Connect with us

GULF

സി ബി എസ് ഇ സൗദി ശാസ്ത്രമേള അൽ മുന സ്കൂളിന് ഒന്നാം സ്ഥാനം

അൽ മുന സ്കൂൾ സി ഇ ഓ ഡോക്ടർ ടി പി മുഹമ്മദ്, പ്രിൻസിപ്പൽ നാസർ അൽ സഹ്‌റാനി, മാനേജർ കാദർ മാസ്റ്റർ, അക്കാഡമിക് പ്രിൻസിപ്പൽ കാസ്സിം ഷാജഹാൻ, ഹെഡ് മാസ്റ്റർ പ്രദീപ് കുമാർ, വസുധ അഭയ്, മുഹമ്മദ് നിഷാദ്, സയൻസ് വിഭാഗം രെമ്യ ടീച്ചർ, കായിക വിഭാഗം തലവൻ ശിഹാബ്, സഫീർ, റുബീന, മുഹമ്മദ് റിഷാദ്, നസ്രീൻ ടീച്ചർ, സ്റ്റാഫ് സെക്രട്ടറിമാരായ റെനിഷ, ബിൽക്കിസ് എന്നിവർ വിജയികളെ അനുമോദിച്ചു.

Published

on

ദമാം: സി ബി എസ് ഇ സൗദി ചാപ്റ്റർ മുപ്പത്തി ഒന്നാം ക്ലസ്റ്റർ മീറ്റിനോടനുബന്ധിച് നടത്തിയ ശാസ്ത്ര മേളയിൽ ദമ്മാം അൽ മുന ഇന്റർനാഷണൽ സ്കൂൾ ഒന്നാം സ്ഥാനം നേടി. സൗദി അറേബ്യയിലെ മൂന്ന് ഡസൻ സ്കൂളുകൾ പങ്കെടുത്ത ശാസ്ത്ര മേളയിൽ അൽ മുന സ്കൂൾ വിദ്യാർത്ഥികളായ അബ്രാർ മുല്ല, മുഹമ്മദ് ഇസ്മായിൽ എന്നിവർ ഭാവിയുടെ സാങ്കേതിക നഗരം എന്ന പ്രമേയത്തെ ആസ്പദമാക്കി അവതരിപ്പിച്ച ശാസ്ത്ര പ്രദര്ശനത്തിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്.
ആധുനിക സാങ്കേതിക വിദ്യകൾ സാധാരണ ജീവിതത്തിൽ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് വളരെ ലളിതമായ രീതിയിൽ പ്രദർശനം വിശദീകരിക്കുന്നു. ശുഭാപ്തിവിശ്വാസമുള്ള സാങ്കേതിക ഭൂമി (optimistic technological earth) എന്നാണ് വിദ്യാർത്ഥികൾ മോഡലിന് നാമകരണം നൽകിയത്,
ഹസ്ത ചലനത്തിലൂടെ പ്രവർത്തിക്കുന്ന ക്രയിൻ, റേഡിയോ ഫ്രീക്വെൻസി ഐഡന്റിഫിക്കേഷൻ ഡാറ്റാ ഉപയോഗിച്ച് അടക്കുകയും തുറക്കുകയും ചെയ്യാവുന്ന വാതിലുകൾ, മണ്ണിലെ ജലാംശം അറിയാനുള്ള മോയ്‌സ്ചർ ലെവൽ സെൻസർ, തൊട്ടു മുന്നിലെ അദൃശ്യമായ തടസ്സങ്ങളെ അറിയാനുള്ള അൾട്രാസോണിക് സെൻസർ തുടങ്ങി വിവിധ തരം സാങ്കേതിക വിദ്യാ ഉപകരണങ്ങൾ സാധാരണ ജീവിതത്തിൽ പ്രാപ്യമായ രീതിയിൽ തങ്ങളുടെ സാങ്കലിപിക നഗരത്തിൽ കുട്ടികൾ പ്രദർശിപ്പിച്ചു.

ക്ലസ്റ്റർ മീറ്റിനോടനുബന്ധിച്ചു നടന്ന ക്വിസ് മത്സരത്തിൽ അൽ മുന സ്കൂൾ മൂന്നാം സ്ഥാനം നേടി. നേരത്തെ പ്രവിശ്യ തലങ്ങളിൽ നടന്ന ക്വിസ് മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ ടീമുകളാണ് ദേശീയ തലത്തിൽ നടന്ന മത്സരങ്ങളിൽ പങ്കെടുത്തത്. കിഴക്കൻ പ്രവിശ്യയിൽ അൽ മുന സ്കൂൾ ഒന്നാം സ്ഥാനം നേടിയിരുന്നു. സക്കീന മഹവീൻ, മുഹമ്മദ് ജിബ്‌രീൽ എന്നീ വിദ്യാർത്ഥികളാണ് ക്വിസ് മത്സരത്തിൽ വിജയികളായത്.

സൗദി തല കായിക മത്സരത്തിൽ അൽ മുന സ്കൂളിൽ നിന്നുള്ള ഹസൻ അഹ്മദ് (ജൂനിയർ ഷോട്ട്പുട്ട് ആൺ കുട്ടികൾ ) രണ്ടാസ്ഥാനവും, ശ്രേയ ജിയോ (ജൂനിയർ ഷോട്ട്പുട്ട് പെൺ കുട്ടികൾ ) രണ്ടാസ്ഥാനവും ഹന ഹനീഷ് (ജൂനിയർ ഡിസ്കസ് ത്രോ പെൺ കുട്ടികൾ ) രണ്ടാസ്ഥാനവും നേടി.

ഇന്ത്യൻ സ്കൂളിൽ നടന്ന ചടങ്ങിൽ ഹയർ ബോഡ് അംഗം അൻവർ സാദാത് ട്രോഫികൾ വിതരണം ചെയ്തു.

അൽ മുന സ്കൂൾ സി ഇ ഓ ഡോക്ടർ ടി പി മുഹമ്മദ്, പ്രിൻസിപ്പൽ നാസർ അൽ സഹ്‌റാനി, മാനേജർ കാദർ മാസ്റ്റർ, അക്കാഡമിക് പ്രിൻസിപ്പൽ കാസ്സിം ഷാജഹാൻ, ഹെഡ് മാസ്റ്റർ പ്രദീപ് കുമാർ, വസുധ അഭയ്, മുഹമ്മദ് നിഷാദ്, സയൻസ് വിഭാഗം രെമ്യ ടീച്ചർ, കായിക വിഭാഗം തലവൻ ശിഹാബ്, സഫീർ, റുബീന, മുഹമ്മദ് റിഷാദ്, നസ്രീൻ ടീച്ചർ, സ്റ്റാഫ് സെക്രട്ടറിമാരായ റെനിഷ, ബിൽക്കിസ് എന്നിവർ വിജയികളെ അനുമോദിച്ചു.

GULF

യുഎഇയിൽ വീണ്ടും അസ്ഥിരമായ കാലാവസ്ഥാ മുന്നറിയിപ്പ്; ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത

താപനില ഗണ്യമായി കുറയുമെന്നും പ്രവചനമുണ്ട്

Published

on

ദുബായ്: യുഎഇയിൽ വീണ്ടും അസ്ഥിരമായ കാലാവസ്ഥാ മുന്നറിയിപ്പ് നൽകി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി. യുഎഇയുടെ വിവിധഭാഗങ്ങളിൽ 2024 മെയ് 2 വരെ (വ്യാഴാഴ്ച) അസ്ഥിരമായ കാലാവസ്ഥയും മഴയും പ്രതീക്ഷിക്കണമെന്നാണ് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചിരിക്കുന്നത്. പലയിടങ്ങളിലും വ്യത്യസ്ത തീവ്രതയിലുള്ള മഴയും ഇടിമിന്നലും പൊടിക്കാറ്റും ഉണ്ടാകാം. താപനില ഗണ്യമായി കുറയുമെന്നും പ്രവചനമുണ്ട്.

അറേബ്യൻ ഗൾഫിൽ കടൽ പ്രക്ഷുബ്ധവുമായിരിക്കുമെന്നും പ്രവചനമുണ്ട്. കാലാവസ്ഥയുമായി ബന്ധപ്പെട്ട മറ്റ് വെബ്‌സൈറ്റുകൾ പകൽ സമയത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയെ സൂചിപ്പിക്കുന്നുണ്ട്. മിതമായ കാറ്റിനൊപ്പം, 70% മഴ പെയ്യാൻ സാധ്യതയുണ്ട്. രാത്രിയാകുമ്പോൾ, മഴയുടെ സാധ്യത 50% ആയി കുറയും.

ഏപ്രിൽ 16 ന് യുഎഇയിൽ ഉണ്ടായ കനത്ത മഴ ആഗോള കാലാവസ്ഥ വ്യതിയാനത്തിൻ്റെ പ്രതിഫലനമാണെന്ന് അതോറിറ്റി നേരത്തെ അറിയിച്ചിരുന്നു. 1949-ൽ കാലാവസ്ഥാ ഡാറ്റ റെക്കോർഡിംഗ് ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ അളവിലുള്ള മഴയാണ് ഏപ്രിൽ 16-ന് യുഎഇയുടെ പല പ്രദേശങ്ങളിലും റിപ്പോർട്ട് ചെയ്തത്.

Continue Reading

GULF

കുട്ടികളെ ഇറക്കുന്ന സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ അഞ്ചു മീറ്റർ അകലം പാലിക്കണം

Published

on

അബുദാബി: സ്കൂൾ കുട്ടികളുടെ സുരക്ഷാ കാര്യത്തിൽ അബുദാബി പൊലീസ് കൂടുതൽ കർശന നടപടികൾ നടപ്പക്കുന്നു. ഏറ്റവും പുതിയ നിയമമനുസരിച്ചു
കുട്ടികളെ കയറ്റുവാനോ ഇറക്കുവാനോ നിറുത്തിയ സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ ചുരുങ്ങിയത് അഞ്ചു മീറ്ററെങ്കിലും അകലം പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.

അകലം പാലിക്കാത്തവർക്ക് ആയിരം ദിർഹം പിഴയും ഡ്രൈവിങ് ലൈസൻസിൽ പത്ത് ബ്ലാക് പോയിന്റ് രേഖപ്പെടുത്തുകയും ചെയ്യുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

GULF

മതസൗഹാര്‍ദ്ദത്തിനു മറ്റൊരു മാതൃക; അബുദാബി ഭരണകൂടം നല്‍കിയ സൗജന്യഭൂമിയില്‍ ക്രൈസ്തവ ദേവാലയം നാളെ തുറക്കും

അബുദാബി ദുബൈ റോഡില്‍ ഈയിടെ ഉല്‍ഘാടനം ചെയ്ത ഹൈന്ദവക്ഷേത്രത്തിന് സമീപമാണ് ക്രൈസ്തവ ദേവാലയവും നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്

Published

on

അബുദാബി: മതസൗഹാര്‍ദ്ദത്തിനും സഹിഷ്ണുതക്കും മറ്റൊരു മാതൃകയായി അബുദാബിയില്‍ യുഎഇ പ്രസിഡണ്ട് സൗജന്യമായി നല്‍കിയ ഭൂമിയില്‍ സിഎസ്‌ഐ (ചർച്ച് ഓഫ് സൗത്ത് ഇന്ത്യ പാരിഷ് ) ദേവാലയം നാളെ തുറക്കുന്നു.

അബുദാബി ദുബൈ റോഡില്‍ ഈയിടെ ഉല്‍ഘാടനം ചെയ്ത ഹൈന്ദവക്ഷേത്രത്തിന് സമീപമാണ് ക്രൈസ്തവ ദേവാലയവും നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്. യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാന്‍ സൗജന്യമായി നല്‍കിയ 4.37 ഏക്കര്‍ സ്ഥലത്താണ് മനോഹരമായ ദേവാലയം നിര്‍മ്മിച്ചിട്ടുള്ളത്.

28ന് ഞായറാഴ്ച വൈകീട്ട് മൂന്നുമണിക്ക് സിഎസ്‌ഐ സഭ മധ്യകേരള മഹാഇടവക ബിഷപ്പ് ഡോ. മലയില്‍ സാബു കോശി ചെറിയാന്റെ മുഖ്യകാര്‍മ്മകത്വ ത്തില്‍ പ്രതിഷ്ട പൂര്‍ത്തിയാക്കി വിശ്വാസികള്‍ക്ക് തുറുന്നുകൊടുക്കുമെന്ന ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സഭയുടെ ഏറ്റവും സുപ്രധാനമായ ഈ അവസരത്തില്‍
യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ് യാനെ സ്മരിക്കുകയും പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാനോടുമുള്ള നന്ദിയും കടപ്പാടും പറഞ്ഞറിയിക്കാനാവാത്തതുമാണെന്ന് അവര്‍ പറഞ്ഞു.

സമാനതകളില്ലാത്ത നേതൃത്വം ഈ രാജ്യത്തു സഹിഷ്ണുത, സാേഹാദര്യം,
സഹവര്‍ത്തിത്വം എന്നീ ഉന്നത മൂല്യങ്ങളില്‍ അധിഷ്ടമായ സമൂഹത്തെ കെട്ടിപ്പെടുക്കുന്നു. കഴിഞ്ഞ 45 വര്‍ഷമായി അബുദാബി സിഎസ്‌ഐ സഭക്ക് നിലനില്‍ക്കാന്‍ സാധിച്ചുവെന്നതും ചാരിതാര്‍ത്ഥ്യത്തോടെ ഓര്‍ക്കുന്നു.

അഷ്ടഭുജ മാതൃകയില്‍ പണികഴിച്ചിട്ടുള്ള ദേവാലയത്തിന്റെ മുന്‍വശം സ്വര്‍ഗ്ഗീയ മാലാഖമാരുെട ചിറകുകളെയും വൃത്താകൃതിയിലുള്ള ദേവാലയത്തിന്റെ ഉള്‍ഭാഗം ദൈവത്തിന്റെ നിരന്തരമായ സാന്നിധ്യത്തെയും സൂചിപ്പിക്കുന്നതായി
ഭാരവാഹികള്‍ പറഞ്ഞു.

ഈ രാജ്യത്തെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങേളാടും ഇതര മത സാമൂഹിക
സ്ഥാപനങ്ങേളാടും ചേര്‍ന്ന് ഈ രാജ്യത്തിന്റെ വളര്‍ച്ചക്ക് പങ്കുേചരാന്‍ എന്നും ഈ സഭ മുന്‍പന്തിയില്‍ ഉണ്ടാകുമെന്ന് ഇടവക വികാരി ലാല്‍ജി എം ഫിലിപ്പ്
പറഞ്ഞു. ദവാലയ പ്രതിഷ്ഠാശുശ്രൂഷയില്‍ പെങ്കടുക്കുന്നവരുടെ
എണ്ണത്തില്‍ നിയന്ത്രണമുള്ളതിനാല്‍ ക്ഷണം ലഭിച്ചവര്‍ക്കും പ്രവേശന പാസ് ഉള്ളവര്‍ക്കും മാത്രമാണ് ചടങ്ങില്‍ പെങ്കടുക്കാന്‍ അനുമതി ഉണ്ടായിരിക്കുകയുള്ളു.

യുഎഇയിലും വിദേശത്തുമുള്ള എല്ലാ അഭ്യുദയകാംഷികള്‍ക്കും പ്രതിഷ്ഠാശുശ്രൂഷ ലൈവായി കാണാനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. ജോർജ് മാത്യു, ചെറിയാൻ വർഗീസ്, ജോൺസൻ തോമസ്, റെജി ജോൺ, ബിജു ജോൺ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

Continue Reading

Trending