Connect with us

kerala

അദാനിയെക്കുറിച്ചുള്ള ചര്‍ച്ചയെ ബിജെപി ഭയപ്പെടുന്നു’: പത്ത് ദിവസമായിട്ടും പ്രധാനമന്ത്രി സഭയില്‍ എത്താത്തത് വിചിത്രമാണെന്ന് പ്രിയങ്കഗാന്ധി

സഭ പ്രവര്‍ത്തിക്കുന്നില്ല. സര്‍ക്കാര്‍ മനഃപൂര്‍വം സഭ നടത്തുന്നില്ല. അല്ലെങ്കില്‍ അവര്‍ക്ക് അത് ചെയ്യാന്‍ കഴിയുന്നില്ലെന്നും  പ്രിയങ്ക ഗാന്ധി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

Published

on

അദാനിയെക്കുറിച്ചുള്ള ചര്‍ച്ചയെ ബിജെപി ഭയപ്പെടുന്നതിനാലാണ് പത്ത് ദിവസമായിട്ടും പ്രധാനമന്ത്രി സഭയില്‍ എത്താത്തതെന്ന് കോണ്‍ഗ്രസ് ലോക്സഭാ എം.പി പ്രിയങ്ക ഗാന്ധി. അദാനിക്കെതിരായ യു.എസ് കുറ്റാരോപണത്തിന്‍റെ പശ്ചാത്തലത്തില്‍ വിഷയം ചര്‍ച്ച ചെയ്യാതിരിക്കാനും ബിജെപി ഇരു സഭകളും നടത്താതിരിക്കാനും ബോധപൂര്‍വം ശ്രമിക്കുന്നു.

ഈ ശീതകാല സമ്മേളനത്തില്‍ മിക്ക ദിവസങ്ങളിലും വാദ പ്രതിവാദങ്ങളില്‍ മാത്രം ഊന്നിയതിനാല്‍ കഴിഞ്ഞ ആഴ്ച പാര്‍ലമെന്‍റ് ചൊവ്വ, ബുധന്‍ എന്നിങ്ങനെ രണ്ട് ദിവസം മാത്രമേ ശരിയായി പ്രവര്‍ത്തിച്ചിരുന്നുള്ളൂ. ലോക്സഭയും രാജ്യസഭയും പതിവുപോലെ ഇന്നും ഉടനടി പിരിഞ്ഞു.

‘സഭ പ്രവര്‍ത്തിക്കുന്നില്ല. സര്‍ക്കാര്‍ മനഃപൂര്‍വം സഭ നടത്തുന്നില്ല. അല്ലെങ്കില്‍ അവര്‍ക്ക് അത് ചെയ്യാന്‍ കഴിയുന്നില്ലെന്നും  പ്രിയങ്ക ഗാന്ധി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഇത് അവരുടെ തന്ത്രമാണ്. അദാനിയെക്കുറിച്ചുള്ള ചര്‍ച്ചയെ അവര്‍ ഭയപ്പെടുന്നു. ഞാന്‍ പാര്‍ലമെന്‍റില്‍ പുതിയ ആളാണ്.

ഈ സമ്മേളനം ആരംഭിച്ചിട്ട് 10 ദിവസമായി. ഈ ദിവസമത്രയും പ്രധാനമന്ത്രി ഇവിടെ വരാത്തത് വിചിത്രമാണ്’- പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ ഉപനേതാവും കോണ്‍ഗ്രസ് എം.പിയുമായ ഗൗരവ് ഗൊഗോയിയും ഇതേ ആരോപണം ഉന്നയിച്ചു.

അതേസമയം സഭ പ്രവര്‍ത്തിപ്പിക്കാന്‍ ബിജെപിക്ക് താല്‍പര്യമില്ലെന്ന് വളരെ വ്യക്തമാണെന്ന് കോണ്‍ഗ്രസ് എം.പി ശശി തരൂരും പറഞ്ഞു. ചര്‍ച്ച ഒഴിവാക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്. ഇന്ന് അവിടെയുള്ളതിനാല്‍ അവര്‍ സെഷന്‍ എഴുതിത്തള്ളാന്‍ തീരുമാനിച്ചതായി വളരെ വ്യക്തമാണെന്ന് ഞാന്‍ കരുതുന്നു. പ്രതിപക്ഷ എതിര്‍പ്പില്‍നിന്ന് സഭ നിര്‍ത്തിവെക്കാനുള്ള ഒരു പ്രകോപനവും ഉണ്ടായില്ലെന്നും തരൂര്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കപ്പലപകടം; കണ്ടെയ്നറുകള്‍ കൊച്ചി, കോഴിക്കോട് തീരത്തടിഞ്ഞേക്കും

കപ്പലില്‍ നിന്നുള്ള എണ്ണപ്പാട കേരള തീരത്തിന്റെ സമാന്തരദിശയില്‍ നീങ്ങാന്‍ സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Published

on

കേരള തീരത്തിനു സമീപം ചരകക്കുകപ്പല്‍ തീപിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് കടലില്‍ വീണ കണ്ടെയ്നറുകള്‍ അടുത്ത മൂന്ന് ദിവസത്തില്‍ കൊച്ചിക്കും കോഴിക്കോടിനുമിടയിലെ തീരത്ത് അടിയുമെന്ന് കേന്ദ്ര സമുദ്ര സ്ഥിതി ഗവേഷണ കേന്ദ്ര (INCOIS) ത്തിന്റെ മുന്നറിയിപ്പ്. കപ്പലില്‍ നിന്നുള്ള എണ്ണപ്പാട കേരള തീരത്തിന്റെ സമാന്തരദിശയില്‍ നീങ്ങാന്‍ സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.

അതേസമയം, അപകടം നടന്ന കപ്പല്‍ ചാലിന് സമീപമുള്ള മറ്റ് കപ്പലുകള്‍ ജാഗ്രതാനിര്‍ദേശം. സുരക്ഷിതമായ ദൂരത്തില്‍ കടന്നുപോകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

തീ നിയന്ത്രണവിധേയമായിട്ടില്ലെങ്കിലും പ്രതികൂല സാഹചര്യം കണക്കിലെടുത്ത് തീയണയ്ക്കല്‍ ഇന്നത്തേക്ക് നിര്‍ത്തിവെച്ചു. കോസ്റ്റ് ഗാര്‍ഡ് ഷിപ്പുകള്‍ക്ക് തീപിടിത്തമുണ്ടായ കപ്പലിനു അടുക്കാന്‍ സാധിക്കുന്നില്ല. കപ്പലിലെ കണ്ടെയ്‌നറുകള്‍ കടലിലേക്ക് വീഴുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. തീപിടിച്ച കപ്പലില്‍നിന്നു രക്ഷപ്പെട്ട 18 പേരില്‍ രണ്ടു പേരുടെ നില ഗുരുതരമെന്നാണ് വിവരം. നാല് പേരെ ഇനിയും കണ്ടെത്താനായില്ല.

കണ്ണൂര്‍ അഴീക്കല്‍ തുറമുഖത്തുനിന്നു 44 നോട്ടിക്കല്‍ മൈല്‍ ദൂരത്താണ് ചരക്കു കപ്പലിനു തീപിടിച്ചത്. മംഗളൂരുവില്‍നിന്നു രക്ഷാപ്രവര്‍ത്തനത്തിനു പോയ കപ്പലില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ചികിത്സ നല്‍കുന്നതിനുള്ള എല്ലാ സൗകര്യങ്ങളുമുണ്ടെന്ന് അഴീക്കല്‍ പോര്‍ട്ട് ഓഫിസര്‍ അരുണ്‍ കുമാര്‍ പറഞ്ഞു.

Continue Reading

kerala

എറണാകുളം കാക്കനാട് ജുവനൈല്‍ ഹോമിലെ രണ്ട് കുട്ടികള്‍ രക്ഷപ്പെട്ടു

ഇന്ന് രാത്രി 7.30 ഓടെയാണ് സംഭവം.

Published

on

എറണാകുളം കാക്കനാട് ജുവനൈല്‍ ഹോമിലെ രണ്ട് കുട്ടികള്‍ രക്ഷപ്പെട്ടു. ടിവി കാണുന്നതിനിടെ ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയാണ് രക്ഷപ്പെട്ടത്. ഇന്ന് രാത്രി 7.30 ഓടെയാണ് സംഭവം. പൊലീസ് അന്വേഷണം തുടങ്ങി.

Continue Reading

kerala

വേടന്റെ പാട്ട് പാഠ്യവിഷയത്തില്‍ ഉള്‍പ്പെടുത്തി കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകള്‍

റാപ്പര്‍ വേടന്റെ പാട്ട് പാഠ്യവിഷയത്തില്‍ ഉള്‍പ്പെടുത്തി കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകള്‍.

Published

on

റാപ്പര്‍ വേടന്റെ പാട്ട് പാഠ്യവിഷയത്തില്‍ ഉള്‍പ്പെടുത്തി കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകള്‍. കാലിക്കറ്റ് നാലുവര്‍ഷ ബിരുദപ്രോഗ്രാമില്‍ മലയാളം നാലാംസെമസ്റ്ററിലാണ് വേടന്റെ പാട്ട് ഉള്‍പ്പെടുത്തിയിട്ടുള്ളത്. കലാപഠനം, സംസ്‌കാരപഠനം എന്നിവയില്‍ താരതമ്യപഠനത്തിന്റെ സാധ്യതകള്‍ എന്ന നിലയിലാണ് വേടന്റെ പാട്ട് പഠിക്കേണ്ടത്.

കണ്ണൂര്‍ സര്‍വകലാശാല ഇംഗ്ലീഷ് നാലാം സെമസ്റ്ററില്‍ ജനപ്രിയസംസ്‌കാരം എന്ന പാഠഭാഗത്തും വേടന്റെ പാട്ടുണ്ട്.

അമേരിക്കന്‍ റാപ് സംഗീതവുമായി മലയാളത്തിലെ റാപ് സംഗീതത്തിനുള്ള താരതമ്യമാണ് നടക്കുക. ‘ഭൂമി ഞാന്‍ വാഴുന്നിടം…’ എന്ന വേടന്റെ പാട്ടും മൈക്കിള്‍ ജാക്‌സന്റെ ‘ദേ ഡോണ്‍ട് കെയര്‍ അസ്…’ എന്ന പാട്ടുമായാണ് താരതമ്യപഠനം. രണ്ട് പാട്ടുകളുടെയും വിഡിയോ ലിങ്കാണ് നല്‍കിയിട്ടുള്ളത്.

Continue Reading

Trending