Connect with us

Culture

ബിജെപി ദലിതരെ അടിച്ചമര്‍ത്തുന്നു; രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

Published

on

മുംബൈ: മഹാരാഷ്ട്രയിലെ സംഘര്‍ഷത്തില്‍ ആര്‍എസ്എസിനേയും ബിജെപിയേയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ആര്‍എസ്.എസിനും ബിജെപിക്കും ദലിതരെ അടിച്ചമര്‍ത്തുകയാണ് ലക്ഷ്യം. ഉനയും വെമുലയും ഇപ്പോള്‍ കൊറേഗാവും ദലിതരുടെ ചെറുത്തു നില്‍പ്പിന്റെ പ്രതീകമാണെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

ഭീമ-കൊറേഗാവ് യുദ്ധ വാര്‍ഷികവുമായി ബന്ധപ്പട്ട് മറാത്താ-ദളിത് വിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ മഹാരാഷ്ട്രയില്‍ സാമുദായിക കലാപത്തിന് വഴിയൊരുക്കുകയായിരുന്നു. തിങ്കളാഴ്ച തുടങ്ങിയ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ ഇന്നലെ കൂടുതല്‍ മേഖലകളിലേക്ക് സംഘര്‍ഷം വ്യാപിച്ചു. ഇതേതുടര്‍ന്ന് പലയിടത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങളോട് സംയമനം പാലിക്കാന്‍ ആഹ്വാനം ചെയ്ത മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രകോപനപരമായ സന്ദേശങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ നടപടി സ്വീകരിച്ചതായും സര്‍ക്കാര്‍ വ്യക്തമാക്കി.

കൊറേഗാവ് യുദ്ധവിജയത്തിന്റെ 200-ാം വാര്‍ഷികത്തില്‍ ദളിത് വിഭാഗക്കാര്‍ സംഘടിപ്പിച്ച പരിപാടിയിലേക്ക് മറാത്താ വിഭാഗക്കാര്‍ ഇരച്ചുകയറി ആക്രമണം നടത്തിയതോടെയാണ് സംഘര്‍ഷം തുടങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ പ്രതിഷേധിച്ച് ദളിത് സംഘടനകള്‍ ഇന്നലെ മുംബൈ, പൂനെ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. ഇത് പലയിടത്തും ഇരു സമുദായങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന് ഇടയാക്കി. അക്രമികള്‍ വാഹനങ്ങള്‍ തകര്‍ത്തതും ട്രെയിന്‍ തടഞ്ഞതും സ്ഥിതിഗതികള്‍ വഷളാക്കി. കലാപന്തരീക്ഷം ഉടലെടുത്തിട്ടും ക്രമാസമാധാനം സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നു. വൈകി മാത്രമാണ് സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഇടപെടല്‍ ഉണ്ടായതെന്നാണ് വിമര്‍ശം.

ഇതിനിടെ സംഘര്‍ഷ പശ്ചാത്തലത്തില്‍ മുംബൈ, പൂനെ ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ നിശ്ചലമായി. കടകമ്പോളങ്ങള്‍ അടഞ്ഞുകിടുന്നു. വാഹനങ്ങളും നിരത്തിലിറങ്ങാന്‍ മടിച്ചു. മുംബൈയുടെ പ്രാന്ത പ്രദേശങ്ങളായ ചെമ്പൂരിലും മുലുന്ദിലും ദളിത് സംഘടനകള്‍ പ്രതിഷേധവുമായി റോഡ് ഉപരോധിച്ചു. ബന്ദൂപ്, രമാഭായ് അംബേദ്കര്‍ നഗര്‍, വിക്രോളി, നെഹ്‌റു നഗര്‍, കുര്‍ള എന്നിവിടങ്ങളിലും നേരിയ തോതില്‍ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തു. ചെമ്പൂര്‍, വിക്രോളി, മങ്കുര്‍ദ്, ഗോവണ്ടി എന്നിവിടങ്ങളില്‍ പ്രതിഷേധക്കാര്‍ ബലമായി കടകളും മറ്റും അടപ്പിച്ചു. സിയോണ്‍-പനവേല്‍ ദേശീയ പാതയില്‍ വാഹന ഗതാഗതം തടഞ്ഞു. പുനെയിലെ അഹമ്മദ്‌നഗര്‍, ഔറംഗാബാദ് ജില്ലകളില്‍ നിരവധി സര്‍ക്കാര്‍ വാഹനങ്ങളും മറ്റും പ്രതിഷേധക്കാര്‍ അടിച്ചുതകര്‍ത്തു.

സാധാരണ ജൂഡീഷ്യല്‍ അന്വേഷണമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചതെങ്കില്‍ സ്വീകരിക്കില്ലെന്ന നിലപാടുമായി ദളിത് നേതാവും ബി.ആര്‍ അംബേദ്കറുടെ പൗത്രനുമായ പ്രകാശ് അംബേദ്കര്‍ രംഗത്തെത്തി. ബോംബെ ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജിയെ തന്നെ അന്വേഷണത്തിന് നിയോഗിക്കണം. ആവശ്യമായ തെളിവുകള്‍ ശേഖരിക്കുന്നതിനും കുറ്റക്കാരെ ശിക്ഷിക്കുന്നതിനും ജുഡീഷ്യല്‍ കമ്മീഷന് അധികാരം നല്‍കണം. ദളിത് സമുദായക്കാരന്‍ അല്ലാത്ത ജഡ്ജിയെ വേണം അന്വേഷണത്തിന് നിയോഗിക്കാനെന്നും പ്രകാശ് അംബേദ്കര്‍ പറഞ്ഞു.

1818ല്‍ മറാത്താ സൈന്യവും ബ്രിട്ടീഷ് സൈന്യവും തമ്മിലാണ് ഭീമ-കൊറേഗാവ് യുദ്ധം അരങ്ങേറിയത്. ബ്രിട്ടീഷ് സൈന്യത്തിനായിരുന്നു വിജയം. ബ്രിട്ടീഷ് സൈന്യത്തില്‍ നിരവധി ദളിതരും ഉള്‍പ്പെട്ടിരുന്നു. തൊട്ടുകൂടാത്തവരായി കണക്കാക്കിയിരുന്ന ദളിതര്‍ ഉന്നത ജാതിക്കാരായ മറാത്തികള്‍ക്കെതിരെ നേടിയ യുദ്ധ വിജയം എന്ന നിലയിലാണ് ദളിത് സംഘടനകളുടെ നേതൃത്വത്തില്‍ ഭീമ-കൊറേഗാവ് യുദ്ധത്തിന്റെ 200-ാം വിജയ വാര്‍ഷികം ആഘോഷിക്കാന്‍ തീരുമാനിച്ചത്.

അതേ സമയം ഭീമ – കൊറേഗാവ് യുദ്ധ വാര്‍ഷികാഘോഷത്തിനിടെ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്‍കൂട്ടി വിവരം നല്‍കിയിട്ടും സര്‍ക്കാര്‍ വേണ്ടത്ര ജാഗ്രത പാലിച്ചില്ലെന്ന് പ്രതിപക്ഷം. ഇതാണ് സാമുദായിക സംഘര്‍ഷത്തിന് വഴിയൊരുക്കിയതെന്നും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. വിജയാഘോഷത്തില്‍ വന്‍തോതില്‍ ജനം തടിച്ചുകൂടുമെന്ന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നതായാണ് സൂചന. എന്നാല്‍ ആവശ്യമായ പൊലീസ് സന്നാഹത്തെ ഒരുക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെന്നാണ് കുറ്റപ്പെടുത്തല്‍.

ഒരു ലക്ഷത്തോളം പേരാണ് തിങ്കളാഴ്ച പുനെയില്‍ നടന്ന വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയതെന്നാണ് വിവരം. ഏറ്റുമുട്ടല്‍ നടന്ന് നിമിഷങ്ങള്‍ക്കകം തന്നെ സംഘര്‍ഷമായി പരിണമിക്കുകയായിരുന്നു. ആവശ്യത്തിന് പൊലീസ് സന്നാഹം സ്ഥലത്തില്ലാത്തതിനാല്‍ തുടക്കത്തിലേ സംഘര്‍ഷം തടയുന്നതില്‍ പരാജയപ്പെട്ടു.

അതേസമയം മുന്‍കരുതല്‍ സ്വീകരിച്ചില്ലെന്ന വിമര്‍ശനത്തെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തള്ളിക്കളഞ്ഞു. അഞ്ചു കമ്പനി സേനയെ സംഭവ സ്ഥലത്ത് വിന്യസിച്ചിരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ആവശ്യമായ മുന്‍കരുതല്‍ എടുക്കുന്നതില്‍ ജില്ലാ ഭരണകൂടം പരാജയപ്പെട്ടെന്ന് എന്‍.സി.പി നേതാവ് ശരദ് പവാറും കുറ്റപ്പെടുത്തി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Film

‘പിവിആർ സിനിമാസിനെ ബഹിഷ്ക്കരിക്കും’; മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന നിലപാടിനെതിരെ ഫെഫ്ക

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്

Published

on

പിവിആർ– മലയാള സിനിമ തർക്കം പുതിയ തലത്തിലേക്ക്. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പിവിആർ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നു ഫെഫ്ക അറിയിച്ചു. വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്ക്രീനുകളിൽ മലയാള സിനിമകൾ ബഹിഷ്കരിച്ചെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്‌ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11-ന് റിലീസിനൊരുങ്ങിയ മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനം പിവിആർ് ഇപ്പോൾ നടത്തുന്നില്ല.

ഉണ്ണികൃഷ്ണനെ കൂടാതെ സിബി മലയിൽ, രൺജി പണിക്കർ, സോഹൻ സീനുലാൽ, നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ച് ബ്ലെസി, വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം, അൻവർ റഷീദ്, സൗബിൻ ഷാഹിർ, ജിത്തു മാധവന്‍ തുടങ്ങിയവർ ചേർന്നാണു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടുപോലും ആടുജീവിതത്തിന്റെ പ്രദർശനം നിർത്തുന്നതു ഫോൺ വഴി പോലും അറിയിച്ചില്ലെന്നു ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെങ്കിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Trending