india
പ്രശാന്ത് ഭൂഷനെ കുറ്റക്കാരനാക്കുന്നത് സുപ്രിംകോടതി നേരിടുന്ന അരക്ഷിതാവസ്ഥ: അരുണ്‍ ഷൂറി
”രണ്ട് ട്വീറ്റുകളുണ്ടാക്കുന്ന ഒരു കാറ്റ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ പ്രധാന തൂണിനെ ഇളക്കാന്‍ കഴിയുന്നതാണെങ്കില്‍, അത് എത്രത്തോളം ദുര്‍ബലമായിരിക്കുന്നു എന്നതാണ് ജുഡീഷ്യറിയുടെ തന്നെ വീക്ഷണം വെളിപ്പെടുത്തുന്നതെന്നും അരുണ്‍ ഷൂറി പറഞ്ഞു.

ന്യൂഡല്‍ഹി: കോടതിയെ അവഹേളിച്ചതിന് പ്രശാന്ത് ഭൂഷനെതിരെ സുപ്രീംകോടതിയെടുത്ത ശിക്ഷാവിധിയെ പരസ്യമായി വിമര്‍ശിച്ച് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായിരുന്ന അരുണ്‍ ഷൂറി. ഭൂഷന്റെ ട്വീറ്റുകളോടുള്ള സുപ്രീംകോടതിയുടെ അതിപ്രതികരണം അസ്വസ്സ്ഥയും ഉത്കണ്ഠയും ഉണ്ടാക്കുന്നതും അരക്ഷിതാവസ്ഥ തുറന്നു കാണിക്കുന്നതെന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഭൂഷന്റെ രണ്ട് ട്വീറ്റുകള്‍ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചില്ലെങ്കില്‍ ”അത് രാജ്യ ബഹുമാനത്തെയും ദേശീയതയുടെ അന്തസ്സിനെയും ബാധിച്ചേക്കുമെന്നാണ്, 108 പേജുള്ള വിധിന്യായത്തില്‍ എന്ന് സുപ്രീം കോടതി അവകാശപ്പെടുന്നത്. എന്നാല്‍ വെറും രണ്ട് ട്വീറ്റുകള്‍ക്ക് ഇത് എങ്ങനെ ചെയ്യാന്‍ സാധിക്കുമെന്ന് അരുണ്‍ ഷൂറി ചോദിച്ചു.
”രണ്ട് ട്വീറ്റുകളുണ്ടാക്കുന്ന ഒരു കാറ്റ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ പ്രധാന തൂണിനെ ഇളക്കാന്‍ കഴിയുന്നതാണെങ്കില്‍, അത് എത്രത്തോളം ദുര്‍ബലമായിരിക്കുന്നു എന്നതാണ് ജുഡീഷ്യറിയുടെ തന്നെ വീക്ഷണം വെളിപ്പെടുത്തുന്നതെന്നും അരുണ്‍ ഷൂറി പറഞ്ഞു. ജനാധിപത്യത്തിന്റെ തകര്‍ച്ചക്ക് ജഡ്ജിമാര്‍ സഹായിച്ചിട്ടുണ്ടെന്നതില്‍ തനിക്ക് സംശയമില്ലെന്ന് ഷൂറി തുറന്നടിച്ചു. ദ വയറില്‍ പ്രമുഖ ജേര്‍ണലിസ്റ്റ് കരണ്‍ ഥാപ്പറുമായി നടന്ന 40 മിനിറ്റ് അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അരുണ്‍ ഷൂറി
ജനാധിപത്യത്തിനെതിരായ ആക്രമണത്തിന് സഹായിച്ചതില്‍ വാസ്തവത്തില്‍ അവര്‍ കുറ്റക്കാരാണെന്ന് വ്യക്തമാക്കുന്നതാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജഡ്ജിമാരെക്കാള്‍ മോദിയെ നന്നായി അറിയുന്ന ഒരു വ്യക്തിയെന്ന നിലയിലാണ് ഞാന്‍ ഇത് പറയുന്നത്. ജനാധിപത്യം ഇല്ലാതായി. അവര്‍ അതില്‍ സഹായിച്ചിട്ടുണ്ടോ? അവര്‍ സ്വയം കണ്ണാടിയിലേക്ക് നോക്കണം, സ്വയം ആ ചോദ്യം സ്വയം ചോദിക്കണം.’ അരുണ്‍ ഷൂറി പറഞ്ഞു.
സുപ്രീംകോടതിയും അവസാന നാല് ചീഫ് ജസ്റ്റിസുമാരും ജനാധിപത്യത്തെ നശിപ്പിക്കുന്നതില്‍ ഒരു പ്രത്യേക പങ്ക് വഹിച്ചുവെന്നാരോപിച്ച് ഭൂഷന്റെ ട്വീറ്റ് അപമാനമായി കണക്കാക്കപ്പെടുന്നുവെന്ന് അദ്ദേഹം ആശങ്കാകുലനാണോ എന്ന ഥാപ്പറിന്റെ ചോദ്യത്തിന്, ജനാധിപത്യത്തിനെതിരായ ആക്രമണത്തിന് സുപ്രീം കോടതി ജഡ്ജിമാര്‍ സഹായിച്ചുവെന്ന അദ്ദേഹത്തിന്റെ ആരോപണവും അവഹേളനമായി കണക്കാക്കാമെന്നായിരുന്നു അരുണ്‍ ഷൂറിയുടെ മറുപടി. ആരെങ്കിലും അതിനെ അവഹേളനമായി കാണാനുള്ള സാധ്യത ഷൂരി അംഗീകരിച്ചു, എന്നാല്‍ അതില്‍ അവഗണനയില്ലെന്നും ഷൂരി വ്യക്താമാക്കി.

കാനഡയില്‍ വിമാനാപകടത്തില്‍ മരിച്ച മലയാളി യുവാവ് ശ്രീഹരി സുകേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. സ്വദേശമായ തൃപ്പൂണിത്തുറയിലെ വസതിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരിക്കുകയാണ്. പരിശീലന പറക്കലിനിടെയാണ് ശ്രീഹരിയുടെ വിമാനം മറ്റൊരു വിമാനവുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്.
രാവിലെ എട്ടുമണിയോടെ ഡല്‍ഹിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചത്. തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം 12 മണിയോടെ കുടുംബം താമസിക്കുന്ന തൃപ്പൂണിത്തുറയിലെ ശ്രീകൃഷ്ണ എന്‍ക്ലേവില്‍ പൊതുദര്‍ശനത്തിന് വച്ചു. വൈകിട്ട് 4 മണിക്ക് തൃപ്പൂണിത്തുറയിലെ ശ്മശാനത്തിലാണ് സംസ്കാര ചടങ്ങ്.
കാനഡയിലെ മാനിട്ടോബ പ്രവിശ്യയിലെ സ്റ്റെയിന്‍ബാച്ച് മേഖലയിലായിരുന്നു ജൂലൈ 9 ന്പ്രാദേശിക സമയം രാവിലെ 8:45 ന് അപകടം ഉണ്ടായത്.
വിമാനം ടേക്ക് ഓഫ് ചെയ്യാനും ലാന്‍ഡ് ചെയ്യാനും പരിശീലിക്കുന്നതിനിടെ കൂട്ടിയിടിക്കുകയായിരുന്നു.
പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് പിന്നാലെ കാനഡ സര്‍ക്കാരില്‍ നിന്ന് രേഖകള്‍ കിട്ടാന്‍ വൈകിയതാണ് ശ്രീഹരിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ കാലതാമസം ഉണ്ടായത്.
india
കുവൈത്ത് -ഗോവ സെക്ടറിലെ യാത്ര അവസാനിപ്പിക്കുന്നതായി എയര്‍ ഇന്ത്യ
മെയ് മാസത്തില്‍ ആരംഭിച്ച സര്‍വീസാണ് ഈ മാസം 31 ന് അവസാനിപ്പിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.

കുവൈത്ത് -ഗോവ സെക്ടറിലെ യാത്ര അവസാനിപ്പിക്കുന്നതായി എയര്‍ ഇന്ത്യ. മെയ് മാസത്തില്‍ ആരംഭിച്ച സര്‍വീസാണ് ഈ മാസം 31 ന് അവസാനിപ്പിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. ഗോവയില്‍ നിന്നുള്ള നിരവധി ആളുകളാണ് കുവൈത്തില്‍ ജോലി ചെയ്യുന്നത്. അവര്‍ക്ക് ഈ തീരുമാനം വലിയ തിരിച്ചടിയാകും. ആ യാത്രക്കാര്‍ ഇനി മുതല്‍ മറ്റു വിമാനങ്ങളെ ആശ്രയിക്കേണ്ടി വരും.
നേരിട്ടുള്ള സര്‍വീസ്, ചെലവ് കുറവ് എന്നിങ്ങനെ നിരവധി കാരണങ്ങളാണ് കുവൈത്ത് -ഗോവ സെക്ടറില്‍ യാത്ര ചെയ്യുന്നവര്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് തെരഞ്ഞെടുക്കാന്‍ കാരണം. എന്നാല്‍ ഇനി പ്രവാസികള്‍ കൂടുതല്‍ പണം മുടക്കി മറ്റ് വിമാനങ്ങളില്‍ യാത്ര ചെയ്യേണ്ടി വരും.
സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ ഇന്ത്യയും കുവൈത്തും തമ്മില്‍ പുതിയ വ്യോമയാന കരാര്‍ ഒപ്പു വെച്ചതോടെ മറ്റു കമ്പനികള്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ നടപടികള്‍ ആരംഭിക്കുമ്പോഴാണ് എയര്‍ ഇന്ത്യയുടെ ഈ നീക്കം. വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടു ഗോവ മുഖ്യമന്ത്രി കേന്ദ്രത്തിന് കത്ത് നല്കി.
india
ഇരുണ്ട നിറവും പാചകം ചെയ്യാനുള്ള കഴിവില്ലായ്മയും കാരണം ഭാര്യയെ പരിഹസിക്കുന്നത് ആത്മഹത്യാ പ്രേരണയല്ല; ബോംബെ ഹൈക്കോടതി
ഭാര്യയുടെ ആത്മഹത്യയ്ക്ക് 30 വര്‍ഷത്തിന് ശേഷം ഭര്‍ത്താവിനെ മോചിപ്പിച്ച് കോടതി

മുംബൈ: 27 വര്‍ഷം മുമ്പ് ആത്മഹത്യാ പ്രേരണയ്ക്കും ഭാര്യയോടുള്ള ക്രൂരതയ്ക്കും കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സത്താറ യുവാവിന്റെ ശിക്ഷ ബോംബെ ഹൈക്കോടതി റദ്ദാക്കി. കറുത്ത നിറത്തിന്റെ പേരില്‍ ഒരു സ്ത്രീയെ പരിഹസിക്കുന്നതോ പാചകത്തെ വിമര്‍ശിക്കുന്നതോ ‘ക്രൂരത’ ആയി കണക്കാക്കാനാവില്ലെന്ന് കോടി വ്യക്തമാക്കി.
22 കാരിയായ ഭാര്യ പ്രേമയുടെ മരണശേഷം ആത്മഹത്യാ പ്രേരണയ്ക്കും (സെക്ഷന്‍ 306), ക്രൂരതയ്ക്കും (സെക്ഷന്‍ 498-എ) 1998-ല്‍ സെഷന്‍സ് കോടതി ശിക്ഷിച്ച സദാശിവ് രൂപ്നവര്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി.
വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷത്തിന് ശേഷം 1998 ജനുവരിയില്‍ ദേഗാവ് ഗ്രാമത്തിലെ വീട്ടില്‍ നിന്ന് പ്രേമയെ കാണാതാവുകയായിരുന്നു. പിന്നീട് യുവതിയുടെ മൃതദേഹം ഒരു കിണറ്റില്‍ കണ്ടെത്തി. യുവതിയുടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍, സദാശിവനും പിതാവിനുമെതിരെ പോലീസ് കേസെടുത്തു, അവരുടെ മരണത്തിലേക്ക് നയിച്ച പീഡനം ആരോപിച്ചു.
വിചാരണക്കോടതി പിതാവിനെ വെറുതെവിട്ടപ്പോള്‍, സദാശിവനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി. ക്രൂരതയ്ക്ക് ഒരു വര്‍ഷവും പ്രേരണയ്ക്ക് അഞ്ച് വര്‍ഷവും ശിക്ഷിച്ചു. അന്ന് 23 വയസ്സുള്ള ഇയാള്‍ അതേ വര്‍ഷം തന്നെ അപ്പീല്‍ നല്‍കിയിരുന്നു.
ഭാര്യയുടെ കറുത്ത നിറത്തിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ പരിഹസിക്കുകയും പുനര്‍വിവാഹം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തപ്പോള്‍, ഭര്‍ത്താവ് അവളുടെ പാചക വൈദഗ്ധ്യത്തെ വിമര്‍ശിച്ചുവെന്നാരോപിച്ചാണ് പീഡന ആരോപണങ്ങള്‍ ഒതുങ്ങുന്നതെന്ന് ജസ്റ്റിസ് എസ് എം മോദകിന്റെ സിംഗിള്‍ ജഡ്ജി ബെഞ്ച് നിരീക്ഷിച്ചു. ദാമ്പത്യജീവിതത്തില്‍ നിന്നുണ്ടാകുന്ന വഴക്കുകളാണിവയെന്ന് പറയാം. ഗാര്‍ഹിക കലഹങ്ങളാണ്. പ്രേമയെ ആത്മഹത്യയിലൂടെ മരിക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തില്‍ ഇത് ഉയര്‍ന്ന നിലവാരമുള്ളതാണെന്ന് പറയാനാകില്ലെന്നും കോടതി പറഞ്ഞു.
പീഡനവും ആത്മഹത്യയും തമ്മില്‍ നേരിട്ട് ബന്ധം സ്ഥാപിക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. ‘പീഡനം ഉണ്ടായിട്ടുണ്ട്, എന്നാല്‍ ക്രിമിനല്‍ നിയമം നടപ്പിലാക്കാന്‍ കഴിയുന്ന തരത്തിലുള്ള പീഡനമല്ല ഇത്,’ കോടതി പറഞ്ഞു.
ശിക്ഷ റദ്ദാക്കിയ കോടതി സദാശിവനെ എല്ലാ കുറ്റങ്ങളില്‍ നിന്നും വെറുതെ വിട്ടു.
-
india3 days ago
ഇന്ത്യയില്‍ നിന്നും നൂറുകണക്കിന് മുസ്ലിംകളെ നിയമവിരുദ്ധമായി ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി ഹ്യൂമന്‍ റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ട്
-
crime3 days ago
ബിഹാറിൽ ആക്രി കച്ചവടക്കാരനെ വെടിവെച്ചുകൊന്നു
-
india3 days ago
മുംബൈയില്‍ ‘ദൃശ്യം’ മോഡല്‍ കൊലപാതകം; ഭര്‍ത്താവിന്റെ മൃതദേഹം ടൈലുകള്‍ക്കടിയില്‍ കുഴിച്ചിട്ട് ഭാര്യ
-
EDUCATION3 days ago
പ്ലസ് വണ്‍ ട്രാന്‍സ്ഫര്‍ അലോട്മെന്റ് പ്രവേശനം നാളെ മുതല്‍
-
india3 days ago
‘മതവികാരം വ്രണപ്പെടും’; കര്‍ണാടകയില്‍ സര്‍ക്കാര്‍ സ്കൂളില്‍ മുട്ട വിതരണത്തിനെതിരെ രക്ഷിതാക്കള്‍
-
kerala3 days ago
ഉപരാഷ്ട്രപതിയുടെ രാജി ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍
-
kerala3 days ago
കേരള സര്‍വകലാശാല പോര്; രജിസ്ട്രാര്‍ക്ക് സസ്പെന്ഷന് കാലയളവിലെ ശമ്പളം നല്കേണ്ടന്ന് വിസി
-
india3 days ago
ബെറ്റിങ് ആപ്പ് പ്രമോഷൻ; റാണ ദഗ്ഗുബാട്ടി ആഗസ്റ്റ് 11ന് ഹാജരാകണമെന്ന് ഇ.ഡി