Connect with us

india

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു;മിഥുന്‍ ചക്രവര്‍ത്തിയുടെ മകനെതിരെ കേസ്

2015ല്‍ അന്ധേരി വെസ്റ്റിലെ ആദര്‍ശ് നഗറില്‍ മഹാക്ഷയ് വാങ്ങിയ ഫഌറ്റില്‍ പോയിരുന്നുവെന്നാണ് യുവതി പറയുന്നത്. അവിടെ ചെന്നപ്പോള്‍ മഹാക്ഷയ് മരുന്നു കലര്‍ത്തിയ ശീതളപാനീയം നല്‍കുകയും ശാരീരിക ബന്ധത്തിനു നിര്‍ബന്ധിക്കുകയും ചെയ്തു. ഗര്‍ഭിണിയായതോടെ ഗര്‍ഭം അലസിപ്പിക്കാന്‍ ആവശ്യപ്പെടുകയും അതിന് ശ്രമിച്ചതായും യുവതി പരാതിയില്‍ പറയുന്നു.

Published

on

മുംബൈ: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ മിഥുന്‍ ചക്രവര്‍ത്തിയുടെ മകന്‍ മഹാക്ഷയ്‌ക്കെതിരെ മുംബൈ പൊലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. 2015 മുതല്‍ 2018 വരെ മഹാക്ഷയ് ചക്രവര്‍ത്തിയുമായി ബന്ധമുണ്ടായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

2015ല്‍ അന്ധേരി വെസ്റ്റിലെ ആദര്‍ശ് നഗറില്‍ മഹാക്ഷയ് വാങ്ങിയ ഫഌറ്റില്‍ പോയിരുന്നുവെന്നാണ് യുവതി പറയുന്നത്. അവിടെ ചെന്നപ്പോള്‍ മഹാക്ഷയ് മരുന്നു കലര്‍ത്തിയ ശീതളപാനീയം നല്‍കുകയും ശാരീരിക ബന്ധത്തിനു നിര്‍ബന്ധിക്കുകയും ചെയ്തു. ഗര്‍ഭിണിയായതോടെ ഗര്‍ഭം അലസിപ്പിക്കാന്‍ ആവശ്യപ്പെടുകയും അതിന് ശ്രമിച്ചതായും യുവതി പരാതിയില്‍ പറയുന്നു.

വിവാഹത്തെക്കുറിച്ച് മഹാക്ഷയ്യോടു ചോദിക്കാറുണ്ടായിരുന്നു. എന്നാല്‍ വിവാഹം കഴിക്കാന്‍ കഴിയില്ലെന്ന് 2018 ജനുവരിയില്‍ പ്രതി പറഞ്ഞു. ഇതേച്ചൊല്ലി രണ്ടുപേരും വാക്കേറ്റമുണ്ടാവുകയും ചെയ്തു. മഹാക്ഷയ്യെ വിളിച്ചപ്പോള്‍ അമ്മ യോഗിത ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയില്‍ ആരോപിച്ചു. ഇതേത്തുടര്‍ന്ന് യോഗിതയ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ഐപിസി 376, 376 (2), 328, 417, 506, 34 വകുപ്പുകള്‍ പ്രകാരമാണു പ്രതികള്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തതെന്നു പൊലീസ് വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ട്രെയിന്‍ തീപിടിത്തം: എട്ട് സര്‍വീസുകള്‍ പൂര്‍ണമായി റദ്ദാക്കി

ഭാഗികമായി റദ്ദാക്കിയവയില്‍ കേരളത്തില്‍ നിന്നുള്ള സര്‍വീസുകളും

Published

on

തമിഴ്‌നാട്ടിലെ തിരുവള്ളൂരില്‍ ചരക്ക് ട്രെയിനില്‍ തീപിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതത്തില്‍ താല്‍കാലിക നിയന്ത്രണം. ജൂലൈ 13ന് (ഞായറാഴ്ച) ചെന്നൈയില്‍ നിന്ന് പുറപ്പെടുന്ന എട്ട് ട്രെയിനുകള്‍ പൂര്‍ണമായും കേരളത്തില്‍ നിന്ന് സര്‍വീസ് നടത്തുന്ന ട്രെയിനുകളടക്കമുള്ളവ ഭാഗികമായും റദ്ദാക്കിയതായി സതേണ്‍ റെയില്‍വേ അറിയിച്ചു.

പൂര്‍ണമായും റദ്ദാക്കിയ ട്രെയിനുകള്‍
20607 ചെന്നൈ സെന്‍ട്രല്‍- മൈസൂരു വന്ദേഭാരത്
12007 ചെന്നൈ സെന്‍ട്രല്‍-മൈസൂരു ശതാബ്ദി എക്സ്പ്രസ്
12675 ചെന്നൈ സെന്‍ട്രല്‍-കോയമ്പത്തൂര്‍ കോവൈ സൂപ്പര്‍ഫാസ്റ്റ്
12243 ചെന്നൈ സെന്‍ട്രല്‍- കോയമ്പത്തൂര്‍ ശതാബ്ദി എക്സ്പ്രസ്
16057 ചെന്നൈ സെന്‍ട്രല്‍- തിരുപ്പതി സപ്തഗിരി എക്സ്പ്രസ്
22625 ചെന്നൈ സെന്‍ട്രല്‍- കെ.എസ്.ആര്‍ ബെംഗളൂരു ഡബിള്‍ ഡെക്കര്‍ എക്സ്പ്രസ്
12639 ചെന്നൈ സെന്‍ട്രല്‍- കെ.എസ്.ആര്‍ ബെംഗളൂരു ബൃന്ദാവന്‍ സൂപ്പര്‍ഫാസ്റ്റ്
16003 ചെന്നൈ സെന്‍ട്രല്‍- നാഗര്‍സോള്‍ എക്സ്പ്രസ്

ഭാഗികമായി റദ്ദാക്കിയവ

ശനിയാഴ്ച മംഗളൂരുവില്‍ നിന്ന് പുറപ്പെട്ട 12602 മംഗളൂരു സെന്‍ട്രല്‍- ചെന്നൈ സെന്‍ട്രല്‍ എക്സ്പ്രസ് കോയമ്പത്തൂരില്‍ യാത്ര അവസാനിപ്പിക്കും
ശനിയാഴ്ച മേട്ടുപ്പാളയത്ത് നിന്ന് പുറപ്പെട്ട മേട്ടുപ്പാളയം- ചെന്നൈ സെന്‍ട്രല്‍ നീലഗിരി സൂപ്പര്‍ഫാസ്റ്റ്, അശോകപുരത്ത് നിന്ന് പുറപ്പെട്ട 16022 അശോകപുരം- ചെന്നൈ സെന്‍ട്രല്‍ കാവേരി എക്സ്പ്രസ് തിരുവിലങ്ങാട് യാത്ര അവസാനിപ്പിക്കും.
ശനിയാഴ്ച തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട തിരുവനന്തപുരം- ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് മെയില്‍, 12674 കോയമ്പത്തൂര്‍- ചെന്നൈ സെന്‍ട്രല്‍ ചേരന്‍ സൂപ്പര്‍ഫാസ്റ്റ് എന്നീ ട്രെയിനുകള്‍ ആരക്കോണത്ത് യാത്ര അവസാനിപ്പിക്കും.
ശനിയാഴ്ച മംഗളൂരുവില്‍ നിന്ന് പുറപ്പെട്ട 12686 മംഗളൂരു സെന്‍ട്രല്‍- ചെന്നൈ സെന്‍ട്രല്‍ എക്സ്പ്രസ് മുകുന്ദരായപുരത്ത് യാത്ര അവസാനിപ്പിക്കും.
ശനിയാഴ്ച തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട 12696 തിരുവനന്തപുരം സെന്‍ട്രല്‍- ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് കഡ്പാഡിയില്‍ യാത്ര അവസാനിപ്പിക്കും.

വഴിതിരിച്ചുവിട്ട പ്രധാന ട്രെയിനുകള്‍

ശനിയാഴ്ച തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട 22641 തിരുവനന്തപുരം-ഷാലിമാര്‍ എക്സ്പ്രസ് റെനിഗുണ്ട, ഗുഡൂര്‍ വഴി തിരിച്ചുവിട്ടു. തിരുത്താണിയില്‍ അധിക സ്റ്റോപ്പും അനുവദിച്ചു.
ശനിയാഴ്ച ടാറ്റാ നഗറില്‍ നിന്ന് പുറപ്പെട്ട 18189 ടാറ്റാനഗര്‍-എറണാകുളം എക്സ്പ്രസ് ഗുഡുര്‍, റെനിഗുണ്ട, മേല്‍പ്പാക്കം വഴി തിരിച്ചുവിട്ടു.

ഗുഡൂര്‍ വഴി തിരിച്ചുവിട്ട ട്രെയിനുകള്‍

22158 ചെന്നൈ എഗ്മോര്‍- മുംബൈ സി.എസ്.ടി സൂപ്പര്‍ഫാസ്റ്റ്
20677 ചെന്നൈ സെന്‍ട്രല്‍- വിജയവാഡ എക്സ്പ്രസ്
12296 ധനപുര്‍-എസ്.എം.വി.ടി ബംഗളൂരു സംഗമിത്ര എക്സ്പ്രസ്
22351 പാട്ലിപുത്ര-എസ്.എം.വി.ടി ബംഗളൂരു എക്സ്പ്രസ്
12540 ലഖ്നോ-യശ്വന്ത്പുര്‍ എക്സ്പ്രസ്

Continue Reading

india

ഓപ്പറേഷന്‍ കലാനേമി: ഉത്തരാഖണ്ഡില്‍ 23 വ്യാജ സന്യാസിമാര്‍ അറസ്റ്റില്‍

‘ഓപ്പറേഷന്‍ കലാനേമി’ എന്ന് പേരിട്ടിരിക്കുന്ന പുതിയ നീക്കത്തിന് കീഴില്‍, സന്യാസിമാരെന്ന വ്യാജേന ജനങ്ങളെ കബളിപ്പിക്കുന്നവര്‍ക്കെതിരെ സംസ്ഥാനവ്യാപകമായി നടപടിയെടുക്കാന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി ഉത്തരവിട്ടു.

Published

on

‘ഓപ്പറേഷന്‍ കലാനേമി’ എന്ന് പേരിട്ടിരിക്കുന്ന പുതിയ നീക്കത്തിന് കീഴില്‍, സന്യാസിമാരെന്ന വ്യാജേന ജനങ്ങളെ കബളിപ്പിക്കുന്നവര്‍ക്കെതിരെ സംസ്ഥാനവ്യാപകമായി നടപടിയെടുക്കാന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി ഉത്തരവിട്ടു. മതത്തിന്റെ പേരില്‍ കബളിപ്പിച്ച് ജനങ്ങളുടെ വിശ്വാസം ചൂഷണം ചെയ്യുന്നവരെ ലക്ഷ്യമിട്ടാണ് ഈ സംരംഭം. സീനിയര്‍ പോലീസ് സൂപ്രണ്ട് (എസ്എസ്പി) അജയ് സിംഗ് പറയുന്നതനുസരിച്ച്, ഡെറാഡൂണിലെ വിവിധ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നിന്ന് സന്യാസിമാരായി ആയി നടിക്കുന്ന 23 വ്യക്തികളെ ശനിയാഴ്ച അറസ്റ്റ് ചെയ്തു. പിടിയിലായവരില്‍ 10 പേര്‍ ഇതര സംസ്ഥാനക്കാരാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.

ഈ പ്രചാരണത്തിന് കീഴില്‍ ശനിയാഴ്ച വിവിധ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ പോലീസ് നടപടിയെടുക്കുകയും സന്യാസിമാരുടെ വേഷത്തില്‍ കറങ്ങിനടന്ന 23 വ്യാജന്മാരെ അറസ്റ്റ് ചെയ്തതായും സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.

സ്ത്രീകളെയും യുവതികളെയും ലക്ഷ്യമിട്ടാണ് വ്യാജ സന്യാസിമാര്‍ പ്രവര്‍ത്തിക്കുന്നത്. ഇവരെ വലയിലാക്കുകയും വ്യക്തിപരവും കുടുംബപരവുമായ വിഷയങ്ങളില്‍ പരിഹാരം നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയുമാണ് ചെയ്യുന്നത്.

സംശയാസ്പദമായ രീതിയില്‍ സന്യാസികളെ കാണുകയാണെങ്കില്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്നും ഡെറാഡൂണ്‍ പോലീസ് അഭ്യര്‍ഥിച്ചിട്ടുണ്ട്.

Continue Reading

india

ബോധപൂര്‍വമായ മനുഷ്യ ഇടപെടലാണ് എയര്‍ ഇന്ത്യ തകര്‍ച്ചയ്ക്ക് കാരണം: സുരക്ഷാ വിദഗ്ധന്‍ മോഹന്‍ രംഗനാഥന്‍

ജൂണ്‍ 12-ന് ഡ്രീംലൈനര്‍ എയര്‍ ഇന്ത്യ വിമാനാപകടത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പുറത്തുവിട്ടു.

Published

on

ജൂണ്‍ 12-ന് ഡ്രീംലൈനര്‍ എയര്‍ ഇന്ത്യ വിമാനാപകടത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പുറത്തുവിട്ടു. അപകടം മനപ്പൂര്‍വ്വം മനുഷ്യ ഇടപെടലാണെന്ന് തെളിയിക്കുന്നതായി ഏവിയേഷന്‍ സേഫ്റ്റി കണ്‍സള്‍ട്ടന്റും മുന്‍ ബോയിംഗ് എയര്‍ക്രാഫ്റ്റ് ട്രെയിനറുമായ ക്യാപ്റ്റന്‍ മോഹന്‍ രംഗനാഥന്‍.

‘സിവില്‍ ഏവിയേഷന്‍ മന്ത്രാലയം രൂപീകരിച്ച ഒരു സ്വതന്ത്ര അന്വേഷണ യൂണിറ്റായ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ്‌സ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ (എഎഐബി) പ്രാഥമിക റിപ്പോര്‍ട്ടില്‍ കോക്ക്പിറ്റ് ജീവനക്കാര്‍ തമ്മിലുള്ള സംഭാഷണത്തില്‍ ഒരാള്‍ എഞ്ചിനുകള്‍ക്ക് ഇന്ധന വിതരണം തടസ്സപ്പെട്ടതില്‍ ഞെട്ടല്‍ പ്രകടിപ്പിക്കുകയും മറ്റൊരാളെ ചോദ്യം ചെയ്യുകയും ചെയ്തു.

കോക്പിറ്റ് വോയ്സ് റെക്കോര്‍ഡിംഗില്‍, പൈലറ്റുമാരില്‍ ഒരാള്‍ മറ്റൊരാള്‍ എന്തിനാണ് കട്ട് ഓഫ് ചെയ്തതെന്ന് ചോദിക്കുന്നത് കേള്‍ക്കുന്നു, മറ്റ് പൈലറ്റ് താന്‍ അങ്ങനെ ചെയ്തില്ലെന്ന് പ്രതികരിച്ചു.

സഹ പൈലറ്റ് ക്ലൈവ് കുന്ദര്‍ ടേക്ക് ഓഫ് സമയത്ത് വിമാനം പറത്തുകയായിരുന്നു, അദ്ദേഹത്തിന് 1,128 മണിക്കൂര്‍ പറന്നു. 8,260 മണിക്കൂര്‍ പറന്ന പരിചയസമ്പന്നനായ ഫസ്റ്റ് ഓഫീസര്‍ ക്യാപ്റ്റന്‍ സുമിത് സബര്‍വാള്‍ അദ്ദേഹത്തോടൊപ്പം കോക്പിറ്റില്‍ ഉണ്ടായിരുന്നു.

ക്യാപ്റ്റന്‍ രംഗനാഥന്‍ പ്രസ്താവിക്കുന്നു, ‘ഇന്ധന സ്വിച്ച് യാന്ത്രികമായി മാറില്ല. ഇത് ഒരു സ്ലോട്ടില്‍ നിന്ന് മറ്റൊരു സ്ലോട്ടിലേക്ക് മാറ്റേണ്ടതുണ്ട്, അത് ബോധപൂര്‍വമായ പ്രവര്‍ത്തനമായി മാത്രമേ ചെയ്യാന്‍ കഴിയൂ.’

ഇന്ധനവിതരണം നിര്‍ത്തുന്നതിനുള്ള ഈ സ്വിച്ച് അടിയന്തര നടപടിയായി നല്‍കിയതിനാല്‍ വലിയ തീപിടിത്തം ഉണ്ടായാല്‍ പൈലറ്റുമാര്‍ക്ക് സാഹചര്യം രക്ഷിക്കാനാകും, അദ്ദേഹം വിശദീകരിച്ചു. ‘ഇത് ബോധപൂര്‍വ്വം മനുഷ്യ ഇടപെടല്‍ നടത്തിയതാണ്. ഇത് യാദൃശ്ചികമല്ല,’ അദ്ദേഹം ഊന്നിപ്പറഞ്ഞു.

വിമാനക്കമ്പനികള്‍ പൈലറ്റുമാരോട് പെരുമാറുന്ന രീതി പൂര്‍ണമായി പരിഷ്‌കരിക്കണമെന്നും അന്താരാഷ്ട്ര പ്രശസ്ത സുരക്ഷാ വിദഗ്ധന്‍ ആവശ്യപ്പെട്ടു. ‘കുടുംബത്തിനും മറ്റ് താല്‍പ്പര്യങ്ങള്‍ക്കും വളരെ കുറച്ച് സമയമുള്ള യന്ത്രങ്ങളെപ്പോലെയാണ് അവരെ ഇപ്പോള്‍ പരിഗണിക്കുന്നത്. ഇത് പൈലറ്റുമാര്‍ക്കിടയില്‍ വലിയ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നു. പൈലറ്റുമാരുടെ ഫ്‌ലൈറ്റ് സമയ പരിമിതികള്‍ ഇപ്പോള്‍ പൂര്‍ണ്ണമായും പുനര്‍നിര്‍മ്മിക്കേണ്ടതുണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending