Connect with us

Culture

ഇനി മൊബൈല്‍ നിന്നും സിം കാര്‍ഡ് ഇല്ലാതെയും വിളിക്കാം; പുതിയ സംവിധാനവുമായി ബി.എസ്.എന്‍.എല്‍

Published

on

തിരുവനന്തപുരം: എന്ന പേരില്‍ പുതിയ സംവിധാനവുമായി ബി.എസ്.എന്‍.എല്‍ പുതിയ സേവനം അവതരിപ്പിച്ചു. സിം കാര്‍ഡ് ഇല്ലാതെ തന്നെ ആന്‍ട്രോയിഡ് വിന്‍ഡോസ്, ആപ്പിള്‍ ഒഐ.ഒ.എസ് പ്ലാറ്റുഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍,ടാബ്്‌ലറ്റുകള്‍, കംപ്യൂട്ടറുകള്‍, ലാപ്‌ടോപ്പുകള്‍ എന്നിവയില്‍ നിന്നും ഏത് ഫോണിലേക്കും കോളുകള്‍ വിളിക്കാനും സ്വീകരിക്കാനും ഈ സംവിധാനത്തിന് കഴിയും. ഇത്തരം സംവിധാനം രാജ്യത്ത് ബി.എസ്.എന്‍.എല്‍ ആണ് ആദ്യമായി ഒരുക്കുന്നത്.

വോയിസ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ അധിഷ്ടിത സംവിധാനത്തിന്റെ ഉദ്ഘാടനം ബി.എസ്.എന്‍.എല്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ചീഫ് ജനറല്‍ മാനേജര്‍ ഡോ.പി.ടി മാത്യു നിര്‍വഹിച്ചു.

വിങ്‌സ് കണക്ഷന്‍ എടുക്കുന്നവര്‍ക്ക് പത്തക്ക വെര്‍ച്വല്‍ ടെലഫോണ്‍ നമ്പര്‍ നല്‍കും. വിങ്‌സ് വരിക്കാരനാകാനുള്ള റജിസ്‌ട്രേഷന്‍ ബി.എസ്.എന്‍.എല്‍ ഉപഭോക്തൃകേന്ദ്രങ്ങള്‍ വഴിയും വെബ്‌സൈറ്റ് മുഖേനയും ചെയ്യാനാകും. 1099 രൂപക്ക് വരിക്കാരാവുന്നവര്‍ക്ക് രാജ്യത്ത് എവിടെയും പരിധിയില്ലാതെ കോള്‍ ചെയ്യാം. ദേശീയ അന്തര്‍ദേശീയ റോമിംഗ് സൗകര്യത്തോട് കൂടിയ ഈ സേവനം ഉപയോഗിച്ച് രാജ്യത്തിന് പുറത്തായിരിക്കുമ്പോഴും ഇന്ത്യയിലെ ഏത് നമ്പറിലേക്കും ലോക്കല്‍ കോളായി വിളിക്കാന്‍ കഴിയും. ഏത് സേവനദാതാവിന്റെയും ഇന്റര്‍നെറ്റ് സൗകര്യം ഉപയോഗിച്ചും ഇതിന് പ്രവര്‍ത്തിക്കാനും കഴിയും. മൊബൈല്‍ പരിധിയുള്ള സ്ഥലങ്ങളില്‍ വീട്ടിലെ വൈഫൈ നെറ്റ്‌വര്‍ക്ക് ഉപയോഗിച്ചും കോള്‍ ചെയ്യാം. ഇതില്‍ നിന്നും ലാന്‍ഡ്‌ഫോണുകളിലടക്കം രാജ്യത്തെ എല്ലാ നമ്പറുകളിലേക്കും വിളിക്കാനാകും. വിങ്‌സില്‍ നിന്നും വിങ്‌സിലേക്ക് വീഡിയോ കാളിംഗ് സൗകര്യവും ലഭ്യമാണ്.

വിങ്‌സിന് പുറമെ പുതിയ ബ്രോഡ് ബാന്‍ഡ് ഇന്റര്‍നെറ്റ്, മൊബൈല്‍ സ്‌കീമുകളും പുറത്തിറക്കി. ഫൈബ്രോ കോംമ്പോ യു.എല്‍.ഡി 777 പ്ലാനില്‍ 50 എം.ബി.പി.എസ് വേഗതയില്‍ 500 ജി.ബി ഡാറ്റയും ഫൈബ്രോ കോംമ്പോ യു.എല്‍.ഡി 1277 പ്ലാനില്‍ 100 എം.ബി.പി.എസ് വേഗത്തില്‍ 750 ജി.ബി ഡാറ്റയും വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനുകളില്‍ പരിധിയില്ലാതെ രാജ്യത്തെ ഏത് നെറ്റ്‌വര്‍ക്കിലേക്കും കോളുകള്‍ വിളിക്കാനുള്ള സൗകര്യം ലഭ്യമാണ്. ഡാറ്റ ഉപയോഗ പരിധിക്ക് ശേഷം 2 എം.ബി.പി.എസായി വേഗത കുറയും. ഓഗസ്റ്റ് പത്തുവരെ വരിക്കാരനാകാം. മൊബൈല്‍ പോസ്റ്റ് പെയ്ഡ് പ്ലാനായി 399 രൂപയില്‍ ഏത് നെറ്റ് വര്‍ക്കിലേക്കും പരിധിയില്ലാത്ത കോളുകള്‍ക്കൊപ്പം പരിധിയില്ലാത്ത ഡാറ്റയും ലഭിക്കും. 30 ജി.ബിക്ക് ശേഷം 40 കെ.ബി.പി.എസായി വേഗത കുറയും.

മൊബൈല്‍ പ്രീ പെയ്ഡ് കേരള 446 എന്ന പ്ലാനില്‍ നിലവിലെ പ്രതിദിനം ഒരു ജി.ബി ഡാറ്റയുടെ സ്ഥാനത്ത് പ്രതിദിനം രണ്ട് ജി.ബി ഡാറ്റ ലഭിക്കും. പരിധിയില്ലാത്ത കോളുകള്‍ക്കൊപ്പം പ്രതിദിനം 100 എസ്.എംഎസും ലഭിക്കും. ബി.ബി.സി കോംപോ യു.എല്‍.ഡി 150 ജി.ബി പ്ലാനില്‍ 199 രൂപക്ക് പ്രതിദിനം അഞ്ച് ജി.ബി ഡാറ്റയും ബി.ബി.സി കോമ്പോ യു.എല്‍.ഡി 300 ജി.ബിയില്‍ പ്രതിദിനം 10 ജി.ബി ഡാറ്റയും ബി.ബി.ജി കോമ്പോ യു.എല്‍.ഡി 600 ജി.ബി പ്രകാരം 491 രൂപക്ക് പ്രതിദിനം 20 ജി.ബി ഡേറ്റയും 20 എം.ബി.പി.എസ് വേഗതയില്‍ ലഭിക്കും. പരിധിക്ക് ശേഷം വേഗത ഒരു എം.ബി.പി.എസാകും. ഈ പ്ലാനില്‍ രാജ്യത്തെ ഏത് നെറ്റ്്‌വര്‍ക്കിലേക്കും പരിധിയില്ലാതെ കോളും ചെയ്യാം.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending