Connect with us

More

പഞ്ചാബിന് ജയം; നാണം കെട്ട തോല്‍വിയുമായി ബാംഗ്ലൂര്‍

Published

on

രാജ്‌കോട്ട്: ഐ.പി.എല്ലില്‍ ഗുജറാത്ത് ലയണ്‍സിനെതിരെ പഞ്ചാബ് കിങ്‌സ് ഇലവന് 26 റണ്‍സിന്റെ ജയം. രണ്ടാം മല്‍സരത്തില്‍ കൊല്‍ക്കത്തക്കാര്‍ ബൗളിംഗ് മികവില്‍ ബാംഗ്ലൂരിനെ 82 റണ്‍സിന് തരിപ്പണമാക്കി. കൊല്‍ക്കത്ത നേടിയ 131 നെതിരെ ബാംഗ്ലൂര്‍ 49 റണ്‍സിന് എല്ലാവരും പുറത്തായി. നീല്‍, ഉമേഷ് യാദവ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടിയാണ് കോലിയുടെ ടീമിനെ തുരത്തിയത്. ഐ.പി.എല്‍ ക്രിക്കറ്റിലെ ഏറ്റവും ചെറിയ സ്‌ക്കോറാണിത്. ആദ്യ മല്‍സരത്തില്‍ പഞ്ചാബ് മുന്നോട്ടു വെച്ച 189 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്ന ലയണ്‍സിന്റെ പോരാട്ടം ഏഴ് വിക്കറ്റിന് 162 റണ്‍സില്‍ അവസാനിച്ചു. വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കിന്റെ 44 പന്തില്‍ 58 എന്ന ഒറ്റയാള്‍ പോരാട്ടം ഒഴിച്ചു നിര്‍ത്തിയാല്‍ ബാറ്റ്‌സ്മാന്‍മാര്‍ തിളങ്ങാതെ പോയതാണ് ഗുജറാത്തിന് തിരിച്ചടിയായത്. ക്യാപ്റ്റന്‍ റെയ്‌ന 24 പന്തില്‍ 32 റണ്‍സെടുത്തു. തുടക്കത്തില്‍ തന്നെ ഇന്‍ഫോം ബാറ്റ്‌സ്മാന്‍ ബ്രണ്ടന്‍ മക്കല്ലവും (06), ആരോണ്‍ ഫിഞ്ചും (13) പുറത്തായതോടെ പ്രതിരോധത്തിലായ ഗുജറാത്തിന് പിന്നീട് ഒരു ഘട്ടത്തിലും കര കയറാനായില്ല. പഞ്ചാബിനു വേണ്ടി സന്ദീപ് ശര്‍മ, കരിയപ്പ, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി. നേരത്തെ ആദ്യം ബാറ്റു ചെയ്ത പഞ്ചാബിനു വേണ്ടി ഒരിക്കല്‍ കൂടി ഹാഷിം ആംല സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച വെച്ചു. 40 പന്തില്‍ ഒമ്പത് ബൗണ്ടറികളും രണ്ടു സിക്‌സറുകളുമടക്കം 65 റണ്‍സെടുത്ത ആംലക്കു പുറമെ ക്യാപ്റ്റന്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ (31), ഷോണ്‍ മാര്‍ഷ് (30), അക്‌സര്‍ പട്ടേല്‍ (34) എന്നിവര്‍ മികവ് പ്രകടിപ്പിച്ചു. ബാംഗ്ലൂരിനെതിരെ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത സുനില്‍ നരേന്റെ വെടിക്കെട്ടിലും 131 റണ്‍സാണ് നേടിയത്. പക്ഷേ മറുപടിയില്‍ വിരാത് കോലിയുടെ ടീം 9.4 ഓവറില്‍ 49 ല്‍ പുറത്തായി. കൊല്‍ക്കത്തക്ക് 82 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ നടപടി മാതൃകാപരം; സിപിഎം പീഡനക്കേസ് പ്രതി എംഎല്‍എയായി തുടരുന്നു’; വിഡി സതീശന്‍

Published

on

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരായ നടപടി മാതൃകാപരമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇത്തരം വിഷയത്തിൽ മറ്റൊരു രാഷ്ട്രീയ പാർട്ടിയും കർശന നടപടി എടുത്തിട്ടില്ല. ഒരു പരാതിയോ തെളിവോ ഇല്ലാതെ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ചു. വിഷയം പാർട്ടി ഗൗരവകരമായി പരിശോധിച്ചു. മുഴുവൻ നേതാക്കളുമായി ആശയവിനിമയം നടത്തി. തുടർന്നാണ് നടപടി എടുത്തത്. ഏതെങ്കിലും രാഷ്ട്രീയ പാർട്ടി ഇത്തരം തീരുമാനം കേരളത്തിൽ എടുത്തിട്ടുണ്ടോയെന്ന് വിഡി സതീശൻ ചോദിച്ചു.

ഒരു റേപ്പ് കേസിലെ പ്രതി സിപിഐഎമ്മിൽ പ്രതിയായിട്ട് ഇരിക്കുകയാണ്. ബിജെപിയിൽ പോക്‌സോ കേസിലെ പ്രതി ദേശീയ തലത്തിൽ പ്രവർത്തിക്കുന്നുവെന്നും വിഡി സതീശൻ പറഞ്ഞു. സ്ത്രീകളോടുള്ള തങ്ങളുടെ പ്രസ്ഥാനത്തിന്റെ ആദരവും ബഹുമാനവും കൊണ്ട് രാഹുലിനെതിരെ നടപടിയെടുത്തുവെന്ന് വിഡി സതീശൻ പറഞ്ഞു.

വേറൊരു പാർട്ടിയെയും പോലെയല്ല കോൺഗ്രസെന്ന് തെളിയിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നുവെന്ന് അദേഹം മാധ്യമങ്ങളോട് പറഞ്ഞു. തങ്ങൾക്ക് ഏറ്റവും അടുപ്പമുള്ളയാൾക്കെതിരെയാണ് നടപടിയെടുത്തത്. രക്ഷപ്പെടുത്താൻ ശ്രമിച്ചില്ല. ഒരു പരാതിയും ഇല്ലാതെ സ്ത്രീയുടെ അഭിമാനം സംരക്ഷിക്കാനാണ് കോൺഗ്രസ് നടപടി സ്വീകരിച്ചതെന്ന് വിഡി സതീശൻ വ്യക്തമാക്കി. എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടു പോലും എംഎൽഎയായിട്ട് ഇരിക്കുന്നവരുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് മുതലുണ്ട് ഇത്തരക്കാരെന്ന് വിഡി സതീശൻ പറഞ്ഞു. കോൺഗ്രസ് നല്ല നിലപാടുള്ള പാർട്ടിയാണെന്ന് പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

Continue Reading

kerala

എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നത് യുക്തിരഹിതം: സണ്ണി ജോസഫ്

Published

on

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്തതായി കെപിപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഈ വിഷയം കോണ്‍ഗ്രസ് ഗൗരവമായി എടുക്കുന്നു. ആരോപണം വന്നയുടന്‍ രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു. അത് മാതൃകാപരമാണ്. ഇക്കാര്യങ്ങള്‍ വിശദമായി മുതിര്‍ നേതാക്കളുമായി ആശയ വിനിമയം നടത്തി. രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ആര്‍ക്കും നിയമപരമായി പരാതി ലഭിച്ചിട്ടില്ല. എവിടെയും ഒരു കേസും രജിസ്റ്റര്‍ ചെയ്തിട്ടില്ല.

എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് പറയുന്നതില്‍ യാതൊരു ന്യായീകരണവും ഇല്ല. കേരള രാഷ്ട്രീയത്തില്‍ അത്തരമൊരു കീഴ്‌വഴക്കമില്ല. എഫ്‌ഐആര്‍ ഉണ്ടായിരുന്നിട്ടും കേസുണ്ടായിട്ടും ആരും രാജിവെച്ച സാഹചര്യമില്ല. അതേസമയം സ്ത്രീകളുടെ അന്തസും അഭിമാനവും കണക്കിലെടുത്ത് രാഹുല്‍ മാങ്കൂട്ടത്തിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്യുന്നു. രാജി ആവശ്യപ്പെടുന്നത് എന്തിന് വേണ്ടിയാണെന്ന് എല്ലാവര്‍ക്കുമറിയാം. രാജ്യം ഭരിക്കുന്നവര്‍ക്ക് രാജി ആവശ്യപ്പെടാനുള്ള യാതൊരു ധാര്‍മികതയുമില്ല-സണ്ണി ജോസഫ് പറഞ്ഞു.

Continue Reading

kerala

അറസ്‌റ്റ് ചെയ്ത ആളെ ഡിവൈഎഫ്ഐ പ്രവർത്തകർ സ്റ്റേഷനിലെത്തി ഇറക്കിക്കൊണ്ടുപോയി; 10 പേർക്കെതിരെ കേസ്

Published

on

മലപ്പുറം: പൊലീസിനെ ആക്രമിച്ചതിന് അറസ്‌റ്റ് ചെയ്ത ആളെ ഡിവൈഎഫ്ഐ പ്രവർത്തകർ ചങ്ങരംകുളം സ്റ്റേഷനിലെത്തി മോചിപ്പിച്ചു. പെരുമ്പിലാവിൽ ശനിയാഴ്ച രാത്രി പത്തരയോടെ സ്വകാര്യ ബസ് ജീവനക്കാരും കാർ യാത്രക്കാരനുമായി തർക്കമുണ്ടായിരുന്നു. തുടർന്ന് നാട്ടുകാർ ചങ്ങരംകുളം ഹൈവേ ജംക്ഷനിൽ സംഘടിച്ചെത്തി ബസ് തടഞ്ഞു. ഗതാഗതതടസ്സം ഉണ്ടായതിനെ തുടർന്നു സ്ഥലത്തെത്തിയ പൊലീസുകാരനെ തടഞ്ഞ് ആക്രമിച്ചതിനാണ് കാർ യാത്രക്കാരൻ ആലങ്കോട് പാറപ്പറമ്പിൽ സുഹൈലിനെ (36) കസ്റ്റഡിയിലെടുത്തത്. ബസ് ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു.

അറസ്റ്റ‌ിലായ സുഹൈലിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവർത്തകർ രാത്രി വൈകി സ്‌റ്റേഷനിലെത്തി സംഘർഷാവസ്‌ഥ സൃഷ്ടിക്കുകയായിരുന്നു. തിരൂർ ഡിവൈഎസ്പി പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ച നടത്തിയെങ്കിലും സുഹൈലിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ എടപ്പാൾ മേഖലാ സെക്രട്ടറി സിദ്ദീഖ് നീലിയാടിന്റെ നേതൃത്വത്തിൽ പതിനഞ്ചിലേറെപ്പേർ സ്റ്റേഷനിൽ വന്ന് ബഹളം വയ്ക്കുകയും ഞായറാഴ്ച വൈകിട്ട് സുഹൈലിനെ കൊണ്ടു പോകുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.

മർദനമേറ്റ പൊലീസുകാരന്റെ പരാതിയിൽ കണ്ടാലറിയാവുന്ന 10 പേർക്കെതിരെ കേസെടുത്തു. കാർ യാത്രക്കാരന്റെയും ബസ് ജീവനക്കാരുടെയും പരാതിയിലും കേസെടുത്തിട്ടുണ്ട്.

Continue Reading

Trending