Video Stories
ഞങ്ങള്‍ക്ക് ജയിക്കേണ്ട

കേരളാ ബ്ലാസ്റ്റേഴ്സ് തോല്‍വി ചോദിച്ചു വാങ്ങി
ജാംഷഡ്പ്പൂര്‍: തോല്ക്കാനാണോ കേരളാ ബ്ലാസ്റ്റേഴ്സ് കളിച്ചത്…? അങ്ങനെ സംശയിക്കുന്നവരെ കുറ്റം പറയാനാവില്ല. ഡേവിഡ് ജെയിംസ് പരിശീലക സ്ഥാനത്ത് വന്നതിന് ശേഷം ടീം നടത്തിയ ആദ്യ തണുപ്പന്‍ പ്രകടനത്തില്‍ 1-2 ന്റെ പരാജയം. മല്‍സരത്തിന്റെ 23-ാം സെക്കന്‍ഡില്‍ തന്നെ ജെറിയിലൂടെ ഗോള്‍ നേടി കരുത്ത് കാട്ടിയ സ്റ്റീവ് കോപ്പലിന്റെ ജാംഷഡ്പ്പൂര്‍ ഒന്നാം പകുതിയില്‍ തന്നെ ആഷിയിലുടെ രണ്ടാം ഗോളും നേടി ആധിപത്യമുറപ്പിച്ചപ്പോള്‍ ഇഞ്ച്വറി സമയത്ത് സിഫിനിയോസിന്റെ വകയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍.
ഗോള്വേട്ടക്കാരന് ഇയാന്‍ ഹ്യും ചിത്രത്തില്‍ പോലുമുണ്ടായിരുന്നില്ല. പരുക്കിന് ശേഷം ആദ്യമായി പൂര്‍ണ സമയം കളിച്ച സി.കെ വിനീതും നിരാശപ്പെടുത്തിയപ്പോള്‍ നാട്ടുകാരുടെ പിന്തുണയില്‍ ആദ്യാവസാനം ടാറ്റയുടെ കുട്ടികള്‍ കഠിനാദ്ധ്വാനികളായി. മല്‍സരം ജയിച്ചിരുന്നെങ്കില്‍ 17 പോയന്റുമായി മൂന്നാം സ്ഥാനത്ത് വരുവാന്‍ കഴിയുമായിരുന്ന ബ്ലാസ്റ്റേഴ്സ് ആറാം സ്ഥാനത്ത് തന്നെ നില്ക്കുന്നു. ജാംഷഡ്പ്പൂര്‍ ഏഴാം സ്ഥാനത്തേക്ക് വന്നു. ഐ.എസ്.എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഗോളില്‍ ജെറി മാവിമിങ്ടാങ് ജാംഷെ്ഡപൂരിനെ മുന്നിലെത്തിച്ചു. കിക്കോഫിനു പിന്നാലെ 23 ാം സെക്കന്റിലായിരുന്നു ജെറിയുടെ ഗോള്‍. ആദ്യ പകുതിയുടെ 32ാം മിനിറ്റില്‍ ആഷിം ബിശ്വാസ് ആതിഥേയരുടെ ലീഡുയര്‍ത്തി.
രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റില്‍ മാര്‍ക്ക്് സിഫിനിയോസ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോള്‍ നേടി. ബ്ലാസറ്റേഴ്സ് ഇന്നലെ നാല് മാറ്റങ്ങളോടെയാണ് ആദ്യ ഇലവനെ പ്രഖ്യാപിച്ചത്. ഗോള്‍ കീപ്പര്‍ സുബാഷിഷ് റോയ് ചൗധരിയ്ക്കു പകരം വിദേശ ഗോള്‍കീപ്പര്‍ പോള്‍ റച്ച്ബുക്ക തിരിച്ചെത്തി. റിനോ ആന്റോ, ജാക്കി ചാന്ദ്സിംഗ്, മാര്‍ക്ക് സിഫിനിയോസ്, എന്നിവര്‍ക്കു പകരം സാമുവല്‍ ശതാപ്, സി.കെ. വിനീത്, കരണ്‍ സ്വാഹ്നി എന്നിവര്‍ ഇടം പിടിച്ചു. ജാംഷെഡ്പൂര്‍ കഴിഞ്ഞ ഗോവക്കെതിരെ നടന്ന മത്സരത്തില്‍ കളിച്ച ഷൗവിക് ഘോഷ്, ട്രിന്‍ഡാഡെ ഗൊണ്‍സാല്‍വസ്, സിദ്ധാര്‍ത്ഥ് സിംഗ്, എന്നിവര്‍ക്കു പകരം യുമും രാജ, വെല്ലിങ്ടണ്‍ പ്രയോറി, ആഷിം ബിശ്വാസ് എന്നിവരെ ഇറക്കി. പരുക്കേറ്റ ബെര്‍ബറ്റോവിനെ ഇന്നലെയും ഒഴിവാക്കേണ്ടി വന്നു. സെറ്റായി രണ്ടു വിജയങ്ങളോടെ കുതിച്ച ടീമില്‍ ഒറ്റയടിക്ക് നാല് മാറ്റങ്ങള്‍ വരുത്തിയത് ബ്ലാസറ്റേഴ്സിനു തിരിച്ചടിയായി. അതേപോലെ ഗ്രൗണ്ടിന്റെ മോശം സ്ഥിതിയും പ്രതികൂലമായി. കളി തുടങ്ങി 23ാം സെക്കന്റില്‍ തന്നെ ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ചുകൊണ്ട് ജാംഷെഡ്പൂര്‍ ഗോളടിച്ചു. കിക്കോഫില്‍ നിന്നും ഉരിത്തിരിഞ്ഞ നീക്കം ജിങ്കന്റെ കാലില്‍ തട്ടി ഡിഫഌക്ട് ചെയ്ത പന്ത് ആഷിം ബിശ്വാസ് പിടിച്ചെടുത്തു. ബ്ലാഖറ്റേഴ്സിന്റെ രണ്ട് പ്രതിരോധനനിരക്കാര്‍ക്കിടയിലൂടെ ബിശ്വാസ് ഇട്ടു കൊടുത്ത പന്ത് ഓടിയെടുത്ത ജെറി മുന്നോട്ടു കയറി വന്ന ഗോള്‍ കീപ്പഏഅയും മറികടന്നു വലയിലേക്കു പ്ലേസ് ചെയ്തു (10). ഐ.എസ് എല്ലിന്റെ എറ്റവും വേഗതയേറിയ ഗോള്‍ കൂടിയായി മാറി
News
‘ഈ സ്ഥലം ഞങ്ങളുടേതാണ്’, ഫലസ്തീന് രാഷ്ട്രം ഉണ്ടാകില്ല’: നെതന്യാഹു
ഫലസ്തീന് രാഷ്ട്രം ഉണ്ടാകില്ലെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഒരു സെറ്റില്‍മെന്റ് വിപുലീകരണ പദ്ധതിയുമായി ഔദ്യോഗികമായി മുന്നോട്ട് വന്നതിനുപിന്നാലെയാണ് ഈ പ്രഖ്യാപനം.

ഫലസ്തീന് രാഷ്ട്രം ഉണ്ടാകില്ലെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഒരു സെറ്റില്‍മെന്റ് വിപുലീകരണ പദ്ധതിയുമായി ഔദ്യോഗികമായി മുന്നോട്ട് വന്നതിനുപിന്നാലെയാണ് ഈ പ്രഖ്യാപനം. അത് ഭാവിയില്‍ ഫലസ്തീന് രാഷ്ട്രത്തെ ഫലത്തില്‍ അസാധ്യമാക്കും.
വെസ്റ്റ് ബാങ്കിനെ വിഭജിക്കുന്ന പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള കരാറില്‍ നെതന്യാഹു വ്യാഴാഴ്ച ഒപ്പുവച്ചു.
‘ഫലസ്തീന് രാഷ്ട്രം ഉണ്ടാകില്ല എന്ന ഞങ്ങളുടെ വാഗ്ദാനം ഞങ്ങള്‍ നിറവേറ്റാന്‍ പോകുന്നു. ഈ സ്ഥലം ഞങ്ങളുടേതാണ്,’ ജറുസലേമിന് കിഴക്കുള്ള ഇസ്രായേല്‍ സെറ്റില്‍മെന്റായ മാലെ അദുമിമില്‍ നടന്ന ചടങ്ങില്‍ നെതന്യാഹു പറഞ്ഞു.
”ഞങ്ങള്‍ നഗരത്തിലെ ജനസംഖ്യ ഇരട്ടിയാക്കാന്‍ പോകുന്നു.”
ഇസ്രാഈലി കുടിയേറ്റക്കാര്‍ക്കായി 3,400 പുതിയ വീടുകള്‍ ഉള്‍പ്പെടുന്ന വികസന പദ്ധതി, അധിനിവേശ കിഴക്കന്‍ ജറുസലേമില്‍ നിന്ന് വെസ്റ്റ് ബാങ്കിന്റെ ഭൂരിഭാഗവും വിച്ഛേദിക്കും. അതേസമയം പ്രദേശത്തെ ആയിരക്കണക്കിന് ഇസ്രായേലി സെറ്റില്‍മെന്റുകളെ ബന്ധിപ്പിക്കും.
കിഴക്കന്‍ ജറുസലേമിന് ഫലസ്തീനികള്‍ ഭാവി പലസ്തീന് രാഷ്ട്രത്തിന്റെ തലസ്ഥാനം തിരഞ്ഞെടുക്കുന്നതിന് പ്രത്യേക പ്രാധാന്യം നല്കുന്നു.
1967 മുതല്‍ അധിനിവേശമുള്ള വെസ്റ്റ് ബാങ്കിലെ എല്ലാ ഇസ്രാഈലി സെറ്റില്‍മെന്റുകളും അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമായി കണക്കാക്കപ്പെടുന്നു,
കിഴക്കന്‍ ജറുസലേം തലസ്ഥാനമായുള്ള ഫലസ്തീന് രാഷ്ട്രമാണ് മേഖലയിലെ സമാധാനത്തിന്റെ താക്കോലെന്ന് ഫലസ്തീന് അതോറിറ്റി പ്രസിഡന്‍ഷ്യല്‍ വക്താവ് നബീല്‍ അബു റുദീനെ വ്യാഴാഴ്ച പറഞ്ഞു.
അന്താരാഷ്ട്ര നിയമപ്രകാരം ഇസ്രാഈലി കുടിയേറ്റങ്ങള്‍ നിയമവിരുദ്ധമാണെന്ന് റുഡൈന്‍ അപലപിക്കുകയും നെതന്യാഹു ‘മുഴുവന്‍ പ്രദേശത്തെയും അഗാധത്തിലേക്ക് തള്ളിവിടുകയാണെന്ന്’ ആരോപിച്ചു.
ഐക്യരാഷ്ട്രസഭയിലെ 149 അംഗരാജ്യങ്ങള്‍ ഇതിനകം പലസ്തീനെ അംഗീകരിച്ചിട്ടുണ്ടെന്നും ഇതുവരെ അങ്ങനെ ചെയ്യാത്ത എല്ലാ രാജ്യങ്ങളും ഉടന്‍ തന്നെ പലസ്തീനിയന്‍ രാഷ്ട്രത്തെ അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Sports
ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരം സംബന്ധിച്ച അടിയന്തര ഹര്‍ജി സുപ്രീംകോടതി തള്ളി
പഹല്‍ഗാം ഭീകരാക്രമണത്തിനും ഓപ്പറേഷന് സിന്ദൂറിനും ശേഷമുള്ള സാഹചര്യത്തില്‍ പാകിസ്താനുമായി ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നത് ദേശീയ അന്തസ്സിനും പൊതുവികാരത്തിനും വിരുദ്ധമാണെന്ന വാദം ഉന്നയിച്ചുകൊണ്ടാണ് ഉര്‍വശി ജെയിന്റെ നേതൃത്വത്തിലുള്ള നാല് നിയമ വിദ്യാര്‍ഥികള്‍ ഹര്‍ജി നല്‍കിയത്.

ന്യൂഡല്‍ഹി: ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ-പാക് മത്സരം റദ്ദാക്കണമെന്ന പൊതുതാത്പര്യ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി . മത്സരം നടക്കട്ടെയെന്ന് വ്യക്തമാക്കിയ കോടതി, ”ഇക്കാര്യത്തില്‍ എന്തിനാണ് ഇത്രയും തിടുക്കം” എന്നും ചോദിച്ചു.
ജെ.കെ. മഹേശ്വരി അധ്യക്ഷനായ ബെഞ്ചിനുമുന്നിലാണ് വ്യാഴാഴ്ച ഹര്‍ജി സമര്‍പ്പിച്ചത്. സെപ്റ്റംബര്‍ 14-ന് ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
പഹല്‍ഗാം ഭീകരാക്രമണത്തിനും ഓപ്പറേഷന് സിന്ദൂറിനും ശേഷമുള്ള സാഹചര്യത്തില്‍ പാകിസ്താനുമായി ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നത് ദേശീയ അന്തസ്സിനും പൊതുവികാരത്തിനും വിരുദ്ധമാണെന്ന വാദം ഉന്നയിച്ചുകൊണ്ടാണ് ഉര്‍വശി ജെയിന്റെ നേതൃത്വത്തിലുള്ള നാല് നിയമ വിദ്യാര്‍ഥികള്‍ ഹര്‍ജി നല്‍കിയത്.
നാളെ കേസ് പരിഗണിക്കില്ലെന്ന് കോടതി വ്യക്തമാക്കിയതോടെ, ഹര്‍ജിക്ക് ഇനി നിലനില്‍ക്കാനുള്ള സാധ്യതയില്ല. ഞായറാഴ്ചയാണ് മത്സരം നടക്കുക.
GULF
ഐഫോണ്‍ 17 യു എ ഇയില്‍ എത്തി; പ്രീ ബുക്കിങ് സെപ്റ്റംബര്‍ 19 മുതല്‍ ആരംഭിക്കും
ഐഫോണ്‍ 17 മോഡലുകള്‍ ഔദ്യോഗികമായി അവതരിപ്പിച്ച് യു എ ഇയില്‍ പ്രീ ബുക്കിങ് സെപ്റ്റംബര്‍ 19 മുതല്‍ ആരംഭിക്കും. ഫോണ്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആപ്പിള്‍ സ്റ്റോറുകള്‍ സന്ദര്‍ശിച്ച് ബുക്ക് ചെയ്യാവുന്നതാണ്.

ദുബൈ: ഐഫോണ്‍ 17 മോഡലുകള്‍ ഔദ്യോഗികമായി അവതരിപ്പിച്ച് യു എ ഇയില്‍ പ്രീ ബുക്കിങ് സെപ്റ്റംബര്‍ 19 മുതല്‍ ആരംഭിക്കും. ഫോണ്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആപ്പിള്‍ സ്റ്റോറുകള്‍ സന്ദര്‍ശിച്ച് ബുക്ക് ചെയ്യാവുന്നതാണ്.
256 ജിബി ഐഫോണ്‍ 17 മോഡലിന് ഏകദേശം 3,399 ദിര്‍ഹം വില പ്രതീക്ഷിക്കപ്പെടുന്നു. ഐഫോണ്‍ എയര്‍ 4,299 ദിര്‍ഹം, ഐഫോണ്‍ 17 പ്രൊ 4,699 ദിര്‍ഹം, ഐഫോണ്‍ 17 പ്രൊ മാക്സ് 5,099 ദിര്‍ഹം വിലയുണ്ടാകും. ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ഓരോ മോഡലിനും ഏകദേശം 10,000 രൂപവരെ വിലക്കുറവാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
യു എ ഇയില്‍ ഐഫോണിന് വലിയ ആരാധകരാണ് ഉള്ളത്. അതിനാല്‍ സെപ്റ്റംബര്‍ 19 നകം ഫോണുകള്‍ മാര്‍ക്കറ്റില്‍ എത്തിക്കുന്നതിന് അധികൃതര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
-
india2 days ago
ആസാമില്‍ കുടിയേറ്റ പുറത്താക്കല്‍ നിയമം നടപ്പാക്കും; പൗരത്വം തെളിയിക്കാന്‍ 10 ദിവസത്തെ സമയം: മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ
-
india2 days ago
ഖത്തര്‍ അമീറുമായി സംസാരിച്ച് പ്രധാനമന്ത്രി; ദോഹയിലെ ഇസ്രാഈല്‍ ആക്രമണത്തെ അപലപിച്ചു
-
News2 days ago
ഇലോൺ മസ്കിനെ പിന്തള്ളി ലോകത്തിലെ ഏറ്റവും വലിയ ധനികനായി ലാറി എലിസണ്‍
-
kerala2 days ago
മലപ്പുറം ജില്ലാ കെ.എം.സി.സി ജൽസെ മീലാദ് സംഘടിപ്പിച്ചു
-
News2 days ago
നേപ്പാളിലെ ജെന്‍ സി പ്രക്ഷോഭം; മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കിയെ ഇടക്കാല പ്രധാനമന്ത്രിയായി നിര്‍ദേശിച്ച് പ്രതിഷേധക്കാര്‍
-
india2 days ago
‘ചൈനയ്ക്കും ഇന്ത്യയ്ക്കും 100% തീരുവ ചുമത്തണം’; യൂറോപ്യന്‍ യൂണിയനോട് ട്രംപ്
-
india2 days ago
രാജ്യവ്യാപകമായി വോട്ടര്‍പട്ടിക പ്രത്യേക പുനഃപരിശോധന ഒക്ടോബറില്‍ ആരംഭിച്ചേക്കും
-
kerala2 days ago
സിഎച്ച്-പ്രതിഭ ക്വിസ്