More
ഭീതിയുടെ നിഴലില്‍ ബിജെപി ഹര്‍ത്താല്‍; കോഴിക്കോട് ബി.ജെ.പിക്കാരന്റെ കടക്ക് തീയിട്ടു

കോഴിക്കോട്: ബി.ജെ.പിയുടെ സംസ്ഥാന ഹര്‍ത്താല്‍ ഭീതിയുടെ നിഴലില്‍ പൂര്‍ത്തിയായി. ഹര്‍ത്താലിനിടെ സംസ്ഥാനമൊട്ടാകെ വ്യാപക ആക്രമണങ്ങളുണ്ടായത്. സമരക്കാര്‍ നിരത്തുകള്‍ കീഴടക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ചപ്പോള്‍ ജനജീവിതം ദുസ്സഹമായി. കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. തുറന്നവ സമരക്കാരെത്തി അടപ്പിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലിക്ക് ആരെയും എത്തിക്കാന്‍ സര്‍ക്കാറിന് ആയില്ല. പാസ്‌പോര്‍ട്ട് ഓഫീസ് ഭാഗികമായി പ്രവര്‍ത്തിച്ചെങ്കിലും ഭൂരിപക്ഷം സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ ഓഫീസുകളും ബാങ്കുകളും അടഞ്ഞുകിടന്നു. നഗരത്തിലെ കേന്ദ്ര-സംസ്ഥാന ഓഫീസുകളില്‍ 34 ശതമാനം ജീവനക്കാര്‍ മാത്രമാണ് ജോലിക്കെത്തിയത്.

ഹർത്താലിനെ തുടർന്ന് വാഹനം കിട്ടാതെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കുടുങ്ങിയവരെ പ്രത്യാശ ഭവന്റെ ആബുലൻസിൽ കൊണ്ടു പോകുന്നു. – ചിത്രം .കെ ശശി
വടകര ഭാഗങ്ങളിലും കോഴിക്കോട് നഗരത്തിലും വാഹനങ്ങള്‍ക്ക് നേരെ പലയിടത്തും കല്ലേറുണ്ടായി. പന്നിയങ്കരയില്‍ ഇന്നലെ മൂന്ന് മണിയോടെ ഒരു കെ.എസ്.ആര്‍.ടി.സി ബസ്സിന് നേരെ ഹര്‍ത്താല്‍ അനുകൂലികളുടെ കല്ലേറുണ്ടായി. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് തലശേരിയിലേക്ക് പോവുകയായിരുന്ന കാറിന് നേരെ രാമനാട്ടുകരയില്‍ ആക്രമണമുണ്ടായി. കാറിലുണ്ടായിരുന്ന രണ്ട് കുട്ടികള്‍ക്ക് നിസ്സാര പരുക്കേറ്റു. രാവിലെ 10.30 ഓടെയായിരുന്നു സംഭവം.
വടകര ചോമ്പാലയില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വരികയായിരുന്ന കാര്‍ യാത്രക്കാര്‍ക്ക് നേരെ കല്ലേറുണ്ടായി. ആര്‍ക്കും പരുക്കില്ല. വളയത്ത് ഉമ്മളത്തൂരില്‍ ഒരു ബി.ജെ.പി പ്രവര്‍ത്തകന്റെ ഓട്ടോറിക്ഷ തകര്‍ത്തു. ഓട്ടോറിക്ഷാ െ്രെഡവര്‍ ഹര്‍ത്താലിനോടനുബന്ധിച്ച് കടയടപ്പിക്കാന്‍ ശ്രമിച്ചതിനാണ് ഒരു വിഭാഗം സംഘടിതമായെത്തി ആക്രമണം നടത്തിയത്. തോടന്നൂരിനടുത്ത് കന്നിനടയില്‍ പൊലീസ് വാഹനത്തിന് നേരെ കല്ലേറുണ്ടായി. ഒരു പൊലീസുകാരന് നിസ്സാര പരുക്കേറ്റു.
സിവില്‍ സ്‌റ്റേഷന്‍, എല്‍.ഐ.സി ഓഫീസ്, പി.ഡബ്ലു.ഡി തുടങ്ങിയ ഓഫീസുകളിലെല്ലാം ജീവനക്കാര്‍ കുറവായിരുന്നു.
ഹര്‍ത്താലിനെത്തുടര്‍ന്ന് വ്യാപക അക്രമണങ്ങളാണ് ഒറ്റപ്പാലത്ത് അരങ്ങേറിയത്. സംഘര്‍ഷത്തില്‍ മൂന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റിരുന്നു. ഹര്‍ത്താല്‍ അനുകൂലികളും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും തമ്മിലുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
കോഴിക്കോട് വിവിധ കോടതികളില്‍ 80 ശതമാനം പേര്‍ ജോലിക്കെത്തി. കോഴിക്കോട് ബീച്ചില്‍ പെട്ടികടകളുള്‍പ്പെടെയുളളവ അടപ്പിച്ചു. പാളയത്തെ പെട്ടിക്കടകള്‍ അടപ്പിക്കാനുള്ള ശ്രമം സംഘര്‍ഷത്തിലെത്തി. പൊലീസ് എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. കോഴിക്കോട് ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ ‘റിപ്പോര്‍ട്ടര്‍’ ചാനലിന്റെ വാര്‍ത്താ സംഘത്തെ ബിജെപി പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു.കോഴിക്കോട് റെയില്‍വേ സ്റ്റേഷനു സമീപത്തു വച്ചാണ് സംഭവം. ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടയുകയും യാത്രക്കാരെ ഇറക്കി വിടുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍പകര്‍ത്തുന്നതിനിടെയാണ് വാര്‍ത്താ സംഘത്തെ ഇവര്‍ തടഞ്ഞത്.
കോഴിക്കോട് പൂവാട്ടുപറമ്പില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ കട തീയിട്ടു നശിപ്പിച്ചു. മുണ്ടക്കല്‍ ചെമ്പകശേരിയിലെ ആണോറമീത്തലില്‍ മനുവിന്റെ പലചരക്ക് കടക്കാണ് തീവെച്ചത്. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. രാവിലെ നടക്കാനിറങ്ങിയവരാണ് കട കത്തുന്നത് കണ്ടത്. എട്ടു മാസം മുമ്പാണ് മനു കട ആരംഭിച്ചത്. അഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വൈകിട്ട് അഞ്ചോടെയാണ് വാഹനങ്ങള്‍ നിരത്തിലിറങ്ങിയത്. ആറു മണിയോടെ കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് ഭാഗികമായി പുനസ്ഥാപിച്ചു. ഇന്നു ഉച്ചയോടെ മാത്രമെ സര്‍വ്വീസ് സാധാരണ നിലയിലാവൂ. ട്രെയിന്‍ ഗതാഗതത്തെ ഹര്‍ത്താല്‍ ബാധിച്ചില്ല.
kerala
‘ഇറാനിലെ ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കണം’; വിദേശകാര്യമന്ത്രിക്കും ഇറാന്‍ അംബാസഡര്‍ക്കും കത്തയച്ച് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുസ്്ലിംലീഗ് പാർലമെന്റിപാർട്ടി ലീഡർ ഇ.ടി മുഹമ്മദ് ബഷീർ എം.പി. വിദ്യാർത്ഥികൾ ഉൾപ്പെടെ കാൽ ലക്ഷത്തിലേറെ പേരാണ് ഇറാനിലെ വിവിധ സ്ഥലങ്ങളിൽ ആശങ്കയിലുള്ളത്. ഏതാനും പേരെ അർമേനിയയിലേക്ക് മാറ്റിയിട്ടുണ്ടെങ്കിലും മഹാഭൂരിപക്ഷത്തിന്റെയും യാത്ര അനുശ്ചിതത്വത്തിലാണ്. ഇവരെ എത്രയും പെട്ടന്ന് നാട്ടിലെത്തിക്കം.
പ്രകോപനമൊന്നുമില്ലാതെ ഇസ്രാഈൽ ഏകപക്ഷീയമായി ഇറാനിൽ ബോംബാക്രമണം നടത്തിയതോടെയാണ് പശ്ചിമേഷ്യയിൽ സംഘർഷമുണ്ടായത്. ഇറാൻ തിരിച്ചടിക്കുകയും അമേരിക്ക കക്ഷിചേരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതോടെ ഇറാനിൽ തുടരുന്നത് തീർത്തും അപകടകരമാണ്. ഇന്ത്യയുമായി സൗഹൃദവും വ്യാപാര ബന്ധവുമെല്ലാമുളള രാജ്യമെന്ന നിലയിൽ ആയിരക്കണക്കിന് ഇന്ത്യക്കാരാണ് അവിടെയുളളത്. ഇവരെ തിരിച്ചെത്തിക്കാൻ സാധ്യമായതെല്ലാം ചെയ്യണമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രി, ഇന്ത്യയിലെ ഇറാൻ അമ്പാസിഡർ എന്നിവരോട് കത്തിലൂടെ ഇ.ടി ആവശ്യപ്പെട്ടു.
kerala
മൂന്നാറില്‍ വീണ്ടും തെരുവുനായ ആക്രമണം; അഞ്ചു വിദ്യാര്‍ത്ഥികള്‍ക്ക് കടിയേറ്റു
പ്രതിരോധ സംവിധാനം ശക്തിപ്പെടുത്താതെ സര്‍ക്കാര്‍ നോക്കുകുത്തിയായി നില്‍ക്കുന്നതില്‍ വലിയ രീതിയിലുള്ള പ്രതിഷേധം ജനങ്ങള്‍ക്കിടയിലുണ്ട്

ഇടുക്കി: മൂന്നാറില്‍ വീണ്ടും തെരുവുനായ ആക്രമണം. ദേവികുളത്ത് സര്‍ക്കാര്‍ സ്‌കൂളിലെ അഞ്ചു വിദ്യാര്‍ത്ഥികള്‍ക്ക് തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റു. ഇന്ന് രാവിലെ സ്‌കൂളിലേക്ക് പോകുമ്പോഴാണ് കുട്ടികള്‍ക്ക് നേരെ തെരുവ് നായ ആക്രമണം ഉണ്ടായത്. ഇന്നലെ വൈകുന്നേരം ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മഹേന്ദ്രന് കടിയേറ്റിരുന്നു. പരിക്കേറ്റവരെ അടിമാലി താലുക്ക് ആശുപത്രിയിലേക്ക് മാറ്റി.
സംസ്ഥാനത്ത് തെരുവുനായയുടെ കടിയേല്‍ക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. പ്രതിരോധ സംവിധാനം ശക്തിപ്പെടുത്താതെ സര്‍ക്കാര്‍. പുതിയ എബിസി കേന്ദ്രങ്ങള്‍ സ്ഥാപിക്കും എന്ന വാക്ക് പാഴായെന്ന ആക്ഷേപം ശക്തമാണ്. നിലവില്‍ എബിസി കേന്ദ്രങ്ങള്‍ തുറക്കുന്നതിന് 2023 ലെ കേന്ദ്ര ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ ചട്ടങ്ങള്‍ ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ തടസ്സമാകുന്നു എന്നാണ് തദ്ദേശസ്വയംഭരണ വകുപ്പ് പറയുന്നത്.
kerala
പെട്രോൾ പമ്പിലെ ടോയിലറ്റ് പൊതുവല്ല, ഉപഭോക്താക്കൾക്ക് മാത്രം; ഉത്തരവുമായി ഹൈക്കോടതി
പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് ഉത്തരവ്

പെട്രോൾ പമ്പുകളിലെ ശുചിമുറി പൊതുജനങ്ങൾക്ക് ഉപയോഗിക്കാനാവില്ലെന്ന നിർണായക ഉത്തരവുമായി ഹൈക്കോടതി. ഉപഭോക്താക്കൾക്ക് മാത്രമേ പമ്പുകളിലെ ശുചിമുറി ഉപയോഗിക്കാനാകൂ എന്നാണ് നിലപാട്. പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് ഉത്തരവ്.
പമ്പുകളിലെ ശുചിമുറി പൊതുജനാവശ്യത്തിന് ഉപയോഗിക്കാമെന്ന് നേരത്തെ സർക്കാർ വിജ്ഞാപനം ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്താണ് പെട്രോളിയം ട്രേഡേഴ്സ് ആൻഡ് ലീഗൽ സർവീസ് സൊസൈറ്റി ഹൈകോടതിയെ സമീപിച്ചത്. സ്വകാര്യ പമ്പുടമകൾ വൃത്തിയാക്കി പരിപാലിക്കുന്ന ശുചിമുറികൾ പൊതു ശുചിമുറിയായി മാറ്റാൻ നിർബന്ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് ഹർജിക്കാർ വാദിച്ചു.
വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കാൻ വരുന്ന ഉപഭോക്താക്കൾക്ക് മാത്രമായി പമ്പിലെ ശുചിമുറികൾ പരിമിതപ്പെടുത്തണമെന്ന ആവശ്യമാണ് ഹൈക്കോടതി അംഗീകരിച്ചത്. പെട്രോൾ പമ്പുകളുടെ സുരക്ഷ മുൻനിർത്തിയാണ് ഉത്തരവ്. ജസ്റ്റിസ് സി എസ് ഡയസിന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
-
india3 days ago
മുസ്ലിം ക്രിസ്ത്യന്‍ വിഭാഗങ്ങളെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്തു; ബംഗളൂരുവില്‍ സന്യാസിക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു
-
gulf2 days ago
ഒമാൻ കടലിൽ അമേരിക്കൻ കപ്പൽ തീപിടിച്ചു കത്തി
-
GULF3 days ago
വേനലവധിക്കാലം ആഘോഷമാക്കാൻ ‘സമ്മർ വിത്ത് ലുലു’ ക്യാമ്പെയിന് യുഎഇയിൽ തുടക്കമായി
-
kerala3 days ago
തിരുവനന്തപുരത്ത് 10 കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
-
india3 days ago
അഹമ്മദാബാദ് വിമാന ദുരന്തം; 119 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു
-
News3 days ago
ഇസ്രാഈല്‍ ആക്രമണം; ഇറാന്‍ സ്റ്റേറ്റ് ടിവിയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു
-
News2 days ago
ഇസ്രാഈല്‍-ഇറാന്‍ സംഘര്‍ഷം; ടെല്‍ അവീവിലും ഹൈഫയിലും ഇറാന്റെ തിരിച്ചടി
-
Film2 days ago
‘സിനിമ റിവ്യൂ ചെയ്യാന്‍ പണം നല്‍കണം’; പരാതിയുമായി നിര്‍മാതാവ്