ഗംഭീരമായിരുന്നു സുനില്‍ ഛേത്രിയുടെ ഇന്ത്യ. ആദ്യ മല്‍സരത്തില്‍ ബദ്ധവൈരികളായ പാക്കിസ്താനെ തകര്‍ത്തത് മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക്. രണ്ടാം മല്‍സരത്തില്‍ അയല്‍ക്കാരായ നേപ്പാളിനെ വീഴ്ത്തിയത് രണ്ട് ഗോളിന്. മൂന്നാം മല്‍സരത്തില്‍ കുവൈറ്റിനെതിരെ അവസാനം വരെ ഒരു ഗോള്‍ ലീഡ് നേടിയ ശേഷം സെല്‍ഫ് ഗോളില്‍ സമനില വഴങ്ങി. ശക്തരായ ലെബനോണിനെതിരായ സെമി ഫൈനല്‍ പോരാട്ടം ഷൂട്ടൗട്ട് വരെ ദീര്‍ഘിച്ചപ്പോള്‍ പായിച്ച നാല് ഷോട്ടുകളും ലക്ഷ്യത്തിലെത്തിച്ച് കലാശ ടിക്കറ്റ് നേടി. എല്ലാ മല്‍സരങ്ങളിലും ഗോളുകള്‍ സ്വന്തമാക്കിയ നായകന്‍ തന്നെ ഇന്ത്യയുടെ പ്രതീക്ഷ.

കുവൈറ്റും ചില്ലറക്കാരല്ല. നേപ്പാളിനെതിരെ 3-1 ന്റെ വിജയവുമായിട്ടായിരുന്നു തുടക്കം. രണ്ടാം മല്‍സരത്തില്‍ പാക്കിസ്താനെ നാല് ഗോളിന് നിഷ്പ്രഭരാക്കി. ഇന്ത്യക്കെതിരായ സമനിലയുടെ ആനുകൂല്യത്തില്‍ ഗോള്‍ ശരാശരിയില്‍ ഗ്രൂപ്പ് ജേതാക്കള്‍. സെമി ഫൈനലില്‍ ഒരു ഗോളിന് ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ഫൈനല്‍ ബെര്‍ത്ത്.

ഇന്ത്യ ആക്രമണോത്സുകരായി കളിക്കുന്നു എന്നതാണ് പ്രതീക്ഷ നല്‍കുന്ന വലിയ ഘടകം. പ്രതിയോഗികള്‍ ശക്തരാവുമ്പോള്‍ പിറകോട്ട് വലിഞ്ഞുള്ള പ്രതിരോധ ശൈലിക്ക് പകരം വേഗതയിലുള്ള നീക്കങ്ങള്‍ വഴി ടീം പ്രതിയോഗികളുടെ വലയില്‍ പന്ത് എത്തിക്കുന്നു. രാജ്യാന്തര ഫുട്‌ബോളില്‍ ഇന്ത്യയെക്കാള്‍ സീഡിംഗില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണ് ലെബനോണും കുവൈറ്റും. അവര്‍ക്കെതിരെ ഗോളുകള്‍ നേടാനായത് ആക്രമണത്തില്‍ വിശ്വാസമര്‍പ്പിച്ചത് കൊണ്ടാണ്. അവസരങ്ങളെ പ്രയോജനപ്പെടുത്തുന്നതില്‍ ഛേത്രി പ്രകടിപ്പിക്കുന്ന മികവ് ഗോളുകളായി മാറുന്നു. പാക്കിസ്താനെതിരെ ഹാട്രിക്ക് നേടിയ നായകന്‍ നേപ്പാളിനെതിരെയും കുവൈറ്റിനെതിരെയും സ്‌ക്കോര്‍ ചെയ്തു. സെമിയില്‍ ഷൂട്ടൗട്ടില്‍ ഇന്ത്യയുടെ ആദ്യ കിക്ക് പായിച്ചതും ലക്ഷ്യത്തിലെത്തിച്ചതും ഛേത്രി തന്നെ. മലയാളി താരം ആഷിഖ് കുരുണിയന്‍, ലാല്‍സാന്‍ ചാംഗ്‌തേ, ഉദാന്ത സിംഗ് എന്നിവരാണ് മുന്‍നിരയില്‍ നായകന് കൂട്ട്. ഭാവനാസമ്പന്നമായ യുവ മധ്യനിരയാണ് മുന്‍നിരക്ക് നിരന്തരം പന്ത് എത്തിക്കുന്നത്. സഹല്‍ അബ്ദുള്‍ സമദ്, അനിരുദ്ധ് ഥാപ്പ, മഹേഷ് സിംഗ് എന്നിവര്‍ നല്ല ഫോമില്‍ നില്‍ക്കുന്നു. പിന്‍നിരയും ചാഞ്ചാട്ടം പ്രകടിപ്പിക്കുന്നില്ല. സന്ദേശ് ജിങ്കാന്‍, പ്രീതം കോട്ടാല്‍, അന്‍വര്‍ അലി, സുഭാഷിഷ് ബോസ് എന്നിവരെല്ലാം അനുഭവ സമ്പന്നരാണ്. സെമിയില്‍ സസ്‌പെന്‍ഷന്‍ കാരണം കളിക്കാന്‍ കഴിയാതിരുന്ന ജിങ്കാന്‍ ഇന്ന് ആദ്യ ഇലവനില്‍ വരുമെന്നാണ് കരുതപ്പെടുന്നത്. ഗോള്‍ വലയത്തില്‍ ഗുര്‍പ്രീത്‌സിംഗ് സന്ധു തന്നെ വരും. ലെബനോണിനെതിരായ സെമിയില്‍ ഛേത്രിക്ക് പിറകില്‍ കളിച്ച മഹേഷ് സിംഗിന് അതേ റോളായിരിക്കും ഇന്നും. ഇടത് വിംഗില്‍ വേഗക്കാരനായ ആഷിഖ് തുടരും. ഏഷ്യന്‍ ഫുട്‌ബോളില്‍ കരുത്തരായി കളിക്കുന്നവരാണ് കുവൈറ്റ്. സുല്‍ത്താന്‍ അല്‍ ഇനേസിയെ പോലുള്ള ശക്തരായ താരങ്ങളാണ് അവരുടെ കരുത്ത്. ഗോള്‍ വേട്ടയില്‍ ഇന്ത്യയെക്കാള്‍ മുന്നില്‍. തികഞ്ഞ അവസരവാദികളായി ആക്രമണം നടത്തുന്നവര്‍. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യന്‍ ആക്രമണത്തില്‍ പിറകോട്ട് പോയതിന്റെ നിരാശ ഇന്ന് അകറ്റുമെന്നാണ് ടീം കോച്ച് വ്യക്തമാക്കിയത്.

india

‘ബിജെപി നേതാക്കളുടെ വർഗീയ പരാമർശങ്ങളിൽ കമ്മീഷൻ്റെ നിലപാട് ദുരൂഹം’; തെരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ച് മല്ലികാർജുൻ ഖാര്‍കെ

കോൺഗ്രസ് നിലകൊള്ളുന്നത് കമ്മീഷന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയെന്നും ഖാര്‍കെ
പറഞ്ഞു.

Published

on

തെരഞ്ഞെടുപ്പ് കമ്മീഷന് കടുത്ത മറുപടിയുമായി മല്ലികാർജ്ജുൻ ഖാര്‍കെ. നേരിട്ട് നൽകിയ പരാതികൾ കമ്മീഷൻ അവഗണിച്ചു. ഭരണകക്ഷി നേതാക്കൾ നടത്തുന്ന നഗ്നമായ വർഗീയ, ജാതീയ പ്രസ്താവനകളിൽ കമ്മീഷന്റെ നിലപാട് ദുരൂഹമാണ്. കമ്മീഷന് മേൽ സർക്കാരിന്റെ സമ്മർദ്ദമുണ്ട്. കോൺഗ്രസ് നിലകൊള്ളുന്നത് കമ്മീഷന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയെന്നും ഖാര്‍കെ
പറഞ്ഞു.

കോൺഗ്രസ് നേതാക്കൾ അനാവശ്യമായി നിരുത്തരവാദപരമായ പ്രസ്താവനകൾ പുറപ്പെടുവിക്കുന്നു എന്നും പാർട്ടി പ്രസിഡൻ്റ് ഇത്തരം പ്രവണതകൾ അവസാനിപ്പിക്കുന്നതിന് ഇടപെടണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടി ആയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷമായി വിമർശിച്ച് ഖാര്‍കെ രംഗത്തുവന്നത്.

Continue Reading

kerala

സംസ്ഥാനത്ത് ക്രമസമാധാനം തകർന്നു; ആഭ്യന്തരമന്ത്രി ടൂറില്‍: ക്രിമിനലുകള്‍ക്കെതിരെ പൊലീസ്‌ കർശന നടപടി സ്വീകരിക്കണമെന്ന് വി.ഡി. സതീശന്‍

സംസ്ഥാനത്ത് ലഹരി-ഗുണ്ടാ സംഘങ്ങള്‍ അഴിഞ്ഞാടുകയാണ്. നിയന്ത്രിക്കാന്‍ ആരുമില്ലാതെ കുത്തഴിഞ്ഞ അവസ്ഥയിലാണ് കേരളത്തിലെ പൊലീസ്‌ സംവിധാനം.

Published

on

സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നെന്നും ആര്‍ക്കും നിയമം കയ്യിലെടുക്കാവുന്ന അവസ്ഥയായി മാറിയെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സംസ്ഥാനത്ത് ലഹരി-ഗുണ്ടാ സംഘങ്ങള്‍ അഴിഞ്ഞാടുകയാണ്. നിയന്ത്രിക്കാന്‍ ആരുമില്ലാതെ കുത്തഴിഞ്ഞ അവസ്ഥയിലാണ് കേരളത്തിലെ പൊലീസ്‌ സംവിധാനം.

ആഭ്യന്തരവകുപ്പിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രി ടൂറിലാണെന്നും മുഖ്യമന്ത്രിയുടെ തിരിച്ചുവരവിന് കാത്തിരിക്കാതെ ക്രിമിനലുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാക്കാന്‍ സംസ്ഥാന പൊലീസ്‌ മേധാവി തയാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാവ് പറഞ്ഞത്:

ക്രമസമാധാനം പൂര്‍ണമായും തകര്‍ത്ത് ആര്‍ക്കും നിയമം കയ്യിലെടുക്കാവുന്ന സ്ഥിതിലേക്കാണ് സര്‍ക്കാരും ആഭ്യന്തര വകുപ്പും കേരളത്തെ എത്തിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും നിഷ്ഠൂരമായ കൊലപാതകങ്ങളും ആക്രമണങ്ങളുമാണ് എല്ലാ ദിവസങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കാറിലെത്തിയ ഗുണ്ടാ സംഘം യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. തലയോട്ടി പിളര്‍ന്ന നിലയിലാണ് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത്. മൂവാറ്റുപുഴയില്‍ മകന്‍ അമ്മയെ കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. പെരിന്തല്‍മണ്ണയില്‍ ഇതരസംസ്ഥാന തൊഴിലാളിയെ ദമ്പതികള്‍ കൊലപ്പെടുത്തി. തൃശൂര്‍ ചേര്‍പ്പില്‍ അച്ഛനും മകനുമായുള്ള വഴക്കില്‍ ഇടപെട്ട യുവാവിനെ ഗുണ്ടകള്‍ അടിച്ചുകൊന്നു. എറണാകുളം തമ്മനത്ത് നടുറോഡില്‍ ബൈക്ക് വച്ചതിനെ ചൊല്ലി ഉണ്ടായ തര്‍ക്കത്തില്‍ യുവാവിനെ കുത്തിക്കൊന്നു. ഇങ്ങിനെ എത്രയെത്ര കൊലപാതകങ്ങളും അക്രമ സംഭവങ്ങളുമാണ് ഓരോ ദിവസവും കേരളത്തില്‍ നടക്കുന്നത്?

നിയന്ത്രിക്കാന്‍ ആരുമില്ലാതെ കുത്തഴിഞ്ഞ അവസ്ഥയിലാണ് കേരളത്തിലെ പൊലീസ് സംവിധാനം. ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ടൂറിലാണ്. അദ്ദേഹം സംസ്ഥാനത്ത് ഉണ്ടായിരുന്നപ്പോഴും ഇതൊക്കെ തന്നെയായിരുന്നു അവസ്ഥ. പൊലീസിനെ രാഷ്ട്രീയവത്ക്കരിച്ച് പ്രദേശിക സ്റ്റേഷനുകളുടെ നിയന്ത്രണം സി.പി.എം ജില്ല, ഏരിയ കമ്മിറ്റികള്‍ക്ക് വിട്ടുകൊടുത്തതാണ് സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ചയ്ക്ക് കാരണം. ലഹരി- ഗുണ്ടാ മാഫിയകളുടെ കണ്ണികളായ പ്രവര്‍ത്തിക്കുന്നതും അത്തരം സംഘങ്ങള്‍ക്ക് രാഷ്ട്രീയ രക്ഷാകര്‍തൃത്വം നല്‍കുന്നതും സി.പി.എം നേതാക്കളാണ്. ആലപ്പുഴയില്‍ ഉള്‍പ്പെടെ ഇത് എത്രയോ തവണ വ്യക്തമായതാണ്.

പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ അടിച്ചൊതുക്കലും സി.പി.എം ക്രിമിനലുകള്‍ക്ക് സുരക്ഷ ഒരുക്കലും മാത്രമാണ് കേരള പൊലീസിന്റെ പണി. പൊലീസിന്റെ ആത്മാഭിമാനമാണ് ഈ സര്‍ക്കാര്‍ ഇല്ലാതാക്കിയത്. സംസ്ഥാനത്ത് ഗുരുതര ക്രമസമാധാന പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും പൊലീസ് സേനയ്ക്ക് ഒരു തലവനുണ്ടോയെന്നു പോലും സംശയിക്കേണ്ട നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.

സംസ്ഥാനത്തെ ക്രമസമാധാനം വീണ്ടെടുക്കാനും ക്രിമിനലുകളെയും ലഹരി സംഘങ്ങളെയും നിയന്ത്രിക്കാനും പൊലീസ് അടിയന്തരമായി തയാറാകണം. ടൂറിനു പോയ ആഭ്യന്തര മന്ത്രിയുടെ തിരിച്ചുവരവിന് കാത്തിരിക്കാതെ ക്രിമിനലുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും ക്രമസമാധാനം നടപ്പാക്കാനുമുള്ള നിര്‍ദ്ദേശം നല്‍കാന്‍ സംസ്ഥാന പൊലീസ് മേധവി തയാറാകണം.

Continue Reading

india

ഗ്യാന്‍വാപി നിന്ന സ്ഥലത്ത് അമ്പലം പണിയാന്‍ 400 സീറ്റ് തരണം:വിദ്വേഷ പ്രസ്താവനയുമായി അസം മുഖ്യമന്ത്രി

രാമക്ഷേത്ര സ്ഥലത്ത് വീണ്ടും ബാബറി മസ്ജിദ് നിര്‍മ്മിക്കപ്പെടുന്നില്ലെന്നും നമുക്ക് ഉറപ്പാക്കേണ്ടതുണ്ട്. അതിനായി 400 സീറ്റ് എന്ന ലക്ഷ്യം നമുക്ക് കൈവരിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Published

on

ബാരക്പൂര്‍: ഗ്യാന്‍വാപി മസ്ജിദ് നിന്ന സ്ഥലത്ത് അമ്പലം പണിയുമെന്ന വിദ്വേഷ പ്രസ്താവനയുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ . ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 400 സീറ്റ് നേടിയാല്‍ ഗ്യാന്‍വാപി മസ്ജിദ് നില്‍ക്കുന്ന സ്ഥലത്ത് രാമക്ഷേത്രം പണിയുമെന്നായിരുന്നു അസം മുഖ്യമന്ത്രിയുടെ പ്രസ്താവന.

പതിനേഴാം നൂറ്റാണ്ടില്‍ ഗ്യാന്‍വാപി നില നിന്ന സ്ഥലത്ത് ഒരു ഹിന്ദു ക്ഷേത്രം ഉണ്ടായിരുന്നെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ
അവകാശപ്പെട്ടിരുന്നു.

‘ഗ്യാന്‍വാപി നിലനില്‍ക്കുന്ന സ്ഥലത്ത് നമുക്ക് കാണേണ്ടത് അമ്പലമാണ്. അതിനായി നമുക്ക് പരിശ്രമിക്കേണ്ടതുണ്ട്,’ ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. രാമക്ഷേത്ര സ്ഥലത്ത് വീണ്ടും ബാബറി മസ്ജിദ് നിര്‍മ്മിക്കപ്പെടുന്നില്ലെന്നും നമുക്ക് ഉറപ്പാക്കേണ്ടതുണ്ട്. അതിനായി 400 സീറ്റ് എന്ന ലക്ഷ്യം നമുക്ക് കൈവരിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1992 ഡിസംബറില്‍ ഹിന്ദുത്വ തീവ്രവാദികള്‍ തകര്‍ത്ത ബാബറി മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് അയോധ്യയിലെ രാമക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജനുവരി 22ന് മോദിയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങിലാണ് രാമക്ഷേത്രം ഉദ്ഘാടനം ചെയ്തത് .

രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് കൊണ്ടു വരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞ ഹിമന്ത ബിശ്വ ശര്‍മ്മ, പ്രധാന മന്ത്രിക്ക് ഇനിയും പൂര്‍ത്തിയാക്കാന്‍ നിരവധി ജോലികള്‍ ഉണ്ടെന്നും അതിനായി നിങ്ങള്‍ കൂടെ നില്‍ക്കണമെന്നും വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു.

തര്‍ക്കസ്ഥലത്ത് ഹിന്ദു ക്ഷേത്രം നിര്‍മിക്കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ ഡിസംബറിലെ ഉത്തരവിനെ ചോദ്യം ചെയ്ത് മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റി നല്‍കിയ ഹരജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് ഹിമന്തയുടെ പുതിയ വിദ്വേഷ പരാമര്‍ശം.

Continue Reading

Trending