Connect with us

More

കേന്ദ്ര ഭരണ നീക്കം കാറ്റലോനിയ നിസഹകരണത്തിന്

Published

on

മാഡ്രിഡ്: കാറ്റലോനിയന്‍ മേഖലയെ സ്‌പെയിനിന്റെ നേരിട്ടുള്ള ഭരണത്തിന് കീഴില്‍ കൊണ്ടു വരാനുള്ള നീക്കം ചെറുക്കുമെന്ന് കാറ്റലോനിയ. മാഡ്രിഡില്‍ നിന്നുള്ള നേരിട്ടുള്ള ഭരണം ഏര്‍പ്പെടുത്തുകയാണെങ്കില്‍ പൊലീസ് ഉള്‍പ്പെടെ എല്ലാ ഉദ്യോഗസ്ഥരും നിസഹകരിക്കുമെന്ന് കാറ്റലോനിയന്‍ നേതാക്കള്‍ അറിയിച്ചു.

കാറ്റലോനിയയില്‍ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി പ്രത്യേക ഭരണഘടനാ അധികാരം വിനിയോഗിച്ച് മേഖലാ സര്‍ക്കാറിനെ പിരിച്ചു വിടാനും പുതിയ തെരഞ്ഞെടുപ്പ് നടത്താനും സ്പാനിഷ് ഭരണ കൂടം തയാറെടുക്കുന്നതിനിടയിലാണ് നിസഹകരണമെന്ന ഭീഷണിമുഴക്കി കാറ്റലോനിയന്‍ നേതാക്കള്‍ രംഗത്തെത്തിയത്. വെള്ളിയാഴ്ചയാണ് കാറ്റലോനിയയില്‍ നേരിട്ടുള്ള ഭരണത്തിനായി സ്പാനിഷ് സെനറ്റില്‍ വോട്ടെടുപ്പ്.

സ്‌പെയിനിന്റെ സാമ്പത്തിക ജീവനാഡിയായ കാറ്റലോനിയ സ്വാതന്ത്ര്യം പ്രാപിച്ചാല്‍ സ്‌പെയിന്‍ സാമ്പത്തികമായി തകരുമെന്നതിനാല്‍ എന്ത് വിലകൊടുത്തും സ്വാതന്ത്ര്യ ആവശ്യം അടിച്ചമര്‍ത്താനാണ് സ്പാനിഷ് ഭരണകൂടത്തിന്റെ ശ്രമം. അതേ സമയം ഈ മാസം ഒന്നിന് നടത്തിയ ഹിതപരിശോധനയില്‍ സ്വാതന്ത്ര്യത്തിന് അനുകൂലമായ വിധിയെഴുത്തുണ്ടായതായാണ് കാറ്റലോനിയന്‍ നേതാക്കള്‍ അവകാശപ്പെടുന്നത്. സ്പാനിഷ് ഭരണകൂടത്തിന്റെ ഉത്തരവുകള്‍ ലംഘിക്കാനുള്ള തീരുമാനം തങ്ങളുടെ മാത്രം തീരുമാനമല്ലെന്നും ഇത് 70 ലക്ഷം കാറ്റലോനിയന്‍ ജനങ്ങളുടേതാണെന്നും കാറ്റലോനിയന്‍ വിദേശകാര്യ തലവന്‍ റൗള്‍ റൊമേവ അറിയിച്ചു. കാറ്റലോനിയന്‍ സ്വാതന്ത്ര്യ ഹിത പരിശോധനയില്‍ 90 ശതമാനം പേരും സ്വാതന്ത്ര്യത്തിന് അനുകൂലമായാണ് വോട്ടു ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേ സമയം കാറ്റലോനിയന്‍ സ്വാതന്ത്ര്യ പോരാട്ടം യൂറോപ്പിലെ മറ്റു രാജ്യങ്ങളിലും സമാന നീക്കത്തിന് സഹായകരമാവുമെന്നതിനാല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ആശങ്കയോടെയാണ് നീക്കത്തെ നോക്കിക്കാണുന്നത്. സ്‌പെയിനില്‍ തന്നെ കാറ്റലോനിയക്കു പിന്നാലെ ഗാലിസിയ, ബാസ്‌ക് എന്നീ മേഖലകളിലും സമാന ആവശ്യം ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. ഇതിനു പുറമെ സ്‌കോട്ട്‌ലന്‍ഡ്, ഫിന്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ യൂറോപ്യന്‍ യൂണിയനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് കാറ്റലോനിയന്‍ പ്രക്ഷോഭം ശക്തിപകരുമെന്നാണ് കരുതുന്നത്. കിഴക്കന്‍ ഇറ്റലിയില്‍ രണ്ട് സമ്പന്ന മേഖലകള്‍ ഇതിനോടകം തന്നെ കൂടുതല്‍ ഭരണ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.

india

‘സാമ്പത്തികമായി കോൺഗ്രസിനെ തകർക്കാന്‍ ശ്രമം, ‘നികുതി ഭീകരത’ അവസാനിപ്പിക്കണം’: കോണ്‍ഗ്രസ്

ബി.ജെ.പിയില്‍ നിന്ന് ആദായനികുതി വകുപ്പ് 4600 കോടി രൂപ പിരിച്ചെടുക്കാനുണ്ട്

Published

on

ഇന്ത്യയില്‍ ബിജെപി നടത്തുന്നത് നികുതി ഭീകരതയെന്ന് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കോണ്‍ഗ്രസിനെ സാമ്പത്തികമായി തകര്‍ക്കുകയാണ്. ബി.ജെ.പിയില്‍ നിന്ന് ആദായനികുതി വകുപ്പ് 4600 കോടി രൂപ പിരിച്ചെടുക്കാനുണ്ട്. ആദായ നികുതി നിയമങ്ങളും ജനപ്രാതിനിധ്യ നിയമങ്ങളും ബി.ജെ.പി ലംഘിക്കുകയാണ്. ഇതിനെതിരെ അടുത്തയാഴ്ച സുപ്രിംകോടതിയെ സമീപിക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.

Continue Reading

india

ചെന്നൈയില്‍ പബ്ബിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് 3 പേര്‍ മരിച്ചു

ഇന്നലെ
രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്

Published

on

ചെന്നൈ ആള്‍വാര്‍പേട്ടില്‍ പബ്ബിന്റെ മേല്‍ക്കൂര ഇടിഞ്ഞ് മൂന്നുപേര്‍ മരിച്ചു. പബ്ബ് ജീവനക്കാരായ മണിപ്പൂര്‍ സ്വദേശികള്‍ മാക്‌സ്, ലാലി എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മരണപ്പെട്ട മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ
രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്. ആള്‍വാര്‍പേട്ടിലെ ഷെക്‌മെറ്റ് പബ്ബിന്റെ മേല്‍ക്കൂരയാണ് ഇടിഞ്ഞുവീണത്.

അപകടത്തിന്റെ കാരണമെന്തെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. പബ്ബിനുള്ളില്‍ ആരും തന്നെ കുടുങ്ങിക്കിടപ്പില്ലെന്ന് രക്ഷാ പ്രവര്‍ത്തകരും ഫയര്‍ ഫോഴ്‌സും അറിയിച്ചു. ഐപിഎല്‍ നടക്കുന്നതിനാലും ഇന്ന് അവധി ദിവസമായതിനാലും ധാരാളം ആളുകള്‍ പബ്ബിലുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെയാണ് മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്ന് താഴേക്ക് വീണത്.

Continue Reading

kerala

അനു കൊലപാതകം: പ്രതിയുടെ ഭാര്യയും പിടിയിൽ, അനുവിൻ്റെ സ്വർണം വിറ്റ പണം കൈവശം വച്ചതും ചിലവഴിച്ചതും റവീന

ഇന്നലെയാണ് കൊണ്ടോട്ടിയിലെ വീട്ടിലെത്തി റൗഫീനയെ പൊലീസ് അറസ്റ്റ് ചെയ്തത്

Published

on

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ അനുവിനെ തോട്ടില്‍ മുക്കിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീനയാണ് അറസ്റ്റിലായത്. തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് അറസ്റ്റ്.

1,43,000 രൂപയും ഇവരുടെ കൈയിൽ നിന്ന് കണ്ടെടുത്തു. അറുപതോളം കേസുകളിൽ പ്രതിയാണ് അനുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മുജീബ് റഹ്മാൻ. പിടികൂടാൻ ശ്രമിക്കവെ മുജീബിൻ്റെ ആക്രമണത്തിൽ ഒരു പൊലീസുകാരന് കൈയ്ക്ക് പരിക്കേറ്റിരുന്നു. പ്രതിയുടെ വീട്ടിൽ നിന്ന് മാരകായുധങ്ങളും പൊലീസ് കണ്ടെടുത്തിരുന്നു.

സ്വര്‍ണാഭരണങ്ങള്‍ വിറ്റ പണം ചീട്ടു കളിച്ച് നശിപ്പിച്ചു എന്നാണ് മുജീബ് ആദ്യം പറഞ്ഞത്. പിന്നീട് കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് പണം റൗഫീനയെ ഏല്‍പ്പിച്ചതായി വെളിപ്പെടുത്തിയത്. പൊലീസ് എത്തുമെന്ന് അറിഞ്ഞതോടെ, പണം കൂട്ടുകാരിയെ ഏല്‍പ്പിച്ചു. ഇന്നലെയാണ് കൊണ്ടോട്ടിയിലെ വീട്ടിലെത്തി റൗഫീനയെ പൊലീസ് അറസ്റ്റ് ചെയ്തത്.

Continue Reading

Trending