Connect with us

Video Stories

ആവേശം പകര്‍ന്ന് ബ്ലോഗ്എക്‌സ്പ്രസ പര്യടനം; നഗര വീഥികളില്‍ നിറം പകര്‍ന്ന് ലോകോത്തര ബ്ലോഗെഴുത്തുകാര്‍

Published

on

 

കോഴിക്കോട്: നഗര വീഥികളില്‍ ചിത്രങ്ങള്‍ വരച്ചും പട്ടം പറത്തിയും ജനങ്ങള്‍ക്കൊപ്പം ഫോട്ടോയെടുത്തും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയ ബ്ലോഗര്‍മാര്‍ പുതു ചരിത്രമെഴുതി. കേരളത്തിന്റെ ടൂറിസം സാധ്യതകള്‍ ലോകത്തിനു മുന്നില്‍ പകര്‍ത്തിയെഴുതാനെത്തിയ വിദേശ ബ്ലോഗര്‍മാര്‍ കോഴിക്കോടിന്റെ നഗരവീഥിയിലെ മതിലുകള്‍ക്ക് ചിത്രവര്‍ണമേകി. മാനാഞ്ചിറ ഹെഡ് പോസ്‌റ്റോഫീസ് ജംഗ്ഷനിലെ മതിലില്‍ കംപാഷനേറ്റ് കോഴിക്കോടിന്റെ ഭാഗമായുളള മണിചിത്രത്തൂണിന്റെ വളണ്ടിയര്‍മാരോടൊപ്പം ചേര്‍ന്നാണ് ബ്ലോഗ് എക്‌സ്പ്രസിന്റെ കേരള പര്യടനത്തിന്റെ ഭാഗമായി എത്തിയ ബ്ലോഗര്‍മാര്‍ നഗരം മനോഹരമാക്കുന്നതിന് ഒരു കൈ സഹായിച്ചത്.
മതിലിന്റെ ഒരു ഭാഗം വൃത്തിയാക്കിയാണ് ചിത്രത്തൂണിന്റെ പ്രവര്‍ത്തകര്‍ ചിത്രരചനക്ക് കാന്‍വാസ് ഒരുക്കിയത്. ബ്ലോഗര്‍മാര്‍ ഇവരോടൊപ്പം ബ്രഷിലും ഒരു കൈേനാക്കി. തുടര്‍ന്ന് നാട്ടുകാരുമായി ആശയവിനിമയത്തിലേര്‍പ്പെട്ടും ഫോട്ടോകളെടുത്തും ഇളനീരിന്റെ മധുരം നുകര്‍ന്നും ഇടകലര്‍ന്ന സഞ്ചാരികള്‍ക്ക് കോഴിക്കോടന്‍ അനുഭവം മനം നിറക്കുന്നതായി. നഗരവീഥികളിലൂടെ ഓട്ടോറിക്ഷകളിലും മറ്റു വാഹനങ്ങളിലുമായി സഞ്ചരിച്ച് നഗരകാഴ്ചകള്‍ കാണാനും അവര്‍ മറന്നില്ല. ചരിത്ര നഗരിയുടെ ശേഷിപ്പുകളും പൈതൃക കേന്ദ്രങ്ങളും ആവോളം ക്യാമറയില്‍ പകര്‍ത്തിയും ബ്ലോഗര്‍മാര്‍ കോഴിക്കോടിനൊപ്പം സഞ്ചരിച്ചു.
അര്‍ജന്റീന, ബ്രസീല്‍, പോളണ്ട്, ആസ്‌ത്രേലിയ, ഇന്തോനേഷ്യ, ഇറ്റലി, കാനഡ, സ്‌പെയിന്‍ തുടങ്ങിയ 29 രാജ്യങ്ങളില്‍നിന്നായി ഓണ്‍ലൈന്‍ വോട്ടിംഗിലൂടെ ടൂറിസം വകുപ്പ് തെരഞ്ഞെടുത്ത 30 ബ്ലോഗ് എഴുത്തുകാരാണ് ബ്ലോഗ് എക്‌സ്പ്രസ് എന്ന പരിപാടിയുടെ ഭാഗമായി 15 ദിവസത്തെ കേരള പര്യടനത്തിന്റെ ഭാഗമായി ബുധനാഴ്ച കോഴിക്കോട്ടെത്തിയത്. തുടര്‍ന്ന് വണ്‍ ഇന്ത്യ കൈറ്റ്‌സിന്റെ നേതൃത്വത്തില്‍ ഇവര്‍ക്ക് കോഴിക്കോട് ബീച്ചില്‍വെച്ച് പട്ടം പറത്തലില്‍ പരിശീലനം നല്‍കി. ഇതിനുശേഷം സംഘം ഇരിങ്ങല്‍ സര്‍ഗാലയ കരകൗശല ഗ്രാമം സന്ദര്‍ശിച്ചു.
ബ്ലോഗ് എക്‌സ്പ്രസിന്റെ നാലാം സീസണ്‍ ആണിത്. കഴിഞ്ഞ നാല് സീസണിലും പരിപാടി വന്‍ വിജയമായിരുന്നു. പ്രകൃതിസുന്ദരവും ചരിത്രപരമായും കലാപരമായും പ്രാധാന്യമുള്ള സ്ഥലങ്ങളിലൂടെ യാത്ര ചെയ്യുന്ന സഞ്ചാരികള്‍ അവരുടെ ബ്ലോഗുകളിലൂടെ യാത്രാനുഭവം ലോകമെങ്ങുമുള്ള വായനക്കാരുമായി പങ്കുവെക്കുന്നു.
കേരള ടൂറിസത്തിന്റെ ആഗോള അംബാസഡര്‍മാരായി ഇവര്‍ ലോകത്തോട് ആശയ വിനിമയം നടത്തുന്നു. നിരവധി വായനക്കാരുള്ള ബ്ലോഗര്‍മാരാണ് തെരഞ്ഞെടുക്കപ്പെടുന്നത് എന്നതിനാല്‍ പദ്ധതിയിലൂടെ വിദേശ വിനോദ സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുന്നതായി ടൂറിസം വകുപ്പ് അധികൃതര്‍ പറഞ്ഞു.
ജില്ലാ കളക്ടര്‍ യു. വി. ജോസ്, ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എം.വി കുഞ്ഞിരാമന്‍ തുടങ്ങിയവര്‍ സഞ്ചാരികളെ സ്വീകരിക്കാനെത്തിയിരുന്നു.
ഇന്ന് കണ്ണൂരിലേക്ക് തിരിക്കും. ഏപ്രില്‍ രണ്ടിന് കാസര്‍കോട് സന്ദര്‍ശിച്ച ശേഷം ബ്ലോഗ് എക്‌സ്പ്രസിന്റെ പര്യടനം ഏപ്രില്‍ മൂന്നിന് തിരുവനന്തപുരത്ത് സമാപിക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Indepth

പര്‍ദയും ഹിജാബും ധരിച്ചെത്തിയ വിദ്യാർത്ഥികൾക്ക് ശ്രീനഗറിലെ സ്കൂളിൽ പ്രവേശനം നിഷേധിച്ചെന്ന് പരാതി

Published

on

പര്‍ദയും ഹിജാബും ധരിച്ചതിന്റെ പേരില്‍ സ്‌കൂളിലേക്ക് പ്രവേശിപ്പിച്ചില്ലെന്നാരോപിച്ച് ശ്രീനഗറിലെ വിശ്വ ഭാരതി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധികൃതര്‍ക്കെതിരെ വിദ്യാര്‍ഥികളുടെ പ്രതിഷേധം.

പര്‍ദ ധരിക്കുകയാണെങ്കില്‍ സ്‌കൂളിലേക്ക് വരേണ്ടെന്നും മദ്രസയിലേക്ക് പോകാനാണ് പറഞ്ഞതെന്നും പ്രതിഷേധിച്ച പെണ്‍കുട്ടികള്‍ ആരോപിച്ചു. പര്‍ദ ധരിക്കുന്നത് വഴി മുസ്‌ലിം വിദ്യാര്‍ഥിനികള്‍ സ്‌കൂളിന്റെ സാമൂഹാന്തരീക്ഷം നശിപ്പിക്കുകയാണെന്നു അധികൃതര്‍ ആരോപിച്ചതായും പെണ്‍കുട്ടികള്‍ ചൂണ്ടിക്കാട്ടി.

അതേസമയം വീട്ടില്‍ നിന്ന് സ്‌കൂളിനു പുറത്തു വരെ പര്‍ദ ധരിക്കാനാണ് പെണ്‍കുട്ടികളോട് പറഞ്ഞിട്ടുള്ളതെന്ന് പ്രിന്‍സിപ്പല്‍ മെംറോസ് ഷാഫി പറഞ്ഞു. സ്‌കൂളിന് അകത്തെത്തിയാല്‍ യൂനിഫോം ധരിക്കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. സ്‌കൂള്‍ യൂനിഫോമിന്റെ ഭാഗമായി വെള്ള നിറത്തിലുള്ള നീളമുള്ള ഹിജാബും വലിയ ദുപ്പട്ടയും ധരിക്കാമെന്നും നിര്‍ദേശം നല്‍കിയിരുന്നു.

എന്നാല്‍ പല നിറത്തിലുള്ള, ഡിസൈനുകളിലുളള പര്‍ദകള്‍ ധരിച്ചാണ് അവര്‍ സ്‌കൂളിലേക്ക് വരുന്നത്. ഇത് യൂനിഫോമായി കണക്കാക്കാനാവില്ലെന്നും പ്രിന്‍സിപ്പല്‍ വിശദീകരിച്ചു. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ജമ്മു കശ്മീരില്‍ ഇത്തരം സംഭവമുണ്ടായത് ദൗര്‍ഭാഗ്യകരമാണെന്ന് നാഷനല്‍ കോണ്‍ഫറന്‍സ് വക്താവ് തന്‍വീര്‍ സാദിഖ് പ്രതികരിച്ചു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Continue Reading

Video Stories

സ്വാശ്രയ കോളജുകളില്‍ പരാതി പരിഹാരസെല്‍ രൂപീകരിക്കും

. കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളജിലെ വിദ്യാര്‍ഥിനിയായ ശ്രദ്ധ സതീഷിന്റെ മരണത്തിന്റെ പശ്ചാത്തലത്തിലാണ് അടിയന്തിര തീരുമാനം.

Published

on

തിരുവനന്തപുരം: സ്വാശ്രയ സ്ഥാപനങ്ങളടക്കം എല്ലാ അഫിലിയേറ്റഡ് കോളജുകളിലും സര്‍വകലാശാലാ പഠനവിഭാഗങ്ങളിലും ഒരു മാസത്തിനകം വിദ്യാര്‍ഥി പരാതി പരിഹാര സെല്‍ രൂപീകരിക്കാന്‍ ഉത്തരവിട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ്. കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളജിലെ വിദ്യാര്‍ഥിനിയായ ശ്രദ്ധ സതീഷിന്റെ മരണത്തിന്റെ പശ്ചാത്തലത്തിലാണ് അടിയന്തിര തീരുമാനം.

കോളജ് പ്രിന്‍സിപ്പല്‍ (സര്‍വകലാശാലാ പഠനവിഭാഗങ്ങളിലാണെങ്കില്‍ വകുപ്പ് മേധാവി)ചെയര്‍പേഴ്‌സണായാണ് സെല്‍ നിലവില്‍ വരിക. പ്രിന്‍സിപ്പല്‍/ സര്‍വകലാശാലാ വകുപ്പ് മേധാവി ശുപാര്‍ശ ചെയ്യുന്ന രണ്ട് അധ്യാപകര്‍ (ഒരാള്‍ വനിത) സമിതിയിലുണ്ടാകും. കോളജ് യൂണിയന്‍ /ഡിപ്പാര്‍ട്‌മെന്റല്‍ സ്റ്റുഡന്‍സ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍, വിദ്യാര്‍ഥികള്‍ തെരഞ്ഞെടുക്കുന്ന രണ്ടു പ്രതിനിധികള്‍ (ഒരാള്‍ വനിത), പ്രിന്‍സിപ്പല്‍/സര്‍വകലാശാലാ വകുപ്പുമേധാവി നാമനിര്‍ദ്ദേശം ചെയ്യുന്ന ഭിന്നശേഷി വിഭാഗത്തില്‍നിന്നുള്ള വിദ്യാര്‍ഥി, പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍നിന്നുള്ള വിദ്യാര്‍ഥി എന്നിവരും സമിതിയിലുണ്ടാകും.

 

Continue Reading

india

ബെല്ലന്ദൂര്‍ തടാകത്തിലെ ജലം പതയായി നുരഞ്ഞു പൊങ്ങുന്നു; ആഴത്തിലുള്ള പഠനവുമായി ഗവേഷകര്‍

Published

on

ബംഗളൂരുവിലുള്ള ബെല്ലന്ദൂര്‍ തടാകത്തിലെ ജലം മുഴുവന്‍ വെള്ള നിറത്തിലെ പതയായി നുരഞ്ഞു പൊങ്ങി നിരത്തുകളിലേക്ക് വ്യാപിച്ച ചിത്രങ്ങള്‍ സമൂഹ മാധ്യങ്ങളില്‍ ചര്‍ച്ചയാവുകയാണ്. ബംഗളൂരുവില്‍ പെയ്ത വന്‍ തോതിലുള്ള മഴയുടെ പിന്നാലെയാണ് തടാകത്തില്‍ ഈ പ്രതിഭാസം രൂപം കൊണ്ടത്.

ഒരു കാലത്ത് സമൃദ്ധമായ ആവാസ വ്യവസ്ഥയുടെ ഈറ്റില്ലമായിരുന്നു ബെല്ലന്ദൂര്‍ തടാകവും പരിസര പ്രദേശങ്ങളും, എന്നാല്‍ വന്‍തോതിലുള്ള വ്യവസായ വല്‍ക്കരണം മൂലം അവിടെ നിന്നും പുറന്തള്ളപ്പെടുന്ന മലിന ജലം ശരിയായ രീതിയില്‍ സംസ്‌കരിക്കാത്തതിനാല്‍ അടുത്തുള്ള ജലസ്രോതസ്സുകളിലേക്കാണ് ഒഴുകിയെത്തുന്നത്.. ഇതുമൂലം ബെല്ലന്ദൂര്‍ തടാകം കാലങ്ങളായി അപകടകരമായ രീതിയില്‍ മലിനപ്പെടുകയും, ജലം രാസവസ്തുക്കളാല്‍ നിറയുകയും ചെയ്യ്തിരുന്നു. തന്മൂലം ആവര്‍ത്തിച്ചുണ്ടാകുന്ന ഈ പ്രതിഭാസത്തിന്റെ കാരണങ്ങളെയും പ്രത്യാഘാതങ്ങളെയും കുറിച്ച് ആഴത്തിലുള്ള പഠനം നടത്തുകയാണ് ശാസ്ത്രജ്ഞര്‍.

മലിനീകരണ വസ്തുക്കളെ നേര്‍പ്പിക്കാന്‍ അതിശക്തിയായി പെയ്യുന്ന മഴയ്ക്ക് കഴിയാറുണ്ട്. ഈ കനത്ത മഴയ്ക്ക് ശേഷമാണ് ജലം പതഞ്ഞ് നിരത്തുകളിലേക്ക് പോലും എത്തും വിധം കഠിനമാവുന്നത്.സെന്റര്‍ ഫോര്‍ സസ്റ്റൈനബിള്‍ ടെക്നോളജീസിലേയും, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലേയും സംഘങ്ങള്‍ തടാകം നിരീക്ഷിക്കുകയും വിവിധ പരീക്ഷങ്ങള്‍ക്കായ് ജല സാമ്പിളുകള്‍ ശേഖരിക്കുകയും ജലത്തില്‍ അടങ്ങിയിട്ടുള്ള ഡിറ്റര്‍ജെന്റിനോട് സമാനമായ സര്‍ഫാക്റ്റന്റുകളുടെ രാസഘടനയില്‍ വരുന്ന മാറ്റം മനസിലാക്കുന്നതിന് ലാബില്‍ പഠനം നടത്തുകയും ചെയ്തിരുന്നു.

ശുദ്ധീകരിക്കാത്ത മലിനജലം തടാകത്തില്‍ മുഴുവനായി വ്യാപിക്കാന്‍ 1015 ദിവസങ്ങള്‍ എടുക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഈ സമയത്തിനുള്ളില്‍ ജലത്തിലെ ഓക്സിജന്റെ അഭാവം മൂലം ജൈവ വസ്തുക്കള്‍ നശിക്കുകയും അവശിഷിക്കുന്ന ഭാഗം തടാകത്തില്‍ ചെളിയായി അടിഞ്ഞു കൂടുകയുമാണ് ചെയുന്നത്.

ജല സ്രോതസ്സിലേക്ക് വന്‍ തോതില്‍ വ്യവസായ യൂണിറ്റുകള്‍ മലിനജലം തള്ളുന്നതിനാല്‍, ഇതിലെ സര്‍ഫാക്റ്റന്റുകള്‍ക്ക് വിഘടിച്ചുപോകുവാനുള്ള സമയം കിട്ടുന്നില്ല. അതിനാല്‍ തന്നെ സ്ഥിരമായി കൂടുതല്‍ കൂടുതല്‍ ചെളി അടിയുന്നതിന് കാരണമാവുന്നു. തന്മൂലം ക്രമേണ ഈ മലിന ജലത്തിന്റെ സാന്ദ്രത വര്‍ദ്ധിക്കുന്നു. സിഎസ്ടിയിലെ ചീഫ് റിസര്‍ച്ച് സയന്റിസ്റ്റും പഠനത്തിന്റെ രചയിതാക്കളില്‍ ഒരാളുമായ ചാണക്യ എച്ച്എന്‍ പറയുന്നത് ഇങ്ങനെയാണ് ‘ഒരു ബക്കറ്റ് വെള്ളം നിറയെ വാഷിംഗ് പൗഡര്‍ ചേര്‍ക്കുന്നതായി സങ്കല്‍പ്പിക്കുക; അനുകൂല സാഹചര്യങ്ങള്‍ ഉണ്ടായാല്‍ തീര്‍ച്ചയായും അത് നുരഞ്ഞ് പൊങ്ങും.

ബംഗളുരുവില്‍ സംഭവിച്ചതും ഈ സാഹചര്യത്തോട് സമാനമാണെന്ന് ഇവര്‍ പറയുന്നു. നഗരത്തില്‍ കനത്ത മഴ പെയ്തപ്പോള്‍ വ്യവസായ മേഖലകളില്‍ നിന്നും ഒഴുകി വന്ന വെള്ളത്തിലുണ്ടായ സര്‍ഫക്റ്റന്റ് തടാകത്തില്‍ അടിഞ്ഞു കിടന്നിരുന്ന മുഴുവന്‍ ചെളിയേയും ഇളക്കി. ഇത് വെള്ളം നുരഞ്ഞുപൊങ്ങുന്നതിന് കാരണമാവുകയും ചെയ്തു. ഒപ്പം മഴ കാരണം തടാകത്തിലെ ജലനിരപ്പ് ഉയരുമ്പോള്‍, സര്‍ഫക്റ്റന്റുകളുടെ വലിയ സാന്ദ്രത അടങ്ങിയ അധിക ജലം തടാകത്തിന്റെ അതിരുകള്‍ ഭേദിച്ച് 25 അടിയോളം പാതയായി നുരഞ്ഞ് നിരത്തുകളിലേക്കെത്തുന്ന സാഹചര്യമാണ് ബെല്ലന്ദൂര്‍ തടാകത്തില്‍ ഉണ്ടായത്.

 

 

 

Continue Reading

Trending