Connect with us

Culture

കര്‍ണാടക തെരഞ്ഞെടുപ്പ്: ബി.ജെ.പി ചെലവഴിച്ചത് 6500 കോടി രൂപ; എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കാന്‍ പാര്‍ട്ടി നീക്കിയത് കോടികള്‍

Published

on

ബംഗളൂരു: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചുവടുറപ്പിക്കുകയെന്ന ലക്ഷ്യവുമായി ഇറങ്ങിത്തിരിച്ച ബി.ജെ.പി നേതൃത്വം കര്‍ണാടക തെരഞ്ഞെടുപ്പിനായി ചെലവഴിച്ചത് 6500 കോടി രൂപയെന്ന് കോണ്‍ഗ്രസ്. അപ്രതീക്ഷിത രാഷ്ട്രീയ നീക്കത്തില്‍ രൂപംകൊണ്ട കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തില്‍ വിള്ളല്‍ വരുത്തി എം.എല്‍.എമാരെ തങ്ങള്‍ക്കൊപ്പം നിര്‍ത്താനും ബി.ജെ.പി കോടികള്‍ വകയിരുത്തിയതായാണ് വിവരം.

എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കാന്‍ 4000 കോടി രൂപ വകയിരുത്തിയതായി കോണ്‍ഗ്രസ് നേതൃത്വം കണക്കുകളെ ഉദ്ധരിച്ച് ചൂണ്ടിക്കാട്ടുന്നു. പണവും കൈക്കരുത്തും ഉപയോഗിച്ച് ബി.ജെ.പി കര്‍ണാടക പിടിച്ചെടുക്കാന്‍ ആവുന്ന നീക്കങ്ങളെല്ലാം നടത്തിയെന്ന്് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ആനന്ദ് ശര്‍മ്മ പറഞ്ഞു.

കര്‍ണാടക തെരഞ്ഞെടുപ്പിനായി അവര്‍ 6500 കോടി രൂപയാണ് ചെലവഴിച്ചത്. എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കാന്‍ 4000 കോടി രൂപയും വകയിരുത്തി. തെരഞ്ഞെടുപ്പ് നേരിടാന്‍ ഓരോ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്കും പാര്‍ട്ടി 20 കോടി രൂപയും നല്‍കിയിരുന്നു. ഇക്കാര്യം ദേശീയ മാധ്യമങ്ങളിലെല്ലാം ചര്‍ച്ച ചെയ്യപ്പെട്ടതുമാണ്. 222 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ക്കായി 20 കോടി ചെലവഴിച്ചാല്‍ 4500 കോടി രൂപയാകും.

ഇത്രയും വലിയ തുക വെച്ചാണ് ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഇതില്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്നും ആനന്ദ് ശര്‍മ്മ പറഞ്ഞു.

കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിനു അനുകൂലമായ വിധി തന്നെയാണ് കര്‍ണാടകയിലെ ജനങ്ങള്‍ നല്‍കിയതെന്നും ബി.ജെ.പിയേക്കാള്‍ ഉയര്‍ന്ന വോട്ടിങ് ഷെയര്‍ കോണ്‍ഗ്രസിനാണെന്നും ശര്‍മ്മ പറഞ്ഞു.

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കു ഭരണഘടനയോട് യാതൊരു ബഹുമാനവുമില്ല. ഭരണഘടനയെക്കുറിച്ച് അറിവുണ്ടെങ്കിലും അതിനെ ബഹുമാനിക്കാന്‍ അമിത്ഷാ തയാറാവുന്നില്ലെന്നും ശര്‍മ്മ പറഞ്ഞു.

കോണ്‍ഗ്രസ് എം.എല്‍.എമാരെ ഭീഷണിപ്പെടുത്തി, ബി.ജെ.പി അവര്‍ക്കുള്ള സുരക്ഷ പിന്‍വലിച്ചു. സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാനുള്ള കോണ്‍ഗ്രസ് ശ്രമത്തിന് വിഘാതമുണ്ടാക്കി എം.എല്‍.എമാര്‍ക്ക് വിമാനത്തില്‍ യാത്ര ചെയ്യാനുള്ള അനുമതി പോലും നിഷേധിച്ചു. കര്‍ണാടകം ബി.ജെ.പിക്ക് അനുകൂലമാക്കാന്‍ അവര്‍ കേന്ദ്ര ഏജന്‍സിയെ ഉപയോഗിച്ച് തെറ്റായ മാര്‍ഗങ്ങള്‍ സ്വീകരിച്ചുവെന്നും ആനന്ദ് ശര്‍മ്മ കുറ്റപ്പെടുത്തി.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending